21കാരനായ ബംഗാളിയോടൊപ്പം ഒളിച്ചോടിയ 29കാരിയെ കണ്ടെത്തിയത് ബോഡോ കലാപകാരികളുടെ സഹായത്താൽ; മുറൈമാമനേയും മൂന്ന് മക്കളേയും വേണ്ടെന്ന് കോടതിയിലും ആവർത്തിച്ച് യുവതി; മൂന്നാർ പൊലീസിന്റെ ഓപ്പറേഷൻ വെറുതെയായോ?
ഇടുക്കി: മൂന്നാർ ചെണ്ടുവരെയിൽനിന്നു ബംഗാളി യുവാവിനൊപ്പം ഒളിച്ചോടിയ, മൂന്നു മക്കളുടെ അമ്മയായ വീട്ടമ്മയുടെ ചിന്തയും പ്രവൃത്തിയും കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെയും ധാർമികാധപ്പതനത്തിന്റെയും നേർരേഖയോ ?. കുടുംബം പുലർത്താൻ ഭർത്താവ് പകലന്തിയോളം കഷ്ടപ്പെടുമ്പോൾ ഭാര്യ പ്രേമസല്ലാപത്തിനും അവിഹിത ബന്ധത്തിനും സമയം കണ്ടെത്തുന്നു. ക്ഷീണിതനായെത്തുന്ന ഭർത്താവിനു മുമ്പിൽ നിറപുഞ്ചിരിയുമായി നിൽക്കുന്ന ഭാര്യയുടെ പൊയ്മുഖം തിരിച്ചറിയാനാകാതെ എത്രയോ കുടുംബങ്ങൾ. കുടുംബബന്ധത്തെക്കുറിച്ചുള്ള ഭാരതീയ സംസ്കാരത്തെ തകർക്കുന്ന ഇത്തരം സ്ത്രീകളെയും കുടുംബ സാഹചര്യങ്ങളുടെ സുരക്ഷിതത്വത്തെയും കുറിച്ചുള്ള അന്വേഷണങ്ങൾ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുകൊണ്ടുവരുന്നത്.
മൂന്നാറിലെ കഥയ്ക്ക് അൽപം തമിഴ് പശ്ചാത്തലം കൂടിയുണ്ടെങ്കിലും ഇതിനെ കേരളത്തിലെ വർത്തമാനകാല സാഹചര്യങ്ങളുമായി പൂർണമായും വേറിട്ടുനിർത്തി കാണാനാകില്ല. 12 വയസുള്ള ആൺകുട്ടിയുൾപ്പെടെ മൂന്നു മക്കളുടെ അമ്മയായ തമിഴ് തോട്ടം തൊഴിലാളി കുടുംബാംഗമായ 29 കാരി ഒളിച്ചോടിയത് ബംഗാളിൽനിന്നു തൊഴിലിനായി കേരളത്തിലെത്തിയ 21-കാരനൊപ്പമാണ്. കേരളത്തിലെ മിടുക്കന്മാരായ പൊലിസിന്റെ ബുദ്ധിപരമായ നീക്കത്തിനൊടുവിൽ മൂന്നാഴ്ചത്തെ ശ്രമഫലമായി വീട്ടമ്മയെ കണ്ടെത്തി നാട്ടിലെത്തിച്ചെങ്കിലും ഭർത്താവിനെ മാത്രമല്ല, നൊന്തുപെറ്റ മക്കളെപ്പോലും തട്ടിമാറ്റിയ കഥാനായിക തനിക്ക് ബംഗാളി യുവാവിനെ മതിയെന്നു കോടതിയിൽ തീർത്തു പറഞ്ഞു. അതിനു വകുപ്പില്ലാത്തതിനാൽ മാതാവിനൊപ്പം യുവതിയെ കോടതി താൽകാലികമായി പറഞ്ഞയച്ചിരിക്കുകയാണ്.
