പനി ബാധിച്ച മകന് ചികിത്സതേടി അച്ഛൻ എത്തിയതുകൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ; മൂന്നേ മുക്കാലിന് ഒപി ടിക്കറ്റെടുത്തെങ്കിലും ഡോക്ടറെ കണ്ടത് ആറു മണിക്ക്; ശുപാർശയുമായി എത്തിയവർ കൂളായി ഡോക്ടറെ കണ്ടു മടങ്ങുന്നത് കണ്ടപ്പോൾ ചോദ്യം ചെയ്തു; ഒപ്പം ഫേസ്ബുക്കിൽ ലൈവുമിട്ടു; തന്റെ തലവട്ടം ഫോണിൽ കണ്ട വനിതാ ഡോക്ടർ പരാതി നൽകിയത് പിറ്റേന്ന്; അമിതാവേശത്തിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് ഷൈജുവിനെ അറസ്റ്റു ചെയ്തു അഴിക്കുള്ളിലാക്കി; നിരപരാധിയെ തുറുങ്കിൽ അടച്ചതിൽ രോഷം ഇരമ്പുന്നു
എം മനോജ് കുമാർ
കൊയിലാണ്ടി: പനിബാധിച്ച് അവശനായ ഏഴു വയസുകാരനായ മകന് ചികിത്സ വൈകിയതിൽ ക്ഷുഭിതനായി ഫെയ്സ് ബുക്ക് ലൈവ് ഇട്ടതിന്റെ പേരിൽ അച്ഛൻ അറസ്റ്റിലായ സംഭവത്തിൽ കൊയിലാണ്ടിയിൽ രോഷം ഇരമ്പുന്നു. കൊയിലാണ്ടിയിലെ രോഷം ഇപ്പോൾ കേരളമാകെ പടരുകയുമാണ്. ഫെയ്സ് ബുക്ക് പോസ്റ്റിനെ തുടർന്ന് അച്ഛൻ അറസ്റ്റിലായ പ്രശ്നത്തിൽ വിവിധ സോഷ്യൽ മീഡിയകളിലും പ്രതിഷേധം ഇരമ്പുകയാണ്. മിക്ക രാഷ്ട്രീയപാർട്ടികളും സംഘടനകളും അറസ്റ്റിലായ കുട്ടിയുടെ അച്ഛൻ ഷൈജുവിനു അനുകൂലമായി രംഗത്ത് വന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘടനകൾ ഇപ്പോൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തുകയാണ്. അച്ഛനായ ഷൈജു ജയിലിലായ പ്രശ്നം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തതോടെയാണ് സംഭവം വിവാദത്തിന്റെ തലത്തിലേക്ക് എത്തുന്നത്.
പനി ബാധിച്ച് അവശനായ മകന് ചികിത്സ വൈകിയ പ്രശ്നത്തിൽ ധാർമ്മിക രോഷം പ്രകടിപ്പിച്ച കൂലിപ്പണിക്കാരനായ ഉള്ള്യേരി സ്വദേശിയായ ഷൈജുവിനെയാണ് വിവിധ വകുപ്പുകൾ അതിൽ ഒന്നും ജാമ്യമില്ലാ വകുപ്പും ഉൾപ്പെടുത്തി കൊയിലാണ്ടി പൊലീസ് എടുത്ത് അകത്തിട്ടത്. ഇല്ലാത്ത ആക്രമണത്തിന്റെ പേരിൽ സംഭവം പെരുപ്പിച്ച് കാട്ടി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ വനിതാ ഡോക്ടർക്കെതിരെയും സംഭവം പരിശോധിച്ച് കേസ് ചാർജ് ചെയ്യേണ്ടതിനു പകരം ചാടിക്കയറി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് ഷൈജുവിനെ അകത്താക്കുകയായിരുന്നു. ഉള്ള്യേരിയുള്ള വീട്ടിൽ നിന്ന് വിളിച്ചു വരുത്തി ഷൈജുവിനെ അറസ്റ്റ് ചെയ്ത പൊലീസ് നാദാപുരം മജിസ്ട്രേട്ടിന് മുൻപിലാണ് ഹാജരാക്കിയത്. പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ഷൈജു ഇപ്പോൾ കൊയിലാണ്ടി ജയിലാണ് ഉള്ളത്.
കഴിഞ്ഞ പതിനാറാം തീയതി നടന്ന സംഭവത്തിനാണ് ഇന്നലെ ഷൈജു അറസ്റ്റിലായത്. ഡോക്ടറുടെ മുറിയിലേക്ക് കയറി ബഹളം ഉണ്ടാക്കി, ജോലി തടസപ്പെടുത്തി തുടങ്ങി കേസ്എടുക്കാവുന്ന മുഴുവൻ വകുപ്പുകൾക്കും ആധാരമായ പരാതിയാണ് വനിതാ ഡോക്ടർ ഷൈജുവിനു എതിരെ നൽകിയത്. സംഭവം നടന്ന പതിനാറിന് ശേഷം പിറ്റേന്നാണ് വനിതാ ഡോക്ടർ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയത്. ഫെയിസ് ബുക്ക് വഴി ലൈവ് ഇട്ടതിൽ ഡോക്ടറായ താൻ കൂടി ഉൾപ്പെട്ടതിന്റെ രോഷത്തിലാണ് ഷൈജുവിനെതിരെ വനിതാ ഡോക്ടർ പരാതി നൽകിയത്. തന്റെ അനുവാദമില്ലാതെ ഡ്യൂട്ടി സമയത്ത് ഫോട്ടോ എടുത്ത് എന്ന പരാതികൂടി ഡോക്ടർ നൽകിയ പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഡോക്ടറുടെ പരാതി കിട്ടിയപാടെ വകുപ്പുകൾ കനപ്പിച്ച് നിരുത്തരവാദപരമായ രീതിയിൽ കൊയിലാണ്ടി പൊലീസ് കൂടി പെരുമാറിയതോടെ ഷൈജു അകത്താകുകയായിരുന്നു. സർക്കാർ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നതിന് ഐപിസി 353യും, ഡോക്ടറെ ചീത്ത വിളിച്ച് എന്നതിന് ഐപിസി 294ആ, ഒരു വ്യക്തിയുടെ അനുവാദമില്ലാതെ ഫോട്ടോ എടുത്തതിന് ഐപിസി 119 അ യും സർക്കാർ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറിയതിനു ഐപിസി 452 യും ചുമത്തി. ഇതിൽ 353 ജാമ്യമില്ലാ വകുപ്പാണ്. സർക്കാർ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറിയതിനു ഐപിസി 452 വകുപ്പ് ചുമത്തിയത് പൊലീസിന്റെ അമിതാവേശത്തിനു ഉദാഹരണമായി നിലനിൽക്കുകയും ചെയ്യുന്നു. പനി ബാധിച്ച് അവശനായ മകന് ചികിത്സ തേടിയാണ് അച്ഛൻ ഷൈജു സർക്കാർ ആശുപത്രിയിൽ എത്തിയത്.
അതുകൊണ്ട് തന്നെ ഈ വകുപ്പ് പൊലീസ് ഡോക്ടർക്ക് കൂട്ട് നിന്നു എന്നതിന് തെളിവാകുകയും ചെയ്യുന്നു. ഷൈജുവിനെ അകത്തിടാൻ ഉദ്ദേശിച്ചാണ് ജാമ്യമില്ലാ വകുപ്പായ ഐപിസി 452 ചുമത്തിയത്. അതേസമയം പൊലീസിന്റെ ക്രൂരകൃത്യത്തിന്നെതിരെ ചിലരുടെ നിർദ്ദേശപ്രകാരം ബോധപൂർവം കൂടിയ വകുപ്പുകൾ ചുമത്തിയെന്നാണ് ഷൈജുവിന്റെ കുടുംബം ആരോപിക്കുന്നത്. മകൻ തീർത്തും അവശനായ സാഹചര്യത്തിൽ ഡോക്ടറോടും ജീവനക്കാരോടും ഷൈജു കാര്യം ധരിപ്പിക്കുക മാത്രമാണുണ്ടായത്. പൊലീസ് ബോധപൂർവം വിവിധ വകുപ്പുകൾ ചേർത്തതായും രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്നും ഷൈജുവിന്റെ ബന്ധുക്കൾ പറയുന്നു. എന്നാൽ കുടുംബം ഇതുവരെ പരാതി നൽകിയില്ലെന്ന് കൊയിലാണ്ടി പൊലീസ് മറുനാടനോട് പറഞ്ഞു.
