Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവനോടെ വിടാൻ ക്വട്ടേഷൻ സംഘം ആവശ്യപ്പെട്ടത് 50 ലക്ഷം രൂപയും അഞ്ച് കിലോ സ്വർണവും; വെറും 10 ലക്ഷം മാത്രമേ കൈയിൽ ഉള്ളുവെന്ന് കരഞ്ഞ് പറഞ്ഞിട്ടും ചെവിക്കൊള്ളാതെ കൊടുംക്രൂരത; ഡോൺ തസ്ലീമിന്റെ കൊലപാതകത്തിൽ വിദേശത്തുള്ള നാല് പേരെ ഇന്ത്യയിലെത്തിക്കാൻ ദുബായ് പൊലീസിന്റെ സഹായം തേടി; ചെമ്പരിക്കയിലും ഉപ്പളയിലും രഹസ്യ പരിശോധന; പ്രതികളുടെ വീടുകൾ നിരീക്ഷണത്തിൽ

ജീവനോടെ വിടാൻ ക്വട്ടേഷൻ സംഘം ആവശ്യപ്പെട്ടത് 50 ലക്ഷം രൂപയും അഞ്ച് കിലോ സ്വർണവും; വെറും 10 ലക്ഷം മാത്രമേ കൈയിൽ ഉള്ളുവെന്ന് കരഞ്ഞ് പറഞ്ഞിട്ടും ചെവിക്കൊള്ളാതെ കൊടുംക്രൂരത; ഡോൺ തസ്ലീമിന്റെ കൊലപാതകത്തിൽ വിദേശത്തുള്ള നാല് പേരെ ഇന്ത്യയിലെത്തിക്കാൻ ദുബായ് പൊലീസിന്റെ സഹായം തേടി; ചെമ്പരിക്കയിലും ഉപ്പളയിലും രഹസ്യ പരിശോധന; പ്രതികളുടെ വീടുകൾ നിരീക്ഷണത്തിൽ

ആർ പീയൂഷ്

കാസർകോട് : ഡോൺ തസ്ലീമീന്റെ കൊലപാതകത്തിലെ പ്രതികളെ തേടി കർണാടക പൊലീസ് സംഘം ചെമ്പരിക്കയിലും ഉപ്പളയിലും രഹസ്യ പരിശോധന നടത്തി. കാസർകോട് പൊലീസും കർണാടക പൊലീസിനൊപ്പം ഉണ്ടായിരുന്നു. ചെമ്പരിക്കയിലെത്തിയ പൊലീസ് സംഘം തസ്ലീമിന്റെ കുടുംബാംഗങ്ങളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് മൂന്നര മണിയോടെയാണ് സംഘം ചെമ്പരിക്കയിലെത്തിത്. പീന്നിട് കൊലപാതക ഗുഢാലോചനയിൽ പങ്കുണ്ടന്ന് പൊലീസ് കരുതുന്ന വിദേശത്തുള്ള ചെമ്പരിക്ക സ്വദേശി ചാപ്പാ ഷാഫിയുടെ വീടും പരിസരവും നിരീക്ഷിച്ചാണ് മടങ്ങിയത്. സിയ ഉപ്പളയുടെയും മപ്പൊട്ട റഫീക്കിന്റെയും രണ്ടു വീടുകളും പൊലീസ് സംഘം നിരീക്ഷണവിധേയമാക്കി. പ്രതികളുമായി സമ്പർക്കം പുലർത്തുന്നവരെയും പൊലീസ് നിരീക്ഷിച്ചു വരികയാണ്.

