Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓറഞ്ചുകൾക്കിടയിൽ ഒളിപ്പിച്ച് 1476 കോടിയുടെ ലഹരിക്കടത്ത്; മുംബൈ തുറമുഖം വഴി കപ്പലിൽ കടത്തിയത് 198 കിലോ മെത്തും ഒൻപതു കിലോ കൊക്കെയ്‌നും; രാജ്യത്തെ ഞെട്ടിച്ച മയക്കമരുന്നു കടത്തിന് പിന്നിൽ മലയാളികൾ; കാലടി സ്വദേശിയായ ബിസിനസുകാരൻ വിജിൻ വർഗീസ് അറസ്റ്റിൽ; വിജിന്റെ ബിസിനസ് പങ്കാളി തച്ചാപറമ്പൻ മൻസൂർ

ഓറഞ്ചുകൾക്കിടയിൽ ഒളിപ്പിച്ച് 1476 കോടിയുടെ ലഹരിക്കടത്ത്; മുംബൈ തുറമുഖം വഴി കപ്പലിൽ കടത്തിയത് 198 കിലോ മെത്തും ഒൻപതു കിലോ കൊക്കെയ്‌നും; രാജ്യത്തെ ഞെട്ടിച്ച മയക്കമരുന്നു കടത്തിന് പിന്നിൽ മലയാളികൾ; കാലടി സ്വദേശിയായ ബിസിനസുകാരൻ വിജിൻ വർഗീസ് അറസ്റ്റിൽ; വിജിന്റെ ബിസിനസ് പങ്കാളി തച്ചാപറമ്പൻ മൻസൂർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: രാജ്യത്തെ ഞെട്ടിച്ച മയക്കിമരുന്നു കടത്തിന് പിന്നിൽ മലയാളികൾ. ഡിആർഐ പിടികൂടിയ രാജ്യത്തെ ഏറ്റവും വലിയ ലഹരിക്കടത്തിന്റെ വേരുകൾ തേടി പോയപ്പോഴാണ് മലയാളി ബന്ധം പുറത്തുവന്നത്. ഓറഞ്ചുകൾക്കിടയിൽ ഒളിപ്പിച്ച് 1476 കോടിയുടെ മെത്തും കൊക്കെയ്നുമാണ് ഡിആർഐ പിടികൂടിയത്. മുംബൈ തുറമുഖം വഴി കപ്പലിലായിരുന്നു ലഹരികടത്ത്.

കേസിൽ എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ വിജിൻ വർഗീസിനെ ഡിആർഎ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേരളത്തിലെ വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. 198 കിലോ മെത്തും ഒൻപതു കിലോ കൊക്കെയ്നും മുംൈബയിൽ പിടിച്ചെടുത്തതിന് പിന്നാലെയാണ് വിജിൻ വർഗീസിനെ അറസ്റ്റ്. സൗത്ത് ആഫ്രിക്ക ആസ്ഥാനമായ മോർ ഫ്രെഷ് എക്സ്പോർട്സ് ഉടമ തച്ചാപറമ്പൻ മൻസൂർ ആണ് പഴം ഇറക്കുമതിയിൽ വിജിന്റെ പങ്കാളി. ഇയാളായിരിക്കണം സംഭവത്തിലെ മുഖ്യസൂത്രധാരൻ എന്നാണ് ഡിആർഐ നിഗമനം.

കോവിഡ് സമയത്ത്, മൻസൂർ മുഖേന വിജിൻ ദുബായിലേക്ക് മാസ്‌ക് കയറ്റുമതി ചെയ്തിരുന്നതായി ഡിആർഐ ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീട് മൻസൂറിന്റെ സഹായത്തോടെ ദക്ഷിണാഫ്രിക്കയിൽനിന്ന് ഓറഞ്ച് ഇറക്കുമതി ചെയ്ത് നല്ല ലാഭം നേടി. ഇതോടെ പരസ്പര ധാരണയോടെ വിജിനനും മൻസൂറും ഇതു തുടർന്നു.

വാട്‌സാപ് വഴിയാണ് ഓർഡർ നൽകിയിരുന്നത്. ഉദ്യോഗസ്ഥരുടെ പരിശോധനയിൽനിന്ന് രക്ഷപ്പെടുന്നതിനായി പർച്ചേസ് ഓർഡർ ഉണ്ടാകില്ല. ലാഭത്തിന്റെ 70% വിജിനും 30% മൻസൂറുമാണ് പങ്കിട്ട് എടുത്തിരുന്നതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. വിജിന്റെ സഹോദരൻ ജിബിൻ വർഗീസുമായി ചേർന്നാണ് മോർ ഫ്രഷ് എന്ന കമ്പനി മൻസൂർ ആരംഭിച്ചത്.

സംസ്ഥാനത്തേക്ക് കുറച്ചുകാലമായി തന്നെ മെത്ത് അടക്കമുള്ള ലഹരിമരുന്നുകൾ ഒഴുകുന്നുണ്ട്. ഈ സംഘം കൊച്ചിയിലേക്ക് വലിയ തോതിൽ ലഹരി എത്തിച്ചിരുന്നു എന്നസൂചനകളാണ് പുറത്തുവരുന്നത്. പഴം ഇറക്കുമതി ഇവർക്ക് മെത്ത് നടത്താനുള്ള ലൈസൻസിന്റെ മറവിലാണ കള്ളക്കടത്ത് നടത്തിയത്. ഇവരുടെ കാലടിയിലെ സ്ഥാപനം ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ഇവിടേക്ക് രണ്ട് ലോഡ് സവാള മാത്രമാണ് എത്തിയതെന്നാണ് സമീപത്തെ വ്യാപാരികൾ റയുന്നത്.

യുമിറ്റോ സർവീസ് വഴി തുർക്കി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇവർ ലഹരി കടത്തിയിരുന്നു എന്നാണ് ലങിക്കുന്ന വിവരം. പഴ ഇറക്കുമതിയുടെ മറവിൽ വൻതോതിൽ കേരളത്തിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തേണ്ട ഘട്ടത്തിലേക്കാണ് കാര്യങ്ങൾ കടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP