ഭാര്യവീട്ടിലേക്ക് വന്നത് ഒളിച്ചോടിയ മകളെയും കാമുകനെയും തേടി; വാക്ക് തർക്കവും സംഘട്ടനവും നടന്നത് ഭാര്യാപിതാവും സഹോദരനുമായും; സംഭവം അറിഞ്ഞു പ്രശ്‌നത്തിൽ ഇടപെട്ടത് നാട്ടുകാരായ അരുൺലാലും പ്രേംലാലും; ഗുരുദേവനെ അപമാനിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയ സിപിഎം കൗൺസിലർക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചവർ അറസ്റ്റിലായപ്പോൾ പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് ആക്ഷേപവും; ഇലവുംതിട്ടയിലെ സജീവ് വധക്കേസിൽ അറസ്റ്റിലായവർ യഥാർത്ഥ പ്രതികൾ തന്നെയോ?
എം മനോജ് കുമാർ
ഇലവുംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയിൽ സജീവ് വധവുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്തത് നിരപരാധികളെ ആണെന്ന് ആക്ഷേപം. യഥാർത്ഥ പ്രതികൾ രക്ഷപ്പെടുകയും സജീവ് ആക്രമിക്കപ്പെടുമ്പോൾ രക്ഷിക്കാൻ എത്തിയവർ പ്രതി ചേർക്കപ്പെടുകയും ചെയ്ത സംഭവത്തെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. സജീവ് ആക്രമിക്കപ്പെടുന്ന വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ രണ്ടു പേരാണ് കേസിലെ പ്രതികൾ ആയതെന്നാണ് ഇതുമായി ബന്ധപ്പെട്ടു രൂപീകരിച്ച ഗ്രാമശക്തി പൗരസമിതി ഭാരവാഹികൾ ആരോപിക്കുന്നത്. സംഭവത്തിലെ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് ഗ്രാമശക്തി ഭാരവാഹികൾ പരാതി നൽകി.
വിദേശത്ത് ജോലിയുണ്ടായിരുന്ന സജീവിന്റെ കുടുംബവഴക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് കുടുംബത്തിൽ ഉള്ളവർ തന്നെയാണ് സജീവിനെ മർദ്ദിച്ചത് എന്നാണ് ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ പറയുന്നത്. എന്നാൽ പ്രതി ചേർക്കപ്പെട്ടവർ ഇതുമായി ബന്ധമില്ലാത്ത നാട്ടുകാരാണ്. സജീവ് വധവുമായി ബന്ധപ്പെട്ടു അറസ്റ്റിലാകാനുള്ളത് സജീവിനെ മർദ്ദിച്ചവരാണ്. എന്നാൽ അറസ്റ്റിലായതോ സജീവിനെ രക്ഷിക്കാൻ ഓടിയെത്തിയവരും. ഇതെന്തു നീതി എന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്. സജീവ് വധവുമായി ബന്ധപ്പെട്ടു അറസ്റ്റിലായത് അരുൺലാലാണ്. അരുൺലാൽ, പ്രേംലാൽ എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടത്. സജീവ് ആക്രമിക്കപ്പെട്ടുന്ന വിവരം അറിഞ്ഞു ഇവർ അവിടെ വന്നതാണെന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്. സംഭവം കുടുംബവഴക്കായിരുന്നു. പ്രതി ചേർക്കപ്പെട്ടത് നാട്ടുകാരും. ഇതാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ ആക്ഷേപം.
കേസുമായി ബന്ധപ്പെട്ടു വാർഡ് കൗൺസിലർക്കെതിരെയും ആക്ഷേപം ഉയരുന്നുണ്ട്. മെഴുവേലി പഞ്ചായത്തിലെ സിപിഎം അംഗം ഗുരുദേവനെ അപമാനിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയിരുന്നു. പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകരായ അരുൺലാലും പ്രേംലാലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിൽ സിപിഎമ്മിനും വാർഡ് കൗൺസിലർക്കും ഇരുവർക്കും എതിരെ വിരോധം നിലനിൽക്കുന്നുണ്ട്. ഭാര്യവീട്ടുകാർ സജീവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ചപ്പോൾ ഈകേസിൽ അരുൺലാലും പ്രേംലാലും പ്രതിചേർക്കപ്പെട്ടതും രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമാണ് എന്ന ആക്ഷേപവും ഇലവുംതിട്ടയിൽ സജീവമാണ്.
ജൂലൈ 27 നാണ് സജീവ് ഇലവുംതിട്ടയിലെ ഭാര്യ വീട്ടിൽ ആക്രമിക്കപ്പെടുന്നത്. മദ്യപിച്ചാണ് സജീവ് ഇലവുംതിട്ടയിലെ ഭാര്യവീട്ടിൽ എത്തുന്നത്. ഭാര്യാപിതാവ് ഗോപാലനും ഭാര്യാ സഹോദരൻ രാജനുമായാണ് സജീവ് വഴക്കുണ്ടാക്കുന്നത്. ഈ സംഘട്ടനത്തിൽ സജീവിനെ ഇവർ ക്രൂരമായി മർദിച്ചു. കുഴഞ്ഞുവീണു കിടക്കുകയായിരുന്നു സജീവ്. സംഭവം അറിഞ്ഞേത്തിയ നാട്ടുകാരാണ് ഓട്ടോ വിളിച്ചു വരുത്തിയത്. ഓട്ടോ വന്നപ്പോൾ നടന്നു പോയാണ് സജീവ് ഓട്ടോയിൽ കയറിയത്. തുടർന്ന് ബന്ധുക്കൾ സജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ചികിത്സക്കിടെ ഓഗസ്റ്റ് ഒന്നിനാണ് സജീവിന്റെ മരണം സംഭവിക്കുന്നത്. എന്നാൽ കേസ് വന്നതോ നാട്ടുകാർക്കെതിരെയും. ഇതാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ പ്രവർത്തനം തുടങ്ങാൻ കാരണം.
ആക്ഷൻ കൗൺസിൽ നൽകിയ പരാതിയുടെ ഉള്ളടക്കം:
ഇലവുംതിട്ടയിലെ സജീവിന്റെ ഭാര്യാവീട്ടിൽ ജൂലൈ 27 നു നടന്നത് കുടുംബവഴക്കാണ്. മദ്യപിച്ച് എത്തിയ സജീവുമായി ഭാര്യാപിതാവ് ഗോപാലനും ഭാര്യാ സഹോദരൻ രാജനും വഴക്കിട്ടു. ഇത് സംഘർഷമായി. സജീവിന് നല്ല രീതിയിൽ മർദ്ദനവുമേറ്റു. സംഭവം നടക്കുമ്പോൾ 50 മീറ്റർ അകലെയുള്ള വീട്ടിൽ എസ്എൻഡിപിയുടെ ഒരു പ്രാർത്ഥനാ യോഗം നടക്കുന്നുമുണ്ട്. ഇവർ സംഭവങ്ങൾക്ക് ദൃക്‌സാക്ഷികളുമാണ്. ഇവർ സംഭവം കണ്ടു ഓടി അവിടെ എത്തിയതാണ്. ആ സമയം സജീവ് മുറ്റത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ആ സമയം മൊബൈൽ ഫോണും പേഴ്‌സും താഴെ വീണുകിടക്കുകയായിരുന്നു. സജീവിന്റെ കൈവിരലിൽ നിന്നും ചോര വരുന്നുമുണ്ടായിരുന്നു. നാട്ടുകാർ സംഭവം അറിഞ്ഞു ഓട്ടോ വിളിച്ചു. ആ ഓട്ടോയിൽ സജീവ് നടന്നു വന്നാണ് കയറി പോയത്. അന്ന് രാത്രി സജീവിനെ ബന്ധുക്കൾ കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കൽ സെന്ററിലും അവിടുന്ന് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലും കൊണ്ട് പോയതായി അറിഞ്ഞു. തന്നെ മകളുടെ കാമുകൻ മനുവും മറ്റു മൂന്നു പേരും ചേർന്ന് മർദ്ദിച്ചതായി സജീവ് മൊഴി നൽകിയതായി അറിയുന്നു. നാലു പേർക്ക് എതിരെ കേസ് ഈ പ്രശ്‌നത്തിൽ പൊലീസ് കേസ് എടുത്തതായും അറിയുന്നു.
മർദ്ദനത്തിനു ശേഷം സജീവിന്റെ ഭാര്യാ പിതാവായ ഗോപാലൻ താനും രാജനും കൂടി കമ്പി വടി കൊണ്ടും പട്ടിക കൊണ്ടും സജീവിനെ അടിച്ചതായും ഇനി ഇങ്ങോട്ട് വരില്ല എന്നും ഗോപാലൻ അയൽവാസികളോട് പറഞ്ഞിട്ടുണ്ട്. രണ്ടു വർഷം മുൻപ് ബൈക്ക് അപകടത്തിൽ സജീവിന് നട്ടെല്ലിനു ഗുരുതര പരുക്ക് പറ്റിയിട്ടുണ്ട്. രണ്ടു മാസത്തിലധികം വൈക്കം ഇന്റോ-അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. അടുത്ത പത്ത് വർഷത്തേക്ക് ഭാരം എടുക്കുകയോ, വീഴുകയോ, നട്ടെല്ലിനു ക്ഷതം ഉണ്ടാകുന്ന ജോലിയോ ചെയ്താൽ മരണം വരെ സംഭവിക്കാം എന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ഇത് അറിയാവുന്നവർ സജീവിന്റെ ഭാര്യാ പിതാവ് ഗോപാലനും ഭാര്യാ സഹോദരൻ രാജനും മാത്രമാണ്.
വിദേശത്ത് നിന്നും വന്ന ദിവസം സജീവ് മദ്യപിച്ചാണ് വീട്ടിൽ എത്തിയത്. എഴുന്നേൽക്കാൻ കഴിയാത്ത ഭാര്യയെയും മകളെയും സജീവ് മർദ്ദിച്ചിരുന്നു. വെളുപ്പിനു മകളും കാമുകനും ആറന്മുള പൊലീസിൽ പരാതി നൽകിയിരുന്നു. സജീവിന്റെ മരണ ശേഷം മകൾ നടത്തിയ വാർത്താസമ്മേളനത്തിൽ സജീവിനെ ആരും മർദ്ദിച്ചതായി പറയുന്നില്ല. ഇതൊന്നും ഇലവുംതിട്ട പൊലീസ് പരിഗണിച്ചില്ല. എന്നാൽ നാട്ടുകാരായ രണ്ടു പേരെ കേസിൽപ്പെടുത്തുകയും ചെയ്തു. അതിനാൽ സത്യസ്ഥിതി വെളിയിൽ വരാൻ പൊലീസിലെ പ്രത്യേക സംഘമോ ക്രൈംബ്രാഞ്ച് അന്വേഷണമോ ഈ കേസിൽ വേണം-ഇതാണ് ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ പ്രതികരണം:
ഇലന്തൂർ പരിയാരത്താണ് കൊല്ലപ്പെട്ട സജീവിന്റെ വീട്. വിവാഹം കഴിച്ചത് മെഴുവേലിയിൽ നിന്നാണ്. ഇവിടെ വച്ചാണ് സജീവ് ആക്രമിക്കപ്പെട്ടത്. സജീവിന്റെ മകൾക്ക് ഒരു പ്രേമബന്ധമുണ്ട്. ഇതിൽ സജീവന് എതിർപ്പുണ്ട്. മകൾ ഒരു ബാങ്കിൽ താത്കാലിക സ്റ്റാഫ് ആണ്. മകളുടെ കാമുകൻ മനുവും കൂട്ടാളികളും തന്നെ മർദ്ദിച്ച് എന്ന് കാണിച്ച് സജീവ് ആറന്മുള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സജീവ് വിദേശത്ത് നിന്നും വന്ന ശേഷം മകൾ കാമുകന്റെ കൂടെ പോയിട്ടുണ്ട്. മകൾ അമ്മയുടെ വീട്ടിൽ എത്തി എന്നറിഞ്ഞാണ് സജീവ് ഇലന്തൂര് ഭാര്യവീട്ടിൽ എത്തുന്നത്. മദ്യപിച്ചായിരുന്നു ഭാര്യ വീട്ടിലേക്കുള്ള സജീവിന്റെ വരവ്. വന്നപ്പോൾ തന്നെ സജീവ് ഭാര്യാ പിതാവിനെ മർദ്ദിച്ചു. ഭാര്യാ സഹോദരനും ഭാര്യാ പിതാവും കൂടിയാണ് സജീവിനെ മർദ്ദിക്കുന്നത്. പട്ടിക കഷണവും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് മർദ്ദനം നടത്തിയത്.
