ആഴക്കടൽ മത്സ്യബന്ധനത്തിന് കോടികൾ നിക്ഷേപിക്കാൻ വന്ന 'കോടീശ്വരൻ' ബോംബ് കേസിൽ പ്രതിയായി; തട്ടിക്കൂട്ട് കമ്പനിയുമായി കരാർ ഒപ്പിട്ടതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായിക്ക് തടിയൂരാനാവുമോ? 10000 രൂപ തികച്ച് കയ്യിലെടുക്കാനില്ലാത്ത ഷിജു എം വർഗീസ് സർക്കാരുമായി ഒപ്പിട്ടത് 4000 കോടിയുടെ കരാറിൽ; തട്ടിപ്പ് കരാറിന് പിന്നിലെ സിപിഎം ഇടപാടുകൾ ദുരൂഹം
വരുൺ ചന്ദ്രൻ
തിരുവനന്തപുരം: കൊല്ലം- ഐക്യകേരളം രൂപം കൊണ്ട ശേഷം സംസ്ഥാനത്ത് വാഗ്ദാനം ചെയ്ത ഏറ്റവും വലിയ വ്യവസായ നിക്ഷേപമായി രുന്നു 4000 കോടിയുടെ ആഴക്കടൽ മത്സ്യബന്ധന പദ്ധതി. ഈ വമ്പൻ നിക്ഷേപം നടത്താൻ വന്ന അമേരിക്കൻ മലയാളി ഒടുക്കം ബോംബ് കേസിൽ പ്രതിയായ കഥ ത്രില്ലർ സിനിമയെ വെല്ലുന്നതാണ്. ഒരു കാലത്ത് ചുവപ്പ് പര വതാനി വിരിച്ച് സ്വീകരിച്ച ഈ മൊതലാളിക്കായി മുഖ്യമന്ത്രിയടക്കമുള്ളവർ വിരുന്ന് സൽക്കാരങ്ങൾ നടത്തി. മന്ത്രിമാരും ഉദ്യോഗസ്ഥരും ഈ ലോക കോടീശ്വരന്റെ ദർശനത്തിനായി കാത്ത് നിന്ന ഒരു കാലമുണ്ടാ യിരുന്നു. ഒടുക്കം പവനായി ശവമായി എന്ന മട്ടിൽ എല്ലാം ദുരന്ത നാടകമായി അവശേഷിച്ചു. മൊതലാളി ബോംബ് കേസിൽ പ്രതിയായി ജയിലിലായി, ഇപ്പോൾ ഇതാ കേസിന്റെ കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു.
ഒന്നാം പിണറായി മന്ത്രിസഭയിലെ ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മ 2019 ൽ ന്യൂയോർക്കിലും മറ്റും പര്യടനം നടത്തുന്നു. മന്ത്രിയെ ഒരു പറ്റം മലയാളി വ്യവസായികൾ സന്ദർശിക്കുന്നു, മത്സ്യ ബന്ധന മേഖലയിൽ വൻ നിക്ഷേപം നടത്താൻ താല്പര്യം പ്രകടിപ്പിക്കുന്നു, അവരെ മന്ത്രി നാട്ടിലേക്ക് ക്ഷണിക്കുന്നു. വിദേശ കമ്പിനികളുമായി തട്ടിക്കുട്ട് കരാർ ഒപ്പ് വെച്ച് കമ്മീഷൻ അടിക്കാനുള്ള ഭരണ നേതൃത്വത്തിലു ള്ളവരുടെ ആക്രാന്തം മുതലെടുത്ത തട്ടിപ്പുവീരന്മാർ സെക്രട്ടറിയേറ്റിൽ പാഞ്ഞെത്തി.ന്യൂയോർക്കിലുള്ള ഇ എം സി സി എന്നൊരു തട്ടിക്കൂട്ട് കമ്പനിയുടെ പ്രസിഡന്റ് ആണെന്ന് പറഞ്ഞ് ഷിജു എം വർഗീസ് എന്നൊരാൾ കോട്ടും സ്വൂട്ടുമിട്ട് വന്ന് മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ഫിഷറീസ് മന്ത്രി, ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു, കരാറിൽ ഒപ്പിടുന്നു.
ആഴക്കടൽ മത്സ്യബന്ധനത്തിനായി 4000 കോടി രൂപ യുടെ ഒരു കരാറിൽ സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷ നുമായി ഷിജു എം വർഗീസ് ഒപ്പുവെക്കുന്നു. ഈ കരാറിനെ വെച്ച് സർക്കാർ വമ്പൻ പരസ്യങ്ങൾ മാധ്യമങ്ങൾക്ക് കൊടുക്കുന്നു. പിണറായിയെ വികസന മിശിഹ ആയി വാഴ്ത്തി പാടുന്നു - കേരളത്തിൽ വ്യവസായ നിക്ഷേപം നടത്താൻ വമ്പൻ അമേരിക്കൻ കമ്പിനികൾ ക്യൂ നിൽക്കയാ ണെന്നൊക്കെ ഭക്തന്മാർ വാഴ്ത്തിപ്പാടാൻ തുടങ്ങി. സർക്കാരിന്റെ
കാലക്കേടെന്ന് പറഞ്ഞാൽ മതിയല്ലോ ഈ ഇടപാടിലെ തട്ടിപ്പുകൾ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു കൊണ്ടുവന്നതോടെ മുബൗമന്ത്രിയടക്കമുള്ളവർ കരാറിനെ തള്ളിപ്പറഞ്ഞു.
ഇഎംസിസി സമർപ്പിച്ച ഫയൽ രണ്ടു തവണ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പരിശോധിച്ചെന്നു തെളിവുകൾ പുറത്തുവന്നിട്ടും തനിക്കൊന്നുമറിയില്ലെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ നിലപാട്. പക്ഷേ, കരാർ സംബന്ധിച്ച വിവരങ്ങൾ സർക്കാർ ഒളിപ്പിച്ചു വെച്ചു. ഒളിക്കാനില്ലെങ്കിൽ വിവാദ ഫയൽ പുറത്തുവിടാൻ ചെന്നിത്തല വെല്ലുവിളിച്ചെങ്കിലും സർക്കാർ തന്ത്രപരമായി മൗനം പാലിച്ചു.
ഈ തട്ടിപ്പുകാരനായ ഷിജുവിനെ ക്കുറിച്ചോ ഈ തട്ടിക്കൂട്ട് കമ്പിനിയെ ക്കുറിച്ചോ യാതൊര ന്വേഷണവും നടത്താതെയാണ് സർക്കാർ കരാറിലേർ പ്പെട്ടത്. കമ്പിനി പ്രസിഡന്റായി അവതരിച്ച ഷിജു എം വർഗീസ്, തന്നെ അമേരിക്കയിലെ പല മലയാളികളേയും കബളിപ്പിച്ച വ്യക്തിയാ ണെന്ന് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതിനിടയിൽ നിയമ സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കോടികളുടെ നിക്ഷേപം നടത്താൻ വന്ന അമേരിക്കൻ മൊതലാളി സർക്കാരിനും മേഴ്സിക്കുട്ടിയമ്മക്കൂമെതിരെ തിരിഞ്ഞു. കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മേഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിച്ചു.
ഇനിയാണ് കഥയിലെ മറ്റൊരു ട്വിസ്റ്റ് ....
കരാർ റദ്ദുചെയ്തതോടെ ഷിജു സർക്കാരിനെതിരെ തിരിഞ്ഞു. വ്യവഹാര ദല്ലാൾ നന്ദകുമാറിന്റെ ഒത്താശയോടെ ഇയാൾ കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. നാലായിരം കോടി രൂപയുടെ നിക്ഷേപം നടത്താൻ വന്ന ഷിജുവിന്റെ ആകെയുള്ള സ്വത്ത് വെറും പതിനായിരം രൂപ മാത്രമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിരുന്നു. പതിനായിരം രൂപ പോലും തികച്ച് കയ്യിലെടു ക്കാനില്ലാത്ത ഈ തട്ടിപ്പുകാരനുമായി സംസ്ഥാന സർക്കാർ എന്തടിസ്ഥാനത്തിലാണ് 4000 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചതെന്നത് ഇന്നും ദുരുഹമാണ്. കരാറിന്റെ ഭാഗമായി അരുരിലെ വ്യവസായ മേഖലയിൽ രണ്ടേക്കർ സർക്കാർ ഭൂമി ഈ തട്ടിപ്പ് കമ്പിനിക്ക് സൗജന്യമായി നല്‍കിയതിലും അവ്യക്തത കൾ നില്‍ക്കുന്നുണ്ട്.
