സിനിമാക്കാരുടെ നൈറ്റ് പാർട്ടി കൊഴുപ്പിക്കുന്നത് ഡാർക്ക് വെബ്; നുരഞ്ഞു പതയുന്ന ലഹരിയും പെണ്ണും വരെ എത്തിക്കും; പോൺ വിൽപ്പനയും തകൃതി; ഇതിനെല്ലാം ഉപയോഗിക്കുന്നത് ഇന്റർനെറ്റിലെ ആൾമാറാട്ട തന്ത്രം; നീക്കങ്ങളുടെ ഐപി വിലാസം കണ്ടെത്തുക ദുഷ്ക്കരമായ കാര്യം; ഇടപാടുകൾക്കായി ഉപയോഗിക്കുന്നത് ക്രിപ്റ്റോ കറൻസിയും; ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെയും അനിഖയുടെയും മൊബൈൽ ഫോണിൽ നിന്നും ലാപ്പ്ടോപ്പിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ബംഗളുരു: അധോലോകം.. അധോലോകം എന്ന് നാം കേട്ടിട്ടുള്ളത് സിനിമാ ക്കഥകളിലൂടെയാണ്. അത്യാധുനിക കാലത്തെ അധോലോകമണാണ് ഡാർക് വെബ്. അവിടെ നടക്കാത്ത ക്രിമിനൽ പ്രവർത്തികളില്ല. ലഹരി വിൽപ്പന മുതൽ പെണ്ണുകൂട്ടിക്കൊടുപ്പു വരെ നടക്കുന്നത് ഡാർക്ക് വെബിന്റെ സാധ്യതകൾ ഉപയോഗിച്ചു കൊണ്ടാണ്. മുമ്പെല്ലാമുള്ള അധോലോക ബന്ധങ്ങളെ പോലെ തന്നെ ഇവിടെയും സിനിമാക്കാരും രാഷ്ട്രീയക്കാരും അടക്കമുള്ളവരും അരങ്ങുവാഴുന്നു. ബെംഗളൂരു, മുംബൈ, കൊച്ചി, ചെന്നൈ കേന്ദ്രീകരിച്ചുള്ള പ്രമുഖ ഹോട്ടലുകളിലെയും ക്ലബുകളിലേക്ക് രാത്രി പാർട്ടികളിലേക്ക് വേണ്ട രഹരിയും മറ്റും എത്തുന്നത് ഡാർക് വെബ് വഴിയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ലഭിക്കുന്നത് വലിയ അധോലോകത്തിന്റെ വിവരങ്ങളാണ്.
നടീനടന്മാർക്കെല്ലാം വേണ്ടുവോളം ലഹരി എത്തിക്കാൻ ഡാർക് വെബിൽ പ്രത്യേകം ഇടം തന്നെയുണ്ടെന്നാണ് പൊലീസ് റിപ്പോർട്ടുകൾ പറയുന്നത്. സ്വർണക്കടത്തിനും ലഹരി ഇടപാടുകൾക്കും നിരവധി പേർ ഡാർക് വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ്, ഡി. അനിഖ, റിജേഷ് രവീന്ദ്രൻ എന്നിവർ അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ പരിശോധിച്ചപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സൈബർ അധോലകത്തെ കുറിച്ചുള്ള ഞൈട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. സൈബർ ലോകത്തെ അധോലോകം എന്നറിയപ്പെടുന്ന ഡാർക് വെബ്സൈറ്റുകൾ പരതി ഇടപാടുകാരുടെ വിശദാംശങ്ങൾ കണ്ടെത്തുക അത്ര എളുപ്പുള്ള കാര്യമല്ല. അതുകൊണ്ട് തന്നെയാണ് ഈ സംവിധാനം മയക്കുമരുന്നു വിൽപ്പനക്ക് അടക്കം ഉപയോഗിക്കുന്നതും.
ബിറ്റ്കോയിനും ക്രിപ്റ്റോ കറൻസിയും ഒക്കെയാണ് ഡാർക്ക് വെബ്ബിലെ ഇടപാടിൽ നാണയമാകുന്നത്. ബെംഗളൂരിന് നേരത്തെ തന്നെ ഡാർക് വെബ് ഇടപാടുമായി അടുത്ത ബന്ധമുണ്ട്. മെട്രോ സിറ്റികളിലെ പ്രധാന രഹസ്യ ഇടപാടുകളെല്ലാം നടക്കുന്നത് ഡാർക് വെബ് വഴിയാണ്. ലഹരി മുതൽ പെണ്ണ് വരെ ഇതുവഴിയാണ് വിൽക്കുന്നതും വാങ്ങുന്നത്. ഡാർക് വെബ് പോലെ തന്നെ പ്രവർത്തിച്ചിരുന്ന ആൽഫാബേ വഴിയും ലഹരി ഒഴുകിയിരുന്നു. വലിയൊരു വിപണന കേന്ദ്രമായിരുന്നു ആൽഫാബേ. എന്നാൽ, നിരവധി ആരോപണങ്ങൾ ഉയർന്നതോടെ ആൽഫാബേ പൂട്ടിക്കുകയായിരുന്നു. നിങ്ങൾക്ക് എല്ലാത്തരം മയക്കുമരുന്ന് വസ്തുക്കളും ഇവിടെ ലഭിക്കും. നിരോധിത പുസ്തകങ്ങൾ, കംപ്യൂട്ടർ ഉപകരണങ്ങൾ, ഗെയിമുകൾ, സ്കിമ്മറുകൾ, വാടക ഗുണ്ടകൾ, പെൺകുട്ടികൾ എന്നിവയും ഇവിടെ ലഭിക്കുമെന്നാണ് ടെക് വിദഗ്ദ്ധർ പറയുന്നത്. ഉപയോക്താക്കൾ ആരാണെന്ന് വെളിപ്പെടുത്താത്തതിനാൽ പോൺ വൽപനയും ഡാർക് വെബിലുണ്ട്. ഇതിനെല്ലാം ഉപയോഗിക്കുന്നത് ഇന്റർനെറ്റിലെ ആൾമാറാട്ട തന്ത്രം ആണ്. ഇത്തരം നീക്കങ്ങളുടെ ഐപി വിലാസം കണ്ടെത്തുന്നത് എളുപ്പമല്ല.
ഡാർക് വെബ് ഉപയോക്താക്കൾ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് വ്യാപാരം നടത്തുന്നത്. ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മാത്രമേ ഇടപാടുകൾ നടക്കൂ എന്നതാണ് മറ്റൊരു വസ്തുത. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ലഹരി വസ്തുക്കളുടെ ബുക്കിങും മറ്റും നടക്കുന്നത്. ഇതിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനുകളുണ്ട്. ടൂത്ത് പേസ്റ്റുകളുടെയും സോപ്പ് ബോക്സുകളുടെയും രൂപത്തിലാണ് ഡാർക് വെബ് റാക്കറ്റ് വഴി ലഹരി വിതരണം ചെയ്യുന്നത്. കടത്തിന് റോഡ് ഗതാഗതം മിക്കപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും ഡൽഹി, ചെന്നൈ, ഗോവ തുടങ്ങിയ വിമാനത്താവളങ്ങളാണ് ചില സമയങ്ങളിൽ മയക്കുമരുന്ന് കൊണ്ടുവരാൻ ഉപയോഗിക്കുന്നത്.
ഇവിടെ വസ്തുക്കൾ സ്കാൻ ചെയ്യുന്നതും പരിശോധിക്കുന്നതും മുംബൈയിലും ബെംഗളൂരുവിലും ഉള്ളതുപോലെ കർശനമല്ല. ഡിസ്പോസിബിൾ വരുമാനമുള്ള ചെറുപ്പക്കാരുടെ നഗരമാണ് ബെംഗളൂരു. ഇതിനാലാണ് ബെംഗളൂരു ഡാർക് വെബ് റാക്കറ്റിന്റെ ഇഷ്ടപ്പെടുന്ന വിപണിയാകുന്നത്. ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കഞ്ചാവ് വലിയ അളവിൽ വളർത്തുന്നുണ്ടെങ്കിലും ആഫ്രിക്കയിൽ നിന്നും റഷ്യയിൽ നിന്നും എത്തുന്നത് സിന്തറ്റിക് ലഹരി മരുന്നുകളാണ്. ഇതിലാണ് യുവാക്കൾക്ക് താൽപര്യവും.
സിന്തറ്റിക് മരുന്നുകൾ ആദ്യം ഗോവയിലേക്ക് കൊണ്ടുവന്ന് പിന്നീട് നൈജീരിയക്കാർക്കും റഷ്യക്കാർക്കും വിതരണം ചെയ്യുന്നു. അവർ രാജ്യമെമ്പാടും വിതരണം തുടരുന്നുവെന്നാണ് അറിയുന്നത്. അതായത് ഇന്ത്യയിൽ വന്നുപോയ ലഹരി ഉൽപന്നങ്ങൾ തന്നെ ഡാർക് വെബ് റാക്കറ്റ് വഴി പിന്നീട് വിവിധ മെട്രോ നഗരങ്ങളിലേക്ക് എത്തുന്നു. പ്രതികളുടെ ലൊക്കേഷനും മറ്റും കണ്ടെത്താൻ പൊലീസ് ഏറെ ബുദ്ധിമുട്ടുകയാണ്. ഡിജിറ്റൽ ഡേറ്റയിലൂടെ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ഇതിന് നിരവധി തലത്തിലുള്ള ട്രാക്കിങ് ആവശ്യമാണ്. അവർ രഹസ്യാത്മകത പാലിക്കുകയും പേരുകൾ വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്നു. പൊലീസിനെ വഴിതെറ്റിക്കാൻ അവർക്ക് സ്വന്തമായി ഒരു മോഡ് ഓപ്പറേഷൻ തന്നെ ഉണ്ട്. ഡാർക്ക് വെബ് റാക്കറ്റുകൾ ബിസിനസ് ചെയ്യുന്നതിന് വാട്സാപ്, സിഗ്നൽ കോൾ, ബോട്ടിം എന്നിവയും ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പുകളിലൂടെ നടക്കുന്നതൊന്നും പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല.
അതേസമയം, ഇവിടത്തെ ചില ലാബുകളിലും ലഹരി നിർമ്മാണം നടക്കുന്നുണ്ടെന്ന് രഹസ്യ റിപ്പോർട്ടുകളുണ്ട്. ഈ ലഹരി മരുന്നുകൾ നിർമ്മിക്കാനുള്ള ഉപകരണങ്ങൾ ഉണ്ടെങ്കിൽ ഒരു ലബോറട്ടറിയിൽ തന്നെ തയാറാക്കാം. പലരും ഇന്റർനെറ്റിൽ നിന്ന് പഠിച്ച് മയക്കുമരുന്ന് കോംപിനേഷനുകൾ ഒരുമിച്ച് പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കുകയും ചെയ്യുന്നുണ്ട്. സെലിബ്രിറ്റികളുടെ രാത്രി പാർട്ടികളിലേക്ക് എത്തുന്നത് സിന്തറ്റിക് ലഹരി മരുന്നുകളാണ്. സിന്തറ്റിക് മരുന്നുകൾ സമ്പന്നരാണ് ഉപയോഗിക്കുന്നത്. അതേസമയം ധനികർ കഞ്ചാവ് ഉപയോഗിക്കുന്നത് കുറവാണ്.
ഡാർക് വെബ് റാക്കറ്റിന്റെ മയക്കുമരുന്ന് കടത്തിന്റെ ഏറ്റവും സാധാരണമായ മാർഗം അവ വിഴുങ്ങുക എന്നതാണ്. കോണ്ടത്തിൽ പായ്ക്ക് ചെയ്ത് വിഴുങ്ങുന്നവരുമുണ്ട്. ഇത്തരം കള്ളക്കടത്തുകാർ യാത്രയ്ക്കിടെ ഒന്നും കുടിക്കുകയോ കഴിക്കുകയോ ചെയ്യാറില്ല. പിന്നീട് ഒരു എനിമാ ഉപയോഗിച്ചാണ് അവർ വിഴുങ്ങിയത് പുറത്തെടുക്കുന്നതെന്ന് അന്വേഷകർ പറയുന്നു. മറഞ്ഞിരിക്കുന്ന അറകളുള്ള ഷൂസും സ്യൂട്ട്കേസുകളും മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്നു. മയക്കുമരുന്ന് ചിലപ്പോൾ മത്സ്യത്തിൽ ഒളിപ്പിച്ച് നല്ല മണമുള്ള വസ്തുക്കളിലേക്ക് പായ്ക്ക് ചെയ്തും കടത്തുന്നുണ്ട്.
ലഹരി മരുന്ന് റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുന്ന മുതിർന്ന പൊലീസുകാർ പറയുന്നത് പിടിയിലായത് ചെറിയൊരു വിഭാഗം മാത്രമാണെന്നും വൻ മത്സ്യങ്ങൾ ഇപ്പോഴും ഒളിച്ചിരിക്കുകയാണ് എന്നുമാണ്. അതേസമയം ലഹരിമ മരുന്നു കേസിന്റെ ആഴങ്ങളിലേക്ക് ആരും കടക്കുന്നില്ലെന്നതാണ് വാസ്തവം. ഈ റാക്കറ്റിൽ പുരുഷതാരങ്ങളോ സംവിധായകരോ നിർമ്മാതാക്കളോ ഒന്നുമില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ലഹരി പാർട്ടികളിൽ പങ്കെടുക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നടിമാർ മാത്രമാണോ? കാരണം, ഇതുവരെ അറസ്റ്റിലായത് കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, ഹിന്ദി നടി റിയ ചക്രവർത്തി എന്നിവരാണെന്നതു തന്നെ.
കന്നഡ സിനിമാമേഖലയിൽ ലഹരിബന്ധമുള്ള 1015 പ്രമുഖരുടെ പേരുകളാണു കന്നഡ സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് പൊലീസിനു കൈമാറിയതെന്നു പറയുന്നു. എന്നാൽ, അവരെ ആരെയും കുറിച്ചു വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. രാഷ്ട്രീയമുൾപ്പെടെ സ്വാധീനശക്തി ഏറെയുള്ള വമ്പൻസ്രാവുകൾ മറഞ്ഞിരിക്കുകയും അങ്ങനെയല്ലാത്ത നടിമാർ ഉൾപ്പെടെയുള്ളവർ പിടിയിലാകുകയും ചെയ്യുന്ന പതിവു നാടകം തുടരുകയാണെന്ന ആക്ഷേപം ശക്തം.
ഓഗസ്റ്റ് 21ന് ലഹരിമരുന്നുമായി കന്നഡ സീരിയൽ നടി അനിഖയും മലയാളികളായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പിടിയിലായതിനു ശേഷമാണ്, കന്നഡ സിനിമാ ലോകത്തെ ലഹരി ഇടപാടുകൾ മറനീക്കി പുറത്തുവരുന്നത്. എന്നാൽ, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഉന്മാദവിരുന്നുകളും സിനിമാപ്രവർത്തകരുടെ ലഹരി പാർട്ടികളും എത്രയോ കാലമായി തുടരുന്നതാണെന്നു പൊലീസിന് ഉൾപ്പെടെ അറിയാവുന്ന രഹസ്യം. എൻസിബി ഇടപെടലോടെ, കർശന നടപടികളെടുക്കുകയാണു പൊലീസും. അനിഖയുടെയും സംഘത്തിന്റെയും അറസ്റ്റിനു 2 മാസം മുൻപുതന്നെ ലഹരി പാർട്ടികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നു കോടതിക്കു മുന്നിൽ തെളിയിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ്.
പൊലീസ് നീക്കങ്ങളെക്കുറിച്ച് ചുരുങ്ങിയതു 2 മാസം മുൻപ് ലഹരിസംഘങ്ങൾ അറിഞ്ഞിരുന്നതായാണ് നടി രാഗിണിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കർ, കേസിൽ ഉൾപ്പെട്ട റിയൽ എസ്റ്റേറ്റ് വ്യാപാരി പ്രശാന്ത് രങ്കയ്ക്ക് അയച്ച വാട്സാപ് സന്ദേശങ്ങളാണു തെളിവായി ചൂണ്ടിക്കാട്ടുന്നത്. പൊലീസിലും ഇടപാടുകാർക്കു ചാരന്മാരുണ്ടെന്നു കൂടിയാണ് ഇതു വെളിപ്പെടുത്തുന്നത്. ബെംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടി രാഗിണിയുടെ കൂട്ടുകാരൻ രവിശങ്കറിനെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല. നഗരത്തിലെ ലഹരി ഇടപാടിലെ വമ്പനാണ് ഇയാളെന്നാണു നിഗമനം. ആർടി ഓഫിസ് ക്ലാർക്കായ ഇയാൾ, രാഗിണിക്കൊപ്പമായിരുന്നു താമസം. അറസ്റ്റിലായ ആഫ്രിക്കക്കാരനിൽ നിന്ന് ഇരുവരും കൊക്കെയ്ൻ വാങ്ങിയതിനു തെളിവുണ്ടെങ്കിലും രവിക്കെതിരെ നടപടിയൊന്നുമില്ലാത്തത് അയാളുടെ സ്വാധീനത്തിന്റെ തെളിവാണെന്ന് ആരോപണമുയരുന്നു. ഇടപാടുകാരെക്കാൾ, ലഹരി ഉപയോഗിച്ചവരെ കേന്ദ്രീകരിച്ചാണോ അന്വേഷണം പുരോഗമിക്കുന്നത് എന്ന ചോദ്യം സ്വാഭാവികം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്