'മുറൈമാമ'നെ 16-ാം വയസിൽ വിവാഹം കഴിച്ച യുവതിയാണ് നീണ്ട 13 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ മൂന്നു മക്കളെ സമ്മാനമായി നൽകി ഭർത്താവിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. തമിഴർക്കിടയിൽ ആങ്ങളയുടെയും പെങ്ങളുടെയും മക്കൾക്ക് മുറപ്രകാരം വിവാഹം കഴിക്കാം. ഇത്തരം ബന്ധത്തിലെ വരനാണ് മുറൈമാമൻ. ഭർത്താവിനിപ്പോൾ 35 വയസുണ്ട്. തമിഴ് മേഖലകളിൽ ഇപ്പോഴും തുടരുന്ന ശൈശവ വിവാഹങ്ങളിലൊന്നായിരുന്നു ഇവരുടേത്. വിവാഹ വേളയിൽ പെണ്ണിന് പൂർണ സമ്മതമല്ലായിരുന്നുവെന്നു പറയുന്നു. എങ്കിലും നീണ്ടകാലത്തെ കുടുംബജീവിതം ഇരുവരുടെയും ഇടയിലെ അകൽച്ചകൾ പാടെ നീക്കി. ഭർത്താവും മൂന്നു മക്കളുമൊത്തു സന്തുഷ്ട കുടുംബജീവിതം നയിക്കുന്നതിനിടെയാണ് യുവതിയെ കാണാതായത്.
ചെണ്ടുവരെയിലെ തൊഴിലാളി ലയത്തിലായിരുന്നു ഇവരുടെ താമസം. പത്ത് കുടുംബങ്ങളാണ് ഓരോ ലയത്തിലും താമസിക്കുന്നത്. ഭർത്താവ് സൽസ്വഭാവിയായ ബാർബർ തൊഴിലാളി. ലയത്തിൽനിന്നും അൽപം മാറിയാണ് ഇയാളുടെ കട. യുവതിയുടെ മാതാപിതാക്കൾ മുതൽ ബന്ധുക്കളിൽ മിക്കവരും വരെ തോട്ടം തൊഴിലാളികൾ. യുവതിയും തോട്ടത്തിൽ പണിക്കുപോകും. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു ബാങ്കിൽപോകുന്നതിനായി 12കാരനായ മൂത്ത മകനുമായി വീട്ടിൽനിന്നും ഇറങ്ങിയ യുവതി നേരെ ദേവികുളം റൂട്ടിലെ ബന്ധുവിന്റെ വീട്ടിലെത്തി. മകനെ അവിടെ ഏൽപിച്ചശേഷം ബാങ്കിൽപോയി വരാമെന്നു പറഞ്ഞുപോയ യുവതി രാത്രി വൈകിയിട്ടും തിരിച്ചെത്തിയില്ല. വീട്ടുകാരും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഇവരുടെ ലയത്തിലെ മറ്റൊരു മുറിയിൽ താമസിക്കുന്ന ബംഗാളി യുവാവിനെയും കാണാനില്ലെന്നു രാത്രിയോടെ മനസിലായി.
യുവതിയും യുവാവും തമ്മിൽ അടുപ്പമുണ്ടെന്ന വിവരം അതോടെ ബംഗാളി യുവാവിന്റെ കൂട്ടുകാരിൽനിന്നും മനസിലായി. അന്വേഷണം ആ വഴിക്ക് തിരിച്ചുവിട്ടപ്പോൾ, ഇരുവരും അതേദിവസം ആലുവ റെയിൽവേ സ്റ്റേഷനിൽനിന്നു ട്രെയിൻ കയറിയതായി പൊലിസ് സ്ഥിരീകരിച്ചു. തുടർന്നു വീട്ടുകാരുടെ പരാതിപ്രകാരം മൂന്നാർ പൊലിസ് ഇരുവരെയും കണ്ടത്താൻ ശ്രമമാരംഭിച്ചു. ബംഗാളിലെ ഭൂട്ടാൻ അതിർത്തിയായ ജയ്ഗോൺ സ്റ്റേഷൻ പരിധിയിലുള്ള യുവാവിന്റെ വീടുമായി പൊലിസ് ബന്ധപ്പെട്ടു. കമിതാക്കൾ അവിടെയെത്തിയില്ലെന്നു യുവാവിന്റെ പിതാവ് അറിയിച്ചു. പല വഴിക്കും തിരഞ്ഞെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്നു മൂന്നാർ സി. ഐ എ. ആർ ഷാനിഖാന്റെ നിർദ്ദേശപ്രകാരം നടത്തിയ നീക്കങ്ങളാണ് വിവരങ്ങൾ മനസിലാക്കാൻ സഹായിച്ചത്.
യുവാവിന്റെ ബന്ധുക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവരെക്കൊണ്ട് നിരന്തരം ബംഗാളിലേയ്ക്ക് വിളിപ്പിച്ചു. തങ്ങളെ പൊലിസ് കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്നും രക്ഷപെടാൻ വഴിയില്ലെന്നും പറഞ്ഞു വിളിപ്പിച്ചു. അങ്ങനെ യുവാവിന്റെ വീട്ടുകാരെ സമ്മർദത്തിലാക്കി. അതോടെ, യുവാവും കാമുകിയും അവിടെയുള്ളതായി വിവരം കിട്ടി. അതിർത്തിയിലെ യുവാവിന്റെ വീട്ടിൽനിന്നും ഇരുവരെയും കസ്റ്റഡിയിലെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നു പൊലിസിനു മനസിലായി. ബോഡോ കലാപകാരികൾക്കു പ്രമുഖ്യമുള്ള പ്രദേശത്താണ് യുവാവിന്റെ വീട്. ആയുധധാരികളാണ് പ്രദേശവാസികൾ. കഴിയുന്നത് ഇന്ത്യയിലാണെങ്കിലും മനസുകൊണ്ട് ഇന്ത്യയ്ക്കെതിരെ നിൽക്കുന്ന വലിയൊരു വിഭാഗമുണ്ടവിടെ. എങ്കിലും കൃത്യനിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാതെ മുമ്പോട്ടുപോകാൻ പൊലിസ് തീരുമാനിച്ചു.
ഇതിനായി ആദ്യം ബംഗാൾ പൊലിസിന്റെ സഹായം തേടി. തുടർന്നു മൂന്നാർ എ. എസ്. ഐ ഷാജിയുടെയും സി.പി.ഒ വേണുഗോപാലിന്റെയും നേതൃത്വത്തിലുള്ള സംഘം അവിടെയ്ക്കു യാത്ര തിരിച്ചു. യുവതിയുടെ അമ്മ, മൂത്ത മകൻ, അമ്മയുടെ ആങ്ങള എന്നിവരെയും കൂട്ടിയുള്ള യാത്ര ഒരു നയതന്ത്ര യുദ്ധത്തിനുള്ള കോപ്പുകൂട്ടൽകൂടി മനസിൽ കണ്ടായിരുന്നു. ജയ്്ഗോൺ സ്റ്റേഷനിൽനിന്നു തോക്കുധാരികളായ അഞ്ചു ഉദ്യോഗസ്ഥർക്കൊപ്പം സംഘം രണ്ട് മണിക്കൂറിലധികം ജീപ്പിൽ ദുർഘടപാത താണ്ടി ബംഗാളി യുവാവിന്റെ വീട്ടിലെത്തി. ഇവരെത്തുമ്പോൾ വീട്ടുമുറ്റത്തായിരുന്ന യുവതി സംഘത്തെ കണ്ട് ഓടിവീട്ടിൽ കയറി വാതിലടച്ചു.
