വ്യാജലോട്ടറി വിവാദത്തിൽ തുടർ നടപടി അട്ടിമറിക്കാൻ നീക്കം സജീവം; ആരോപണ വിധേയനായ രാജനെ വിളിച്ചു വരുത്തി ക്ലീൻ ചിറ്റ് കൊടുത്ത് ലോട്ടറി ഡയറക്ടറേറ്റ്; പരാതിക്കാരനായ ഇതരസംസ്ഥാനക്കാരനെയും സെറ്റിൽ ചെയ്തു; തുടരന്വേഷണം ഉണ്ടാകില്ല; വ്യാജ ടിക്കറ്റിന് പിന്നിൽ ലോട്ടറി വകുപ്പിലെ ഉന്നതരോ? അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകന്റെ പരാതി
ശ്രീലാൽ വാസുദേവൻ
തൃശൂർ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ നടത്തുന്ന ഓൺലൈൻ തട്ടിപ്പിന് പിന്നിൽ വൻ മാഫിയ സംഘമെന്ന സംശയം ബലപ്പെടുന്നു. ലോട്ടറി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ ഈ മാഫിയയുടെ കണ്ണികളാണെന്ന സൂചനയും വെളിപ്പെടുന്നു. സംസ്ഥാന ഭാഗ്യക്കുറിയുടെ വ്യാജഓൺലൈൻ ടിക്കറ്റ് വിൽപ്പന സജീവമാണെന്ന വാർത്ത മറുനാടൻ പുറത്തു വിട്ടതിന് പിന്നാലെ ഇതേപ്പറ്റിയുള്ള അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തുടങ്ങി. ആരോപണ വിധേയനെ വിളിച്ചു വരുത്തി ക്ലീൻചിറ്റ് നൽകി വിട്ടയച്ച ഭാഗ്യക്കുറി വകുപ്പ് പക്ഷേ, തെളിവായി നൽകിയ വ്യാജ ടിക്കറ്റിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാൻ തയാറായിട്ടില്ല. അതിനിടെ മറുനാടൻ വാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ പത്തനംതിട്ട കല്ലറക്കടവ് കാർത്തികയിൽ ബി. മനോജ് ഡി.ജി.പി അടക്കമുള്ളവർക്ക് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി.
നാഗപൂർ സ്വദേശി പങ്കജ് കുമാർ എന്നയാളാണ് താൻ ലോട്ടറി തട്ടിപ്പിന് ഇരയായി എന്ന സംശയത്തിൽ ഇതിനെതിരേ രംഗത്തു വന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കഴിഞ്ഞ തിരുവോണം ബമ്പർ ഓൺലൈനിൽ പണമടച്ച് വാങ്ങിയപ്പോൾ 9 ബംബർ ടിക്കറ്റും ഒരെണ്ണം സ്ക്രാച്ച് ആൻഡ് വിൻ ടിക്കറ്റുമാണ് ലഭിച്ചത്. ഇതിനൊപ്പം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓൺലൈൻ ടിക്കറ്റാണിതെന്ന് വ്യക്തമാക്കുന്ന കത്തും കിട്ടി. സംശയം തോന്നിയ പങ്കജ്കുമാർ ലോട്ടറി വകുപ്പിന് വിവരാവകാശം നൽകിയെങ്കിലും ഫീസ് അടച്ച രീതി ശരിയല്ലെന്ന് പറഞ്ഞ് മറുപടി നിഷേധിച്ചു.
പങ്കജ്കുമാർ തുടർന്ന് ഹൈക്കോടതി അഭിഭാഷകൻ ബി. ജയസൂര്യ മുഖേനെ ലോട്ടറി വകുപ്പിൽ വിവരാവകാശം കൊടുത്തു. വ്യാജടിക്കറ്റും ഹാജരാക്കിയാണ് ചോദ്യങ്ങൾ ചോദിച്ചത്. ടിക്കറ്റ് വ്യാജമാണെന്ന് മറുപടി കൊടുത്ത ലോട്ടറി വകുപ്പ് പക്ഷേ, ഇത്തരത്തിലൊരു ടിക്കറ്റ് കൈയിൽ കിട്ടിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതു സംബന്ധിച്ച് മറുനാടൻ വാർത്തകൾ പ്രസിദ്ധീകരിച്ചതോടെ ലോട്ടറി മാഫിയ ഉണർന്നു. പരാതിക്കാരനായ പങ്കജ് കുമാറിന് പണം മടക്കി നൽകിയെന്നാണ് സൂചന. ഇനി പരാതിയുമായ മുന്നോട്ടില്ലെന്ന നിലപാടാണ് ഇയാൾക്ക്.