ഇത്തരത്തിലുള്ള രണ്ടു പേരെ പിടികൂടിയിരുന്നെങ്കിലും നിലവിൽ പ്രതികളുമായി തെറ്റിപ്പിരിഞ്ഞു കഴിയുകയാണ് എന്ന് മനസിലാക്കിയ പൊലീസ് ഇവരെ ചോദ്യം ചെയ്തു വിട്ടയച്ചു. അതെ സമയം പ്രതികളുമായി ബന്ധപെട്ട് രാജ്യത്തുള്ള മുഴുവൻ ക്രൈം റെക്കോർഡുകളും പൊലീസ് ശേഖരിക്കുകയാണ്. മാത്രമല്ല ദുബായ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിന്റെ മുഴുവൻ റിപ്പോർട്ടും കർണാടക പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ദുബായ് പൊലീസിന്റെ സഹായത്തോടെ പ്രതികളെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ സംഘം. നേരത്തെ ജയിലിലുള്ള നാലുപേരടക്കം 18 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. നാട്ടിൽ നിന്നും മൂന്നു പേരെയും വിദേശത്തുള്ള നാലു പേരെയും പിടികൂടാൻ ഉണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയതാണ്. ഇവർക്കെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചു കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

ജയിലിൽ ബലാത്സംഗ കേസിൽ ജീവപരന്ത്യം തടവ് ശിക്ഷ അനുഭവിച്ചു വരുന്ന സയന്റ്‌റിസ്റ്റ് മഞ്ച എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തടവുകാരൻ കാലിയ റഫീഖ് കൊലക്കേസിൽ മറ്റൊരു ജയിലിൽ തടവിലുള്ള പ്രതി ഷുഹൈലിന് തസ്ലിമിന്റെ നീക്കങ്ങൾ അപ്പപ്പോൾ ചോർത്തുകയായിരുന്നു. പിടിയിലുള്ള ക്രിമിനലുകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിരീക്ഷണങ്ങൾ. ഗൾഫിലും നാട്ടിലും സ്വർണ -മദ്യം മാഫിയ സംഘങ്ങളെ ഒറ്റുകൊടുക്കുന്നതും തസ്ലീം ജീവിച്ചിരുന്നാൽ അനധികൃതമായി ഒന്ന് നടക്കില്ലന്ന് ഉറപ്പായപ്പോഴാണ് തസ്ലിമിനെ വകവരുത്തിയത്. സയന്റിസ്റ് മഞ്ചക്കൊപ്പം സഹതടവുകാരനായി കഴിയുന്നതിനിടയിൽ ഇരുവരും സുഹൃത്തുക്കളായി മാറിയിരുന്നു. ഇതിനിടയിൽ തസ്ലീം മഞ്ചയോട് വെളിപ്പെടുത്തിയ പലകാര്യങ്ങളും ഈ സംഘത്തിന് തലവേദനയായി മാറിയിരുന്നു.

ജനുവരി 28 മുതൽ തസ്ലീമിനെ തട്ടിക്കൊണ്ടുപോകാനുള്ള സംഘം ഗുൽബർഗ കേന്ദ്രീകരിച്ച് തമ്പടിച്ചു നിരീക്ഷണം നടത്തി വന്നിരുന്നു. ഗുൽബർഗ സെൻട്രൽ ജയിൽനിന്നും പുറത്തിറങ്ങിയ തസ്ലീം ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുകയും സുഹൃത്തുക്കൾക്കും സഹോദരനുമൊപ്പം വാഹനത്തിൽ കയറി ഉദ്ദേശം അമ്പത് കിലോമീറ്റർ പിന്നിട്ട് യാത്ര തുടരുന്നതിനിടയിൽ ഹൂബ്ലി ദാർവാഡിൽ വച്ച് സഞ്ചരിച്ച കാറിനു കുറുകെ ഇർഫാൻ ഭണ്ഡാരി എന്നിവരടങ്ങുന്ന ഗുണ്ടാ സംഘം കാർ നിർത്തി കാർഗ്ലാസ് അടിച്ചുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് തസ്ലിമിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവർ മംഗലാപുരത്തുള്ള മറ്റൊരു വാടകക്കൊലയാളി സംഘത്തിന് തസ്ലിമിനെ കൈമാറി. ഈ സംഘം തസ്ലിമുമായി കാറിൽ കുതിക്കുമ്പോൾ പൊലീസിന്റെ കൈകളിൽ അകപ്പെട്ടെങ്കിലും തസ്ലീം ഇവർക്കൊപ്പം കരിമ്പിൻ തോട്ടത്തിലേക്ക് ഓടിമറഞ്ഞു രക്ഷപ്പെട്ടു. പിന്നീട് മറ്റൊരു വാഹനത്തിലാണ് ബണ്ട്വാൾ സ്റ്റേഷൻ പരിധിയിൽ തസ്ലിമിനെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഹൂബ്ലി ദാർവാഡ് സംഘത്തിന്റെ ചുമതല തട്ടിക്കൊണ്ടുപോയി തസ്ലീമിനെ മംഗളൂരു സംഘത്തെ ഏൽപ്പിക്കുക എന്നത് മാത്രമായിരുന്നു. അതേസമയം ലക്ഷ്യം നേടാനായില്ലെങ്കിൽ വാഹനാപകടം സൃഷ്ടിച്ചു കൊലപാതകം നടത്താൻ മറ്റൊരു സംഘവും സജ്ജരായിനിന്നിരുന്നു.

