കോടതി നിർദേശപ്രകാരം അഭിഭാഷക കമ്മിഷൻ ഏറ്റെടുത്ത വീടിന്റെ സീൽ തകർത്ത് പുതിയ താഴിട്ടു പൂട്ടി; അതിക്രമം കാണിച്ചത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ; എസ്എഫ്ഐ നേതാവിനെ കൊന്ന കേസിലെ പ്രതിയുടെ ഭാര്യയായ കോൺഗ്രസ് നേതാവിന് വേണ്ടി സിപിഎം നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: എസ്എഫ്ഐ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഭാര്യയായ കോൺഗ്രസ് നേതാവിന്റെ് വീട് കോടതി നിർദേശ പ്രകാരം അഭിഭാഷക കമ്മിഷൻ ഏറ്റെടുത്ത് സീൽ ചെയ്തതിന് പിന്നാലെ ഡിവൈഎഫ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പൂട്ടു പൊളിച്ച് പുതിയ താഴിട്ടു പൂട്ടി. പത്തനംതിട്ട നഗരമധ്യത്തിൽ പഴയ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള നാലു സെന്റ് കടമുറികളും വീടുമാണ് ഇന്നലെ കനത്ത പൊലീസ് ബന്തവസിൽ അഭിഭാഷക കമ്മിഷൻ ഏറ്റെടുത്ത് സീൽ ചെയ്തത്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി കമ്മിഷനും പൊലീസും മടങ്ങിയതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി. നിസാമിന്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തി അഭിഭാഷക കമ്മിഷനിട്ട പൂട്ടു പൊളിച്ച് പുതിയത് സ്ഥാപിച്ചത്. പ്രവർത്തകരെയും കൂട്ടി എത്തിയ ജില്ലാ സെക്രട്ടറി താഴ് തകർക്കുന്നതിന് മുൻപ് സ്ഥലം വിട്ടുവെന്നും പറയുന്നു. കോടതി നിർദേശപ്രകാരം ഏറ്റെടുത്ത ഭൂമിയിൽ അതിക്രമിച്ച് കയറിയതും നാശനഷ്ടം വരുത്തിയതും ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കാവുന്ന കുറ്റമാണ്.
സിപിഎം ജില്ലാ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് കോൺഗ്രസ് നേതാവിന്റെ വസ്തു സംരക്ഷിക്കാൻ സിപിഎം സ്ഥലത്ത് എത്തിയത്. മുൻപ് രണ്ടു തവണ വന്നപ്പോഴും സിപിഎം ലോക്കൽ സെക്രട്ടറി അബ്ദുൾ മനാഫിന്റെ നേതൃത്വത്തിലാണ് കമ്മിഷനെ തടഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മിഷൻ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മനാഫിന്റെ പേര് കമ്മിഷൻ റിപ്പോർട്ടിൽ ചേർത്തിരുന്നു. ഇതു കാരണം ഇന്നലെ പൊലീസ് സംരക്ഷണയോടെ അഭിഭാഷക കമ്മിൻ വന്നപ്പോൾ മനാഫ് മാറി നിന്നുവെന്ന് പറയുന്നു. സിപിഎമ്മിന്റെ നഗരസഭാ കൗൺസിലർ ആയ ആർ. സാബുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം ഉണ്ടായത്. ഏതു കോടതി പറഞ്ഞാലും തടയുമെന്ന നിലപാടിലായിരുന്നു പ്രവർത്തകർ. പിന്നീട് ഇവർ പിന്മാറിയെങ്കിലും ഡിവൈഎഫ്ഐ താഴ് തകർത്ത് പുതിയതിട്ടു പൂട്ടുകയായിരുന്നു.
പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ അനശ്വര രക്തസാക്ഷി സി.വി. ജോസിനെ വധിച്ച കേസിൽ പ്രതിയായ അമ്പിളി എന്ന അബ്ദുൾ ഖാദറിന്റെ ഭാര്യയും മുൻ കെപിസിസി സെക്രട്ടറിയും മുൻ പത്തനംതിട്ട നഗരസഭ ചെയർപേഴ്സണുമായ അജീബ എം. സാഹിബിന്റെ പേരിലുള്ള ഭൂമിയാണ് ബാങ്ക് ജപ്തി ചെയ്ത് ലേലത്തിന് വച്ചത്. ഇത് 25 ലക്ഷം രൂപയ്ക്ക് ലേലം കൊണ്ടത് അടൂർ ആനന്ദപ്പള്ളി സ്വദേശി ഷൺമുഖം ചെട്ടിയാരും കാഞ്ഞിരപ്പള്ളിക്കാരൻ രാജേഷും ചേർന്നാണ്. പത്തനംതിട്ട നഗരമധ്യത്തിലെ ഈ ഭൂമിക്ക് കോടികൾ വില വരുമെന്നും അതിനാൽ ബാങ്കിൽ നൽകിയതിന്റെ ബാക്കി പണം ഇവർക്ക് നൽകണമെന്നുമാണ് ആവശ്യം. ഈ ആവശ്യം നടപ്പാക്കി കൊടുക്കാനാണ് സിപിഎം രംഗത്തിറങ്ങിയത്. ഇതേ ആവശ്യമുന്നയിച്ച് അജീബ സുപ്രീംകോടതി വരെ പോയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് സിപിഎം സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയായിരുന്നു. അജീബ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുമെന്നും അതിനാൽ അവർക്ക് സംരക്ഷണം നൽകണമെന്ന് സംസ്ഥാന നേതൃത്വം നിർദേശിച്ചുവെന്നും അതിൻ പ്രകാരം ജില്ലാ സെക്രട്ടറി പറഞ്ഞത് അനുസരിച്ചാണ് പ്രതിഷേധമെന്നുമാണ് സിപിഎം നേതാക്കൾ പറയുന്നത്.
അജീബ എം. സാഹിബിന്റെ പിതാവ് മീരാസാഹിബിന്റെ ഉടമസ്ഥതയിലുള്ള നാലു സെന്റ് ഭൂമിയും അതിലുള്ള കടമുറികളും വീടും എറണാകുളം ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ-2 കോടതിയിലെ 21.01.2011 ലെ സെയിൽ ഡീഡ് പ്രകാരം അടൂർ ആനന്ദപ്പള്ളി ശ്രീമംഗലത്ത് ഷൺമുഖം ചെട്ടിയാർ, കാഞ്ഞിരപ്പള്ളി ചിറക്കടവ് കിഴക്കേതിൽ രാജേഷ് ബാബു എന്നിവർ ചേർന്ന് ലേലത്തിൽ വിളിച്ചെടുത്തിരുന്നു. ഉടമ വീണ്ടും കോടതിയെ സമീപിച്ചതിനാൽ ഇവർക്ക് വസ്തു കൈവശപ്പെടുത്തനായിരുന്നില്ല. എന്നാൽ, ഉടമയുടെ വാദഗതികൾ എല്ലാം ബന്ധപ്പെട്ട കോടതികൾ തള്ളി. ഹൈക്കോടതിയിൽ നിന്നും ലേലം കൊണ്ടവർക്ക് അനുകൂല ഉത്തരവ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റിക്കവറി ഓഫീസർ വസ്തു ഒഴിപ്പിച്ചെടുക്കുന്നതിന് അഭിഭാഷക കമ്മിഷനെ നിയോഗിച്ചു.
കമ്മിഷൻ പല തവണയായി വസ്തുവിൽ ഹാജരാവുകയും കടമുറികൾ ഒഴിപ്പിച്ച് താക്കോൽ കരസ്ഥമാക്കി. വസ്തുവിൽ സ്ഥിതി ചെയ്തിരുന്ന വീട് ഒഴിപ്പിച്ച് പൂട്ടി സീൽ ചെയ്യുകയും ചെയ്തു. വീട്ടിലും കടമുറികളിലും സൂക്ഷിച്ചിരുന്ന സാധനങ്ങൾ നീക്കുന്നതിന് കമ്മിഷൻ ജനുവരി മൂന്ന്, അഞ്ച് തീയതികളിൽ ഹാജരായി. കടമുറികൾ പൂർണമായും ഏറ്റെടുത്തു. എന്നാൽ, വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എതിർകക്ഷിയായ അജീബ എം. സാഹിബ് എത്തി സ്വയം നീക്കം ചെയ്തില്ല. തുടർന്ന് ജനുവരി 16 ന് ഹാജരാകാൻ കമ്മിഷൻ അജീബയ്ക്ക് നോട്ടീസ് നൽകി. കമ്മിഷൻ പറഞ്ഞ ദിവസം എത്തി വീട്ടിൽ നിന്ന് സാധനങ്ങൾ നീക്കാൻ നടപടിയെടുത്തു. ഈ സമയം സിപിഎം ലോക്കൽ സെക്രട്ടറി അബ്ദുൾ മനാഫിന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം വരുന്ന ഡിവൈഎഫ്ഐ സംഘം എത്തി തടഞ്ഞു.
അഭിഭാഷക കമ്മിഷനെയും ലേലത്തിൽ വസ്തു എടുത്തവരെ ഭീഷണിപ്പെടുത്തി. ഞങ്ങൾ പറയുന്നത് കേൾക്കാതെ സാധനങ്ങൾ പുറത്തേക്ക് എടുത്താൽ ചെട്ടിയാർ ഈ ബിൽഡിങിന് അകത്തു കയറില്ല. കാൽ കുത്താൻ ഞങ്ങൾ സമ്മതിക്കില്ല എന്നായിരുന്നു ഭീഷണി. അഭിഭാഷക കമ്മിഷനായി എത്തിയ എം. അഞ്ജു തോമസ് ഈ വിവരം കോടതിയിൽ റിപ്പോർട്ട് ചെയ്തു. ഇതിനിടെ വീട്ടു സാധനം ഒഴിപ്പിക്കാൻ ഉടമയായ അജീബ് സാവകാശം തേടി. ചികിൽസയിലാണെന്ന ന്യായമാണ് ഇതിനായി പറഞ്ഞത്. അതിനാൽ കോടതി 31 വരെ സാവകാശം നൽകി. ഫെബ്രുവരി ഒന്നിന് സാധനങ്ങൾ നീക്കി വീട് ഒഴിപ്പിച്ചെടുക്കാനും അതിന് പൊലീസ് സംരക്ഷണം നൽകാൻ പത്തനംതിട്ട എസ്പിക്കും കോടതി നിർദ്ദേശം നൽകി.
അതിൻ പ്രകാരം ഇന്നലെ രാവിലെ അഭിഭാഷക കമ്മിഷൻ സ്ഥലം ഒഴിപ്പിക്കാനെത്തി. നഗരസഭാ കൗൺസിലർ ആർ. സാബുവിന്റെ നേതൃത്വത്തിൽ സിപിഎം സംഘവും സ്ഥലത്ത് വന്നതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. അഭിഭാഷക കമ്മിഷൻ കെട്ടിടത്തിൽ പ്രവേശിക്കുന്നത് ഇവർ തടഞ്ഞു. പൊലീസ് ഇടപെട്ട് ഇവരെ നീക്കിയ ശേഷം കോടതി ഉത്തരവ് നടപ്പാക്കി.
Stories you may Like
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- അട്ടിമറി ചർച്ചയാക്കി ഷാഫിയും; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
- ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയെ പുകഴ്ത്തി രമേശ് ചെന്നിത്തല
- യുവമോർച്ചാക്കാരിൽ നിന്നും അടികിട്ടാതെ രക്ഷപ്പെട്ടവർ പുനലൂരിൽ നടത്തിയത് 'രക്ഷാപ്രവർത്തനം'!
- ബഹുസ്വരം അപസ്വരമല്ല: അലക്സിയോസ് മാർ യൗസേബിയസ്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