എസ്എൻഡിപി പ്രാർത്ഥനാ സംഘം ഈ പ്രശ്‌നങ്ങൾ കാണുന്നുമുണ്ട്. ഭാര്യവീട്ടിലെ സംഘർഷം ആണ് മർദ്ദനത്തിൽ കലാശിച്ചത്. അരുൺലാലും പ്രേംലാലും പ്രശ്‌നങ്ങൾ അറിഞ്ഞു അവിടെ എത്തിയതാണ്. ഒരു പലചരക്ക് കടക്കാരനാണ് ഇവരെ സംഭവ സ്ഥലത്തേക്ക് അയക്കുന്നത്. അരുൺലാൽ മർച്ചന്റ് നേവിയിലാണ്. പ്രേംലാൽ ഗൾഫിലുമാണ്. ഇവർ രണ്ടുപേരും ലീവിന് വന്നതാണ്. ഇവർ അവിടെ എത്തിയപ്പോൾ അടികൊണ്ടു സജീവ് വീണു കിടക്കുകയാണ്. മൊബൈൽ, പേഴ്‌സ് എന്നിവ സജീവിന് നൽകുന്നതും ഓട്ടോ വിളിച്ചു കൊടുക്കുന്നതും ഇവർ രണ്ടു പേരുമാണ്. ബന്ധുവായ പലചരക്ക് കടക്കാരനും അവിടെ എത്തി. ഇവർ ഉള്ളപ്പോൾ നടന്നാണ് സജീവ് ഓട്ടോയിൽ കയറി പോകുന്നത്.
പക്ഷെ കേസ് വന്നപ്പോൾ സജീവിന്റെ ഭാര്യവീട്ടുകാർ പ്രതിസ്ഥാനത്തില്ല. പകരം രക്ഷിക്കാൻ എത്തിയവരാണ് പ്രതിപ്പട്ടികയിൽ. പ്രേംലാൽ ഒന്നാം പ്രതിയും അരുൺ ലാൽ രണ്ടാം പ്രതിയും. അരുൺലാൽ ആണെങ്കിൽ 50 ദിവസത്തിലേറെ ജയിലിൽ കിടന്നു. ഇതാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മിഷൻ, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവർക്കെല്ലാം ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്. കൂട്ട നിവേദനമായാണ് പരാതി നൽകിയത്. പക്ഷെ ഈ പരാതിയിൽ നടപടി വന്നിട്ടില്ല. സജീവന്റെ ഭാര്യാപിതാവും ഭാര്യാ സഹോദരനും കൂടിയാണ് മർദ്ദനം നടത്തിയത്. അവർ പ്രതികൾ അല്ല. അവരെ പ്രതികളാക്കണം. നാട്ടുകാരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം. ഇതാണ് ഞങ്ങളുടെ ആവശ്യം-ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു.
അറസ്റ്റ് ചെയ്തവർ യഥാർത്ഥ പ്രതികൾ തന്നെയെന്ന് ഇലവുംതിട്ട പൊലീസ്
സജീവ് വധവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ അരുൺലാലും ഒളിവിലുള്ള പ്രേംലാലും യഥാർത്ഥ പ്രതികൾ തന്നെയെന്നു ഇലവുംതിട്ട പൊലീസ്. ഞങ്ങൾ സജീവിന്റെ മൊഴിയെടുത്തിരുന്നു. മകളുടെ കാമുകനും സുഹൃത്തുക്കളും ചേർന്നാണ് മർദ്ദിച്ചത് എന്നാണ് മൊഴിയിൽ പറയുന്നത്. കാമുകനും സുഹൃത്തുക്കളും സംഭവം നടക്കുമ്പോൾ അവിടെയില്ല. മകളുടെ കാമുകൻ ആരെന്നു സജീവിന് അറിയുകയുമില്ല. ഞങ്ങൾ കേസ് എടുത്തത് സജീവിന്റെ മൊഴി പ്രകാരം മകളുടെ കാമുകനും സുഹൃത്തുക്കൾക്കും എതിരായാണ്. സജീവിനു മർദ്ദനമേറ്റ ദിവസം സജീവ് വന്നത് ഒരു ഓട്ടോയിലാണ്. ആ ഓട്ടോ ഡ്രൈവർ അവിടെതന്നെയുണ്ടായിരുന്നു. ആ സമയം ആരാണ് അവിടെ എത്തിയത് എന്ന് അന്വേഷണം നടത്തിയപ്പോൾ ഓട്ടോ ഡ്രൈവറെക്കുറിച്ച് വിവരം ലഭിച്ചു. ഇയാളെ ചോദ്യം ചെയ്തപ്പോൾ രണ്ടു പേർ ബൈക്കിൽ അവിടെയ്ക്ക് വന്നു എന്ന് പറഞ്ഞു. ഇത് സംബന്ധിച്ച് കടക്കാരനിലേക്ക് അന്വേഷണം നടത്തിയപ്പോൾ ഇവർ രണ്ടുപേരെയും താൻ അയച്ചതാണ് എന്നാണ് കടക്കാരൻ മൊഴി നൽകിയത്. ഇവർ സംഭവം അറിഞ്ഞു അവിടെ എത്തിയത് തന്നെയാണ്.
അരുൺലാലും പ്രേംലാലും സജീവും തമ്മിൽ വാക്ക് തർക്കം വന്നു. ഇവർ രണ്ടു പേരും ചേർന്ന് സജീവിനെ മർദ്ദിച്ചു. മർദ്ദനം നടക്കുമ്പോൾ ഭാര്യാ പിതാവും സഹോദരനും അവിടെയുണ്ട്. ഭാര്യാപിതാവ് 90 വയസുള്ള ആളാണ്. ഭാര്യാ സഹോദരൻ എഴുന്നേറ്റ് നടക്കാൻ പോലും ശേഷിയില്ലാത്ത ആളും. പിന്നെയുള്ളത് വൃദ്ധമാതാവാണ്. പ്രതി ചേർക്കപ്പെടെണ്ടവർ തന്നെയാണ് പ്രതി ചേർക്കപ്പെട്ടത്. ഭാര്യാ സഹോദരനും ഭാര്യാ പിതാവും സാക്ഷിപ്പട്ടികയിൽ മാത്രമേ വരൂ. ഗൾഫിൽ നിന്നും വന്ന സജീവ് മദ്യപിച്ച് വീട്ടിൽ എത്തിയ ശേഷം എഴുന്നേറ്റ് നടക്കാൻ കഴിയാത്ത ഭാര്യയെ ഉപദ്രവിച്ചിരുന്നു. ഇതിനു മകൾ സാക്ഷിയാണ്. ഇതോടെ മകൾ അമ്മയെയും കൂട്ടി അമ്മയുടെ വീട്ടിൽ എത്തുകയായിരുന്നു. ഇതിനു ശേഷമാണ് സജീവിന്റെ ആക്രമണം ഭാര്യവീട്ടുകാരുടെ നേർക്ക് വന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