2012 മുതലുള്ള മൂന്നു വർഷങ്ങളിൽ യഥാർത്ഥ വരുമാനം 22 ലക്ഷം, 23 ലക്ഷം, 28 ലക്ഷം എന്നിങ്ങനെ; യുപിഎസ് സിക്ക് മുന്നിൽ നൽകിയ വരുമാന സർട്ടിഫിക്കറ്റിലുള്ളത് വരുമാനം വെറും മൂന്നു ലക്ഷത്തിൽ താഴെയും; ഒബിസി ക്വാട്ടയിൽ കടന്നുകൂടാൻ ആസിഫ് കെ യൂസഫ് ഐഎഎസ് സമർപ്പിച്ചത് വ്യാജ വരുമാന സർട്ടിഫിക്കറ്റെന്ന് ആക്ഷേപം; കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിന്റെ അന്വേഷണം തലശ്ശേരി സബ് കളക്ടർക്ക് കുരുക്കാകും
എം മനോജ് കുമാർ
തിരുവനന്തപുരം: തലശ്ശേരി സബ് കലക്ടർ ആസിഫ്.കെ.യൂസഫിന് ഐഎഎസ് നഷ്ടമാകാൻ സാധ്യതകൾ ഏറെ. വ്യാജ വരുമാന സർട്ടിക്കറ്റ് പ്രശ്നത്തിൽ ആസിഫ്.കെ.യൂസഫിനെതിരെ കേന്ദ്ര പെഴ്സണൽമന്ത്രാലയം അന്വേഷണം തുടങ്ങിയിരിക്കെ സബ് കളക്ടറുടെ ഐഎഎസ് പദവി തുലാസിൽ തൂങ്ങുകയാണ്. ഒബിസി കാറ്റഗറിയിൽ പ്രവേശനം നേടാനായി വാർഷിക വരുമാനം കുറച്ച് കാണിക്കാൻ വ്യാജവരുമാന സർട്ടിഫിക്കറ്റ് ചമച്ചതാണ് തലശ്ശേരി സബ് കലക്ടർക്ക് വിനയാകുന്നത്.
സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് വർഷങ്ങളിൽ ഏതെങ്കിലും ഒരു വർഷമെങ്കിലും കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയുടെ താഴെ ആയിരിക്കണമെന്നാണ് ഒബിസി കാറ്റഗറിയുടെ മാനദണ്ഡം. ഈ മാനദണ്ഡത്തിനു അർഹനാകാൻ കുടുംബത്തിന്റെ വരുമാനം കുറച്ചു കാണിക്കാൻ വ്യാജവരുമാന സർട്ടിഫിക്കറ്റ് ചമച്ചു എന്നാണ് ആസിഫിനെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിനു പിന്നിലുള്ളത്. ജൂണിലാണ് തലശ്ശേരി സബ് കലക്ടർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടു കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിൽനിന്നു ചീഫ് സെക്രട്ടറിക്കു കത്തു ലഭിച്ചത്
ജാതി സംവരണത്തിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ഒടുവിൽ ഈ സർട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിയുകയും ചെയ്ത കേസുകളിൽ പലർക്കും പദവികൾ നഷ്ടമായ സാഹചര്യത്തിൽ ഒരു പരിഗണനയും ആസിഫിന് ലഭിക്കാൻ സാധ്യതയില്ലെന്ന് തന്നെയാണ് ഉന്നത ഐഎഎസ് വൃത്തങ്ങൾ മറുനാടനോട് വിരൽ ചൂണ്ടിയത്. വരുമാന സർട്ടിഫിക്കറ്റ് വ്യാജമെന്നു വന്നാൽ ക്രീമിലെയർ ആനുകൂല്യം ആസിഫിന് നഷ്ടമാകും. അപ്പോൾ ഐഎസ് പദവി തന്നെ നഷ്ടമാകും. എസ്സി,എസ്ടി അല്ലാത്ത ഒരാൾ എസ് സിഎസ്ടി സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി തേടുന്നത് പോലെ തന്നെയാണ് വ്യാജവരുമാന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നതും. രണ്ടും ഒരേ കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണ്. പലർക്കും വ്യാജ ജാതി സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ ഐഎഎസ്-ഐപിഎസ് നഷ്ടമായിട്ടുണ്ട്. ഈ പാശ്ചാത്തലത്തിലാണ് ആസിഫിനെതിരെയും ശക്തമായ നടപടികൾ കേന്ദ്ര പെഴ്സണൽമന്ത്രാലയത്തിൽ നിന്നും വരാനുള്ള സാധ്യതകൾ നിലനിൽക്കുന്നത്. .
വ്യാജ സർട്ടിഫിക്കറ്റ് വഴി സംവരണ ആനുകൂല്യമാണ് ആസിഫ് നേടിയെടുത്തത്. തെറ്റായ ആനുകൂല്യത്തിന്റെ വഴിയെയാണ് ആസിഫ് ഐഎഎസ് നേടിയത് എന്നാണ് വ്യക്തമാകുന്നത്. അതിനാൽ ആനുകൂല്യത്തിനു അർഹതയില്ലെന്ന് തെളിഞ്ഞാൽ പോകുന്നത് ഐഎഎസ് പദവി തന്നെയാണ്. 2015ൽ സിവിൽ സർവീസ് പരീക്ഷയിൽ ആസിഫ് 215ാം റാങ്കുകാരനാണ്. 2016ലാണ് കേരളാ കെഡറിൽ ആസിഫ് നിയമിതനാകുന്നത്. ആസിഫിനോട് 25ന് എറണാകുളം കലക്ടറുടെ മുന്നിൽ ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കണയന്നൂർ താലൂക്ക് ഓഫീസറുടെ റിപ്പോർട്ട് ശക്തമായി തന്നെ ആസിഫിനെതിരെ വിരൽ ചൂണ്ടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആസിഫിനെതിരെ ശക്തമായ നടപടികൾക്കാണ് സാധ്യത വരുന്നത്. സബ് കളക്ടറോട് 25ന് എറണാകുളം കലക്ടറുടെ മുന്നിൽ ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പിന്നാക്ക വിഭാഗത്തിന്റെ മേൽത്തട്ട് (ക്രീമിലെയർ) ഒഴിവാക്കാൻ വരുമാനം കുറച്ചു കാണിച്ചെന്നും വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നുമാണു ഇപ്പോൾ കണ്ടെത്തപ്പെട്ടത്. മാതാപിതാക്കൾക്കു പാൻകാർഡ് ഇല്ലെന്നും ആദായനികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെന്നും അപേക്ഷാ ഫോമിൽ രേഖപ്പെടുത്തിയിരുന്നു. ഇതു രണ്ടും തെറ്റെന്നാണു കണ്ടെത്തൽ.
സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് വർഷങ്ങളിൽ ഏതെങ്കിലും ഒരു വർഷമെങ്കിലും കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയുടെ താഴെ ആയിരിക്കണമെന്നാണ് ഒബിസി കാറ്റഗറിയുടെ മാനദണ്ഡം. 2012-13ൽ 1.8 ലക്ഷവും 2013-14ൽ 1.9 ലക്ഷവും 2014-15ൽ 2.4 ലക്ഷവുമാണ് ആസിഫ് കുടുംബത്തിന്റെ വരുമാനം രേഖപ്പെടുത്തിയത്. എന്നാൽ 2012-13ലെ വാർഷിക വരുമാനം 21,80,967 രൂപയും 2013-14 ൽ 23,05,100 രൂപയും 2014-15ൽ 28,71,375 രൂപയുമാണ് വരുമാനം. ഇതാണ് തഹസിൽദാർ രണ്ടു മാസം മുൻപ് നൽകിയ റിപ്പോർട്ട്. ഇതു പ്രകാരം നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും അസാധുവാകും. സിവിൽ സർവീസ് റാങ്കും അസാധുവാകും. ശിക്ഷണ നടപടികൾ എന്ന് പറഞ്ഞാൽ സർവീസിൽ നിന്നും നീക്കൽ തന്നെയാണ്. വ്യാജജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയത് കാരണം ഓൾ ഇന്ത്യാ തലത്തിൽ ഒട്ടുവളരെ പേർക്ക് ഐഎഎസ്-ഐപിഎസ് പദവികൾ നഷ്ടമായിട്ടുണ്ട്. ആ നഷ്ടമാകൽ പട്ടികയിലെ ഒടുവിലത്തെ പേരുകാരനാകും തലശ്ശേരി സബ് കലക്ടർ ആസിഫ്.കെ.യൂസഫ് എന്ന് തന്നെയാണ് ലഭിക്കുന്ന വിവരങ്ങൾ. ഐഎഎസ്-ഐപിഎസ് പലർക്കും നഷ്ടമായത് വ്യാജ ജാതി സർട്ടിഫിക്കറ്റ് കാരണമെങ്കിൽ അസിഫിന്റെ പ്രശ്നത്തിൽ വ്യാജവരുമാനസർട്ടിഫിക്കറ്റ് ആണ് പ്രശ്നമായത്. ഒബിസിയിൽ നിന്നുള്ള ഒരാളുടെ അവസരമാണ് ആസിഫ് കാരണം നഷ്ടമായത് എന്ന് കൂടി ഈ കേസിൽ വരുന്നുണ്ട്.
കേരളത്തിൽ വിശ്വനാഥപ്പിള്ള എന്ന ഐപിഎസ് ഓഫീസർക്ക് ഐപിഎസ് നഷ്ടമായിട്ടുണ്ട്. സംവരണം ഉള്ള ജാതിയിലാണ് ജനനം എന്ന് പറഞ്ഞു ഒരു വ്യാജ ജാതിസർട്ടിഫിക്കറ്റ് ആണ് വിശ്വനാഥപിള്ള ഹാജരാക്കിയത്. ഈ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് പൊലീസ് സർവീസിൽ കയറിയത്. ഡിവൈഎസ്പിയായാണ് നേരിട്ട് നിയമനം നേടിയത്. പിന്നീട് ഐപിഎസ് ലഭിക്കുകയും ചെയ്തു. സീനിയർ എസ്പിയായാണ് വിരമിച്ചത്. വ്യാജസർട്ടിഫിക്കറ്റ് പ്രശ്നത്തിൽ അന്വേഷണം വന്നപ്പോൾ ഇദ്ദേഹത്തിനു ഐപിഎസ് തന്നെ നഷ്ടമായി. ഈ കേസിൽ സുപ്രീംകോടതി വരെ പോയെങ്കിലും വിശ്വനാഥപിള്ളയ്ക്ക് രക്ഷകിട്ടിയില്ല. 2000-ൽ അദ്ദേഹം ഐപിഎസിന് പുറത്തായി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യാജജാതി സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ പല ഐഎഎസ്-ഐപിഎസ് ഓഫീസർമാർക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഇവിടെ പക്ഷെ ക്രീമിലെയർ സർട്ടിഫിക്കറ്റ് പ്രശ്നത്തിലാണ് ആസിഫിന് ചുവടു പിഴച്ചത്.
