Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുൻ മാനേജരുടെ മരണ വിവരം അറിഞ്ഞ സുശാന്ത് സിങ് രജപുത് ബോധരഹിതനായി; താനും കൊല്ലപ്പെട്ടേക്കും എന്ന് താരം ഭയപ്പെട്ടിരുന്നതായും സുഹൃത്തിന്റെ വെളിപ്പെടുത്തൽ; നടന്റെ കാമുകി റിയ ചക്രബർത്തിയെ സംശയത്തിന്റെ മുനയിൽ നിർത്തി സിദ്ധാർഥ് പിഥാനിയുടെ മൊഴി

മുൻ മാനേജരുടെ മരണ വിവരം അറിഞ്ഞ സുശാന്ത് സിങ് രജപുത് ബോധരഹിതനായി; താനും കൊല്ലപ്പെട്ടേക്കും എന്ന് താരം ഭയപ്പെട്ടിരുന്നതായും സുഹൃത്തിന്റെ വെളിപ്പെടുത്തൽ; നടന്റെ കാമുകി റിയ ചക്രബർത്തിയെ സംശയത്തിന്റെ മുനയിൽ നിർത്തി സിദ്ധാർഥ് പിഥാനിയുടെ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

സുശാന്ത് സിങ് രജപുത് മരണ കേസ് ഓരോ ദിവസവും കഴിയുന്തോറും കൂടുതൽ സങ്കീർണമാകുന്നു. മൂന്ന് കേന്ദ്ര ഏജൻസികളാണ് നിലവിൽ അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. സുശാന്ത് മരണക്കേസിനൊപ്പം, തന്റെ മുൻ മാനേജർ ദിഷാ സാലിയന്റെ മരണ കേസും സിബിഐ അന്വേഷിക്കുന്നുണ്ട്. ജൂൺ 8 ന് ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് വീണാണ് ദിഷ മരിച്ചത്. രണ്ട് മരണങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്താൻ ശ്രമിക്കുന്നു. ഇപ്പോഴിതാ, രണ്ട് മരണങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മാനേജരുടെ മരണ വാർത്ത അറിഞ്ഞ് സുശാന്ത് ബോധരഹിതനായെന്നും താനും കൊല്ലപ്പെടും എന്ന് ഭയപ്പെട്ടിരുന്നു എന്നുമാണ് പുതിയ വെളിപ്പെടുത്തൽ. നടന്റെ സുഹൃത്തും ഫ്ലാറ്റിലെ സഹവാസിയുമായ സിദ്ധാർഥ് പിഥാനിയാണ് ഇത് വെളിപ്പെടുത്തിയത്.

ദിഷയുടെ മരണത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം സുശാന്ത് തന്റെ ജീവനെ കുറിച്ച് ഭയപ്പെടുന്നുവെന്ന് സിദ്ധാർഥ് വെളിപ്പെടുത്തി. ഒരു സ്രോതസ്സ് അനുസരിച്ച്, പിത്താനി സിബിഐയോട് പറഞ്ഞു, “ദിഷാ സാലിയന്റെ മരണം കേട്ട് അയാൾ ബോധരഹിതനായി. ബോധം വീണ്ടെടുത്ത ശേഷം, തന്റെ ജീവിതത്തെ ഭയന്ന്, ‘ഞാൻ കൊല്ലപ്പെടും’ എന്ന് പറഞ്ഞു. ‘തന്റെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് സുശാന്ത് ആഗ്രഹിച്ചു’ എന്ന് സിദ്ധാർത്ഥ് അവകാശപ്പെട്ടു. ദിഷയും സുശാന്തിന്റെ മരണവും തമ്മിലുള്ള ബന്ധം കണ്ടെത്താൻ സിദ്ധാർത്ഥ് പിറ്റാനിയുടെ പ്രസ്താവന സിബിഐയെ സഹായിച്ചിട്ടുണ്ടെന്നും റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്തു.ലാപ്ടോപ്, ഹാർഡ് ഡിസ്കുകൾ, മറ്റു ചില രേഖകൾ എന്നിവ കൊണ്ടുപോയ കാമുകി റിയ ചക്രവർത്തി അവ ഉപയോഗിച്ചു തന്നെ കുടുക്കുമോയെന്ന് സുശാന്ത് ഭയന്നിരുന്നതായും സിദ്ധാർഥ് സിബിഐയോടു പറഞ്ഞതായി സൂചനയുണ്ട്.

അതേസമയം, മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തിയും സഹോദരനും മറ്റ് പ്രതികളും അന്വേഷണ ഏജൻസികളുടെ നിരന്തര നിരീക്ഷണത്തിലാണ്. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിയയ്ക്കും കുടുംബത്തിനും എതിരെ ‘നിർണായക നടപടി’ സ്വീകരിക്കുമെന്ന് റിപ്പബ്ലിക് ടിവിയും റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെ, ബെം​ഗളുരു ലഹരിമരുന്ന് കേസിലും അന്വേഷണം പുരോ​ഗമിക്കുകയാണ്. ഷൂട്ടിങ്ങിനിടെ പരുക്കേറ്റ് ഭാഗികമായി കാഴ്ച പോയതിന്റെ സമ്മർദം മറികടക്കാൻ ലഹരി മരുന്ന് ഉപയോഗം തുടങ്ങിയെന്നും എന്നാൽ ലഹരി ഇടപാടുകളിൽ പങ്കില്ലെന്നും കന്നഡ നടൻ ദിഗന്ത് മൊഴി നൽകിയതായാണ് വിവരം. നടനെയും ഭാര്യയും നടിയുമായ അയ്ന്ദ്രിത റേയെയും ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തിൽ അയ്ന്ദ്രിത സന്ദർശനം നടത്തിയതിനും അറസ്റ്റിലായ നടിമാർ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും ഉൾപ്പെട്ട ചില ലഹരി പാർട്ടികളിൽ ദമ്പതികൾ പങ്കെടുത്തതിനും പൊലീസിനു തെളിവു ലഭിച്ചിട്ടുണ്ട്. അതിനിടെ, രാഗിണിക്ക് ലഹരി മരുന്ന് വിറ്റിരുന്നതായും 2016ൽ സ്റ്റുഡന്റ് വീസയിൽ ബെംഗളൂരുവിലെത്തിയ താൻ വീസ കാലാവധി കഴിഞ്ഞും ലഹരി ഇടപാടിനായി ഇവിടെ തുടരുകയായിരുന്നെന്നും അറസ്റ്റിലായ സെനഗൽ പൗരൻ ലോം പെപ്പർ സാംബ മൊഴി നൽകി.

മയക്കുമരുന്ന് കേസിൽ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും അറസ്റ്റിലായതിന് പിന്നാലെ നഗരത്തിൽ പലയിടങ്ങളിലായി നിരവധി റെയ്ഡുകളാണ് നടന്നിട്ടുള്ളത്. രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി തുടങ്ങിയ താരങ്ങളുടെ അറസ്റ്റിന് പിന്നാലെയാണ് താരദമ്പതിമാരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കർണാടകയിലെ മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയുടെ വസതിയിലും സി.സി.ബി. റെയ്‌ഡ് നടത്തിയിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ ആദിത്യ ആൽവ ഒളിവിൽപോയിരിക്കുകയാണ്. ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നാണ് സി.സി.ബി. ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ആദിത്യയുടെ ഹെബ്ബാളിന് സമീപത്തെ വസതിയിൽ മയക്കുമരുന്ന് പാർട്ടികൾ നടന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ അടുത്ത ബന്ധു കൂടിയാണ് ആദിത്യ ആൽവ.

സീരിയൽ നടി അനിഘ, മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) പിടികൂടിയതിന് പിന്നാലെയാണ് കന്നഡ സിനിമ മേഖലയിലേക്കും അന്വേഷണം നീണ്ടത്. സീരിയൽ നടി അനിഘ പല സിനിമാ താരങ്ങൾക്കും മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുവരെ 15 പേർക്കെതിരേയാണ് സി.സി.ബി. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരടക്കം ഒമ്പത് പേരെ കേസിൽ അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP