തലസ്ഥാന നഗരത്തിൽ മദ്യലഹരിയിൽ ഡോ. ജയറാം ചീറിപ്പാഞ്ഞത് എന്തിനും സംരക്ഷണം ഒരുക്കാൻ ഉന്നതരുണ്ടെന്ന വിശ്വാസത്തിൽ; ഊബർ ഈറ്റ്സ് ഡെലിവറി ബോയിയെ ഇടിച്ചിട്ട കേസിൽ നിന്നും ഊരാനും ഉപയോഗിക്കുന്നത് ഉന്നത ബന്ധങ്ങൾ; വിവാദ ഡോക്ടർ ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിലും ബിസിനസ് പങ്കാളിയുടെ കാറും ആശുപത്രിയും അടിച്ചുമാറ്റിയ കേസിൽ ആരോപണ വിധേയൻ; പ്രിസൈസ് ആശുപത്രി മുതലാളിയുടെ മദ്യലഹരിയിലെ ചീറിപ്പായൽ കേസ് ചർച്ചയാകുമ്പോൾ പുറത്താകുന്നത് സാമ്പത്തിക ഇടപാടുകളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാളയത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തിയ പ്രിസൈസ് ഐ ആശുപത്രി നടത്തിപ്പ് പങ്കാളികളിൽ ഒരാളായ ഡോക്ടർ വി.ആർ.ജയറാം രണ്ടു സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുന്നിലും എറണാകുളത്തെ സാമ്പത്തിക കോടതിയിലും നടന്നു വരുന്ന രണ്ടു വ്യത്യസ്ത കേസുകളിലെ പ്രതികൂടിയാണ് ജയറാം. തട്ടിപ്പ് നടത്തുകയും കേസുകളിൽ കുടുങ്ങുകയും ചെയ്യുമ്പോൾ ഉന്നത ബന്ധങ്ങൾ മറയാക്കി കേസുകളിൽ നിന്നും തലയൂരുന്ന രീതിയാണ് ജയറാം പയറ്റാറുള്ളത്. ബൈക്ക് യാത്രികനായ ഊബർ ഈറ്റ്സിലെ ആദർശിനെ ഇടിച്ച് തെറിപ്പിച്ച് കടന്നു കളയാൻ പ്രേരിപ്പിച്ചതിന് പിന്നിലുള്ളതും ഉന്നത പൊലീസ് ബന്ധങ്ങളും. ഡിജിപിവരെ നീളുന്ന പൊലീസ് ബന്ധങ്ങളാണ് കുഴപ്പത്തിൽപ്പെടുമ്പോൾ ജയറാമിന് തുണയാകുന്നത്. പ്രശ്നങ്ങളിൽപ്പെടുമ്പോൾ പൊലീസ് സഹായം തേടി തലയൂരാൻ ജയറാം മിടുക്കനുമാണെന്ന് ജയറാമിനെ അറിയുന്നവർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ആദർശിനെ പാളയം വെച്ച് ഇടിച്ചിട്ടശേഷം കടന്നുകളയാനുള്ള ശ്രമമാണ് ജയറാം നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. അപകടത്തിൽപ്പെട്ടപ്പോൾ ജീവനും കൊണ്ട് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയത് എന്നാണ് ജയറാം പൊലീസിനോട് പറഞ്ഞത്. പക്ഷെ ഉന്നത ബന്ധങ്ങൾ ഉള്ള വ്യക്തിയായതിനാൽ ജയറാമിന്റെത് സുരക്ഷിതനായി രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ബൈക്കിന്റെ മേൽ കൂടി എൻഡവർ കാർ കയറ്റിയാണ് ജൂബിലി ഹോസ്പിറ്റൽ വഴിയിലൂടെ ജയറാം രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രശ്നങ്ങളിൽ അകപ്പെടുകയും അതിനു ഡിജിപി അടക്കമുള്ള പൊലീസ് ഉന്നതരുടെ സഹായം തേടുന്നതുമാണ് ജയറാമിന്റെ രീതികൾ. പക്ഷെ ശ്രീറാം കേസ് മുന്നിലുണ്ടായിരുന്നതിനാൽ കന്റോൺമെന്റ്-മ്യൂസിയം പൊലീസ് ഉണർന്നു പ്രവർത്തിച്ചതിനാലാണ് ജയറാമിന് ആദർശിനെ ഇടിച്ച കേസിൽ നിന്നും രക്ഷപ്പെടാൻ കഴിയാതെ വന്നത്. മദ്യപിച്ചു എന്നും അപകടസമയത്ത് താൻ തന്നെയാണ് കാർ ഓടിച്ചതെന്നുമാണ് ജയറാം പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞതിനാലും ഐഎഎസ് അല്ലാത്തതിനാലും ജയറാമിന് കൂടുതൽ കാര്യങ്ങൾ ചെയ്യാനും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ജയറാമിനു മറ്റു ഓപ്പറേഷൻസിനും കഴിഞ്ഞതുമില്ല. ഊബർ ഈറ്റ്സിലെ ജീവനക്കാരനാണ് പരുക്ക് പറ്റിയത് എന്നതിനാൽ ഊബറിലെ സഹപ്രവർത്തകർ കാറിനു പിന്നാലെ പോവുകയും ബേക്കറിയിൽ കാർ തടഞ്ഞു കന്റോൺമെന്റ് പൊലീസിന് കൈമാറുകയുമായിരുന്നു. വാഹനാപകടവും മദ്യവും ആയതിനാൽ പൊലീസ് ഉണർന്നു പ്രവർത്തിക്കുകയും നിയമപരമായ നടപടികൾ ധൃതിയിൽ പൂർത്തീകരിക്കുകയും ചെയ്തു. ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് അപകടം വരുത്തിയപ്പോൾ പൊലീസ് നടപടികളിൽ വീഴ്ച്ച വരുത്തിയ മ്യൂസിയം എസ്ഐ ഇപ്പോഴും സസ്പെൻഷനിൽ തുടരുന്നതിനാൽ പൊലീസും വിട്ടുവീഴ്ചകൾക്ക് നിന്നതുമില്ല. ഇതാണ് വാഹനാപകടക്കേസിൽ ജയറാമിനെ കുരുക്കിലാക്കിയത്.
ഇപ്പോൾ നടന്നുവരുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് ജയറാം. എറണാകുളത്തെ സാമ്പത്തിക തട്ടിപ്പ് കേസുകൾ നോക്കുന്ന പ്രത്യേക കോടതിയിലെ ഒരു കേസിലെ പ്രതിയാണ് ജയറാം. ഒരു കോടിയോളം രൂപ തട്ടിച്ച കേസിൽ ജാമ്യത്തിൽ നിൽക്കുകയാണ് ജയറാം. ഈ കേസിലെ വാദം ഇപ്പോൾ എറണാകുളത്തെ കോടതിയിൽ നടന്നുവരികയാണ്. അതിസമർഥമായുള്ള കബളിപ്പിക്കൽ വന്നതിനെ തുടർന്നാണ് മുൻപ് നടത്തിയിരുന്ന ഹെൽത്ത് ഓറിയന്റഡ് കമ്പനിയുമായി ബന്ധപ്പെട്ടു സാമ്പത്തിക കോടതിയിൽ ജയറാമിനെതിരെ കേസ് വന്നത്. ജെആർകെ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ജയറാമും മറ്റൊരു പങ്കാളിയും ചേർന്ന് തുടങ്ങിയത്. ഈ കമ്പനിക്ക് വേണ്ടി ജയറാം പലരിൽ നിന്നും പണം സമാഹരിച്ചിരുന്നു. ജയറാമും മറ്റൊരു പങ്കാളിയുമായിരുന്നു ഡയറക്ടർമാർ. ജയറാം ഒരു സുപ്രഭാതത്തിൽ പങ്കാളിയെ വിളിച്ച് കമ്പനി അവസാനിപ്പിക്കുന്നതായി അറിയിച്ചു. പങ്കാളിയുടെ പണം തിരികെ നൽകുകയും ചെയ്തു. എന്നാൽ കമ്പനി ജയറാം സ്വകാര്യമായി മുന്നോട്ടു കൊണ്ടുപോയി. ഈ കമ്പനിയിൽ പലരും പണം നിക്ഷേപിച്ചു. മൂന്നു വർഷം കഴിയുമ്പോൾ ലാഭവിഹിതം സഹിതം പണം മടക്കി നൽകാം എന്നാണ് ജയറാം പറഞ്ഞത്. എന്നാൽ ആർക്കും ജയറാം ലാഭവിഹിതം നൽകിയില്ല. ഒടുവിൽ പണം തിരികെ ആവശ്യപ്പെട്ടവരോട് ജയറാം പറഞ്ഞത് പകുതി പണം ഞാൻ നൽകാം. ബാക്കിയുള്ള പണം ഡയറക്ടർ ആയ പങ്കാളി നൽകും എന്നായിരുന്നു. പണം ലഭിക്കാനുള്ളവർ ഡയറക്ടറെ ബന്ധപ്പെട്ടപ്പോൾ മാത്രമാണ് ജയറാം ഒപ്പിച്ച പണി മനസിലാകുന്നത് ഇതോടെയാണ് ജയറാമിനെതിരെ പങ്കാളി സാമ്പത്തിക കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ കേസ് നൽകിയത്. ഈ കേസിൽ ജാമ്യത്തിൽ തുടരുകയാണ് ജയറാം.
ജയറാം സ്വന്തമായി തുടങ്ങിയ രണ്ടു ഐ ആശുപത്രികളിലും ജയറാമിന്റെ പുതിയ പങ്കാളിയുമായും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ രണ്ടു ആശുപത്രിയിലും പങ്കാളിയെ കബളിപ്പിച്ചു എന്നാണ് ജയറാമിനെതിരെ ഉയർന്നു പരാതി. രണ്ടു ആശുപത്രിയിലും ചതിയിലൂടെയാണ് ജയറാം സ്വന്തം പങ്കാളിയെ പുറത്താക്കിയത്. ഫിനാൻസ് കാര്യങ്ങൾ സ്വയം നോക്കും എന്ന് പറഞ്ഞതിനാൽ കമ്പനിയുടെയും ആശുപത്രിയുടെയും ഫിനാൻസ് കാര്യങ്ങൾ ജയറാം ആണ് നിയന്ത്രിച്ചത്. ഇങ്ങിനെയാണ് ജയറാം രണ്ടു ആശുപത്രികളും കൈവശമാക്കിയത്.
തുല്യ ഷെയറിൽ തുടങ്ങിയ കമ്പനിയിൽ തട്ടിപ്പിലൂടെ ജയറാം ഷെയറുകൾ കൈവശപ്പെടുത്തി. അതിനു ശേഷം പൊലീസ് സഹായം വഴി പങ്കാളിയുടെ കാർ വരെ ജയറാം അടിച്ചു മാറ്റുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ പ്രിസൈസ് ആശുപത്രിയിൽ പങ്കാളി എത്തിയപ്പോൾ കാർ ജയറാം അടിച്ചു മാറ്റി. ആശുപത്രി മാനേജർ വഴിയാണ് കാർ അടിച്ചു മാറ്റിയത്. കരുനാഗപ്പള്ളി പ്രിസൈസ് ആശുപത്രിയിൽ കാറിൽ എത്തിയ പങ്കാളി മടങ്ങാൻ നോക്കിയപ്പോൾ കാറില്ല. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് കാർ ജയറാം എടുത്തുമാറ്റുകയായിരുന്നു. അതിനു ശേഷം പൊലീസിനു ഉപയോഗിച്ച് ഉപയോഗിച്ച് പങ്കാളിയെ ഇറക്കിവിട്ടു. ഈ പ്രശ്നത്തിൽ പങ്കാളി നൽകിയ കേസ് പൊലീസ് തള്ളിക്കളഞ്ഞപ്പോൾ ജയറാം നൽകിയ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് കേസ് എടുക്കുകയും ചെയ്തു. ഒരേ പ്രശ്നത്തിൽ നൽകിയ പരാതിയിൽ തട്ടിപ്പിന് നേതൃത്വം നൽകിയ ജയറാമിന്റെ കേസ് സ്വീകരിക്കുന്നതിൽ പൊലീസ് ഒരു മടിയും കാട്ടിയതുമില്ല. എല്ലാത്തിലും തെളിയുന്നത് ജയറാമിന്റെ ഉന്നത തല ബന്ധങ്ങളും.
ജയറാമിന്റെ സ്വാധീനം കാരണം സ്വന്തം ആശുപത്രിയിൽ നിന്നാണ് പങ്കാളിക്ക് പടി ഇറങ്ങേണ്ടി വന്നത്. ഇതോടെയാണ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലും വഞ്ചിയൂർ കോടതിയിലും പങ്കാളി കേസ് നൽകിയത്. ഈ കേസ് ഇപ്പോൾ ചെന്നൈയിലെ കമ്പനി ലോ ട്രിബ്യൂണലിൽ നടന്നു വരികയാണ്. സിജെഎം കോടതിയിൽ നൽകിയ പരാതി മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വന്നു. പക്ഷെ ഉന്നത തല സ്വാധീനം കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. ഈ പരാതിയിൽ ജയറാമിനെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിനും പിന്നിലും ആരോപിക്കപ്പെടുന്നത് ഉന്നതതല പൊലീസ് ബന്ധങ്ങൾ തന്നെയാണ്. തന്റെ പരാതി തള്ളപ്പെട്ടതിനെ തുടർന്ന് പങ്കാളി നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് നടന്നതിനാൽ ഇതേ കേസ് തന്നെയാണ് കമ്പനി ട്രിബ്യൂണലിൽ പങ്കാളി നൽകിയത്. ഈ കേസ് ഇപ്പോൾ നടക്കുന്നുണ്ട്.
ബുധനാഴ്ച രാത്രിയാണ് പാളയത്ത് മദ്യലഹരിയിൽ ജയറാം ഓടിച്ച കാറിടിച്ച് ഊബർ ഈറ്റ്സ് വിതരണക്കാരനായ ആദർശിന് പരുക്കേറ്റത്. മദ്യപിച്ച് കാർ ഓടിച്ച് അപക്ടടം വരുത്തിയതിൽ ഡോ. വി ആർ ജയറാമിനെതിരെ മ്യൂസിയം പൊലീസ് കേസ് എടുത്തിട്ടുണ്ട്. പാളയം സെന്റ് ജോസഫ് പള്ളിക്ക് മുൻവശം രാത്രി 10.30 യോടെയായിരുന്നു അപകടം. നന്ദൻകോടേയ്ക്ക് പോവുകയായിരുന്ന ഊബർ ഈറ്റ്സ് വിതരണക്കാരൻ ആദർശിന്റെ ബൈക്കിൽ ഡോക്ടറുടെ ഫോർഡ് എൻഡവർ കാർ ഇടിക്കുകയായിരുന്നു. വാഹനം വെട്ടിച്ച് മാറ്റിയ ആദർശ് കാലിനും കൈക്കും നിസാര പരുക്കുകളോടെ രക്ഷപെട്ടു. ആദർശിനെ തട്ടിയിട്ട ശേഷം കടന്ന ഡോക്ടറെയും സുഹൃത്തിനേയും ഊബർ വിതരണക്കാർ പിന്തുടർന്ന് പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. ഈ അപകടത്തെ തുടർന്നാണ് ഡോക്ടർ ജയറാമിന്റെ തട്ടിപ്പ് കഥകളും ഉന്നത തല ബന്ധങ്ങളും മറയാക്കിയുള്ള തട്ടിപ്പ് കഥകളും വെളിയിൽ വരുന്നത്.
Stories you may Like
- പ്രിസൈസ് ഐ കെയർ ആശുപത്രിയുടെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി
- മാത്യുവിനേയും ജോർജിനേയും ചേർത്തു പിടിക്കാൻ നടനെത്തും
- 13 അരുമകളെ നഷ്ടമായ വെളിയാമറ്റത്തെ വേദന മലയാളി ഏറ്റെടുക്കുമ്പോൾ
- 'ആ ലിസ്റ്റിൽ അവസാനത്തെ പേരാണ് ഇപ്പോൾ പോയ മാമുക്കോയ' ജയറാം പറയുന്നു
- എന്നും നിലകൊണ്ടത് അസോസിയഷനൊപ്പം നിന്ന് ക്രിക്കറ്റിനെ വളർത്താൻ; ഇനി ജയറാം ഓർമ്മ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്