വാർത്ത വൈറൽ ആയതോടെ തൃശൂരിലെ ലോട്ടറി ഏജന്റ് ടി.ജി. രാജനെ ലോട്ടറി വകുപ്പ് വിളിച്ചു വരുത്തിയെന്നാണ് അറിയുന്നത്. താൻ ഒമ്പതു ടിക്കറ്റ് മാത്രമാണ് കൊടുത്തതെന്നും 10-ാമത്തെ ഓൺലൈൻ ടിക്കറ്റ് തന്റെയല്ലെന്നുമാണ് ഇയാൾ പറയുന്നത്. ഈ മൊഴി വിശ്വാസത്തിലെടുത്ത് തുടർ നടപടി അവസാനിപ്പിക്കുകയാണ് ലോട്ടറി ഡയറക്ടറേറ്റ്. രാജൻ കൊടുത്തത് അല്ലെങ്കിൽ പിന്നെ ആര് കൊടുത്തതാണ് ഈ ടിക്കറ്റ്? ആരാണിതിന് പിന്നിൽ തുടങ്ങിയ കാര്യങ്ങളൊന്നും ലോട്ടറി ഡയറക്ടറേറ്റ് അന്വേഷിക്കുന്നില്ല. ഇതു സംബന്ധിച്ച് പൊലീസ് കേസിനും അവർ ഒരുക്കമല്ല. ഇതേ പോലെ നിരവധി പരാതികൾ തങ്ങൾ പൊലീസിന് കൊടുത്തിട്ടുണ്ടെന്നാണ് ഡയറക്ടറേറ്റിലുള്ളവരുടെ വാദം.
അതേ സമയം, ലോട്ടറി വിറ്റത് താനല്ലെന്നുള്ള രാജന്റെ വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് പങ്കജ് കുമാർ നേരത്തേ തന്നിട്ടുള്ള രേഖകൾ. 10 ടിക്കറ്റിനാണ് ഇയാൾ പണമടച്ചത് എന്നതിന് രേഖകളുണ്ട്. രാജന്റെ ഫ്രം അഡ്രസ്് എഴുതിയ കവറിലാണ് ടിക്കറ്റ് അയച്ചിരുന്നത്. മാത്രവുമല്ല, കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർ വഴിയും വിൽപ്പനക്കാർ വഴിയും മാത്രമേ വിൽക്കാൻ കഴിയൂ. ഓൺലൈനിൽ പണം വാങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാനും കഴിയില്ല. ഇങ്ങനെ ചെയ്യുന്ന ഏജന്റുമാർക്കെതിരേ നടപടി എടുക്കേണ്ടതുമുണ്ട്. പക്ഷേ, ഇവിടെ അതിനൊന്നും ലോട്ടറി ഡയറക്ടറേറ്റ് തയാറാകാത്തതാണ് സംശയം വർധിപ്പിക്കുന്നത്.
പൊതുപ്രവർത്തകനായ മനോജ് സകല തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും ഇത് പൊലീസിന് മുന്നിൽ ഹാജരാക്കുമെന്നും അറിയിച്ചു. മറുനാടൻ വാർത്തയുടെ കട്ടിങ് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
ഇതു സംബന്ധിച്ച് മറുനാടൻ കഴിഞ്ഞ ദിവസം പുറത്തു വിട്ട വാർത്ത ഇങ്ങനെ:
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ നടത്തുന്ന ഓൺലൈൻ തട്ടിപ്പ്. തൃശൂർ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘം ലക്ഷ്യമിട്ടിരിക്കുന്നത് മറുനാട്ടുകാരെ. പിന്നിൽ ലോട്ടറി വകുപ്പിലെ ചിലർക്കെും പങ്കെന്ന് സൂചന. തട്ടിപ്പിന് ഇരയായ നാഗ്പൂർ സ്വദേശി താൻ വാങ്ങിയ ടിക്കറ്റ് സഹിതം വിവരാവകാശ നിയമ പ്രകാരം ലോട്ടറി വകുപ്പിന് അപേക്ഷ നൽകി. ടിക്കറ്റ് വ്യാജനാണെന്ന് സംസ്ഥാന ലോട്ടറി വകുപ്പ് മറുപടിയും നൽകി. പക്ഷേ, തട്ടിപ്പ് സംഘത്തെ കണ്ടെത്താനോ ഇതേക്കുറിച്ച് ബോധവൽക്കരണം നടത്താനോ ലോട്ടറി വകുപ്പ് തയാറായിട്ടില്ല. തങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം അയച്ചു കിട്ടിയ ടിക്കറ്റ് വ്യാജനാണെന്ന് ഒറ്റ വാക്കിൽ മറുപടി കൊടുത്ത് തങ്ങളുടെ കടമ നിറവേറ്റുക മാത്രമാണ് അവർ ചെയ്തിരിക്കുന്നത്.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 10 തിരുവോണം ബമ്പർ ടിക്കറ്റുകൾ ഒന്നിച്ചെടുത്ത നാഗ്പൂർ ബോർഗാവ് ഖുർദ് സ്വദേശി എ.ടി പങ്കജ് കുമാറാണ് തട്ടിപ്പിന് ഇരയായത്. രണ്ടു തവണയായി അഞ്ചു വീതം ടിക്കറ്റുകൾ ഓൺലൈൻ മുഖേനെ പണമടച്ച് വാങ്ങുകയായിരുന്നു. തൃശൂർ ഇരവിമംഗലം തണ്ടിക്കൽ വീട്ടിൽ ടി.ജി. രാജൻ എന്നയാളാണ് ടിക്കറ്റ് നൽകിയത്. ഇയാളുടെ അക്കൗണ്ടിലേക്ക് ടിക്കറ്റ് വിലയും കൊറിയർ ചാർജും സഹിതം 5020 രൂപയാണ് അയച്ചു കൊടുത്തത്. തുടർന്ന് രാജന്റെ അഡ്രസും മൊബൈൽ നമ്പരും സഹിതമുള്ള കവറിൽ രണ്ടു തവണയായി 10 ബമ്പർ ടിക്കറ്റുകൾ ചെന്നു. രണ്ടാമത് ചെന്ന അഞ്ച് എണ്ണത്തിൽ ഒന്ന് സ്ക്രാച്ച് ആൻഡ് വിൻ ടിക്കറ്റായിരുന്നു.
കേരള സ്റ്റേറ്റ് ലോട്ടറീസ് ഓൺലൈൻ എന്നാണ് ടിക്കറ്റിലുള്ളത്. ചുരണ്ടാനുള്ള ഭാഗവും ഒരു ടിക്കറ്റ് നമ്പരും ക്യൂ.ആർ കോഡും ടിക്കറ്റിന്റെ വലതു ഭാഗത്തായുണ്ട്. ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം 10 കോടി, മൂന്നാം സമ്മാനം 75 ലക്ഷം രൂപ, നാലാം സമ്മാനം 25 ലക്ഷം, സമാശ്വാസ സമ്മാനം 5000, 2000, 1000, 500 എന്നിങ്ങനെ ടിക്കറ്റിൽ കാണാം. കേരള സ്റ്റേറ്റ് ലോട്ടറീസ് ഡയറക്ടറുടേതെന്ന് ഒരു ഒപ്പുമുണ്ട്. ടിക്കറ്റിന്റെ സ്ക്രാച്ച് ഹിയർ എന്ന ഭാഗം ചുരണ്ടുമ്പോൾ ഒരു നാലക്ക നമ്പരും കിട്ടും. ടിക്കറ്റിനൊപ്പം ടേംസ് ആൻഡ് കണ്ടിഷൻസ് വ്യക്തമാക്കുന്ന ഒരു കത്തും ഉണ്ടാകും. ഇതിൽ ഒരു ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്. ഇതിലേക്ക് വിളിച്ചാൽ കിട്ടില്ല. ഒരു സൈറ്റ് അഡ്രസ് ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല.
സംശയം തോന്നിയ പങ്കജ് കുമാർ ഈ കേരളാ സ്റ്റേറ്റ് ലോട്ടറീസ് ഡയറക്ടറേറ്റിൽ വിവരാവകാശം കൊടുത്തു. കിട്ടിയ മറുപടികൾ വ്യക്തമല്ലാതെ വന്നപ്പോൾ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ബി. ജയസൂര്യയെ സമീപിച്ചു. അദ്ദേഹം വ്യാജ ടിക്കറ്റ് സഹിതം ലോട്ടറി ഡയറക്ടറേറ്റിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് കിട്ടിയ മറുപടി ഇങ്ങനെയാണ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കേരള ലോട്ടറി ഓൺലൈൻ എന്ന പേരിൽ എട്ടക്ക ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്നില്ല. കേരള ലോട്ടറി ടിക്കറ്റുകളുടെ നേരിട്ടുള്ള വിപണനം മാത്രമേ ഭാഗ്യക്കുറി വകുപ്പ് അനുവദിച്ചിട്ടുള്ളൂ. ആയതിനാൽ താങ്കൾ സമർപ്പിച്ചിട്ടുള്ളത് വ്യാജടിക്കറ്റ് ആണെന്ന് അറിയിക്കുന്നു.