വ്യാജവരുമാനസർട്ടിഫിക്കറ്റ് വിവാദത്തിൽ ആസിഫ്.കെ.യൂസഫിന്റെ പ്രതികരണം ഇങ്ങനെ:
എന്നെക്കുറിച്ച് ഉയർന്ന ഒരു പരാതിയിൽ ഉള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഒരാൾ എനിക്ക് എതിരെ നൽകിയ പരാതിയാണ് നിലവിലുള്ളത്. വരുമാന സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ അന്വേഷണം വന്നാൽ എനിക്ക് ഒരു കുഴപ്പവും വരില്ല-തലശ്ശേരി സബ് കലക്ടർ ആസിഫ്.കെ.യൂസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നെ ഹരാസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരാൾ വാർത്ത വഴി എന്നെ ഹരാസ് ചെയ്യുകയാണ്.
പരാതിയിൽ അന്വേഷണം നടന്നാൽ അത് എന്നെ ദോഷകരമായി ബാധിക്കുന്നില്ല. ആറു ലക്ഷം രൂപ വാർഷിക വരുമാനം വന്നാലാണ് പിന്നോക്ക വിഭാഗത്തിന്റെ ക്രീമിലെയർ ഒഴിവാക്കാൻ വരുമാനം ആറു ലക്ഷത്തിൽ താഴെ വരണം. എനിക്ക് നിയമനം ലഭിക്കുന്നതിന് മുൻപുള്ള ഒരു വർഷം അഞ്ച് ലക്ഷം രൂപയാണ് വാർഷിക വരുമാനം. അതുകൊണ്ട് തന്നെ പിന്നോക്ക വിഭാഗത്തിനുള്ള സംവരണത്തിനു ഞാൻ അർഹനാണ്.
എല്ലാം യുപിഎസ്സി വെരിഫൈ ചെയ്തതാണ്. ഇപ്പോൾ ക്രീമിലെയർ പരിധി എട്ടു ലക്ഷമാണ്. എക്സാം പാസാകുന്നതിനു രണ്ടു വർഷം മുൻപാണ് അപേക്ഷ നൽകുന്നത്. അപ്പോയിന്റ് ചെയ്യുന്ന സമയത്ത് ക്വാളിഫൈ ആണോ എന്ന് വെരിഫൈ ചെയ്തിട്ടുണ്ട്. അപേക്ഷ നൽകുന്ന സമയത്ത് ഞാൻ ക്വാളിഫൈഡ് അല്ല എന്ന് പറഞ്ഞാണ് പരാതി നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പരാതിയിൽ കഴമ്പില്ല. പരാതി വന്നപ്പോൾ ആ പരാതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. പരാതി നൽകി അത് വാർത്തയാക്കുന്ന പരിപാടിയാണ് നടക്കുന്നത്. ഇരുപത് ലക്ഷം ഒക്കെ വാർഷിക വരുമാനമുണ്ട്. പക്ഷെ ഒരു വർഷം ആറു ലക്ഷത്തിൽ താഴെയായിരുന്നു. ഇത് മാത്രം ശ്രദ്ധിച്ചാൽ മതി. ഒരു വർഷം വരുമാനം ആറു ലക്ഷത്തിൽ താഴെയുണ്ട്. എറണാകുളം കളക്ടരുടെ മുന്നിൽ ഇതുവരെ ഹാജരാകാനും എന്നോടു പറഞ്ഞിട്ടില്ല-തലശ്ശേരി സബ് കളകടർ പറയുന്നു.
Stories you may Like
- നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി കേരള സർവ്വകലാശാല
- സഖാവിന്റെ സർട്ടിഫിക്കറ്റിൽ ആകെ വാദിച്ചു വിയർത്തു ആർഷോയും സംഘവും
- എസ് എഫ് ഐ കുടുങ്ങിയ വ്യാജ രേഖയിൽ കെ എസ് യുവിനേയും പൂട്ടാൻ പൊലീസ്
- ഇസ്രയേൽ ചാരനായി മാറിയ 'ഹമാസ് പുത്രന്റെ' അതിശയിപ്പിക്കുന്ന കഥ!
- രണ്ട് ലക്ഷം രൂപ നൽകി, സർട്ടിഫിക്കറ്റ് ഒറിജിനലെന്ന് പറഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്