മൂന്ന് ലക്ഷം രൂപയുടെ നൽകിയാൽ പത്ത് ലക്ഷം രൂപയുടെ കള്ളനോട്ട്; ഇടപാടുകൾ നടത്തിയിരുന്നത് ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചു കൊണ്ട്; കള്ളനോട്ട് അച്ചടിക്കുന്നതായി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ആദ്യം യഥാർഥ നോട്ടുകളുടെ പ്രിന്റ് എടുത്തുക കാണിക്കും; മുറിയിൽ നിരത്തിവച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് ഇടനിലക്കാർക്കു കൈമാറും; നോട്ടുകൾ എടിഎമ്മിൽ നിക്ഷേപിക്കാൻ സാധിക്കുമെന്നും ബോധ്യപ്പെടുത്തും; കോട്ടയത്തു പിടിയിലായ കള്ളനോട്ടു സംഘത്തിന്റേത് വിപുലമായ ഓപ്പറേഷൻ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയം നാഗമ്പടത്ത് പിടിയാല കള്ളനോട്ടു സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ ലഭിക്കുന്നത് ഇവർ വിപുലമായ തോതിൽ തട്ടിപ്പു പതിവാക്കിയ സംഘമാണ് എന്നാണ്. ഇവരുടെ സഹായികൾ ഇപ്പോഴും ഒളിച്ചു നടക്കുന്നതായുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കുകയാണ് പൊലീസ്. കള്ളനോട്ടു വാങ്ങുന്നതിനായി 10 പേർ സംഘത്തെ സമീപിച്ചതായും പൊലീസ് സംശയിക്കുന്നു. ഓരോ ജില്ലയിലും നിശ്ചിത കാലം താമസിച്ച് കള്ളനോട്ട് വിതരണം നടത്തി മുങ്ങുകയാണ് സംഘത്തിന്റെ രീതി. വിപുലമായ പ്രവർത്തന ശൈലിയായിരുന്നു ഇവരുടേത്. ഇടപാടുകാരെ സമീപിച്ചു വിശ്വസിപ്പിക്കുന്ന വിധത്തിലായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ.
കബളിക്കപ്പെട്ടുവെന്നു പണം വാങ്ങിയവർ മനസ്സിലാക്കുമ്പോഴേക്കു സംഘം മുങ്ങുകയും ചെയ്യും. ജില്ലയിൽ നോട്ടു വിതരണം ചെയ്തിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷണം. നോട്ടു നിരോധന കാലത്ത് പണം അനധികൃതമായി കൈമാറ്റം ചെയ്ത സംഘങ്ങൾ തന്നെയാണ് കള്ളനോട്ടു സംഘത്തെ സഹായിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ജില്ലയിലെ ഇവരുടെ കണ്ണികളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട്. 3 ലക്ഷം രൂപയുടെ കറൻസി നോട്ട് നൽകിയാൽ 10 ലക്ഷം രൂപയുടെ കള്ളനോട്ട് പകരം നൽകുന്നതാണ് ഇവരുടെ രീതി. ഫ്ളാറ്റ് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാടു നടത്തിയിരുന്ന സംഘം ഇടപാടുകാരെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചാണു കെണിയിൽ വീഴ്ത്തിയിരുന്നത്.
കള്ളനോട്ട് അച്ചടിക്കുന്നതായി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ യഥാർഥ നോട്ടുകളുടെ പ്രിന്റ് എടുക്കുകയാണ് ആദ്യം ചെയ്യുക. വലിയ തോതിൽ കള്ളനോട്ട് അച്ചടിക്കുന്നവരാണെന്ന് വരുത്താൻ വേണ്ടി മുറിയിലും മറ്റും ഇവ നിരത്തിവച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് ഇടനിലക്കാർക്കു കൈമാറും. സമൂഹ മാധ്യമങ്ങളിലൂടെ ഇടപാടുകാർക്കു ദൃശ്യങ്ങൾ കൈമാറുന്നത് ഇവരാണ്. ആദ്യ പടി എന്ന നിലയിൽ രാസവസ്തു പുരട്ടിയ യഥാർഥ നോട്ടു നൽകി ഇടപാടുകാരന്റെ വിശ്വാസ്യത നേടും. ഇത്തരത്തിൽ ലഭിക്കുന്ന നോട്ടുകൾ എടിഎം മെഷീനിൽ നിക്ഷേപിക്കാനാകും എന്നു ബോധ്യമാകുന്നതോടെ ഇടപാടുകാർ കൂടുതൽ തുക കൈമാറാൻ തയാറാകും. 200, 500, 2000 രൂപയുടെ നോട്ടുകളാണ് പ്രതി അച്ചടിച്ചിരുന്നത്. നോട്ട് ആദ്യം സ്കാൻ ചെയ്യും. തുടർന്ന് 70 ജി.എസ്.എം പ്ലാറ്റിനം പേപ്പറിൽ പ്രിന്റ് ചെയ്തെടുക്കും. നോട്ടുകൾ മിഷ്യൻ ഉപയോഗിച്ച് അതീവ സൂക്ഷ്മതയോടെ മുറിച്ചെടുക്കും. ഒറ്റ നോട്ടത്തിൽ ഇവ വ്യാജനാണെന്ന് തോന്നില്ല.