.കഴിഞ്ഞ വർഷം നടന്ന നിയമസഭ വോട്ടെടുപ്പ് ദിനത്തിൽ കുണ്ടറയിൽ ഡി.എസ്.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഷിജു എം. വർഗീസിന്റെ കാറിന് നേരെ പെട്രോൾ ബോംബേറുണ്ടായ സംഭവം ആസൂത്രണംചെയ്ത കേസിൽ അന്വേഷക സംഘം കുറ്റപത്രം സമർപ്പിച്ചു. ഇ.എം.സി.സിയുടെ ഡയറക്ടർ ആയിരുന്ന ഷിജു വർഗീസ് ഉൾപ്പെടെ നാലുപേരെ പ്രതികളാക്കിയാണ് ആക്രമണനാടകം ആസൂത്രണം ചെയ്ത കേസിൽ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കാറിൽ പെട്രോൾ ബോംബെറിഞ്ഞ് തന്നെ കൊല്ലാൻ ശ്രമിച്ചെന്നും പിന്നിൽ മേഴ്സിക്കുട്ടി യമ്മയുടെ സംഘമാണെന്നുമായിരുന്നു ഷിജു വർഗീസിന്റെ പരാതി. എന്നാൽ അന്വേഷണം നടത്തിയ പൊലീസ് ഇത് വ്യാജപരാതിയാണെന്നു കണ്ടെത്തി. ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കെ, സ്വന്തം കാർ ഡ്രൈവറെ കൊലപ്പെടുത്തുകയും അതുവഴി മേഴ്സിക്കുട്ടി യമ്മയ്ക്കെതിരേ ജനവികാരം ഇളക്കിവിടുകയും ആയിരുന്നു ഷിജു വർഗീസിന്റെ ഉദ്ദേശ്യമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
വിവാദത്തെ തുടർന്ന് ആഴക്കടൽ മത്സ്യബന്ധന കരാർ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിൽ മേഴ്സിക്കുട്ടിയമ്മയോട് ബിജു വർഗീസിന് വൈരാഗ്യം ഉണ്ടായിരുന്നു. തുടർന്നാണ് കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്. വോട്ടെടുപ്പുദിവസം പുലർച്ചെ കുണ്ടറ നിയമസഭാ മണ്ഡലത്തിൽപ്പെട്ട കണ്ണനല്ലൂർ-കുരീപ്പള്ളി റോഡിലായിരുന്നു ബോംബെറിഞ്ഞ സംഭവം. എന്നാൽ ബിജു വർഗീസ് പരാതിയിൽ പറഞ്ഞ സമയത്ത് ഇത്തരത്തി ലൊരു വാഹനം കടന്നുപോയതിന് സൂചനകളൊന്നും പൊലീസിന് ലഭിച്ചില്ല. നാട്ടുകാരിൽനിന്ന് പൊലീസ് പ്രാഥമിക വിവരം ശേഖരിച്ചപ്പോഴും ഇത്തരത്തിൽ ആക്രമണമുണ്ടായെന്ന വിവരം കിട്ടിയില്ല. പരാതി കെട്ടിച്ചമച്ചതാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് ഗോവയിൽനിന്ന് ഷിജു വർഗീസിനെ അറസ്റ്റ്് ചെയ്തു. ചാത്തന്നൂർ എ.സി.പി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
40 പേജുള്ള കുറ്റപത്രത്തിൽ 66 തൊണ്ടി മുതലുകള്ളും 54 സാക്ഷികളും ഉൾപ്പെടുന്നു. നരഹത്യ ശ്രമം, ലഹള നടത്താനുള്ള ഗൂഢാലോചന, മരണഭയം സൃഷ്ടിക്കൽ കുറ്റങ്ങൾക്ക് എതിരെയുള്ള വകുപ്പുകൾ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
Stories you may Like
- പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് ഇനി സുരക്ഷിത ആഴക്കടൽ മത്സ്യബന്ധനം
- ഒരു സെക്കന്റ് പോലും കാണാതെ ഐഎഫ്എഫ്കെ ജൂറി സിനിമ തള്ളി
- കോലി 50 ാം സെഞ്ചുറി നേടിയപ്പോൾ കണ്ണീരോർമ്മയായി ഷിജു ബാലാനന്ദൻ
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- നോബൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവ് കൂടി വിധിച്ച് ഇറാൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