ഒരു മാസത്തിനിടെ വാങ്ങിയത് 30,000 രൂപ; പണം തിരികെ ചോദിച്ച് വിളിക്കുമ്പോൾ ഫോൺ എടുക്കാത്തത് പ്രകോപനമായി; ആരുമില്ലാത്ത വീട്ടിൽ ജോലിക്കായി വിളിച്ചു വരുത്തിയത് പ്രതികാരം ചോദിക്കാൻ; മകളുടെ വിവാഹക്കാലത്തെ ബുദ്ധിമുട്ടുകൾ കേട്ടിട്ടും മനസ്സ് അലിഞ്ഞില്ല; കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപാതകം; ഒടുവിൽ കൊച്ചമ്മേ, ഉഷയമ്മയെ ഞാൻ കൊന്നിട്ടിട്ടുണ്ടെന്നും വീട് തുറന്നു നോക്കണമെന്ന് വെളിപ്പെടുത്തലും; ഏറ്റുമാനൂരിൽ 50കാരിയായ ഉഷയെ 70വയസ്സുള്ള പ്രഭാകരൻ വകവരുത്തിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കത്തിനൊടുവിൽ. ഏറ്റുമാനൂർ കട്ടച്ചിറ കടവിൽ പി ആർ രാജന്റെ ഭാര്യ ഉഷാ രാജനെ(50)യാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര സ്വദേശിയും വീട്ടുജോലിക്കാരനുമായ മറ്റക്കര സ്വദേശി പ്രഭാകരനെ(70) പൊലീസ് കസ്റ്റഡിയിൽ എടുത്തു. 30,000 രൂപയ്ക്ക് വേണ്ടിയാണ് പ്രതി കുറ്റകൃത്യത്തിന് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ഉഷയും, പ്രതിയായ പ്രഭാകരനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. പ്രഭാകരന്റെ കൈയിൽനിന്ന് പല തവണയായി ഉഷ മുപ്പതിനായിരത്തോളം രൂപ കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. തുക തിരികെ ആവശ്യപ്പെട്ടെങ്കിലും ഉഷ തിരികെ നൽകിയിരുന്നില്ല. വിളിച്ചിട്ട് ഫോൺ എടുക്കാനോ പണം നൽകാനോ തയ്യാറായില്ല. ഇതേതുടർന്ന് തന്ത്രത്തിൽ പാനൂർ ടോമി ജോസഫിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. ടോമി ജോസഫിന്റെ വീട് നോക്കുന്നതും, ഇവിടുത്തെ ജോലികൾ ചെയ്യുന്നതും പ്രഭാകരനായിരുന്നു. ഇവിടെ എത്തിച്ചശേഷം പ്രഭാകരൻ ഉഷയോട് പണം ആവശ്യപ്പെട്ടു. മകളുടെ വിവാഹമായതിനാൽ ഉഷയുടെ കൈയിൽ പണമുണ്ടെന്നായിരുന്നു പ്രഭാകരൻ കരുതിയിരുന്നത്. എന്നാൽ, ഇതേച്ചൊല്ലി തർക്കമുണ്ടായതിനൊടുവിൽ പ്രഭാകരൻ ഉഷയെ കൊലപ്പെടുത്തുകയായിരുന്നു. മകളുടെ കല്യാണം അടുത്ത മാസമാണ്. ഇതിനു ഉഷ ചിലരോട് പണം കടം ചോദിച്ചിരുന്നു.
പ്രതി അവശനിലയിൽ ആയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗസാദ്ധ്യത കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. ഉഷ കൊല്ലപ്പെട്ട് കിടന്ന ഇതേ വീട്ടിലെ ജോലിക്കാരനായിരുന്നു പ്രഭാകരൻ. കൊലയ്ക്കുശേഷം അടിമാലിയിലെ ബന്ധുവീട്ടിൽ എത്തിയ പ്രതി, രാത്രി ഏറെ വൈകി തിരികെ മടങ്ങിയെത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു പ്രഭാകരന്റെ രണ്ടു സഹോദരന്മാരുടെ മരണം. ഈ സാഹചര്യത്തിൽ കൂടുതൽ നിരീക്ഷണത്തിനായി പ്രതിയെ അഡ്മിറ്റാക്കുകയായിരുന്നു. ഡോക്ടർമാരുടെ അഭിപ്രായം അറിഞ്ഞശേഷമേ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കൂ.
