നാട്ടിലേക്ക് അവധിക്ക് പോകുമ്പോൾ തിരുവനന്തപുരത്താണോ വിമാനം ഇറങ്ങുന്നത്? എങ്കിൽ രണ്ട് ലിറ്റർ മദ്യം ഇപ്പോഴും വാങ്ങി ബാഗിൽ വെച്ചോളൂ; തലസ്ഥാനത്തെ ഡ്യൂട്ടിഫ്രീ ഷോപ്പിന് താഴു വീണതോടെ ആറ്റുനോറ്റ് നാട്ടിൽ പോകുന്നവർക്ക് കടുത്ത നിരാശ; നിങ്ങളുടെ ക്വാട്ടയിൽ സ്കോച്ച് വാങ്ങാൻ പറ്റാതെ വരുന്നത് ഒഴിവാക്കാൻ യാത്ര പുറപ്പെടുമ്പോഴേ വാങ്ങി വെക്കുക
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിദേശത്തു നിന്നും നാട്ടിലേക്ക് പോരാൻ ടിക്കറ്റെടുക്കുന്നത് തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണോ? എങ്കിൽ നാട്ടിലേക്ക് പുറപ്പെടും മുമ്പ് രണ്ട് ലിറ്റർ മദ്യം വാങ്ങി ബാഗിൽ വെച്ചോളൂ. കാരണം തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന് താഴു വീണു. ഇതോടെ വിദേശത്തു നിന്നും മദ്യം വാങ്ങാതെ നാട്ടിലെത്തി വിമാനത്താവളത്തിൽ നിന്നും മദ്യം വാങ്ങാൻ കാത്തിരുന്നവർക്ക് കടുത്ത നിരാശയാണ് ഫലം. സൗദിയിൽ നിന്നും വരുന്ന പ്രവാസികൾക്കാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചു പൂട്ടിയതിനെ തുടർന്ന് കടുത്ത നിരാശ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് സൗദിയിൽ നിന്നും വരുന്നവർ സ്കോച്ച് പോലുള്ള മദ്യം വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൊച്ചിയിലേക്ക് പോകുകയാണ് നല്ലത്. യൂറോപ്പിൽ നിന്നോ അമേരിക്കയിൽ നിന്നോ നാട്ടിലേക്ക് വരുന്നവർക്ക് ഇടയ്ക്കുള്ള വിമാനത്താവളങ്ങളായ ദോഹ, സിങ്കപ്പൂർ, ദുബായ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മദ്യം വാങ്ങി കൈയിൽ കരുതാൻ സാധിക്കും. അത് ഹാൻഡ് ബാഗിൽ വെക്കാവുന്നതാണ്.
വിമാനത്താവളത്തിലെ അറൈവലിലെ പ്ല്സ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടിയത് തട്ടിപ്പു നടത്തിയതിനെ തുടർന്നാണ്. ഇതോടെയാണ് പ്രവാസികൾ വെട്ടിലായത്. നാട്ടിലെത്തുമ്പോൾ സുഹൃത്തുക്കൾക്കായാണ് ഭൂരിപക്ഷം പേരും സ്കോച്ചു വാങ്ങാറുള്ളത്. ഈ ആനുകൂല്യമാണ് ഇപ്പോൾ വിമാനത്താവള അധികൃതരുടെ പിടിപ്പുകേടുകൊണ്ട് നഷ്ടമായിരിക്കുന്നത്. യാത്രക്കാരുടെ പാസ്പോർട്ടും മറ്റുരേഖകളും വ്യാജമായി ഉപയോഗിച്ച് വിദേശ മദ്യം പുറത്ത് വിറ്റ് ആറുകോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചതാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്സ് ഡ്യൂട്ടി പെയ്ഡ് ഷോപ്പിന് വിനയായത്. വിമാനത്താവളം വഴി സെപ്റ്റംബർ മുതൽ ഡിസംബർ വരെ കടന്നുപോയ യാത്രക്കാരുടെ വിവരങ്ങൾ അവർ പോലും അറിയാതെ ദുരുപയോഗം ചെയ്തതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു.
സ്ത്രീകളും കുട്ടികളും അടക്കം 13,000 യാത്രക്കാർക്ക് മദ്യം വിറ്റതായാണ് മലേഷ്യൻ കമ്പനിയായ പ്ലസ് മാക്സ് കസ്റ്റംസ് പ്രവന്റീവ് കമ്മീഷണറേറ്റിൽ കൈമാറിയ കണക്കിൽ പറഞ്ഞത്. ഈ കണക്കിൽ കളി തോന്നിയതോടെയാണ് കസ്റ്റംസ് തിരിച്ചിൽ നടത്തിയത്. കമ്മീഷണറേറ്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കോടികളുടെ തീരുവ വെട്ടിച്ചതായി കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് പ്ലസ് മാക്സിന്റെ ലൈസൻസ് റദ്ദാക്കിയത്.
കഴിഞ്ഞ വർഷം ഡിസംബർ 22 ന് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ വിദേശമദ്യം വിതരണം ചെയ്യുന്നതിൽ ക്രമക്കേടുണ്ടെന്ന പരാതിയെ തുടർന്ന് കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.തിരുവനന്തപുരം വമാനത്താവളത്തിലുള്ള കസ്റ്റംസ് വിഭാഗത്തെ അറിയിക്കാതെ കൊച്ചിയിൽ നിന്നും രഹസ്യമായി എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഈ ഡ്യൂട്ടി ഫ്രീ ഷോപ്പ് കരാറിനെടുത്തവരെ കുരുക്കിയത്.
യാത്രക്കാരുടെ പട്ടികയിലും ബില്ലിലും തിരിമറി നടത്തി ഒരു പാസ്പോർട്ട് നമ്പർ ഉപയോഗിച്ച് അടുത്തടുത്ത ദിവസങ്ങളിൽ മദ്യം വാങ്ങിയെന്ന രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. പാസ്പോർട്ട് നമ്പർ, യാത്രക്കാരന്റെ പേര്, യാത്ര തിരിച്ച രാജ്യം, എത്തിച്ചേർന്ന ദിവസം, സമയം എന്നിവ രേഖപ്പെടുത്തിയാണ് ബില്ല് തയാറാക്കേണ്ടത്
ദമാമിൽനിന്നെത്തിയ യാത്രക്കാരന്റെ പേരുപയോഗിച്ച് ഡ്യുട്ടി ഫ്രീ ഷോപ്പിൽനിന്ന് നിരവധിപേർക്ക് മദ്യം വിതരണം ചെയ്തെന്നായിരുന്നു പരാതി. ഒരാളുടെ പാസ്പേർട്ടിൽ രണ്ട് കുപ്പി മദ്യം മാത്രമേ നൽകാൻ പാടുള്ളൂ. എന്നാൽ, യാത്രക്കാരിൽ നിന്ന് പാസ്പോർട്ട് വാങ്ങുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാരൻ പിന്നീട് പാസ്പോർട്ട് നമ്പർ ഉപയേഗിച്ച് വിവിധ വിമാനങ്ങൾ വരുമ്പോൾ മദ്യമെടുത്ത് പുറത്തേക്കുകടത്തി ഇരട്ടിവിലയ്ക്ക് വിൽക്കുന്നതായായിരുന്നു ആക്ഷേപം. നികുതിവെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ഷോപ്പ് പൂട്ടാൻ കസ്റ്റംസ് കമീഷണർ നിർദ്ദേശം നൽകിയത്.രണ്ടുകോടി രൂപയുടെ ക്രമക്കേടുക്കളാണ് കഴിഞ്ഞ വർഷം പരിശോധനയിൽ കണ്ടെത്തിയത്.
ഡ്യൂട്ടിഫ്രീ ഷോപ്പിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളും ബില്ലുകളും അന്ന് നശിപ്പിച്ചിരുന്നു. യാത്രക്കാർ മദ്യം വാങ്ങുന്ന ദൃശ്യങ്ങളാണ് നശിപ്പിച്ചത്. പരിശോധനയിൽ കമ്പനിയുടെ ആസ്ഥാനത്തുള്ള സെർവർ കണക്ഷൻ ലഭിക്കുന്നില്ലെന്നും കണ്ടെത്തി. പരിശോധന നടക്കുമെന്ന സൂചന ലഭിച്ചതിനാൽ ഇതു മനഃപൂർവം ചെയ്തതാണെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ കരാറെടുത്ത സ്ഥാപനം നശിപ്പിച്ച എല്ലാ രേഖകളും കസ്റ്റംസ് തിരിച്ചെടുത്തു. ഇതിനിടെ തമിഴ്നാട്ടിലുള്ള കമ്പനിയുടെ ആസ്ഥാനത്തു പരിശോധന നടത്തിയ കസ്റ്റംസ് സംഘം രേഖകൾ പിടിച്ചെടുത്തു.
അടുത്തിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയതും കമ്പനി മാനേജരെ മർദിച്ചതും ഏറെ വിവാദമായിരുന്നു. മുൻ കരാറുകാരായ സ്ഥാപനത്തിലെ ആറു ജീവനക്കാർക്കെതിരെയാണു പരാതി. ഇ-ടെൻഡറിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നടത്തിപ്പിനുള്ള കരാർ നഷ്ടപ്പെട്ടതു മുതൽ ഇവർ തങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതായാണു പരാതി. ഡ്യൂട്ടി ഫ്രീ ഷോപ്പിലെ കംപ്യൂട്ടർ രേഖകൾ ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ മുൻ കരാറുകാർ ഹാക്ക് ചെയ്തതായി ഇപ്പോഴത്തെ നടത്തിപ്പുകാർ ഡിജിപിക്കു പരാതി നൽകുകയും ചെയ്തു.
രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തുനിന്നു വന്നിറങ്ങുന്ന ഒരു യാത്രക്കാരന് രണ്ട് ലിറ്ററിന്റെ മദ്യം മാത്രമാണ് ഇവിടെനിന്നും വാങ്ങാൻ കഴിയുന്നത്. ഇതിന് നികുതി ഈടാക്കുന്നില്ല. ഇതു മുതലെടുത്ത് യാത്രക്കാരുടെ പേരിൽ മദ്യം ഉയർന്ന വിലയിൽ പുറത്തുകച്ചവടം നടത്തുകയും ഇവർ ചെയ്തിരുന്നു. ഇങ്ങനെ കഴിഞ്ഞ വർഷം ജനുവരി മുതൽ ബില്ലുകളിലും യാത്രാരേഖകളിലും ക്രമക്കേട് നടത്തി നികുതി ഇനത്തിൽ കോടികളുടെ നഷ്ടമാണ് സർക്കാരിനുണ്ടാക്കിയത്.
Stories you may Like
- ഗ്ലെൻ മാക്സ്വെല്ലിനെ ക്രിക്കറ്റ് ഓസ്ട്രേലിയ ചോദ്യം ചെയ്തേക്കും
- ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ച് വിശ്വരൂപം കാട്ടി ഗ്ലെൻ മാക്സ് വെൽ
- ഇടതന്മാർ ദുർഭൂതമാക്കിയ ക്യാപിറ്റലിസത്തിന്റെ കഥ!
- മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി; ഓസിസിന്റെ ആശ്വാസജയം 66 റൺസിന്
- പ്ലസ് വൺ പ്രവേശനം ലഭിക്കാതെ പോയ വിദ്യാർത്ഥികളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിക്കും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