ലോട്ടറി ടിക്കറ്റ് അയച്ചു കൊടുത്തിട്ടുള്ള രാജൻ എന്നയാളിനെ അതിൽ പറഞ്ഞിരിക്കുന്ന നമ്പർ പ്രകാരം വിളിച്ചു. താൻ ആർക്കും ഇങ്ങനെ ടിക്കറ്റ് അയയ്ക്കാറില്ല എന്നായിരുന്നു അയാളുടെ മറുപടി. പക്ഷേ, ഇയാളുടെ അക്കൗണ്ടിലേക്കാണ് താൻ പണമിട്ടു കൊടുത്തതെന്ന് പങ്കജ് കുമാർ പറയുന്നു. കേരള ഭാഗ്യക്കുറിയുടെ പേരിൽ ഇത്ര വലിയൊരു ഓൺലൈൻ തട്ടിപ്പ് നടക്കുന്നത് അറിഞ്ഞിട്ടും തെളിവ് സഹിതം ലഭിച്ചിട്ടും കേരളാ ഭാഗ്യക്കുറി വകുപ്പ് അതിനെതിരേ ഒരു നടപടിയും ഇതു വരെ സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്. കേരള ഭാഗ്യക്കുറിക്ക് നേരിട്ടുള്ള വിപണനം മാത്രമാണുള്ളത്. ഭാഗ്യക്കുറി നിരോധിക്കപ്പെട്ടിട്ടുള്ള മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് കേരള സംസ്ഥാന ഭാഗ്യക്കുറി എന്ന പേരിൽ ഓൺലൈൻ ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുന്നത്. കേരളാ ലോട്ടറിക്ക് ആവശ്യക്കാർ മറ്റ് സംസ്ഥാനങ്ങളിൽ ധാരാളമുണ്ട്. അവരെ കബളിപ്പിച്ചാണ് വ്യാജടിക്കറ്റ് വിറ്റ് പണം സമ്പാദിക്കുന്നത്. ബമ്പർ ടിക്കറ്റുകൾ ഒന്നിച്ച് ആവശ്യപ്പെടുന്നവർക്കാണ് വ്യാജടിക്കറ്റുകൾ കൂടി നൽകുന്നത്. വിശ്വാസ്യത വരാൻ വേണ്ടിയാണ് ഫോൺ നമ്പരും സൈറ്റ് അഡ്രസും കൊടുക്കുന്നത്. വ്യാജടിക്കറ്റിലുള്ള ക്യുആർ കോഡും തട്ടിപ്പാണ്. ഇത് സ്കാൻ ചെയ്താൽ റിസൾട്ട് കിട്ടില്ല.
നിലവിൽ കേരളത്തിലുള്ള ഇതിന്റെ കണ്ണിയാണ് പണം സ്വന്തം അക്കൗണ്ടിൽ വാങ്ങി തന്റെ ഫ്രം അഡ്രസ് വച്ച് ടിക്കറ്റ് അയച്ചു കൊടുക്കുന്ന രാജൻ എന്നയാൾ. ഇത് ശരിയായ അഡ്രസ് ആണോയെന്നും പരിശോധിക്കേണ്ടതുണ്ട്. നിലവിൽ വ്യാജടിക്കറ്റ് വിൽപ്പനക്കാരെ കണ്ടെത്താൻ മാർഗങ്ങൾ നിരവധി മുന്നിലുണ്ടായിട്ടും ലോട്ടറി വകുപ്പ് അതിന് ശ്രമിക്കാത്തതാണ് വകുപ്പിലെ ചിലരുടെ അറിവോടെയാണ് കച്ചവടം നടക്കുന്നത് എന്ന് സംശയിക്കാൻ കാരണം.
Stories you may Like
- ഇലക്ട്രൽ ബോണ്ടിലൂടെ വീണ്ടും വാർത്തകളിൽ; സാന്റിയാഗോ മാർട്ടിന്റെ കഥ
- സാന്റിയാഗോ മാർട്ടിൻ ഡിഎംകെക്ക് നൽകിയത് 509 കോടി രൂപ!
- ഭാഗ്യദേവത കടാക്ഷിച്ചത് പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോൾ എടുത്ത ലോട്ടറി ടിക്കറ്റിന്
- ഭാഗ്യക്കുറി ജേതാക്കൾക്ക് ആദ്യമായി ഏർപ്പെടുത്തിയ ധനവിനിയോഗ പരിശീലന പരിപാടിക്കു തുടക്കം
- തിരുവോണം ബമ്പറിൽ ഭാഗ്യശാലികൾ എത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്