തസ്ലീമിനൊപ്പമുണ്ടായിരുന്ന മുഴുവൻ പേരെയും അക്രമിക്കണമെന്ന പദ്ധതി പാളിയത് അവർ ഓടി രക്ഷപ്പെട്ടതുകൊണ്ടു മാത്രമാണ്. അതിനിടെ കൊലയാളി സംഘവും ഇതിനെ പിന്നിലിരുന്ന് നയിച്ചവരും മോചനദ്രവ്യമായി തസ്ലിമിനോട് ആവശ്യപ്പെട്ടത് അമ്പത് ലക്ഷം രൂപയും അഞ്ചുകിലോ സ്വർണ്ണവുമായിരുന്നു. എന്നാൽ വെറും പത്തുലക്ഷം നൽകാമെന്നായിരുന്നു തസ്ലിമിന്റെ മറുപടി അത് മാത്രമേ നിലവിൽ കൈയിലുള്ളവന്ന് തസ്ലീം പറഞ്ഞിട്ടും ചെവിക്കൊള്ളാൻ തയാറാകാതെ സംഘം കൊല നടത്തുകയായിരുന്നു.

തസ്ലിമിന്റെ മൃതദേഹം കണ്ടെടുത്ത കാർ നേരത്തെ കണ്ണൂർ സ്വദേശി വാടകയ്ക്ക് നൽകിയതായിരുന്നു. ഇത് കറങ്ങി തിരിഞ്ഞു തസ്ലീമിന്റെ കൈകളിൽ എത്തുകയും പിന്നീട് ആ കാർ തസ്ലീം, നോപ്പെട്ട റഫീഖിന് കൈമാറുകയുമായിരുന്നു. എന്നാൽ കാർ നഷ്ടപ്പെട്ട വിവരം ഉൾക്കൊള്ളിച്ചു കണ്ണൂർ സ്വദേശി മാസങ്ങൾക്കുമുമ്പേ പൊലീസിന് പരാതി നൽകിയതിനാൽ കാർ ഉടമ കൊലക്കേസിൽ നിന്ന് ഒഴിവായി. കൊലനടത്താനുള്ള ഗൂഢാലോചനയിൽ നാലുപർക്ക് നേരിട്ട് പങ്കുള്ളതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സിയ ഉപ്പളയും, മപ്പൊട്ട റഫീക്ക്, ഷുഹൈൽ, ചാപ്പ ഷാഫി എന്നിവരാണ് കൊലക്ക് പിന്നിലെ പ്രധാനികൾ എന്നാണ് പൊലീസ് നൽകുന്ന സൂചന. കേന്ദ്ര കുറ്റാന്വേഷണ ഏജൻസിയായ റോയും ദുബായ് പൊലീസും അന്വേഷണത്തിൽ ഇടപെട്ടതോടെ നിഷ്‌ക്രിയമായിരുന്ന അന്വേഷണം ഇപ്പോൾ കർണാടക എ.ഡി.ജി.പിയുടെ കർശന നിരീക്ഷണത്തിലാണ് മുന്നേറുന്നത്. അതെ സമയം ദുബായിലുള്ള കുറ്റവാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കർണാടക പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP