വ്യാജലോട്ടറി വിവാദത്തിൽ തുടർ നടപടി അട്ടിമറിക്കാൻ നീക്കം സജീവം; ആരോപണ വിധേയനായ രാജനെ വിളിച്ചു വരുത്തി ക്ലീൻ ചിറ്റ് കൊടുത്ത് ലോട്ടറി ഡയറക്ടറേറ്റ്; പരാതിക്കാരനായ ഇതരസംസ്ഥാനക്കാരനെയും സെറ്റിൽ ചെയ്തു; തുടരന്വേഷണം ഉണ്ടാകില്ല; വ്യാജ ടിക്കറ്റിന് പിന്നിൽ ലോട്ടറി വകുപ്പിലെ ഉന്നതരോ? അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകന്റെ പരാതി

ശ്രീലാൽ വാസുദേവൻ
തൃശൂർ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ നടത്തുന്ന ഓൺലൈൻ തട്ടിപ്പിന് പിന്നിൽ വൻ മാഫിയ സംഘമെന്ന സംശയം ബലപ്പെടുന്നു. ലോട്ടറി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ ഈ മാഫിയയുടെ കണ്ണികളാണെന്ന സൂചനയും വെളിപ്പെടുന്നു. സംസ്ഥാന ഭാഗ്യക്കുറിയുടെ വ്യാജഓൺലൈൻ ടിക്കറ്റ് വിൽപ്പന സജീവമാണെന്ന വാർത്ത മറുനാടൻ പുറത്തു വിട്ടതിന് പിന്നാലെ ഇതേപ്പറ്റിയുള്ള അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തുടങ്ങി. ആരോപണ വിധേയനെ വിളിച്ചു വരുത്തി ക്ലീൻചിറ്റ് നൽകി വിട്ടയച്ച ഭാഗ്യക്കുറി വകുപ്പ് പക്ഷേ, തെളിവായി നൽകിയ വ്യാജ ടിക്കറ്റിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാൻ തയാറായിട്ടില്ല. അതിനിടെ മറുനാടൻ വാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ പത്തനംതിട്ട കല്ലറക്കടവ് കാർത്തികയിൽ ബി. മനോജ് ഡി.ജി.പി അടക്കമുള്ളവർക്ക് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി.
നാഗപൂർ സ്വദേശി പങ്കജ് കുമാർ എന്നയാളാണ് താൻ ലോട്ടറി തട്ടിപ്പിന് ഇരയായി എന്ന സംശയത്തിൽ ഇതിനെതിരേ രംഗത്തു വന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കഴിഞ്ഞ തിരുവോണം ബമ്പർ ഓൺലൈനിൽ പണമടച്ച് വാങ്ങിയപ്പോൾ 9 ബംബർ ടിക്കറ്റും ഒരെണ്ണം സ്ക്രാച്ച് ആൻഡ് വിൻ ടിക്കറ്റുമാണ് ലഭിച്ചത്. ഇതിനൊപ്പം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓൺലൈൻ ടിക്കറ്റാണിതെന്ന് വ്യക്തമാക്കുന്ന കത്തും കിട്ടി. സംശയം തോന്നിയ പങ്കജ്കുമാർ ലോട്ടറി വകുപ്പിന് വിവരാവകാശം നൽകിയെങ്കിലും ഫീസ് അടച്ച രീതി ശരിയല്ലെന്ന് പറഞ്ഞ് മറുപടി നിഷേധിച്ചു.
