സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്ന വ്യക്തി കൊല്ലം കളക്ടറായിരുന്ന ശ്രീനിവാസനെ കോടതി കയറ്റിയ ആളോ? സെമിനാരിയിൽ പഠിച്ച സ്ത്രീ പീഡനക്കേസിൽ ആരുമറിയാതെ പുറത്താക്കിയ വ്യക്തിയെന്നും സൂചനകൾ; ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ കയറി സീൽ മോഷ്ടിച്ച വിരുതന്റെ ഭൂതകാലത്തിൽ ദുരൂഹത ഏറെ; മോഷ്ടിച്ച ഐ ഫോൺ അപ്രത്യക്ഷമാക്കിയെന്നതും അജ്ഞാതം; രണ്ട് ബാങ്കുകളിലായുള്ള നാല് അക്കൗണ്ടിലുള്ളത് 26 ലക്ഷം രൂപയും: പെരുംകള്ളൻ ഡോ തോമസിന്റെ ചരിത്രം തേടിയലഞ്ഞ് പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദുരൂഹ പശ്ചാത്തലത്തിന്റെ നിഴലിൽ തുടരുന്ന പെരുംകള്ളൻ പി.ഇ.തോമസ് ആരെന്നു ഉറപ്പിക്കാൻ മെഡിക്കൽ കോളെജ് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ഇയാൾ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണോ അതോ വേറെ ഏതെങ്കിലും ക്രിമിനൽ ആണോ എന്നൊക്കെ അറിയാൻ വേണ്ടിയുള്ള വിശദമായ അന്വേഷണമാണ് പൊലീസ് ആരംഭിച്ചിട്ടുള്ളത്. ഇയാൾ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആണോ എന്ന ചോദ്യമുയർത്തി ഇയാളുടെ മോഷണങ്ങളും പശ്ചാത്തലവും വെളിച്ചത്തുകൊണ്ടുവന്ന മറുനാടൻ വാർത്തയുടെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് വിഭാഗവും സ്പെഷ്യൽ ബ്രാഞ്ച് അടക്കമുള്ള വിവിധ പൊലീസ് വിഭാഗങ്ങളും ഇയാളുടെ കാര്യത്തിൽ അന്വേഷണം തുടങ്ങിട്ടുണ്ട്.
കഴിഞ്ഞ ഒമ്പതിനു മെഡിക്കൽ കോളെജ് എസ്ബിഐ ശാഖയിൽ നിന്ന് ഇടപാടുകാരന്റെ മൊബൈൽ ഫോൺ മോഷണം നടത്തിയതിനു പിടിയിലായി തിരുവനന്തപുരം സബ് ജയിലിൽ കഴിയുകയാണ് ബാങ്ക് രേഖകളിൽ ഡോക്ടർ പി.ഇ.തോമസ് (75) എന്ന് പറയുന്ന പേരുംകള്ളൻ തോമസ്. 2014-ൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന്റെ ബാഗ് തുറന്നു മോഷണം നടത്താൻ ശ്രമിച്ചപ്പോഴാണ് സിസിടിവി ദൃശ്യങ്ങളുടെ വെളിച്ചത്തിൽ ഇയാൾ ആർപിഎഫിന്റെ പിടിയിൽപ്പെടുന്നത്. അതിനുശേഷവും നിരന്തര മോഷണങ്ങളിൽ ഇയാൾ ഏർപ്പെട്ടതായി പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഒമ്പതിന് എസ്ബിഐ ശാഖയിലെ മൊബൈൽ ഫോൺ മോഷണത്തിനാണ് ഇയാൾ പിടിയിലാകുന്നത്.
ഇപ്പോൾ തോമസിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിയിൽ വരുകയാണ്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ കയറി ഓഫീസിലെ സീൽ മോഷണത്തിനു ഇയാൾ ശ്രമം നടത്തിയിരുന്നു. തന്റെ കൈവശമുള്ള കെട്ടിടത്തിലെ വാടകക്കാരായ സർക്കാർ ഓഫീസിനെ ഒഴിപ്പിച്ച് തരണം എന്ന ആവശ്യവുമായാണ് ഇയാൾ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ എത്തിയത് എന്നാണ് ലഭിച്ച വിവരം. ഓഫീസിൽ നിന്ന് കൈവശപ്പെടുത്തിയ സീൽ ഉപയോഗിച്ച് കൈവശമുള്ള പേപ്പറിൽ നിരന്തരം സീൽ അടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലുള്ളവർ ഇയാളെ ശ്രദ്ധിക്കുന്നത്. കൈവശമുള്ള പേപ്പറിൽ സീൽ പതിപ്പിക്കുകയും അതേ സീൽ അടിച്ചുമാറ്റാനാണ് ശ്രമവുമെന്നു മനസിലായപ്പോൾ സീലും പേപ്പറുകളും പിടിച്ചെടുത്ത് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നും ഇയാളെ പുറത്താക്കുകയായിരുന്നു.
തോമസിനെക്കുറിച്ചുള്ള അന്വേഷണം മറുനാടൻ ഊർജ്ജിതമാക്കിയപ്പോഴാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് സീൽ മോഷണത്തിനുള്ള ഇയാളുടെ ശ്രമത്തെക്കുറിച്ചുള്ള വിവരവും ലഭ്യമായത്. പക്ഷെ ഇയാളെക്കുറിച്ച് പൊലീസിൽ പരാതിപ്പെടാനൊന്നും ഓഫീസ് തയ്യാറായില്ലെന്നാണ് സൂചന. സീൽ പിടിച്ചെടുത്തശേഷം ഇയാളെ ഓഫീസിൽ നിന്നും പുറത്താക്കുകയാണ് ഉണ്ടായത്. ആറുമാസത്തിനിടെയാണ് ഈ സംഭവമുണ്ടായത്. അതിനുശേഷമാണ് എസ്ബിഐ ശാഖയിലെ ഫോൺ മോഷണത്തിനു ഇയാൾ പിടിയിലാകുന്നത്. ഇപ്പോൾ സീൽ മോഷണവാർത്തയും പൊലീസ് അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തോമസ് പിടിയിലായിട്ടും ഇയാൾ മോഷ്ടിച്ച ഐ ഫോൺ കണ്ടെത്താൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇതും പൊലീസിന്റെ ഉറക്കം കെടുത്തുന്നുണ്ട്. തോമസിനെ ചുറ്റിപ്പറ്റി ഒരു മോഷണ ഗ്യാംഗ് തന്നെ മെഡിക്കൽ കോളെജ് കേന്ദ്രീകരിച്ചിട്ടുണ്ട് എന്നാണ് പൊലീസ് കരുതുന്നത്. അതിവേഗമാണ് ഐ ഫോൺ കൈമാറി ഇയാൾ വീണ്ടും ക്യൂവിൽ തിരിച്ചെത്തിയത്. പക്ഷെ എസ്ബിഐ ശാഖയിൽ ക്യാമറകൾ ഉണ്ട് എന്ന കാര്യം ഇയാൾ എന്തുകൊണ്ട് ഓർത്തില്ല എന്ന ചോദ്യവും പൊലീസിന് മുൻപാകെയുണ്ട്.
അതിനിടെ തോമസിന്റെ വാർത്ത കണ്ട് ഒരാൾ മറുനാടന് മെയിൽ അയച്ചു. ഈ മെയിലിലും ചില സൂചനകളുണ്ട്. ഇന്ന് താങ്കളുടെ ന്യൂസ് കാണുവാനിടയായി തിരുവനന്തപുരത്തുനിന്നും ഫോൺ മോഷ്ടാവ് സുകുമാരക്കുറുപ്പ് ആണെന്ന് സംശയിക്കുന്ന വ്യക്തി 2002- 2004 ഈ കാലഘട്ടത്തിൽ കൊല്ലം ജില്ലാ കലക്ടർ ശ്രീനിവാസൻ ഐഎഎസ് നെ ഹൈക്കോടതി നേരിട്ടു ഹാജർ ആവാൻ വേണ്ടി പറയുകയും അതിന്റെ സൂത്രധാരൻ ഈ പറഞ്ഞ വ്യക്തിയുമാണ്. അന്ന് കൊല്ലം ബിഷപ്പ് jerome nagar കിഴക്കു ഭാഗത്തായിരുന്നു ഈ വ്യക്തിയുടെ താമസം. റാന്നിയിലോ മറ്റോ സെമിനാരിയിൽ പഠിക്കുകയും സ്ത്രീപീഡനക്കേസിൽ ആരുമറിയാതെ പുറത്താക്കുകയും ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൈവശമുണ്ട് ഈമെയിൽ ഐഡിയിൽ ബന്ധപ്പെടുകയാണെങ്കിൽ കൂടുതൽ വിവരങ്ങൾ തന്ന് സഹായിക്കാൻ സാധിക്കും-എന്നായിരുന്നു ആ മെയിലിലെ സൂചനകൾ. അങ്ങനെ തോമസിനെ കുറിച്ച് വിവരങ്ങൾ മറുനാടനിലേക്കും എത്തുകയാണ്. ഈ വിവരങ്ങൾ മറുനാടൻ പൊലീസിന് ഉടൻ കൈമാറും.
ഇപ്പോൾ തോമസിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. മെഡിക്കൽ കോളെജ് പരിസരത്തെ രണ്ടു എസ്ബിഐ ശാഖകളിൽ മാത്രം ഇയാളുടെ പേരിൽ 26 ലക്ഷത്തിൽപ്പരം രൂപയുള്ളതിനാൽ ഇയാളുടെ കാര്യത്തിൽ വിശദമായ അന്വേഷണം വേണം എന്ന തീരുമാനത്തിലാണ് പൊലീസ് ഇപ്പോഴുള്ളത്. മെഡിക്കൽ കോളെജ് പരിസരത്തെ രണ്ടു എസ്ബിബാങ്കുകളിലായി നാല് അക്കൗണ്ടുകളാണ് ഇയാളുടെ പേരിലുള്ളത്. ഇതിൽ 57388418815 എന്ന അക്കൗണ്ടിൽ 21,62,134.508 രൂപയും, 0648816654 എന്ന അക്കൗണ്ടിൽ 4374 രൂപയും 31494791917 എന്ന അക്കൗണ്ടിൽ 93148 രൂപയും 31501534057 എന്ന അക്കൗണ്ടിൽ 1,01,424.27 രൂപയും 34226563737 എന്ന അക്കൗണ്ടിൽ 2,50,781 രൂപയുമുണ്ട്. ഈ അക്കൗണ്ട് ഇതേ വരെ പൊലീസ് ഫ്രീസ് ചെയ്തിട്ടില്ല. ഇയാളുടെ മോഷണം സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാലാണ് അക്കൗണ്ട് ഫ്രീസ് ചെയ്യാൻ പൊലീസ് വൈകുന്നത്. ഒട്ടനവധി കാര്യങ്ങൾ മോഷണവുമായി ബന്ധപ്പെട്ടു പൊലീസിന്റെ മുന്നിലുണ്ട്. ഈ തുകകൾ എങ്ങിനെ തോമസിന്റെ കൈവശം വന്നുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
തോമസ് അവകാശപ്പെടും പോലെ കേന്ദ്ര സർക്കാർ ജീവനക്കാരനാണോ, അക്കൗണ്ടിൽ ഉള്ളത് പെൻഷൻ തുകയാണോ? ഈ തുകകൾ ഏത് തീയതിയിൽ ഇയാൾ നിക്ഷേപിച്ചു. ഈ തുകയുടെ സോഴ്സ് എന്താണ്? ഇത്ര തുക കൈവശം വെച്ചിട്ടും ഇയാൾ എന്തിനു മോഷണം നടത്തുന്നു. എത്ര ബാങ്ക് അക്കൗണ്ടുകൾ ഇയാൾക്കുണ്ട്, എന്തിനാണ് ഇത്രയും അക്കൗണ്ടുകൾ സൂക്ഷിക്കുന്നത്. ബാങ്കിൽ നൽകിയ രേഖകൾ എന്താണ്? ഇത് വ്യാജമോ? ബാങ്ക് അധികൃതരിൽ നിന്നും ഇയാൾക്ക് സഹായം ലഭിച്ചോ? ആധാർ ഏത് രേഖകൾ വെച്ച് എടുത്തു? ആ രേഖകൾ ഒറിജിനൽ ആണോ? ഇയാളുടെ യഥാർത്ഥ സ്വദേശവും തൊഴിലുമേന്ത്? ഒപ്പമുള്ളത് ഭാര്യയാണോ? അല്ലെങ്കിൽ വേറെ ഏതെങ്കിലും സ്ത്രീയോ? ഇവർക്ക് മോഷണങ്ങളിൽ ഇവർക്കുള്ള പങ്കാളിത്തമെന്ത്? തുടങ്ങി ഒട്ടുവളരെ ചോദ്യങ്ങളാണ് ഇപ്പോൾ പൊലീസിന് മുൻപാകെയുള്ളത്? ഇതിനൊക്കെ ഉത്തരം ലഭിക്കേണ്ടതുണ്ട്? ഇതിനായി ധൃതഗതിയിൽ അന്വേഷണത്തിനു പൊലീസ് ഒരുങ്ങുകയാണ്.
വഞ്ചിയൂർ കോടതിയിൽ പാപ്പർ സ്യൂട്ട് ഫയൽ ചെയ്ത ഇയാളുടെ നാല് അക്കൗണ്ടിൽ മാത്രം 26 ലക്ഷത്തിൽപ്പരം രൂപയുള്ളത് പൊലീസ് ഗൗരവമായി കാണുന്നുണ്ട്. പക്ഷെ അക്കൗണ്ട് ഫ്രീസ് ചെയ്യാൻ വൈകിയാൽ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയാൽ തുക പിൻവലിക്കാൻ എളുപ്പമാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തെളിവുകൾ ശേഖരിച്ച് വരുന്നതിനാലും അന്വേഷണം നടക്കുന്നതിനാലുമാണ് അക്കൗണ്ട് ഫ്രീസ് ചെയ്യാൻ വൈകുന്നത്. വിശദമായ അന്വേഷണമാണ് ഈ കാര്യത്തിൽ പൊലീസ് ഒരുങ്ങുന്നത്. ഒട്ടനവധി സംശയങ്ങൾ ഇയാളെ ചുറ്റിപ്പറ്റിയും മോഷണങ്ങളെ ചുറ്റിപ്പറ്റിയും പൊലീസിനുണ്ട്. ഇയാളുടെ ഊരും പേരും ഇപ്പോഴും വ്യക്തമല്ല. തോമസ് ഏത് സ്വദേശിയാണ് എന്താണ് ഇയാളുടെ പശ്ചാത്തലം എന്ന കാര്യങ്ങളിൽ ഒരു സ്ഥിരീകരണവും നടത്താൻ പൊലീസിന് കഴിയുന്നില്ല. ഇപ്പോൾ പ്രധാനമായും തോമസിന്റെ ബാങ്ക് അക്കൗണ്ട് ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പൊലീസ് ആരംഭിച്ചത്.
2014-ലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ മോഷണത്തിനു പിടിയിലായി കേസ് തള്ളിയപ്പോഴാണ് സിസിടിവി ദൃശ്യങ്ങൾ വഴി തന്നെ കുരുക്കിയ ആർപിഎഫ് ഉദ്യോഗസ്ഥർക്കെതിരെ 5000000 രൂപ ആവശ്യപ്പെട്ടു ഇയാൾ വഞ്ചിയൂർ കോടതിയിൽ മാനനഷ്ടത്തിനു കേസ് നൽകിയത്. കഴിഞ്ഞ വർഷം നൽകിയ ഈ കേസ് ഇപ്പോഴും തുടരുകയാണ്. അഞ്ചു ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാതിരിക്കാനാണ് ഒപ്പം പാപ്പർ സ്യൂട്ട് കൂടി ഫയൽ ചെയ്തത്. നാല് അക്കൗണ്ടിൽ 26 ലക്ഷം രൂപ കണ്ടെത്തിയതോടെ ഈ കേസിൽ തോമസിന് വാദിച്ച് ജയിക്കാനും ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടിയുമായി മുന്നോട്ടു പോകാനും പ്രയാസമായ അവസ്ഥ നേരിടുകയും ചെയ്തിട്ടുണ്ട്.