ഇതിനിടെ തോക്കുധാരികളായ നാട്ടുപ്രമാണികളും അനുചരന്മാരും സ്ഥലത്തെത്തി. ഭീഷണിയോടെ സംസാരിച്ചു തുടങ്ങിയ നാട്ടുപ്രമാണിമാരിലൊരാളോട് യുവതിയുടെ അമ്മയെയും മകനെയും കാട്ടി പൊലിസ് കാര്യങ്ങൾ ധരിപ്പിച്ചു. ആദ്യതന്ത്രം വിജയിപ്പിച്ച കേരള പൊലിസിന്റെ ഇംഗിതപ്രകാരം യുവതിയോട് വീട്ടിൽനിന്നിറങ്ങി വരാൻ പ്രമാണി ആവശ്യപ്പെട്ടു. അവൾ അതനുസരിച്ചു വാതിൽ തുറന്നു പുറത്തുവന്നു. ഈ സമയം ബംഗാളി യുവാവോ, വീട്ടുകാരോ അവിടെ ഉണ്ടായിരുന്നില്ല. പണിക്ക് പോയിരിക്കുകയാണെന്നാണ് യുവതി പറഞ്ഞത്. സ്വന്തം അമ്മയെയും മകനെയും ബന്ധുക്കളെയും കണ്ടെങ്കിലും യുവതിക്കു യാതൊരു ഭാവ വ്യത്യാസവുമുണ്ടായില്ല. അമ്മയെ കെട്ടിപ്പിടിക്കാൻ ഓടിച്ചെന്ന മകനെ യുവതി തട്ടിത്തെറിപ്പിച്ചു.
പിന്നീട് പൊലിസുകാരും വീട്ടുകാരും യുവതിയോട് നാട്ടിലേയ്ക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവൾ വഴങ്ങിയില്ല. താൻ ബംഗാളിയുമൊത്ത് മാത്രമേ ജീവിക്കൂ എന്നായിരുന്നു കടുംപിടുത്തം. ഇതിനിടെ ഒരു കാര്യം വെളിവായി. ബംഗാളി യുവാവ് നേരത്തെ വിവാഹം കഴിച്ചതാണ്. പ്രായപൂർത്തിയാകും മുമ്പേ കലാണ്യം കഴിച്ച അയാൾ ഭാര്യയെ ഉപേക്ഷിച്ചാണ് കേരളത്തിൽ ജോലിക്കായി എത്തിയത്. ചെണ്ടുവരെ ഫാക്ടറിയിൽ ജോലി കിട്ടിയ യുവാവ് പിന്നീട് തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുകൂടി ആയി മാറി. ഇടയ്ക്കിടെ നാട്ടിലെത്തി കുറെ തൊഴിലാളികളെ കേരളത്തിലേയ്ക്ക് കൊണ്ടുപോകും. വെളുത്ത് പൊക്കം കുറഞ്ഞ ഗൂർഖകളോട് സാമ്യമുള്ള വിഭാഗക്കാരനാണ് ബംഗാളി യുവാവ്. ഇയാളിൽ അനുരാഗം തോന്നിയ യുവതി അയാളുടെ പ്രായമോ, നാടോ, ചുറ്റുപാടോ ഒന്നും ആലോചിക്കാതെ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.
യുവതി മടങ്ങാൻ കൂട്ടാക്കാതെ വന്നതോടെ പൊലിസ് നാട്ടുപ്രമാണിമാരോട് സഹായം അഭ്യർത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അവിടെത്തന്നെ നാട്ടുകൂട്ടം ചേർന്നു. പ്രമാണിമാരുടെ വാക്കിന് അവിടെ എതിർവായില്ല. യുവതി മടങ്ങിപ്പോകണമെന്നും അല്ലെങ്കിൽ കത്തിച്ചു കളയുമെന്നും പ്രമാണിമാർ പറഞ്ഞു. ഇതോടെ വീട്ടിൽ ഓടിക്കയറി യുവതി കതകടച്ചു. ആത്മഹത്യാശ്രമമുണ്ടാകുമെന്നു പൊലിസുകാർ ഭയപ്പെട്ടു. ഉടൻ, മച്ചില്ലാത്ത വീടിനുള്ളിലേക്ക് നാട്ടുകാർ കയറി വാതിൽ തുറന്നു. അപ്പോഴേക്കും കത്തികൊണ്ട് യുവതി കൈത്തണ്ട മുറിക്കാൻ ശ്രമിച്ചു. എന്നാൽ നേരിയ പോറലേ ഉണ്ടായുള്ളൂ. യുവതിയെ ഉടൻ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇനിയും വന്നാൽ കത്തിച്ചു കളയുമെന്നു പൊലിസുകാർ ഉൾപ്പെടെയുള്ളവരോട് നാട്ടുകാർ ഭീഷണി മുഴക്കവേ യുവതിയേയും കൊണ്ട് പൊലിസ് മടങ്ങി. വഴിയിൽ പ്രഥമശുശ്രൂഷയും നൽകി.
കഴിഞ്ഞ 23ന് മൂന്നാറിലെത്തിച്ചു ദേവികുളം കോടതിയിൽ യുവതിയെ ഹാജരാക്കി. തനിക്ക് ഭർത്താവ് വേണ്ടെന്നും ബംഗാളി മതിയെന്നും യുവതി ആവർത്തിച്ചു. തുടർന്നു മജിസ്ട്രേറ്റ് ചേംബറിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ചെങ്കിലും യുവതിയുടെ കാതൽ ബംഗാളിയോട് മാത്രമായിരുന്നു. അയാൾക്കൊപ്പം പോകാൻ അനുവാദം തരാനാകില്ലെന്നു പറഞ്ഞ കോടതി താൽകാലികമായി യുവതിയെ അമ്മയോടൊപ്പം അയച്ചിരിക്കുകയാണ്. കോടതിയിൽ അമ്മയെ കാണാൻ മൂന്നു മക്കളും എത്തി. ഭാര്യയുടെ തെറ്റു പൊറുത്തു കൂടെകൂട്ടാൻ ഭർത്താവും വന്നു. ഓടിയെത്തി കൈപിടിച്ച മക്കളുടെ കൈ തട്ടിമാറ്റിയാണ് യുവതി പ്രതികരിച്ചത്. കരഞ്ഞുകൊണ്ട് നടന്നകന്ന മക്കളുടെ കണ്ണീർപോലും ഈ കാമുകിയുടെ മനസിനെ മാറ്റാനായില്ല.
തമിഴ് മേഖലയിൽ നിലനിൽക്കുന്ന കാതൽ ചിന്തകളും ഈ യുവതിയുടെ പെരുമാറ്റത്തിൽനിന്നു ബോധ്യമായി. ഭാര്യയേയും മക്കളേയും അന്നമൂട്ടാൻ ഭർത്താവ് പകലന്തിയോളം വിയർത്തു പണിയെടുക്കുമ്പോഴും ഒട്ടേറെ സ്ത്രീകളിൽ പ്രണയചിന്തകൾ ഭാവന വിടർത്തുകയാണത്രേ. സിനിമാ താരങ്ങളും സുന്ദരപുരുഷന്മാരും ഇവരുടെ സ്വപ്നങ്ങളിൽ കടന്നു വരുന്നു. ശാരീരിക ബന്ധത്തേക്കാൾ ഇത്തരം കാതലുകൾ താലോലിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിലൊരു കാതൽ രാസാത്തിയാണ് യുവതിയും. തന്റെ കാതൽ പുറംലോകമറിയാതെ 13 വർഷം കാത്തുവച്ചശേഷമാണ് അവൾ മക്കളേയും ഭർത്താവിനെയും വിട്ട് എട്ടു വയസ് പ്രായക്കുറവുള്ള ഒരു സുന്ദരകില്ലാടിയെ കണ്ടുപിടിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്