പങ്കജ്കുമാർ തുടർന്ന് ഹൈക്കോടതി അഭിഭാഷകൻ ബി. ജയസൂര്യ മുഖേനെ ലോട്ടറി വകുപ്പിൽ വിവരാവകാശം കൊടുത്തു. വ്യാജടിക്കറ്റും ഹാജരാക്കിയാണ് ചോദ്യങ്ങൾ ചോദിച്ചത്. ടിക്കറ്റ് വ്യാജമാണെന്ന് മറുപടി കൊടുത്ത ലോട്ടറി വകുപ്പ് പക്ഷേ, ഇത്തരത്തിലൊരു ടിക്കറ്റ് കൈയിൽ കിട്ടിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതു സംബന്ധിച്ച് മറുനാടൻ വാർത്തകൾ പ്രസിദ്ധീകരിച്ചതോടെ ലോട്ടറി മാഫിയ ഉണർന്നു. പരാതിക്കാരനായ പങ്കജ് കുമാറിന് പണം മടക്കി നൽകിയെന്നാണ് സൂചന. ഇനി പരാതിയുമായ മുന്നോട്ടില്ലെന്ന നിലപാടാണ് ഇയാൾക്ക്.
വാർത്ത വൈറൽ ആയതോടെ തൃശൂരിലെ ലോട്ടറി ഏജന്റ് ടി.ജി. രാജനെ ലോട്ടറി വകുപ്പ് വിളിച്ചു വരുത്തിയെന്നാണ് അറിയുന്നത്. താൻ ഒമ്പതു ടിക്കറ്റ് മാത്രമാണ് കൊടുത്തതെന്നും 10-ാമത്തെ ഓൺലൈൻ ടിക്കറ്റ് തന്റെയല്ലെന്നുമാണ് ഇയാൾ പറയുന്നത്. ഈ മൊഴി വിശ്വാസത്തിലെടുത്ത് തുടർ നടപടി അവസാനിപ്പിക്കുകയാണ് ലോട്ടറി ഡയറക്ടറേറ്റ്. രാജൻ കൊടുത്തത് അല്ലെങ്കിൽ പിന്നെ ആര് കൊടുത്തതാണ് ഈ ടിക്കറ്റ്? ആരാണിതിന് പിന്നിൽ തുടങ്ങിയ കാര്യങ്ങളൊന്നും ലോട്ടറി ഡയറക്ടറേറ്റ് അന്വേഷിക്കുന്നില്ല. ഇതു സംബന്ധിച്ച് പൊലീസ് കേസിനും അവർ ഒരുക്കമല്ല. ഇതേ പോലെ നിരവധി പരാതികൾ തങ്ങൾ പൊലീസിന് കൊടുത്തിട്ടുണ്ടെന്നാണ് ഡയറക്ടറേറ്റിലുള്ളവരുടെ വാദം.
അതേ സമയം, ലോട്ടറി വിറ്റത് താനല്ലെന്നുള്ള രാജന്റെ വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് പങ്കജ് കുമാർ നേരത്തേ തന്നിട്ടുള്ള രേഖകൾ. 10 ടിക്കറ്റിനാണ് ഇയാൾ പണമടച്ചത് എന്നതിന് രേഖകളുണ്ട്. രാജന്റെ ഫ്രം അഡ്രസ്് എഴുതിയ കവറിലാണ് ടിക്കറ്റ് അയച്ചിരുന്നത്. മാത്രവുമല്ല, കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർ വഴിയും വിൽപ്പനക്കാർ വഴിയും മാത്രമേ വിൽക്കാൻ കഴിയൂ. ഓൺലൈനിൽ പണം വാങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാനും കഴിയില്ല. ഇങ്ങനെ ചെയ്യുന്ന ഏജന്റുമാർക്കെതിരേ നടപടി എടുക്കേണ്ടതുമുണ്ട്. പക്ഷേ, ഇവിടെ അതിനൊന്നും ലോട്ടറി ഡയറക്ടറേറ്റ് തയാറാകാത്തതാണ് സംശയം വർധിപ്പിക്കുന്നത്.
പൊതുപ്രവർത്തകനായ മനോജ് സകല തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും ഇത് പൊലീസിന് മുന്നിൽ ഹാജരാക്കുമെന്നും അറിയിച്ചു. മറുനാടൻ വാർത്തയുടെ കട്ടിങ് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
ഇതു സംബന്ധിച്ച് മറുനാടൻ കഴിഞ്ഞ ദിവസം പുറത്തു വിട്ട വാർത്ത ഇങ്ങനെ:
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ നടത്തുന്ന ഓൺലൈൻ തട്ടിപ്പ്. തൃശൂർ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘം ലക്ഷ്യമിട്ടിരിക്കുന്നത് മറുനാട്ടുകാരെ. പിന്നിൽ ലോട്ടറി വകുപ്പിലെ ചിലർക്കെും പങ്കെന്ന് സൂചന. തട്ടിപ്പിന് ഇരയായ നാഗ്പൂർ സ്വദേശി താൻ വാങ്ങിയ ടിക്കറ്റ് സഹിതം വിവരാവകാശ നിയമ പ്രകാരം ലോട്ടറി വകുപ്പിന് അപേക്ഷ നൽകി. ടിക്കറ്റ് വ്യാജനാണെന്ന് സംസ്ഥാന ലോട്ടറി വകുപ്പ് മറുപടിയും നൽകി. പക്ഷേ, തട്ടിപ്പ് സംഘത്തെ കണ്ടെത്താനോ ഇതേക്കുറിച്ച് ബോധവൽക്കരണം നടത്താനോ ലോട്ടറി വകുപ്പ് തയാറായിട്ടില്ല. തങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം അയച്ചു കിട്ടിയ ടിക്കറ്റ് വ്യാജനാണെന്ന് ഒറ്റ വാക്കിൽ മറുപടി കൊടുത്ത് തങ്ങളുടെ കടമ നിറവേറ്റുക മാത്രമാണ് അവർ ചെയ്തിരിക്കുന്നത്.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 10 തിരുവോണം ബമ്പർ ടിക്കറ്റുകൾ ഒന്നിച്ചെടുത്ത നാഗ്പൂർ ബോർഗാവ് ഖുർദ് സ്വദേശി എ.ടി പങ്കജ് കുമാറാണ് തട്ടിപ്പിന് ഇരയായത്. രണ്ടു തവണയായി അഞ്ചു വീതം ടിക്കറ്റുകൾ ഓൺലൈൻ മുഖേനെ പണമടച്ച് വാങ്ങുകയായിരുന്നു. തൃശൂർ ഇരവിമംഗലം തണ്ടിക്കൽ വീട്ടിൽ ടി.ജി. രാജൻ എന്നയാളാണ് ടിക്കറ്റ് നൽകിയത്. ഇയാളുടെ അക്കൗണ്ടിലേക്ക് ടിക്കറ്റ് വിലയും കൊറിയർ ചാർജും സഹിതം 5020 രൂപയാണ് അയച്ചു കൊടുത്തത്. തുടർന്ന് രാജന്റെ അഡ്രസും മൊബൈൽ നമ്പരും സഹിതമുള്ള കവറിൽ രണ്ടു തവണയായി 10 ബമ്പർ ടിക്കറ്റുകൾ ചെന്നു. രണ്ടാമത് ചെന്ന അഞ്ച് എണ്ണത്തിൽ ഒന്ന് സ്ക്രാച്ച് ആൻഡ് വിൻ ടിക്കറ്റായിരുന്നു.
കേരള സ്റ്റേറ്റ് ലോട്ടറീസ് ഓൺലൈൻ എന്നാണ് ടിക്കറ്റിലുള്ളത്. ചുരണ്ടാനുള്ള ഭാഗവും ഒരു ടിക്കറ്റ് നമ്പരും ക്യൂ.ആർ കോഡും ടിക്കറ്റിന്റെ വലതു ഭാഗത്തായുണ്ട്. ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം 10 കോടി, മൂന്നാം സമ്മാനം 75 ലക്ഷം രൂപ, നാലാം സമ്മാനം 25 ലക്ഷം, സമാശ്വാസ സമ്മാനം 5000, 2000, 1000, 500 എന്നിങ്ങനെ ടിക്കറ്റിൽ കാണാം. കേരള സ്റ്റേറ്റ് ലോട്ടറീസ് ഡയറക്ടറുടേതെന്ന് ഒരു ഒപ്പുമുണ്ട്. ടിക്കറ്റിന്റെ സ്ക്രാച്ച് ഹിയർ എന്ന ഭാഗം ചുരണ്ടുമ്പോൾ ഒരു നാലക്ക നമ്പരും കിട്ടും. ടിക്കറ്റിനൊപ്പം ടേംസ് ആൻഡ് കണ്ടിഷൻസ് വ്യക്തമാക്കുന്ന ഒരു കത്തും ഉണ്ടാകും. ഇതിൽ ഒരു ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്. ഇതിലേക്ക് വിളിച്ചാൽ കിട്ടില്ല. ഒരു സൈറ്റ് അഡ്രസ് ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല.