ഒരേ സമയം ഡോക്ടറും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനുമാണെന്ന് അവകാശപ്പെടുകയും അതേ സമയം യാചകനായി മോഷണം നടത്തുകയുമാണ് തോമസ് ചെയ്തത്. മെഡിക്കൽ കോളെജ് പരിസരത്തും റെയിൽവേ സ്റ്റേഷനിലും യാചകനായി മോഷണം നടത്തുകയും ഹൈക്കോടതിയിൽ വരെ കേസുകൾ സ്വയം വാദിക്കുകയും ചെയ്യുന്ന തോമസ് ഒരു സവിശേഷ കഥാപാത്രമായാണ് പൊലീസിന്റെ മുന്നിൽ നിൽക്കുന്നത്. വേഷം മാറാൻ ഇയാൾ മിടുക്കനുമാണ്. ഒരു സമയത്ത് മെഡിക്കൽ കോളെജ് പരിസരത്ത് നിന്നും അഞ്ചു രൂപ കൈനീട്ടി വാങ്ങുന്ന യാചകനാണെങ്കിൽ ഇയാൾ പിറ്റേന്ന് കോട്ടും സ്യൂട്ടും അണിഞ്ഞു വഞ്ചിയൂർ കോടതിയിൽ കേസ് സ്വയം വാദിക്കുകയും ചെയ്യും. നല്ല രീതിയിൽ ഇംഗ്ലീഷ് പറയുന്ന ഇയാൾ ആവശ്യത്തിനു നിയമ പരിജ്ഞാനവും സ്വായത്തമാക്കിയിട്ടുണ്ട്.
കാഞ്ഞ പുള്ളിയാണെന്ന് ആദ്യമേ മനസിലാക്കിയ പൊലീസിന്റെ സംശയം ഇയാൾ സുകുമാരക്കുറുപ്പാണോ എന്ന സംശയത്തിലേക്ക് തിരിയുകയാണ്. ഇൻഷൂറൻസ് തുക കിട്ടാൻ ഫിലിം റെപ്രസന്റിറ്റീവ് ആയ ചാക്കോയെ ചുട്ടുകരിച്ച് കൊന്ന ശേഷം മുങ്ങിയ സുകുമാരക്കുറുപ്പ് എവിടെ എന്ന ചോദ്യം ഇപ്പോഴും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കെ ഇയാൾ സുകുമാരക്കുറുപ്പ് ആണോ എന്ന സംശയം പൊലീസിന് ബലപ്പെടുകയും ചെയ്യുന്നുണ്ട്. ഇയാളുടെ ചെയ്തികളും മോഷണവും മൊഴിയും പശ്ചാത്തലവും ഒക്കെ ദുരൂഹമായി തുടരുകയുമാണ്. തോമസിന് ഒപ്പം ഭാര്യയുമുണ്ട്. സാധാരണ വേഷത്തിൽ കണ്ടാൽ ഇവർ മോഷ്ടാക്കളാണ് എന്ന് ആരും കരുതില്ലാ എന്നാണ് പൊലീസും പറയുന്നത്. മൂന്നര പതിറ്റാണ്ടിന്നിടെ കേരളത്തിൽ ഏറ്റവും കൂടുതൽ തവണ അച്ചടിമഷി പുരണ്ട സുകുമാരക്കുറുപ്പ് എന്ന കുറ്റവാളി ഇയാളാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
Stories you may Like
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന
- എൻഎസ്എസിനും സുകുമാരൻ നായർക്കും പ്രശംസയുമായി ജെയ്ക്ക് സി തോമസ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്