പട്ടാളത്തെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കേസിൽ അറസ്റ്റിലായത് ഷാഹുൽ ഹമീദ് എന്ന കോഴിക്കച്ചവടക്കാരൻ; രാത്രി വൈകി വിട്ടയച്ച യുവാവ് പൊലീസ് നിരീക്ഷണത്തിൽ; പിടികൂടിയത് ഫേസ്ബുക്ക് പോസ്റ്റിലെ കാർ നമ്പർ നോക്കി; ഫോട്ടോഷോപ്പ് ചെയ്തു പറയാത്ത കാര്യം പ്രചരിപ്പിച്ചെന്ന് അവകാശപ്പെട്ട യുവാവ് ഇപ്പോൾ പറയുന്നത് ഹാക്ക് ചെയ്തെന്ന്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാക്കിസ്ഥാനെതിരെ ആക്രമണം അഴിച്ചുവിടുന്ന ഇന്ത്യൻ ചെറ്റകളേ.. എന്ന് അധിക്ഷേപിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത ഷാഹുൽ ഹമീദ് എന്ന നേമം കാരക്കാമണ്ഡപം സ്വദേശിയായ യുവാവിനെ ഇന്നലെ രാത്രി വൈകി വിട്ടയച്ചു. കോഴിക്കച്ചവടക്കാരനായ ഷഹുൽ ഹമീദ് ഷാഹു അമ്പലത്ത് എന്ന ഫേസ്ബുക്ക് പേജിന് ഉടമയാണ്. ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി രാജ്യാതിർത്തിയിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തെ അവഹേളിക്കും വിധം ഇയാൾ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയെ തുടർന്നാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നലെ വൈകീട്ടോടെ ഇയാളെ വിട്ടയയ്ക്കുയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിട്ടത് ഇയാളാണെന്നു തെളിയിക്കുന്ന സൈബർ രേഖകൾ ലഭ്യമാക്കേണ്ടതുണ്ടെന്നും അതു ലഭ്യമാകുന്ന മുറയ്ക്ക് യുവാവിനെ വീണ്ടും ചോദ്യംചെയ്യുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ, വിഴിഞ്ഞം എസ്ഐ: രതീഷ് എന്നിവർ അറിയിച്ചു. സൈബർ രേഖകൾ വേഗത്തിൽ കിട്ടാൻ ശ്രമിക്കുമെന്നും അതുവരെ ഇയാൾ നിരീക്ഷണത്തിലായിരിക്കുമെന്നും പൊലീസ് അറിയിച്ചു. കമ്മിഷണർക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യുവാവിനെ ഇന്നലെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തത്. ഫെയ്സ് ബുക്ക് പോസ്റ്റിൽ യുവാവിന്റെ ചിത്രത്തിനൊപ്പം കണ്ട കാറിന്റെ നമ്പർ പിന്തുടർന്നാണു യുവാവിനെ വിഴിഞ്ഞം സ്റ്റേഷനിൽ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.
കാറിന്റെ നമ്പർ പരിശോധിച്ചതിൽ വിഴിഞ്ഞം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റെന്റ് എ കാർ ആണിതെന്നു പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് ഐജി: മനോജ് എബ്രഹാം അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യുവാവിനെ ചോദ്യം ചെയ്തു. അതേസമയം ഫേസ്ബുക്ക് പോസ്റ്റ് താൻ ഇട്ടില്ലെന്നും സംഘപരിവാർ അനുയായികൾ ഫോട്ടോഷോപ്പിൽ നിർമ്മിച്ചതാണെന്നം വാദിച്ച ഷാഹുൽ ഹമീദ് പൊലീസ് ചോദ്യം ചെയ്തപ്പോൾ ഈ നിലപാടിൽ നിന്നും പിന്നോക്കം പോയി.
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തു എന്ന വാദമാണ് ഇപ്പോൾ ഇയാൾ ഉയർത്തുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ അവഹേൡക്കുന്ന വിധത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടത് ഇയാൾ തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ മറ്റാരോ കടന്നുകയറി കൃത്രിമം കാട്ടി തെറ്റായ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് ഷാഹുൽ വാദിക്കുന്നത്. ഇതു സംബന്ധിച്ച് ഇയാൾ നേമം പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും വിഴിഞ്ഞം പൊലീസ് അറിയിച്ചു.
സപ്തംബർ 29നാണ് പോസ്റ്റ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഷാഹുൽ ഹമീദിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ, ലാപ്ടോപ് തുടങ്ങിയവ സൈബർ വിങ് പരിശോധിച്ചുവരികയാണ്. അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുടെ ടാബ് പരിശോധിച്ചെങ്കിലും കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ടാബിലുണ്ടായിരുന്ന വിവരങ്ങളും ആപ്ളിക്കേഷനുകളും ഡിലീറ്റ് ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ തെളിവുകൾക്കായി സൈബർസെല്ലിന്റ സഹായത്തോടെ ടാബ് പരിശോധിച്ച് വരികയാണ്.
ഷാഹു അമ്പലത്ത്(shahu ambalath)എന്നപേരിലാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട്. ഒരു കാറിന് സമീപം നിൽക്കുന്ന പ്രൊഫൈൽ ചിത്രമാണ് ആളിനെ തിരിച്ചറിയാൻ സഹായിച്ചത്. കാറിന്റ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ചപ്പോൾ വിഴിഞ്ഞത്ത് നിന്നെടുത്ത വാടക കാർ ആണെന്ന് കണ്ടെത്തി. തുടർന്ന് ഇന്നലെ പുലർച്ചയോടെയാണ് കാരക്കാമണ്ഡപത്തെ വീട്ടിൽ നിന്ന് ഇയാളെ കസ്റ്രഡിയിലെടുത്തത്. ഷാഹുലിന്റെ വിശദീകരണം വിശ്വസനീയമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സൈബർസെല്ലിന്റെ പരിശോധനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ മുൻപും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. പാക്കിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ ഇന്ത്യൻ സൈനികരെ അവഹേളിക്കുന്ന വിധത്തിലാണ് ഷാഹു അമ്പലത്തിന്റെ പേരിൽ ഫേസ്ബുക്ക് പോസറ്റ് പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിലെ വാചകങ്ങൾ ഇവയായിരുന്നു:
'പാക്കിസ്ഥാന് എതിരെ അക്രമം അഴിച്ചുവിടുന്ന ഇന്ത്യൻ പട്ടാള ചെറ്റകളേ.. നീയൊക്കെ തീർന്നടാ.. തീർന്ന്... ഇന്ത്യയിൽ ജനിച്ചു എന്ന ഒരു തെറ്റേ ഞാൻ ചെയ്തുള്ളൂ.. അതിൽ ഞാൻ ദുഃഖിക്കുന്നു.. എന്റെ മുസ്ലിം സഹോദരങ്ങളെ നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കട്ടേ...''
ഇതോടെ നിരവധി പേർ ഷാഹുവിനെ തെറിവിളിച്ച് രംഗത്തെത്തി. ഷാഹുവിന്റെ ഫേസ്ബുക്ക് പേജിലെത്തിയാണ് പലരും സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചത്. ഇതിനിടെയാണ് ഈ സ്ക്രീൻഷോട്ട് സഹിതം ചിലർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ചിലർ പരാതി നൽകി. കമ്മീഷണർ സ്പർജൻകുമാർ ഈ പരാതി അന്വേഷിക്കാൻ ഡിവൈഎസ്പിക്ക് ഉത്തരവ് നൽകുകയായിരുന്നു. പിന്നീടാണ് ഇതിന്റെ പരിശോധന സൈബർ സെൽ നടത്തുകയും ചെയ്തിരുന്നു. സിറ്റി കമ്മീഷണറുടെ പരാതി വിഴിഞ്ഞം പൊലീസിന് കൈമാറിയതോടെയാണ് ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ താൻ അത്തരത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടില്ലെന്ന വാദമാണ് യുവാവ് ഉന്നയിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഷാഹു ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. ഷാഹുവിന്റെ നിഷേധക്കുറിപ്പ് ഇങ്ങനെയായിരുന്നു:
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇങ്ങനെയുള്ള ഒരു വേളയിൽ ഞാനൊരു ഇന്ത്യകാരനായതിൽ അഭിമാനിക്കുന്നു എന്ന് പറയുമ്പോൾ അത് ചിലപ്പോൾ ഞാൻ രക്ഷപെടാനുള്ള കുറുക്കു വഴി ആയിട്ട് ചിലപ്പോൾ തോന്നാം. രാജ്യത്തിന് വേണ്ടി ജീവിക്കുകയും വേണ്ടിവന്നാൽ മരിക്കാനും തെയ്യാറാണ് എന്ന് എന്നെ അറിയേണ്ടവർക് അറിയാം കാരണം ഞാൻ എന്നും ഒരു ഇന്ത്യക്കാരനാണ്. നിങ്ങൾക് എന്റെ പഴയ പോസ്റ്റുകൾ നോക്കിയാൽ അത് ബോധ്യപ്പെടും. അതുകൊണ്ടു തന്നെ പറയട്ടെ കമാ ുൃീൗറ ീേ യ മി കിറശമി സുഹൃത്തുക്കളെ ഈ പോസ്റ്റിൽ പറയുന്ന പോലെ യുള്ള ഒരു വാക്ക് ഞാൻ പറഞ്ഞിട്ടില്ല. എഴുതിയിട്ടില്ല. ആരാണ് എന്റെ പോസ്റ്റ് ഇങ്ങനെ വികൃത മാക്കിയത് എന്ന് എനിക്കറിയില്ല. എന്നാലും അള്ളാഹു എന്റെ കൂടെ ഉണ്ട്. ഒരേ സമയത്തുള്ള രണ്ടു പോസ്റ്റുകൾ നിങ്ങൾക്കു ഇവിടെ കാണാം. അത് വ്യക്തമാക്കുന്നത് ആരുടെയോ ഒരു കൈ കടത്തൽ ഉണ്ട് എന്നുള്ളതാണ്. എനിക്കെതിരെ ഈ പ്രവർത്തനം ആര് ചെയ്തത് ആയാലും മോശമായി പോയി. ഇത് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുക തന്നെ ചെയ്യും. നിങ്ങൾ എല്ലാവരും എനിക്കു പൂർണ പിന്തുണ തരണം എന്ന് വിനീതമായി ഞാൻ അപേക്ഷിക്കുന്നു.
അതേസമയം ഷാഹു അമ്പലത്ത് ഇത്രയേറെ വിശദീകരണങ്ങൾ നൽകിയെങ്കിലും ഷാഹുവിന്റെ വാദങ്ങളെ പൂർണ്ണമായും ആരും മുഖവിലയ്ക്കെടുത്തിട്ടില്ല. പൊലീസും ഇക്കാര്യം മുഖവിലയ്ക്കെടുത്തില്ല. ഷാഹുൽ ഹമീദ് തന്നെയാണ് ഇത്തരമൊരു പോസ്റ്റിട്ടതെന്നും വിവാദമായപ്പോൾ ഡിലീറ്റ് ചെയ്തെന്നു സമയം മാറ്റി പിന്നീട് വേറൊരു പോസ്റ്റ് തൽസ്ഥാനത്ത് ഇടുകയാണെന്നുമാണ് വാദം. എന്നാൽ, പൊലീസ് ചോദ്യം ചെയ്തപ്പോഴും താൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടില്ലെന്ന് തന്നെയാണ് ഷാഹുൽ ഹമീദ് വാദിച്ചത്. അതേസമയം തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളഞ്ഞതുമില്ല.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്