സംശയം തോന്നിയ പങ്കജ് കുമാർ ഈ കേരളാ സ്റ്റേറ്റ് ലോട്ടറീസ് ഡയറക്ടറേറ്റിൽ വിവരാവകാശം കൊടുത്തു. കിട്ടിയ മറുപടികൾ വ്യക്തമല്ലാതെ വന്നപ്പോൾ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ബി. ജയസൂര്യയെ സമീപിച്ചു. അദ്ദേഹം വ്യാജ ടിക്കറ്റ് സഹിതം ലോട്ടറി ഡയറക്ടറേറ്റിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് കിട്ടിയ മറുപടി ഇങ്ങനെയാണ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കേരള ലോട്ടറി ഓൺലൈൻ എന്ന പേരിൽ എട്ടക്ക ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്നില്ല. കേരള ലോട്ടറി ടിക്കറ്റുകളുടെ നേരിട്ടുള്ള വിപണനം മാത്രമേ ഭാഗ്യക്കുറി വകുപ്പ് അനുവദിച്ചിട്ടുള്ളൂ. ആയതിനാൽ താങ്കൾ സമർപ്പിച്ചിട്ടുള്ളത് വ്യാജടിക്കറ്റ് ആണെന്ന് അറിയിക്കുന്നു.
ലോട്ടറി ടിക്കറ്റ് അയച്ചു കൊടുത്തിട്ടുള്ള രാജൻ എന്നയാളിനെ അതിൽ പറഞ്ഞിരിക്കുന്ന നമ്പർ പ്രകാരം വിളിച്ചു. താൻ ആർക്കും ഇങ്ങനെ ടിക്കറ്റ് അയയ്ക്കാറില്ല എന്നായിരുന്നു അയാളുടെ മറുപടി. പക്ഷേ, ഇയാളുടെ അക്കൗണ്ടിലേക്കാണ് താൻ പണമിട്ടു കൊടുത്തതെന്ന് പങ്കജ് കുമാർ പറയുന്നു. കേരള ഭാഗ്യക്കുറിയുടെ പേരിൽ ഇത്ര വലിയൊരു ഓൺലൈൻ തട്ടിപ്പ് നടക്കുന്നത് അറിഞ്ഞിട്ടും തെളിവ് സഹിതം ലഭിച്ചിട്ടും കേരളാ ഭാഗ്യക്കുറി വകുപ്പ് അതിനെതിരേ ഒരു നടപടിയും ഇതു വരെ സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്. കേരള ഭാഗ്യക്കുറിക്ക് നേരിട്ടുള്ള വിപണനം മാത്രമാണുള്ളത്. ഭാഗ്യക്കുറി നിരോധിക്കപ്പെട്ടിട്ടുള്ള മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് കേരള സംസ്ഥാന ഭാഗ്യക്കുറി എന്ന പേരിൽ ഓൺലൈൻ ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുന്നത്. കേരളാ ലോട്ടറിക്ക് ആവശ്യക്കാർ മറ്റ് സംസ്ഥാനങ്ങളിൽ ധാരാളമുണ്ട്. അവരെ കബളിപ്പിച്ചാണ് വ്യാജടിക്കറ്റ് വിറ്റ് പണം സമ്പാദിക്കുന്നത്. ബമ്പർ ടിക്കറ്റുകൾ ഒന്നിച്ച് ആവശ്യപ്പെടുന്നവർക്കാണ് വ്യാജടിക്കറ്റുകൾ കൂടി നൽകുന്നത്. വിശ്വാസ്യത വരാൻ വേണ്ടിയാണ് ഫോൺ നമ്പരും സൈറ്റ് അഡ്രസും കൊടുക്കുന്നത്. വ്യാജടിക്കറ്റിലുള്ള ക്യുആർ കോഡും തട്ടിപ്പാണ്. ഇത് സ്കാൻ ചെയ്താൽ റിസൾട്ട് കിട്ടില്ല.
നിലവിൽ കേരളത്തിലുള്ള ഇതിന്റെ കണ്ണിയാണ് പണം സ്വന്തം അക്കൗണ്ടിൽ വാങ്ങി തന്റെ ഫ്രം അഡ്രസ് വച്ച് ടിക്കറ്റ് അയച്ചു കൊടുക്കുന്ന രാജൻ എന്നയാൾ. ഇത് ശരിയായ അഡ്രസ് ആണോയെന്നും പരിശോധിക്കേണ്ടതുണ്ട്. നിലവിൽ വ്യാജടിക്കറ്റ് വിൽപ്പനക്കാരെ കണ്ടെത്താൻ മാർഗങ്ങൾ നിരവധി മുന്നിലുണ്ടായിട്ടും ലോട്ടറി വകുപ്പ് അതിന് ശ്രമിക്കാത്തതാണ് വകുപ്പിലെ ചിലരുടെ അറിവോടെയാണ് കച്ചവടം നടക്കുന്നത് എന്ന് സംശയിക്കാൻ കാരണം.
- TODAY
- LAST WEEK
- LAST MONTH
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ; പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ആൺസുഹൃത്ത് ഓടി രക്ഷപ്പെട്ടു
- സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത അതേ ദിവസം ഫാരീസ് അബൂബേക്കറിന്റെ വീട്ടിലെ ഐടി റെയ്ഡ്; ലൈഫ് മിഷനിൽ ജയിലിലാകാനുള്ള അടുത്ത ഊഴം സിഎം രവീന്ദ്രനോ? അഴിമതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിന് വ്യക്തമായ സൂചന കിട്ടിയെന്ന വിലയിരുത്തലിലേക്ക് ഇഡി; ശിവശങ്കറിന് പിന്നാലെ സന്തോഷ് ഈപ്പനും കുടുങ്ങി; ഇഡി നടത്തുന്നത് നിർണ്ണായക നീക്കങ്ങൾ
- പുലർച്ചെ വീടിന്റെ തിണ്ണയിൽ കടുവ; പേടിച്ചു നിലവിളിച്ച് ഗൃഹനാഥൻ: സുരേഷ് കടുവയെ കാണുന്നത് പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോൾ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വാർഷിക ദിനത്തിൽ ബംപർ നറക്കെടുപ്പിൽ ഒന്നാം സ്ഥാനം നേടിയ മാഞ്ഞൂരാൻ ഏജൻസി; പത്ത് കോടി അടിച്ചത് മേൽക്കൂര ചോരുന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി ഭാര്യയും മക്കളും അസമിൽ കഴിയുന്നത് ഓർത്ത് ദുഃഖിച്ച് നടന്ന രാജിനി ചാണ്ടിയുടെ ജോലിക്കാരനും; ഇനി ആൽബർട്ട് ടിഗ്ഗ ലോട്ടറി എടുക്കില്ല! നടിയുടെ സഹായിക്ക് ഇത് കേരളം നൽകുന്ന സമ്മാനം
- തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; ദാരുണാന്ത്യം നാളെ വിവാഹം നടക്കാനിരിക്കെ
- ഫാരിസ് അബൂബക്കറിന്റെ കമ്പനികൾ സ്വരുക്കൂട്ടിയ വൻ ഭൂമി നിക്ഷേപത്തിൽ രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണവും; ഉറവിടം വെളിപ്പെടുത്താതെ എത്തിയത് 100 കോടി നിക്ഷേപം; അഞ്ച് വർഷത്തിനിടയിൽ ലക്ഷദ്വീപ് കേന്ദ്രീകരിച്ചു നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും സംശയം; ഒരാഴ്ചയ്ക്കുള്ളിൽ ഫാരിസ് നേരിട്ടു ഹാജരാകണമെന്ന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
