തിയേറ്റർ ഉടമയെ അറസ്റ്റു ചെയ്തതിന് പിന്നാലെ ചൈൽഡ് ലൈനെതിരെ നടപടിക്ക് ലക്ഷ്യമിട്ട് പൊലീസ്; പ്രതികാരത്തിന് കാരണം ബാലപീഡന കേസുകൾ ഒതുക്കി തീർക്കുന്നതിനെതിരെ പ്രതികരിക്കുന്നതെന്ന് ആക്ഷേപം; കേസിൽ കുരുക്കിലായ കാക്കി കുപ്പായക്കാരെ രക്ഷിക്കാനുള്ള നീക്കവും പൊലീസ് നീക്കത്തിന് പിന്നിൽ
എംപി റാഫി
മലപ്പുറം: എടപ്പാളിൽ ബാലികയെ തിയേറ്ററിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ തിയേറ്റർ ഉടമക്കു പിന്നാലെ ചൈൽഡ് ലൈനെ ലക്ഷ്യമിട്ട് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിക്കൂട്ടിലാകാൻ ഇടയായത് ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടൽ ആണെന്നതാണ് പൊലീസ് തലത്തിൽ ചൈൽഡ് ലൈനെതിരെ നീക്കം ശക്തമാക്കാൻ കാരണം. പൊലീസ് നടത്തുന്നത് പ്രതികാര നടപടിയാണെന്ന ആക്ഷേപം ചൈൽഡ്ലൈനും ഉന്നയിക്കുന്നു. ചങ്ങരംകുളം ഗോവിന്ദ തിയേറ്റർ ഉടമ സതീഷിനെ ഇന്നലെയാണ് കേസ് അന്വേഷിക്കുന്ന ഡിസി ആർബി ഡിവൈഎസ്പി ഷാജി വർഗീസ് അറസ്റ്റ് ചെയ്തത്. പീഡനം വിവരം അറിഞ്ഞ ശേഷം പൊലീസിനെ അറിയിക്കാൻ വൈകിയെന്നതിനായിരുന്നു അറസ്റ്റ്. അറസ്റ്റിനു ശേഷം സതീഷിനെ ഇന്നലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
എന്നാൽ പീഡനവിവരം ചൈൽഡ് ലൈൻ അറിഞ്ഞ ശേഷം ദൃശ്യങ്ങളടക്കം ചൈൽഡ് ലൈൻ അധികൃതർ പൊലീസിന് കൈമാറിയിരുന്നു. ഇതിൽ പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതോടെ ചാനലുകളിലെത്തി. തുടർന്ന് പ്രതികളെ പിടികൂടാൻ പൊലീസ് നിർബന്ധിതരാകുകയായിരുന്നു. പൊലീസിന്റെ അലംഭാവം പുറത്തായതാണ് തിയേറ്റർ ഉടമക്കെതിരെ പൊലീസ് പ്രതികാര നടപടി
ശക്തമാക്കാൻ ഇടയാക്കിയത്. പൊലീസ് കേസെടുക്കാൻ ലക്ഷ്യമിട്ടിരുന്നത് ചൈൽഡ് ലൈനെതിരെയായിരുന്നു. എന്നാൽ ഇത് കൂടുതൽ ആക്ഷേപത്തിന് ഇടയാക്കുമെന്നതിനാൽ ആദ്യം തിയേറ്റർ ഉടമക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. തിയേറ്റർ ഉടമക്കെതിരെയുള്ള നടപടിക്കു ശേഷമുള്ള സാഹചര്യം നോക്കി ചൈൽഡ് ലൈനെതിരെ കേസെടുക്കാനാണ് ഇപ്പോൾ പൊലീസ് തീരുമാനം. എന്നാൽ നിലവിൽ ചൈൽഡ് ലൈനെതിരെ കേസെടുത്തിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും ഡിവൈഎസ്പി ഷാജി വർഗീസ് മറുനാടൻ
മലയാളിയോടു പറഞ്ഞു.
യഥാർത്ഥത്തിൽ പൊലീസ് ലക്ഷ്യമിട്ടിരുന്നത് ചൈൽഡ് ലൈനോട് പ്രതികാരം ചെയ്യലായിരുന്നു. ഇതിനു കാരണം, തിയേറ്റർ പീഡന കേസ് അടക്കമുള്ള കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമണ സംഭവങ്ങളിൽ ചൈൽഡ് ലൈൻ പീഡനത്തിനിരയായവരെ കൗൺസിലിംങ് നടത്തി പൊലീസിന് റിപ്പോർട്ട് സമർപ്പിക്കുമെങ്കിലും നടപടിയെടുക്കാറില്ല. പിന്നീട് കേസ് ഒതുക്കി തീർക്കുന്ന സംഭവങ്ങൾ മീഡിയകളിലൂടെ പുറത്തറിയുകയാണ് പതിവ്. ഇത് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ചൈൽഡ് ലൈനെതിരെ പൊലീസ് തിരിയാൻ ഇടയാക്കിയിരിക്കുന്നത്.
എടപ്പാൾ പീഡനത്തിന്റെ പശ്ചാത്തലത്തിൽ പോക്സോ കേസുകളിൽ പൊലീസ് സ്റ്റേഷനുകൾ ജാഗ്രത പുലർത്താൻ തുടങ്ങിയിട്ടുണ്ടെങ്കിലും ചൈൽഡ് ലൈനെ നിലക്കുനിർത്തണമെന്ന തരത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. അതിന്റെ ഭാഗമായാണ് ചൈൽഡ് ലൈനു നേരെയുള്ള അമ്പ് തിയേറ്റർ ഉടമക്കെതിരെ എറിഞ്ഞിരിക്കുന്നത്. കേസെടുക്കാൻ വീഴ്ച വരുത്തിയ ചങ്ങരം കുളം എസ്ഐക്കെതിരെ പോക്സോ ചുമത്തി കേസെടുത്തതും സസ്പെൻഡ് ചെയ്തതും പൊലീസിന്റെ പ്രതികാര നടപടി ശക്തമാക്കാൻ ഇടയാക്കി. കേസെടുക്കാൻ താമസിപ്പിച്ചത് മേൽ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണെന്നായിരുന്നു ചങ്ങരംകുളം എസ്ഐ പറഞ്ഞിരുന്നത്. ഇതേ തുടർന്ന് തിരൂർ ഡിവൈഎസ്പിയെ താൽക്കാലികമായി ചുമതലമാറ്റുന്നതിലേക്കും കാര്യങ്ങളെത്തിയിരുന്നു. ഇതും ചൈൽഡ് ലൈനെതിരെ പ്രതികാരം വർധിപ്പിക്കാൻ ഇടയാക്കി.
തിയേറ്റർ പീഡന കേസിലെ വിശദമായ റിപ്പോർട്ട് കഴിഞ്ഞ ആഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ ഡിജിപിക്കു കൈമാറിയിരുന്നു. ചൈൽഡ് ലൈനെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങൾ ഈ റിപ്പോർട്ടിലും ഉണ്ടായിരുന്നു. കൂടാതെ എടപ്പാൾ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കലക്ടറും ബാലാവകാശ കമ്മീഷനും വിളിച്ചു ചേർത്ത യോഗങ്ങളിലും ചൈൽഡ് ലൈനെതിരെ കടുത്ത നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചത്. ഇപ്പോൾ തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതോടെ പൊലീസിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ശക്തമായിട്ടുണ്ട്. കഴിഞ്ഞാഴ്ച ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ സ്ഥലം മാറിയതിനെ തുടർന്ന് പുതിയ എസ്പി പ്രതീഷ് കുമാർ ചാർജെടുത്തിരുന്നു. ഇദ്ദഹത്തെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണ സംഘം തിയേറ്റർ ഉടമക്കെതിരെ കേസെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. അതേസമയം, സർക്കാറും ഡിജിപിയും തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് അറിഞ്ഞിട്ടില്ല. നേരത്തെ മന്ത്രിമാരടക്കം തിയേറ്റർ ഉടമയെ അഭിനന്ദിക്കാൻ നേരിട്ടെത്തിയിരുന്നു.
കുട്ടികളുമായി ബന്ധപ്പെട്ട ഒരു ലൈംഗികാതിക്രമം ഒരു വ്യക്തിയുടെ അറിവിലോ ശ്രദ്ധയിലോ പെട്ടാൽ ബന്ധപ്പെച്ച അധികാരികളോട് ആ വിവരം റിപ്പോർട്ട് ചെയ്യാൻ മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂവെന്നും സമയപരിതി നിശ്ചയിച്ചിട്ടില്ലെന്നുമാണ് നിയമം അനുശാസിക്കുന്നതെന്ന് ചൈൽഡ് ലൈൻ അധികൃതർ പറഞ്ഞു. പൊലീസ് സംവിധാനമാണ് 24 മണിക്കൂർ സമയ പരിധിക്കുള്ളിൽ സംഭവത്തിന്മേൽ നിയമ നടപടിയെടുക്കേണ്ടതെന്നും ചൈൽഡ് ലൈൻ പ്രവർത്തകർ മറുനാടൻ മലയാളിയോടു പറഞ്ഞു. ഇപ്പോഴത്തെ പൊലീസ് നടപടിക്കെതിരെ തുറന്നടിച്ച് ജില്ലാ ചൈൽഡ് ലൈൻ കോഡിനേറ്റർ അൻവർ കാരക്കാടനും രംഗത്തെത്തി. ചൈൽഡ് ലൈൻ സംവിധാനം നിലവിൽ വന്ന ശേഷം നടപടിയെടുക്കുന്ന കേസുകളിൽ അധികവും ചൈൽഡ് ലൈൻ ഇടപെടലിലൂടെയാണെന്നും ഇപ്പോഴത്തെ പൊലീസ് നടപടി പൊതുജനങ്ങളെ ചൈൽഡ്ലൈനിൽ വിവിരമറിയിക്കുന്നതിൽ നിന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ഗുഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായും അൻവർ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. എടപ്പാൾ തിയേറ്റർ സംഭവത്തിൽ പൊലീസ് ഷോ തുടരുന്നു.. എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.
തിയേറ്റർ ഉടമക്കെതിരെയുള്ള അറസ്റ്റും ചൈൽഡ് ലൈനെതിരെയുള്ള പൊലീസ് നീക്കത്തിന്റെയും പശ്ചാത്തലത്തിൽ ജില്ലാ ചൈൽഡ് ലൈൻ കോഡിനേറ്റർ അൻവർ കാരക്കാടൻ തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
#എടപ്പാൾ_തിയേറ്റർ_പൊലീസ്_ഷോ_തുടരുന്നു..
ഞാൻ ഇന്നലെ രണ്ടു കാരക്കയും പോക്റ്റിലിട്ടാ ഓഫീസിൽ പോയത്..??
വളരെ ആശ്ചര്യകരമായ പൊലീസ് നടപടികളാണ് ഈ കേസുമായി ബന്ധപ്പെട്ട് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ കുരുടൻ ആനയെ കണ്ടതുപോലെ ആണ് #pocso ആക്റ്റ് ഉം പിടിച്ചു നമ്മുടെ ജനകീയ ജനമൈത്രി പൊലീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ ആക്റ്റ് പ്രകാരം, കുട്ടികളുമായി ബന്ധപ്പെട്ട ഒരു ലൈംഗികാതിക്രമം ഒരു വ്യക്തിയുടെ അറിവിൽ/ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട അധികാരികളോട് ആ വിവരം റിപ്പോർട്ട് ചെയ്യാൻ മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂ...എന്നാൽ സമയ പരിധി നിശ്ചയിച്ചിട്ടില്ല..പിന്നീട് പൊലീസ് സംവിധാനമാണ് 24 മണിക്കൂർ സമയ പരിധിക്കുള്ളിൽ അതിന്മേൽ നിയമനടപടികൾ സ്വീകരിക്കേണ്ടത്.
ഇന്ന് നമ്മുടെ സമൂഹത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമണ കേസുകൾ ജനങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ടുവന്ന് തുടങ്ങിയിരിക്കുന്നു. ഈ മനോഭാവത്തിലേക്ക് ജങ്ങളെ ഉയർത്തികൊണ്ടുവരുന്നതിൽ ചൈൽഡ്ലൈനും മറ്റുബാലനീതി സംവിധാനങ്ങളും, #pocso നിയമവും വഹിച്ച പങ്ക് വളരെ വലുതാണ്. മുമ്പൊക്കെ ഇത്തരം കേസ് കൾ റിപ്പോർട്ട് ചെയ്യാൻ തന്നെ പേടിയോ മടിയോ ലജ്ജയോ ആയിരുന്നു രക്ഷിതാക്കൾക്കും കുട്ടികൾക്കും അദ്ധ്യാപകർക്കും. അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ വച്ചു തന്നെ ഒത്തു തീർന്നിരുന്ന/ തീർപ്പാക്കുന്ന ഒരു രീതിയാണ് ഉണ്ടായിരുന്നത്. ഇതിന്റെ ഏറ്റവും വലിയ നേട്ടക്കാർ അവിടത്തെ പൊലീസുകാർ തന്നെ ആയിരുന്നു എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യം ഇല്ല. ചൈൽഡ്ലൈൻ സംവിധാനം വന്നതോട് കൂടി സ്റ്റേഷനിൽ നേരിട്ടുള്ള ഈ #വരവിനു* ഗണ്യമായ രീതിയിൽ കുറവ് സംഭവിച്ചിട്ടുണ്ട്.
അതിനാൽ ഈ കേസിന്റെ മറവിൽ, പൊതുജനങ്ങളെ ചൈൽഡ്ലൈനിൽ വിവര മറിയിക്കുന്നതിൽ നിന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ഗൂഢാലോചന ഉണ്ടോ എന്നുപോലും നാം സംശയിക്കേണ്ടിയിരിക്കുന്നു.
കേന്ദ്രസർക്കാരും നമ്മുടെ കേരള സർക്കാരും കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ഔദ്യോഗികമായി തന്നെ രൂപീകരിച്ച് #promote ചെയ്യുന്ന ഒരു ദേശീയ സംവിധാനമാണ് ചൈൽഡ്ലൈൻ ടോൾ ഫ്രീ നമ്പർ ആയ *1098* .ആയിരക്കണക്കിന് കേസുകൾ ആണ് ചൈൽഡ്ലൈൻ വഴി റിപ്പോർട്ട് ചെയ്യുന്നത്. അവർക്കൊന്നും ഇല്ലാത്ത ഒരു നിയമം ഈ കേസിൽ മാത്രം നടപ്പിലാക്കുന്നതിൽ ഉള്ള യുക്തി അങ്ങു പൊലീസ് സ്റ്റേഷനിൽ ചെന്നു പറഞ്ഞാൽ മതി. വസ്തുത ഇതായിരിക്കെ ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഈ സമീപനം മറ്റേതോ *#കുട്ടിയെ#* സംരക്ഷിക്കാനുള്ളതാണെന്നു ന്യായമായും നാം സംശയിക്കേണ്ടിയിരിക്കുന്നു....
ഏതായാലും എടപ്പാൾ കേസുമായിബന്ധപ്പെട്ട് വാർത്തയിലൂടെ സമൂഹത്തിലുണ്ടായ അവബോധവും മറ്റു കേസുകളിൽ പോലുമുണ്ടായ നടപടികളും ചൈൽഡ് ലൈൻ ചെയ്തതു തന്നെയാണ് ശരി എന്ന് അടിവരയിടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്