സംഭവങ്ങളുടെ തുടക്കം ഇങ്ങനെ:
കഴിഞ്ഞ പതിനാറിന് കടുത്ത പനിയെത്തുടർന്നാണ് മകൻ സൂര്യതേജസിനെയും കൂട്ടി കൂലിപ്പണിക്കാരനായ ഷൈജു കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്.ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് കൊയിലാണ്ടിയിലെ ഡോക്ടറെക്കാണിക്കാൻ ഷൈജു വരുന്നത്. മൂന്ന് നാൽപതോടെ ഒപി ടിക്കറ്റെടുത്തെങ്കിലും ആറ് മണിക്കാണ് ഡോക്ടറെ കാണാനായത്. ഇതിനിടയിൽ ആശുപത്രി ജീവനക്കാരുടെ ശുപാർശയോടെ എത്തിയ നിരവധി രോഗികളെ ഡോക്ടർ വേഗത്തിൽ മരുന്ന് നൽകി മടക്കി അയച്ചു. ഇത് ഷൈജു ചോദ്യം ചെയ്തു. എന്നാൽ അവശനായ മകനും രോഷത്തോടെ ഷൈജുവും ക്യൂവിൽ തുടർന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായി.ക്യൂവിൽ നിന്ന് ആശുപത്രിയിലെ ക്രൂരകൃത്യം ചൂണ്ടിക്കാട്ടി ഷൈജു ഫെയ്സ് ബുക്ക് ലൈവ് നൽകി.
ഫെയ്സ് ബുക്ക് ലൈവിൽ ഡോക്ടർ കൂടി അകപ്പെട്ടു. ഇത് ഡോക്ടറെ ക്ഷുഭിതയാക്കി. പക്ഷെ ഇതേ ഡോക്ടറുടെ മരുന്ന് വാങ്ങിയാണ് ഇവർ മടങ്ങിയത്. പക്ഷെ പിറ്റേന്ന് ദിവസം ഡോക്ടർ കൊയിലാണ്ടി പൊലീസിൽ എത്തി പരാതി നൽകുകയായിരുന്നു. മരുന്ന് വാങ്ങി മടങ്ങിയതിന്റെ അഞ്ചാംദിവസം കൊയിലാണ്ടി സ്റ്റേഷനിലേക്ക് ഷൈജുവിനെ വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വനിത ഡോക്ടർ നൽകിയ പരാതി പ്രകാരമാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നതായി അറിയില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
ജോലിക്കിടെ ജീവനക്കാർക്കുണ്ടാകുന്ന ഏത് പ്രശ്നത്തിനും ഓഫിസ് വഴി പരാതി നൽകുന്നതാണ് പതിവ്. ഷൈജുവിന്റെ കാര്യത്തിൽ ഡ്യൂട്ടി ഡോക്ടർ നേരിട്ടെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. . എന്നാൽ പരാതി നൽകിയ അതേ ഡോക്ടറാണ് ഷൈജുവിന്റെ മകനെ പരിശോധിച്ച് മരുന്ന് നൽകിയത്. എന്നാൽ മകന് ചികിത്സ തേടിയ പ്രശ്നത്തിൽ നിരപരാധിയായ ഒരച്ഛൻ അറസ്റ്റിലായ സംഭവം കേരളത്തിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