- ദേശീയ പാതയിൽ വളവിൽ റോങ് സൈഡിൽ കയറിപ്പോയ ബൈക്ക് എതിരെ വന്ന ബൈക്കുമായും ബസുമായും കൂട്ടിയിടിച്ചു; മലപ്പുറത്ത് മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയത് അശ്രദ്ധമായി വാഹനം ഓടിച്ചത്; സഹപാഠിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്
- 'രണ്ടു ലക്ഷത്തോളം ഫോളോവേഴ്സായി; കിട്ടിയ പണത്തിന്റെ നല്ലൊരു ഭാഗവും അവർ കൊണ്ടുപോയി; പ്ലേ ബട്ടൺ പോലും തന്നില്ല; ആക്രിക്കടയിൽ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല'; യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തവർ പറ്റിച്ചത് തുറന്നുപറഞ്ഞ് മീനാക്ഷിയും കുടുംബവും
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- പരിപൂർണ്ണ നഗ്നയായി വീട് ക്ലീൻ ചെയ്യാൻ എത്തും; മണിക്കൂറിന് 50 പൗണ്ട് നിരക്ക്; ബ്രിട്ടനിൽ നഗ്ന ക്ലീനർക്ക് വൻ ഡിമാൻഡ്; ചിലർക്ക് ക്ലീനിംഗിൽ അവസാനിക്കില്ല മോഹങ്ങൾ; നഗ്ന തൂപ്പുകാരിയുടെ ജീവിത കഥ
- ഓട്ടോയിലെ പതിവ് സവാരി അടുപ്പത്തിൽ നിന്ന് ഇഷ്ടത്തിലേക്ക് മാറി; രണ്ട് മക്കളുള്ള പ്രവാസിയുടെ ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി; താനയച്ചു കൊടുത്ത എട്ടുലക്ഷത്തോളം രൂപ ഭാര്യ ധൂർത്തടിച്ചെന്ന് ആരോപിച്ച് ഭർത്താവ്; വീടിന്റെ ലോൺ പോലും തിരിച്ചടച്ചിരുന്നില്ലെന്നും പരാതി
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വിജനമായ സ്ഥലത്ത് പാവാട ധരിച്ച് ഒരു പെൺകുട്ടി കരുത്തനായ ആണിന്റെ മുന്നിലെത്തിയാൽ? ഫോണിലൂടെ സ്വകാര്യഭാഗത്തിന്റെ ചിത്രവും ആശ്ലീല മെസെജും അയച്ച മധ്യവയസ്കന് പണികൊടുത്തത് കൃത്യമായ പ്ലാനിങ്ങിലുടെ; പിടിയിലായത് കുമ്പളങ്ങി സ്വദേശി ജോസഫ് ഷൈജുവിനെ പൂട്ടിയ അനുഭവം മറുനാടനോട് പങ്കുവെച്ച് ഹനാൻ
- ന്റമ്മച്ചീ... 2022ലെ ഗ്ലോബൽ ടെററിസം ഇൻഡക്സിൽ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്; പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി! ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ; പട്ടികയിലുള്ളത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും! വാസ്തവം എന്ത്?
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്താം ക്ലാസ് തോറ്റവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന മഹാത്ഭുതമായി കെഎസ്ഇബി! സബ് എഞ്ചിനീയറിലേക്കുള്ള പ്രമോഷൻ ഇനി മുതൽ 50 ശതമാനവും ഓവർസീയർമാരിൽ നിന്നും; ഒറ്റയടിക്ക് 30 ശതമാനം ക്വാട്ടാ വർധനവ് വരുത്തി ഉത്തരവിറങ്ങി; ഇലക്ട്രിക് എഞ്ചിനീയറിങ് തസ്തികയിൽ പത്താം ക്ലാസ് തോറ്റവർ വിലസും
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്