പഴനിയിലേക്ക് പോകുമ്പോൾ സതി ചേച്ചി ആളൊരു തികഞ്ഞ ഭക്ത; തിരിച്ചു വരുന്നതോ കിലോക്കണക്കിന് കഞ്ചാവുമായി ആരും തന്നെ തൊടില്ലെന്ന തികഞ്ഞ ചങ്കുറപ്പോടെ; അനാശാസ്യത്തിൽ തുടങ്ങി കഞ്ചാവ് വിൽപ്പനയിൽ വരെ എത്തിയ സതി ചേച്ചിയുടെ കഥകൾ കേട്ട് ഞെട്ടി വീട്ടുകാരും നാട്ടുകാരും
മറുനാടൻ മലയാളി ബ്യൂറോ
കോലഞ്ചേരി: സതി ചേച്ചി ആളൊരു തികഞ്ഞ ഭക്തയാണെന്നായിരുന്നു നാട്ടുകാരുടെയും വീട്ടുകാരുടെയും വിശ്വാസം. ആൺമക്കൾ അന്തസോടെ ഡ്രൈവിങ് തൊളിലാളികളായി ജീവിക്കുന്നു. പിന്നെ വയസ്സാം കാലത്ത് സതിചേച്ചി് ഭക്തിയുടെ മാർഗത്തിൽ സഞ്ചരിക്കുന്നതിൽ ആർക്കും ഒരു സംശയവും തോന്നിയതുമില്ല. എന്നാൽ കഴിഞ്ഞ ദിവസം കുന്നത്ത്നാട് പൊലീസിന്റെ കസ്റ്റഡിയിലായ സതി ചേച്ചിയുടെ കഥകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും വീട്ടുകാരും. കഴിഞ്ഞ ദിവസം പള്ളിക്കര നിന്നും കാക്കനാടേയ്ക്ക് കഞ്ചാവ് ഇടനിലക്കാർക്കെത്തിക്കാൻ പോകുമ്പോഴാണ് സതി കുന്നത്തുനാട് പൊലീസിന്റെ പിടിയിലാകുന്നത്.
30 വർഷം മുമ്പാണ് സതി ചേച്ചിയുടെ കുപ്രസിദ്ധിയിലേക്കുള്ള യാത്ര തുടങ്ങിയത്. അനാശാസ്യക്കാരിയായിട്ടായിരുന്നു സതി ചേച്ചി എറണാകുളം പൊലീസിന്റെ പട്ടികയിൽ ഇടം നേടിയത്. അന്ന് അനാശ്യാസ പ്രവർത്തനത്തിനിടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിയ സതി പിന്നീട് ഇടനിലക്കാരിയായും പ്രവർത്തിച്ചു പോന്നു. പിന്നീട് കഞ്ചാവ് വില്പനയിലേക്ക് ചുവട് മാറ്റി ചവിട്ടിയ സതി ചേച്ചി മയക്കു മരുന്നു കാരിയർമാരിൽ പ്രധാനിയായി. എന്നാൽ പൊലീസും വീട്ടുകാരും നാട്ടുകാരും വിശ്വസിച്ച് പോന്നിരുന്നത് ഇവർ മര്യാദക്കാരിയായ ഭക്തി മാർഗത്തിലേക്ക് തിരിഞ്ഞു എന്നാണ്.
മരുമകനുമായി ചേർന്നാണ് സതി ചേച്ചിയുടെ മയക്കു മരുന്ന് കച്ചവടം പൊടിപൊടിച്ചത്. എന്നാൽ ഇരുവരുടെയും കച്ചവടം ഇവരുടെ ആൺമക്കൾ പോലും അറിഞ്ഞിരുന്നില്ല. മൂന്നു മക്കളിൽ ഇളയവളെ കൊല്ലം സ്വദേശിയായ അൻസാർ വിവാഹം കഴിച്ചതോടെയാണ് കഞ്ചാവിന്റെ ലോകം സതിക്ക് മുന്നിലെത്തിയത്. ചെറിയ കച്ചവടത്തിൽ തുടങ്ങി ജില്ലയിലെ തന്നെ പ്രധാന കാരിയർമാരിൽ ഒരുവളായി സതി മാറി. എന്നാൽ, മകളുടെ വിവാഹം നിയമപരമായിരുന്നില്ല എന്നാണ് കുന്നത്തുനാട് പൊലീസിന് സതി നല്കിയ മൊഴിയിൽ പറയുന്നത്.
മുരുകനെ കാണാൻ മാലയിട്ട് പഴനിയിൽ എത്തും കഞ്ചാവുമായി മടങ്ങും
ഭക്തിയുടെ മറവിലായിരുന്നു സതിയുടെയും മരുമകൻ അൻസാറിന്റെയും മയക്കു മരുന്നു കടത്തൽ. അതുകൊണ്ട് തന്നെ ആരും സംശയിച്ചുമില്ല. പഴനിയിൽ എത്തിയാൽ അമ്പലത്തിനടുത്തായി തന്നെ ലോഡ്ജിൽ മുറിയെടുക്കും. കുളി കഴിഞ്ഞ് കുറിയണിഞ്ഞ് സതി മുരുകനെ ദർശിക്കാൻ മല ചവിട്ടും ആ സമയം അൻസാർ കഞ്ചാവ് വാങ്ങാനായി പോകും. ഇരുവരും വീണ്ടും ലോഡ്ജിൽ ഒത്തു കൂടി സാധനം സതിക്ക് കൈമാറും. ഇരുവരും ഒരുമിച്ചാണ് പഴനിയിലേക്ക് പോകുന്നതെങ്കിലും തിരികെ വരുമ്പോൾ രാത്രിയിലുള്ള ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിലായിരിക്കും സതിയുടെ മടക്കയാത്ര.
ഒരു തവണ കടത്തുന്നത് മൂന്ന് കിലോ കഞ്ചാവ്
പഴനിയിൽ നിന്ന് തിരിക്കുമ്പോൾ തന്നെ പൊലീസിന് സംശയം തോന്നാത്ത വിധം സതി തന്റെ ബാഗിൽ കഞ്ചാവ് അടുക്കി വെക്കും. ഏറ്റവും അടിയിൽ കഞ്ചാവ്. അതിനു മുകളിൽ വസ്ത്രം അതിനും മുകളിൽ പഞ്ചാമൃതവും പഞ്ചാമൃതവും പ്രസാദവും നിരത്തി വയ്ക്കും. സംശയംതോന്നി ആരെങ്കിലും ബാഗ് പരിശോധിച്ചാൽ തികഞ്ഞ ഭക്ത, പഴനി ദർശനം കഴിഞ്ഞ് പുണ്യവുമായി മടങ്ങുന്നു' അതാകും ഭാവം. ഈ ഇടപാടു തുടങിയിട്ട് വർഷങ്ങളായെന്നാണ് സതി പൊലീസിനോട് പറഞ്ഞത്. പക്ഷേ, ഇതു വരെ പിടിക്കപ്പെട്ടിട്ടില്ല. എന്നുമല്ല ആർക്കും സംശവും തോന്നിയിട്ടില്ല.
ഇടപാടുകൾ എല്ലാം ആൺമക്കൾ അറിയാതെ
ഭർത്താവ് മരിച്ചെന്നാണ് സതി പറയുന്നത്. ഇപ്പോൾ താമസം കാക്കനാട് പടമുകളിലെ ചാത്തം വേലിപ്പാടം വീട്ടിലാണ്. ആൺ മക്കൾ അന്തസോടെ ഡ്രൈവിങ് തൊഴിലെടുത്തു ജീവിക്കുന്നു. അവർക്ക് താൻ കഞ്ചാവു കടത്തുന്ന കാര്യം അറിയില്ലെന്നാണ് സതി പറയുന്നത്. കഴിഞ്ഞ ദിവസം പള്ളിക്കര നിന്നും കാക്കനാടേയ്ക്ക് കഞ്ചാവ് ഇടനിലക്കാർക്കെത്തിക്കാൻ പോകുമ്പോഴാണ് സതി കുന്നത്തുനാട് പൊലീസിന്റെ പിടിയിലാകുന്നത്. ബസ് സ്റ്റോപ്പിൽ മരുമകനെ കാത്ത് നിൽക്കുന്നതിനിടെ സംശയംതോന്നയാണ് പൊലീസ് പിടികൂടിയത്. ഈസമയം കൈയിൽ സൂക്ഷിച്ചിരുന്ന കറുത്ത ബാഗിൽ വസ്ത്രങ്ങൾക്കടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ഞിപ്പശയുടെ വെള്ളത്തിൽ മുക്കിയിരുന്നതിനാൽ ബാഗിനിടയിലേക്ക് താണ നിലയിലായിരുന്നു കഞ്ചാവ്.
ഉപഭോക്താക്കളിൽ നിരവധി സ്കൂൾ കുട്ടികളും!
സതിയുടെ ഇടപാടുകാരിൽ നിരവധി സ്കൂൾ കുട്ടികളും ഉള്ളതായാണ് പൊലീസ് പറയുന്നത്. പഴനിയിൽ കിലോയ്ക്ക് ഒമ്പതിനായിരം രൂപ നിരക്കിൽ ലഭിക്കുന്ന കഞ്ചാവ് ട്രെയിനിലൂടയും ബസിലൂടെയും ജില്ലയിലെത്തിച്ച് 500 രൂപ വീതമുള്ള ചെറു പൊതികളിലാക്കി സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നൽകി വരികയായിരുന്നു പതിവ്. ഇവരുടെ പക്കൽ നിന്നും സ്ഥിരം കഞ്ചാവ് വാങ്ങുന്ന അനേകം പേരുള്ളതായി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. നിരവധി മലയാളികളടങ്ങുന്ന വൻ റാക്കറ്റാണ് പഴനിയിലെ കഞ്ചാവു വില്പനയ്ക്ക് പിന്നിലെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതു സംബന്ധിച്ചുള്ള അന്വേഷണം നടന്നു വരികയാണ്. പഴനിയിലേക്കും അന്വേഷണം നീട്ടാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
രാത്രി കാലങ്ങളിൽ എറണാകുളം, ആലുവ റെയിൽവേ സ്റ്റേഷനുകളിൽ പഴനിയിൽ നിന്നും കഞ്ചാവുമായെത്തുന്ന സതി വെളുപ്പിനുള്ള തിരക്ക് കുറഞ്ഞ ബസ് റൂട്ട് വഴിയാണ് കാക്കനാടേക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. കഴിഞ്ഞ മാസം മാൻകൊമ്പുമായി ഇൻഫോ പാർക്ക് പൊലീസിന്റെ പിടിയിലായ അൻസാർ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഇയാളുടെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇരുപതിലധികം കേസുണ്ട്. സതി പിടിയിലായതറിഞ്ഞ് മുങ്ങിയ അൻസാറിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. കഞ്ചാവ് സംഘത്തിന്റെ കൂട്ടത്തിലുള്ള ആരോ ഒറ്റിയതാണ് പൊലീസിന് സതിയെ കുറിച്ച് വിവരം ലഭിക്കാനിടയാക്കിയത്. കോലഞ്ചേരി കോടതി റിമാന്റ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്?റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
കേസന്വേഷണത്തിന് സി.ഐ ജെ കുര്യാക്കോസ്, എസ്.ഐ ടി ദിലീഷ് സി.പി.ഒ മാരായ ദിനിൽ ദാമോദർ, അബ്ദുൾ മനാഫ്, സുധീർ അലി, വി എസ്. ഷിഹാബ്, എസ്.സ്ക്കറിയ, സുരേഷ് ചന്ദ്രൻ, പ്രിയ, ലത എന്നിവരാണ് നേതൃത്വം നല്‍കിയത്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് പദ്ധതി.
Stories you may Like
- തലസ്ഥാനത്തെ കൊലപാതക കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്
- പ്രതികൾ നസീറിനെ വെട്ടി കൊല്ലുന്നത് കണ്ടായി സാക്ഷികൾ
- സതിയമ്മയെ പുറത്താക്കിയ നടപടി മനഃസാക്ഷിയില്ലാത്തത്; വി ഡി സതീശൻ
- തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും ഭിന്നശേഷിക്കാരെ രക്ഷിക്കണം
- കല്യാണ ചെക്കന്റെയും പെണ്ണിന്റെയും തലകൂട്ടിയിടിപ്പിച്ച് ബന്ധു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