പാനൂർ ടോമി ജോസഫിന്റെ വീടാണിത്. വീട്ടുകാർ ദക്ഷിണാഫ്രിക്കയിലായതിനാൽ പ്രഭാകരനെ വീടിന്റെ മേൽനോട്ടച്ചുമതല ഏല്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രഭാകരന്റെ സമീപത്തു താമസിക്കുന്ന ടോമിയുടെ സഹോദരി വത്സമ്മയുടെ ഫോണിലേക്കു വിളിച്ച്, താൻ വീട്ടിൽ ഒരാളെ കൊന്നിട്ടിരിക്കുകയാണെന്നു പറഞ്ഞു. വത്സമ്മ മറ്റക്കരയിൽ താമസിക്കുന്ന മറ്റു സഹോദരങ്ങളെ വിളിച്ചുവരുത്തിയശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു. പാനൂർ കുടുംബത്തിൽ വർഷങ്ങളായി ജോലിക്കാരനായിരുന്നു പ്രഭാകരൻ. വീട് വൃത്തിയാക്കുന്നതിനായി സ്ഥിരമായി ഉഷാകുമാരിയെയാണു വിളിക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ടുമണിക്കാണ് ഉഷാകുമാരി വീട്ടിൽനിന്നിറങ്ങിയത്. രാത്രി എട്ടുമണിക്കുശേഷവും എത്താതിരുന്നതോടെ, സ്ഥിരമായി പോകുന്ന വീടുകളിലും ആശുപത്രികളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. രാവിലെ കുറവിലങ്ങാട് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സംഭവത്തിനുശേഷം ഇടുക്കി ഭാഗത്തേയ്ക്ക് ഒളിവിൽപോയ പ്രതി രാത്രി വൈകി പള്ളിക്കത്തോട് ഭാഗത്തെ ബന്ധുവീട്ടിൽ എത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് മുപ്പതിനായിരത്തോളം രൂപ പല തവണയായി ഉഷ, പ്രഭാകരന്റെ പക്കൽ നിന്നു വാങ്ങിയത്. ഞായറാഴ്ച ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉഷയുടെ സംസ്കാരം ഇന്നലെ നടത്തി. കൊലപാതക വിവരം പുറം ലോകത്തെ അറിയിച്ചതും പ്രഭാകരൻ തന്നെയായിരുന്നു. വീട്ടുടമസ്ഥന്റെ ബന്ധുവിനെയാണ് പ്രഭാകരൻ ഇക്കാര്യം അറിയിച്ചത്. 'കൊച്ചമ്മേ, ഉഷയമ്മയെ ഞാൻ കൊന്നിട്ടിട്ടുണ്ട്; വീട് തുറന്നു നോക്കണം' വീട്ടു ജോലിക്കാരൻ പ്രഭാകരൻ മൊബൈൽ ഫോണിൽ കൂടി വിളിച്ചു പറഞ്ഞപ്പോൾ വിറച്ചു പോയതായി വീട്ടുടമയുടെ സഹോദരി വൽസമ്മ പൊലീസിനോടു പറഞ്ഞു. ഇന്നലെ രാവിലെ ഏഴരയോടെയാണ് പ്രഭാകരൻ വിളിച്ചത്. ഇതോടെയാണ് സത്യം പുറത്തു വന്നത്.
'കോഴിക്കോട് വരെ പോവുകയാണെന്നു പറഞ്ഞാണ് ഫോണിൽ സംസാരം തുടങ്ങിയത്. കൊച്ചമ്മയുടെ വീടിന്റെ ഔട്ട് ഹൗസിൽ ടോമിച്ചന്റെ വീടിന്റെ താക്കോൽ വച്ചിട്ടുണ്ട്. അതെടുത്ത് വീട് തുറന്നു നോക്കണം. അവിടെ ഒരു സാധനം ഉണ്ട്. ഉഷയമ്മ വീട്ടിൽ ഉണ്ട്. പിന്നെ വർത്തമാനം നിർത്താറായപ്പോൾ, ഉഷയമ്മയേ ഞാൻ കൊന്ന് ഇട്ടിട്ടുണ്ട്; വീട് തുറന്നു നോക്കണം ' ഇതു പറയുമ്പോൾ പ്രഭാകരൻ പരിഭ്രമിച്ചിരുന്നു.
പൊതുവേ സൗമ്യ സ്വഭാവക്കാരനായ പ്രഭാകരൻ ഇങ്ങനെ ചെയ്യുമെന്നു വിശ്വസിക്കാനേ കഴിഞ്ഞില്ല.എങ്കിലും പ്രഭാകരന്റെ വർത്തമാന രീതിയിൽ സംശയം തോന്നി. ഉടൻ തന്നെ ബന്ധുക്കളെ വിവരം അറിയിച്ചു. എംസി റോഡിൽ വിമല ജംക്ഷനു പിന്നിൽ തോപ്പിൽ തെക്കുംഭാഗത്ത് എസ്എഫ്എസ് റോഡിൽ ഏതാനും വർഷം മുൻപാണ് ഈ വീട് വാങ്ങിയത്. വീട്ടുടമയും കുടുംബവും വർഷങ്ങളായി ദക്ഷിണാഫ്രിക്കയിലാണ്. അതിനാൽ പ്രഭാകരനെയാണ് വീട്ടിലെ ജോലികൾ ചെയ്യാൻ ഏൽപിച്ചിച്ചിരുന്നത്. പ്രഭാകരനാണു കൊല്ലപ്പെട്ട ഉഷയെ ജോലിക്കു കൊണ്ടു വന്നത്.
ടോമിയുടെ വീടിന്റെ താക്കോൽ സമീപത്തു താമസിക്കുന്ന സഹോദരി വത്സമ്മയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. മാസത്തിൽ രണ്ടും മൂന്നും തവണ വീട് വൃത്തിയാക്കാൻ ഉഷ വരാറുണ്ട്. ഈ സമയം പ്രഭാകരനാണ് വീട് തുറന്നു കൊടുത്തിരുന്നത്. പ്രഭാകരൻ, ടോമിയുടെയും ബന്ധുക്കളുടെയും വീടുകളിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അടുക്കളയോടു ചേർന്നാണ് മൃതദേഹം കിടന്നിരുന്നത്. മുൻ ഭാഗത്തെ കിടപ്പുമുറിയിൽ നിന്നു വലിച്ചിഴച്ചു കൊണ്ടുപോയതിന്റെ പാടുകളും കണ്ടെത്തി. തിങ്കൾ രാവിലെ പതിവുപോലെ വീട്ടുജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഉഷ വീട്ടിൽ നിന്നിറങ്ങിയത്. ഒരു ദിവസം തന്നെ വിവിധ വീടുകളിൽ ജോലിക്ക് പോകാറുണ്ട് ഇതു കൂടാതെ അയൽക്കൂട്ടത്തിലും പ്രവർത്തിക്കുന്നുണ്ട്. വൈകിട്ട് അഞ്ചരയോടെ തിരിച്ചെത്താറുണ്ട്. എന്നാൽ തിങ്കളാഴ്ച പതിവിലും വൈകിയപ്പോൾ അയൽക്കൂട്ടവുമായി ബന്ധപ്പെട്ട് എങ്ങോട്ടെങ്കിലും പോയതാകാമെന്നു കരുതി. ഇതിനിടെയാണ് കൊലപാതകം പുറത്തെത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