അഡ്വാൻസ് എന്ന നിലയ്ക്കുള്ള പണം ഇവരിൽനിന്നു വാങ്ങിയതിനു ശേഷം കള്ളനോട്ട് നൽകാതെതന്നെ സ്ഥലത്തുനിന്നു മുങ്ങുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ തിരുവല്ലയിൽനിന്നു കഴിഞ്ഞ മാസം മുങ്ങിയ സംഘം പിന്നീടു പൊങ്ങിയതു കോട്ടയത്താണ്. കള്ളനോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന കടലാസും മറ്റും രാസവസ്തുക്കളും കൃത്യമായി നീക്കം ചെയ്യുന്നതിനാൽ തെളിവുകളോടെ ഇവരെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.
അച്ചടിച്ച കള്ളനോട്ട് ഇവരിൽനിന്നു കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നു തിരുവല്ല പൊലീസ് പറഞ്ഞു. കള്ളനോട്ടു കേസിൽ അറസ്റ്റിലായ കാഞ്ഞിരപ്പള്ളി സ്വദേശി എം. സജി 20 വർഷം മുൻപ് പട്ടിമറ്റത്ത് തട്ടാപ്പറമ്പിൽ വീട്ടിൽ താമസിച്ചിരുന്നുവെന്നു മാത്രമാണ് കാഞ്ഞിരപ്പള്ളി പൊലീസിൽനിന്നു ലഭിക്കുന്ന വിവരം. മേൽവിലാസം കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്.
നാഗമ്പടത്ത് ഫ്ളാറ്റ് കേന്ദ്രീകരിച്ച് നടന്ന കള്ളനോട്ട് നിർമ്മാണ സംഘത്തിലുണ്ടായിരുന്ന 2 പ്രതികൾ പൊലീസ് സ്ഥലത്ത് എത്തുന്നതിനു തൊട്ടുമുൻപു ബാഗുമായി കടന്നു കളഞ്ഞെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പൊലീസ് എത്തുന്ന വിവരം പ്രതികൾക്കു ചോർന്നുകിട്ടിയതായും കള്ള നോട്ടുകൾ ഇവിടെ നിന്നു കടത്തിയിട്ടുണ്ടെന്നും സംശയിക്കുന്നു. സംഘത്തിലുണ്ടായിരുന്നവർ രാവിലെ 10ന് എയർപോർട്ടിലേക്കു പോകാൻ ഒരു കാർ വിളിച്ചു തരാമോയെന്ന് ചില പരിചയക്കാരോട് ചോദിച്ചിരുന്നു. കാർ വിളിച്ച ശേഷം ബാഗുകളുമായി ഫ്ളാറ്റിനു മുന്നിൽ കാത്തുനിന്ന ഇവർ കാർ ഉടൻ എത്തുമോയെന്നു പലതവണ തിരക്കി. കാർ വന്നാൽ പുറത്തു കാത്തുനിൽക്കുന്നുവെന്നു പറയണമെന്ന് ആവശ്യപ്പെട്ട ശേഷം ബാഗുകളുമായി ഫ്ളാറ്റിന്റെ കവാടത്തിനു പുറത്തേക്കു നീങ്ങി. തൊട്ടു പിന്നാലെയാണ് മഫ്തി പൊലീസ് സംഘം എത്തി ഫ്ളാറ്റിന്റെ ഗേറ്റുകൾ അടച്ച് പ്രതികളെ പിടികൂടാൻ ശ്രമിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 4ന് ഇടുക്കി മാങ്കുളം സ്വദേശിയുടെ ആധാർ കാർഡും വിലാസവും ഉപയോഗിച്ചാണു സംഘാംഗങ്ങൾ കോട്ടയത്തെ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തത്. തൊട്ടടുത്ത ദിവസം താമസം തുടങ്ങി. ഏഴാം നിലയിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഭാഗമാണു വാടകയ്ക്ക് എടുത്തത്. ഫ്ളാറ്റിന്റെ ബാൽക്കണിയിൽ നിന്നാൽ ടൗൺ പരിസരത്തെ റോഡുകൾ ഉൾപ്പെടെ വ്യക്തമായി കാണാം. അടുത്ത ഫ്ളാറ്റുകളിൽ താമസിക്കുന്നവരുമായി ഇവർ ബന്ധം സ്ഥാപിച്ചില്ല. 6 പുരുഷന്മാരാണ് ഫ്ളാറ്റിൽ താമസം. ആദ്യ നാളുകളിൽ 2 സ്ത്രീകളും ഇവിടെ വന്നു പോയതായി അയൽപക്കത്തുള്ളവർ പറയുന്നു. എല്ലാ ദിവസവും ആഡംബര കാറിലാണ് ഇവർ പുറത്തുപോയിരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