ജീവനോടെ വിടാൻ ക്വട്ടേഷൻ സംഘം ആവശ്യപ്പെട്ടത് 50 ലക്ഷം രൂപയും അഞ്ച് കിലോ സ്വർണവും; വെറും 10 ലക്ഷം മാത്രമേ കൈയിൽ ഉള്ളുവെന്ന് കരഞ്ഞ് പറഞ്ഞിട്ടും ചെവിക്കൊള്ളാതെ കൊടുംക്രൂരത; ഡോൺ തസ്ലീമിന്റെ കൊലപാതകത്തിൽ വിദേശത്തുള്ള നാല് പേരെ ഇന്ത്യയിലെത്തിക്കാൻ ദുബായ് പൊലീസിന്റെ സഹായം തേടി; ചെമ്പരിക്കയിലും ഉപ്പളയിലും രഹസ്യ പരിശോധന; പ്രതികളുടെ വീടുകൾ നിരീക്ഷണത്തിൽ
ആർ പീയൂഷ്
കാസർകോട് : ഡോൺ തസ്ലീമീന്റെ കൊലപാതകത്തിലെ പ്രതികളെ തേടി കർണാടക പൊലീസ് സംഘം ചെമ്പരിക്കയിലും ഉപ്പളയിലും രഹസ്യ പരിശോധന നടത്തി. കാസർകോട് പൊലീസും കർണാടക പൊലീസിനൊപ്പം ഉണ്ടായിരുന്നു. ചെമ്പരിക്കയിലെത്തിയ പൊലീസ് സംഘം തസ്ലീമിന്റെ കുടുംബാംഗങ്ങളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നര മണിയോടെയാണ് സംഘം ചെമ്പരിക്കയിലെത്തിത്. പീന്നിട് കൊലപാതക ഗുഢാലോചനയിൽ പങ്കുണ്ടന്ന് പൊലീസ് കരുതുന്ന വിദേശത്തുള്ള ചെമ്പരിക്ക സ്വദേശി ചാപ്പാ ഷാഫിയുടെ വീടും പരിസരവും നിരീക്ഷിച്ചാണ് മടങ്ങിയത്. സിയ ഉപ്പളയുടെയും മപ്പൊട്ട റഫീക്കിന്റെയും രണ്ടു വീടുകളും പൊലീസ് സംഘം നിരീക്ഷണവിധേയമാക്കി. പ്രതികളുമായി സമ്പർക്കം പുലർത്തുന്നവരെയും പൊലീസ് നിരീക്ഷിച്ചു വരികയാണ്.
ഇത്തരത്തിലുള്ള രണ്ടു പേരെ പിടികൂടിയിരുന്നെങ്കിലും നിലവിൽ പ്രതികളുമായി തെറ്റിപ്പിരിഞ്ഞു കഴിയുകയാണ് എന്ന് മനസിലാക്കിയ പൊലീസ് ഇവരെ ചോദ്യം ചെയ്തു വിട്ടയച്ചു. അതെ സമയം പ്രതികളുമായി ബന്ധപെട്ട് രാജ്യത്തുള്ള മുഴുവൻ ക്രൈം റെക്കോർഡുകളും പൊലീസ് ശേഖരിക്കുകയാണ്. മാത്രമല്ല ദുബായ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിന്റെ മുഴുവൻ റിപ്പോർട്ടും കർണാടക പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ദുബായ് പൊലീസിന്റെ സഹായത്തോടെ പ്രതികളെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ സംഘം. നേരത്തെ ജയിലിലുള്ള നാലുപേരടക്കം 18 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. നാട്ടിൽ നിന്നും മൂന്നു പേരെയും വിദേശത്തുള്ള നാലു പേരെയും പിടികൂടാൻ ഉണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയതാണ്. ഇവർക്കെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചു കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
ജയിലിൽ ബലാത്സംഗ കേസിൽ ജീവപരന്ത്യം തടവ് ശിക്ഷ അനുഭവിച്ചു വരുന്ന സയന്റ്റിസ്റ്റ് മഞ്ച എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തടവുകാരൻ കാലിയ റഫീഖ് കൊലക്കേസിൽ മറ്റൊരു ജയിലിൽ തടവിലുള്ള പ്രതി ഷുഹൈലിന് തസ്ലിമിന്റെ നീക്കങ്ങൾ അപ്പപ്പോൾ ചോർത്തുകയായിരുന്നു. പിടിയിലുള്ള ക്രിമിനലുകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിരീക്ഷണങ്ങൾ. ഗൾഫിലും നാട്ടിലും സ്വർണ -മദ്യം മാഫിയ സംഘങ്ങളെ ഒറ്റുകൊടുക്കുന്നതും തസ്ലീം ജീവിച്ചിരുന്നാൽ അനധികൃതമായി ഒന്ന് നടക്കില്ലന്ന് ഉറപ്പായപ്പോഴാണ് തസ്ലിമിനെ വകവരുത്തിയത്. സയന്റിസ്റ് മഞ്ചക്കൊപ്പം സഹതടവുകാരനായി കഴിയുന്നതിനിടയിൽ ഇരുവരും സുഹൃത്തുക്കളായി മാറിയിരുന്നു. ഇതിനിടയിൽ തസ്ലീം മഞ്ചയോട് വെളിപ്പെടുത്തിയ പലകാര്യങ്ങളും ഈ സംഘത്തിന് തലവേദനയായി മാറിയിരുന്നു.
ജനുവരി 28 മുതൽ തസ്ലീമിനെ തട്ടിക്കൊണ്ടുപോകാനുള്ള സംഘം ഗുൽബർഗ കേന്ദ്രീകരിച്ച് തമ്പടിച്ചു നിരീക്ഷണം നടത്തി വന്നിരുന്നു. ഗുൽബർഗ സെൻട്രൽ ജയിൽനിന്നും പുറത്തിറങ്ങിയ തസ്ലീം ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുകയും സുഹൃത്തുക്കൾക്കും സഹോദരനുമൊപ്പം വാഹനത്തിൽ കയറി ഉദ്ദേശം അമ്പത് കിലോമീറ്റർ പിന്നിട്ട് യാത്ര തുടരുന്നതിനിടയിൽ ഹൂബ്ലി ദാർവാഡിൽ വച്ച് സഞ്ചരിച്ച കാറിനു കുറുകെ ഇർഫാൻ ഭണ്ഡാരി എന്നിവരടങ്ങുന്ന ഗുണ്ടാ സംഘം കാർ നിർത്തി കാർഗ്ലാസ് അടിച്ചുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് തസ്ലിമിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവർ മംഗലാപുരത്തുള്ള മറ്റൊരു വാടകക്കൊലയാളി സംഘത്തിന് തസ്ലിമിനെ കൈമാറി. ഈ സംഘം തസ്ലിമുമായി കാറിൽ കുതിക്കുമ്പോൾ പൊലീസിന്റെ കൈകളിൽ അകപ്പെട്ടെങ്കിലും തസ്ലീം ഇവർക്കൊപ്പം കരിമ്പിൻ തോട്ടത്തിലേക്ക് ഓടിമറഞ്ഞു രക്ഷപ്പെട്ടു. പിന്നീട് മറ്റൊരു വാഹനത്തിലാണ് ബണ്ട്വാൾ സ്റ്റേഷൻ പരിധിയിൽ തസ്ലിമിനെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഹൂബ്ലി ദാർവാഡ് സംഘത്തിന്റെ ചുമതല തട്ടിക്കൊണ്ടുപോയി തസ്ലീമിനെ മംഗളൂരു സംഘത്തെ ഏൽപ്പിക്കുക എന്നത് മാത്രമായിരുന്നു. അതേസമയം ലക്ഷ്യം നേടാനായില്ലെങ്കിൽ വാഹനാപകടം സൃഷ്ടിച്ചു കൊലപാതകം നടത്താൻ മറ്റൊരു സംഘവും സജ്ജരായിനിന്നിരുന്നു.
തസ്ലീമിനൊപ്പമുണ്ടായിരുന്ന മുഴുവൻ പേരെയും അക്രമിക്കണമെന്ന പദ്ധതി പാളിയത് അവർ ഓടി രക്ഷപ്പെട്ടതുകൊണ്ടു മാത്രമാണ്. അതിനിടെ കൊലയാളി സംഘവും ഇതിനെ പിന്നിലിരുന്ന് നയിച്ചവരും മോചനദ്രവ്യമായി തസ്ലിമിനോട് ആവശ്യപ്പെട്ടത് അമ്പത് ലക്ഷം രൂപയും അഞ്ചുകിലോ സ്വർണ്ണവുമായിരുന്നു. എന്നാൽ വെറും പത്തുലക്ഷം നൽകാമെന്നായിരുന്നു തസ്ലിമിന്റെ മറുപടി അത് മാത്രമേ നിലവിൽ കൈയിലുള്ളവന്ന് തസ്ലീം പറഞ്ഞിട്ടും ചെവിക്കൊള്ളാൻ തയാറാകാതെ സംഘം കൊല നടത്തുകയായിരുന്നു.
തസ്ലിമിന്റെ മൃതദേഹം കണ്ടെടുത്ത കാർ നേരത്തെ കണ്ണൂർ സ്വദേശി വാടകയ്ക്ക് നൽകിയതായിരുന്നു. ഇത് കറങ്ങി തിരിഞ്ഞു തസ്ലീമിന്റെ കൈകളിൽ എത്തുകയും പിന്നീട് ആ കാർ തസ്ലീം, നോപ്പെട്ട റഫീഖിന് കൈമാറുകയുമായിരുന്നു. എന്നാൽ കാർ നഷ്ടപ്പെട്ട വിവരം ഉൾക്കൊള്ളിച്ചു കണ്ണൂർ സ്വദേശി മാസങ്ങൾക്കുമുമ്പേ പൊലീസിന് പരാതി നൽകിയതിനാൽ കാർ ഉടമ കൊലക്കേസിൽ നിന്ന് ഒഴിവായി. കൊലനടത്താനുള്ള ഗൂഢാലോചനയിൽ നാലുപർക്ക് നേരിട്ട് പങ്കുള്ളതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സിയ ഉപ്പളയും, മപ്പൊട്ട റഫീക്ക്, ഷുഹൈൽ, ചാപ്പ ഷാഫി എന്നിവരാണ് കൊലക്ക് പിന്നിലെ പ്രധാനികൾ എന്നാണ് പൊലീസ് നൽകുന്ന സൂചന. കേന്ദ്ര കുറ്റാന്വേഷണ ഏജൻസിയായ റോയും ദുബായ് പൊലീസും അന്വേഷണത്തിൽ ഇടപെട്ടതോടെ നിഷ്ക്രിയമായിരുന്ന അന്വേഷണം ഇപ്പോൾ കർണാടക എ.ഡി.ജി.പിയുടെ കർശന നിരീക്ഷണത്തിലാണ് മുന്നേറുന്നത്. അതെ സമയം ദുബായിലുള്ള കുറ്റവാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കർണാടക പൊലീസ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