Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കട്ടിയുള്ള കറുത്ത പെയിന്റടിച്ച് സ്വർണനിറം മാറ്റും; പിത്തള സ്‌ക്രാപ്പെന്ന് പറഞ്ഞ് കണ്ടെയ്‌നറുകളിലെ പ്രത്യേക അറകളിലേക്ക് നിറയ്ക്കും; ഷാർജ വ്യവസായ മേഖലയിൽ നിന്ന് കണ്ടെയ്‌നറിൽ 4500 കിലോ സ്വർണം ഇന്ത്യയിലേക്ക് കടത്തിയത് നിസാർ അലിയാർ; സ്വർണക്കടത്തിനായി ഉപയോഗിക്കുന്നത് ഗുജറാത്ത് കമ്പനിയുടെ രേഖകൾ; പെരുമ്പാവൂരുകാരൻ നിസാർ രാജ്യംകണ്ട ഏറ്റവും വലിയ സ്വർണക്കടത്തുകാരൻ; ഡിആർഐ അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ രാജ്യം മുഴുവൻ ഞെട്ടുന്നു

കട്ടിയുള്ള കറുത്ത പെയിന്റടിച്ച് സ്വർണനിറം മാറ്റും; പിത്തള സ്‌ക്രാപ്പെന്ന് പറഞ്ഞ് കണ്ടെയ്‌നറുകളിലെ പ്രത്യേക അറകളിലേക്ക് നിറയ്ക്കും; ഷാർജ വ്യവസായ മേഖലയിൽ നിന്ന് കണ്ടെയ്‌നറിൽ 4500 കിലോ സ്വർണം ഇന്ത്യയിലേക്ക് കടത്തിയത് നിസാർ അലിയാർ; സ്വർണക്കടത്തിനായി ഉപയോഗിക്കുന്നത് ഗുജറാത്ത് കമ്പനിയുടെ രേഖകൾ; പെരുമ്പാവൂരുകാരൻ നിസാർ രാജ്യംകണ്ട ഏറ്റവും വലിയ സ്വർണക്കടത്തുകാരൻ; ഡിആർഐ അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ രാജ്യം മുഴുവൻ ഞെട്ടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യാ രാജ്യത്ത് ഏറ്റവും അധികം സ്വർണം ഉപയോഗിക്കുന്നത് കേരളീയരാണ്. അതുകൊണ്ടാണ് മറ്റെങ്ങും ഇല്ലാത്ത വിധത്തിൽ സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി കേരളം മാറുന്നതും. ഗൾഫ് നാടുകളിൽ നിന്നും സ്വർണം വിമാനത്താളങ്ങൾ വഴി കടത്തുന്നത് അടക്കം പതിവു പരിപാടികളാണ്. എന്നാൽ, ചെറുമീനുകൾ മാത്രമല്ല, സ്വർണ്ണക്കടത്തിൽ വന്മീനുകൾക്കും പങ്കുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. കേരളത്തിൽ അടക്കം സ്വർണ്ണക്കടത്ത് തടയാൻ പരിശോധനകൾ ശക്തമാക്കിയപ്പോൾ മറ്റു വഴികൾ തേടുകയാണ് വമ്പന്മാർ. കേരളത്തിന് പുറത്തുള്ള തുറമുഖം വഴി നടക്കുന്ന സ്വർണ്ണക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇങ്ങനെ സ്വർണം കടത്തിയപ്പോൾ ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വർണ്ണക്കടത്തുകാരനായി മാറുന്നത് പെരുമ്പാവൂരുകാരനായ മലയാളിയാണ്.

പെരുമ്പാവൂർ സ്വദേശികൾ ഉൾപ്പെട്ട സ്വർണക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത് മാതൃഭൂമി ന്യൂസ് ചാനലാണ്. ഷാർജ വ്യവസായ മേഖലയിൽ നിന്ന് കണ്ടെയ്നറിലാണ് സ്വർണം ഇന്ത്യയിൽ എത്തിച്ച വിവരമാണ് ഡിആർഐ റിപ്പോർട്ടിലുള്ളത്. നിസാർ അലിയാർ എന്ന പെരുമ്പാവൂർ സ്വദേശിയുടെ നേതൃത്വത്തിലാണ് സ്വർണക്കടത്ത് നടത്തുന്നത്. 4500 കിലോഗ്രാം വരുന്ന സ്വർണം ഒരിക്കലും കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിലാണ് തുറമുഖങ്ങൾ വഴി കടത്തിയത്. 2017 ഫെബ്രുവരി മുതൽ ഈ വർഷം മാർച്ചവരെയുള്ള രണ്ട് വർഷങ്ങളിലായാണ് ഇത്രയധികം സ്വർണം ഇന്ത്യയിലേക്കെത്തിയത്. ഇത് എങ്ങനെയെന്ന ഡിആർഐ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങളിലേക്കെത്തിയത്.

ഷാർജ വ്യവസായ മേഖലയിൽ നിസാറിന് ഗോഡൗണുണ്ട്. ഇവിടെ നിന്ന് പിത്തള സ്‌ക്രാപ്പെന്ന പേരിലാണ് സ്വർണം കണ്ടെയ്നറിൽ കയറ്റുന്നത്. തിരിച്ചറിയാതിരിക്കാൻ സ്വർണം പല രൂപങ്ങളിലേക്ക് മാറ്റി കറുത്ത കട്ടിയുള്ള പെയിന്റ് അടിക്കുന്നു. പിത്തള സ്‌ക്രാപ്പിനൊപ്പം പ്രത്യേക അറകളിൽ പെയിന്റ് അടിച്ച് സ്വർണം സൂക്ഷിക്കുന്നു. ഇത് തുറമുഖങ്ങളിലെ എക്സ്റേ പരിശോധനയിൽ പോലും തിരിച്ചറിയാത്ത വിധത്തിലായിരുന്നു കള്ളക്കടത്ത്. ഗുജറാത്ത് കമ്പനിയുടെ രേഖകളാണ് നിസാർ അലിയാരും സംഘവും സ്വർണം കടത്താൻ ഉപയോഗിച്ചിരുന്നത്. ജാം നഗറിൽ ഇറക്കുന്ന സ്വർണം പെയിന്റ് കളഞ്ഞ് വൃത്തിയാക്കി ട്രെക്കുകളിൽ കേരളം ഉൾപ്പെടെയുള്ള വിതരണ കേന്ദ്രത്തിലെത്തിക്കുകയാണ് പതിവ്. ഇങ്ങനെ കൊണ്ടുപോകുന്ന വഴിയിൽ വച്ചാണ് ഡിആർഐ സംഘം 150 കിലോയോളം വരുന്ന സ്വർണം പിടിച്ചെടുക്കുന്നതും അന്വേഷണം നിസാർ അലിയാറിലേക്ക് നീളുന്നതും.

കഴിഞ്ഞ ഏപ്രിലിൽ 110 കിലോ സ്വർണം ഡിആർഐ പിടികൂടിയിരുന്നു. ഇതേതുടർന്ന് നടന്ന അന്വേഷണമാണ് പെരുമ്പാവൂർ സ്വദേശി നിസാർ അലിയാറിലേക്ക് എത്തിയത്. പെരുമ്പാവൂർ സ്വദേശി നിസാർ അലിയാർ ആണ് രാജ്യത്തെ ഏറ്റവും വലിയ സ്വർണക്കടത്തുകാരനെന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് റിപ്പോർട്ടു ചെയ്തത്. 2018 കഴിഞ്ഞ വർഷം മാത്രം 1000 കോടി മൂല്യമുള്ള 3300 കിലോ സ്വർണം നിസാർ അലിയാർ ഇരുമ്പ് സ്‌ക്രാപ്പ് എന്നപേരിൽ ഇറക്കുമതി ചെയ്തുവെന്ന് ഡിആർഐ അന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേയാണ് ഇയാൾ കടത്തിയത് 4500 കിലോ സ്വർണമാണെന്ന വിവരം ലഭിച്ചത്. ഇരുമ്പ് സ്‌ക്രാപ്പ് എന്നപേരിൽ സ്വർണം ഇറക്കുമതി ചെയ്തത് നിസാർ ആണെന്ന് കൂട്ടുപ്രതി അരവിന്ദ് കുമാർ ഡിആർഐയ്ക്ക് മൊഴി നൽകിയിരുന്നു. തുടർന്ന് നിസാറിന്റെയും ഭാര്യയുടെയും പേരിലുള്ള പെരുമ്പാവൂരിലെ സ്ഥാപനങ്ങളിലും വീടുകളിലും മുംബൈയിൽ നിന്നുള്ള ഡിആർഐ അധികൃതർ റെയ്ഡ് നടത്തിയിരുന്നു.

നിസാർ ഇപ്പോൾ കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിലാണ്. കോഫെപോസ ചുമത്തിയതിനെതിരെ നിസാർ അലിയാർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് രാജ്യത്തെ ഏറ്റവും വിലയേറിയ അഭിഭാഷകനായ മുകുൾ റോത്തഗിയായിരുന്നു. അത് സ്വർണ്ണക്കടത്തുകാരുടെ കരുത്ത് വെളിവാക്കുന്ന സംഭവമായിരുന്നു. 2018 ജൂലായി മുതൽ ഒരുവർഷം കൊണ്ട് ഇത്തരത്തിൽ 1000 കോടിയുടെ സ്വർണമാണ് നിസാർ അലിയാർ ഇറക്കുമതി ചെയ്തത്. രാജ്യത്തെതന്നെ ഏറ്റവും വലിയ സ്വർണക്കടത്താണ് ഇതെന്ന ഡിആർഐയുടെ വിലയിരുത്തൽ ശരിവെച്ച സുപ്രീംകോടതി നിസാർ അലിയാരുടെയും കൂട്ടുപ്രതി അരവിന്ദ് കുമാറിന്റെയും കരുതൽ തടങ്കൽ ശരിവെയ്ക്കുകയായിരുന്നു.

പെരുമ്പാവൂരിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും തനിക്ക് ദുബായിൽ ബിസിനസ് ആണെന്നാണ് നിസാർ ധരിപ്പിച്ചിരുന്നത്. 2015 മുതലാണ് നിസാർ അലിയാരുടെ സാമ്പത്തിക വളർച്ച തുടങ്ങുന്നത്. പെരുമ്പാവൂരിൽ നിസാറിന്റെയും ഭാര്യയുടെയും പേരിൽ ചില കമ്പനികൾ ഉണ്ട്. ഇവയുടെ പേരിൽ ഒരുപാട് ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് വിവരങ്ങൾ. പ്രധാനമായും അൽറാംസ് മെറ്റൽ സ്‌ക്രാപ്പ്, ബ്ലൂസീ മെറ്റൽ എന്നീ രണ്ട് കമ്പനികൾ ഉപയോഗിച്ച് ഇറക്കുമതി ലൈസൻസ് നേടിയെടുക്കുകയും ഈ കമ്പനികളിലേക്ക് ഇരുമ്പ് സ്‌ക്രാപ്പ് എന്നപേരിൽ സ്വർണം ഇറക്കുമതി ചെയ്യുകയുമായിരുന്നുവെന്നാണ് കണ്ടെത്തൽ. ഗുജറാത്തിലെ തുറമുഖങ്ങൾ വഴിയാണ് പ്രധാനമായും ഇറക്കുമതി നടന്നിരുന്നത്.

110 കിലോ സ്വർണവുമായി മുംബൈയിൽ വെച്ച് രണ്ടുപേരെ ഡിആർഐ പിടികൂടുന്നിടത്തുവച്ചാണ് അന്വേഷണം കേരളത്തിലേക്ക് നീളുന്നത്. പിടിയിലായ പ്രതികൾ നിസാറിനെതിരെ മൊഴി നൽകി. തുടർന്ന് കഴിഞ്ഞമാസം പെരുമ്പാവൂരിലെ നിസാറിന്റെയും ഭാര്യയുടെയും പേരിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് 3300 കിലോ സ്വർണം ഇരുമ്പ് സ്‌ക്രാപ്പെന്ന പേരിൽ നിസാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് കോഫെപോസ നിയമപ്രകാരം നിസറിനെ കരുതൽ തടങ്കലിൽ വെച്ചു. ഇതിനെതിരെ നിസാർ കോടതിയെ സമീപിച്ചു. മുംബൈ കോടതി ഇക്കാര്യത്തിൽ ഇറക്കിയ വിധിക്കെതിരെ ഡിആർഐ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിൽ നിസാറിനായി ഹാജരായത് രാജ്യത്തെ വിലയേറിയ അഭിഭാഷകനായ മുകുൾ റോത്തഗിയായിരുന്നു. ഡിആർഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ നടരാജും ഹാജരായി.

വിഷയത്തിൽ ഡിആർഐ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് കണ്ട് കോടതി പോലും ഞെട്ടി. നിസാർ അനധികൃതമായി ഇറക്കിയ സ്വർണം രാജ്യത്തെ വിവിധ ജൂവലറികൾക്കും മറ്റും വിതരണം ചെയ്തിട്ടുണ്ടെന്നും ഡിആർഐ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ മുംബൈയിൽ നിന്ന് 110 കിലോ സ്വർണം പിടിച്ചപ്പോൾ 80 കിലോ സ്വർണം കേരളത്തിലേക്ക് കൊണ്ടുവന്നുവെന്ന് ഡിആർഐക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ അധികൃതർ അന്വേഷണം നടത്തിയിരുന്നു. ഒരു ലോറിയിലാണ് 80 കിലോ സ്വർണം കേരളത്തിലെത്തിച്ചത്. കോഴിക്കോട് കല്ലായിയിൽ വെച്ച് സ്വർണം കൈമാറിയെന്നാണ് ഡിആർഐയ്ക്ക് വിവരം ലഭിച്ചത്. എന്നാൽ ഇതിന്റെ തുടരന്വേഷണം വഴിമുട്ടുകയായിരുന്നു. കല്ലായിയിൽവെച്ച് കൈമാറിയ സ്വർണം നിസാറിന്റെ കൂട്ടാളിയാണ് കൈപ്പറ്റിയതെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP