ദിലീപിനോടുള്ള ഫോൺ ഭീഷണിയിൽ പൊലീസിന് വിശ്വാസം പോരാ; നടനെയും സംവിധായകനെയും ചോദ്യം ചെയ്യുന്നത് ഗൂഢാലോചന ഉറപ്പിക്കാൻ; മനോരമയോടു തുറന്നു പറയാത്ത ബ്ലാക്മെയിൽ ഭീഷണി ദിലീപിനെ വട്ടം ചുറ്റിക്കും; പൾസറിന്റെ സിനിമാ ബന്ധങ്ങൾ തേടി ആക്ഷൻ ഹീറോയാകാൻ സിഐ ബിജു പൗലോസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക വഴിത്തിരിവിലേക്ക് നീങ്ങുന്ന വേളയിലാണ് ഇന്ന് സുപ്രധാനമായ പല വെളിപ്പെടുത്തലുകൾ ഉണ്ടായത്. തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമമുണ്ടെന്നും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്താനാണ് ഇതെന്നുമായിരുന്നു ദിലീപ് ഇന്ന് വെളിപ്പെടുത്തിയത്. നാദിർഷായെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ഫോണിൽ വിളിച്ചാണ് പൾസർ സുനിയുടെ സഹായി വിഷ്ണു പണം ആവശ്യപ്പെട്ടത് എന്നാണ് ദിലീപ് വെളിപ്പെടുത്തിയത്. പൊലീസിൽ ഇക്കാര്യം പരാതിപ്പെട്ടിരുന്നു എന്നുമാണ് ദിലീപും നാദിർഷായും മാധ്യമങ്ങളോട് പറയുകയുണ്ടായി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഇന്നാണ് മാധ്യമങ്ങളിൽ വാർത്തകളായി വന്നതെങ്കിലും പരാതി പൊലീസ് അന്വേഷിച്ച് പരാതിയിൽ കഴമ്പുണ്ടോ എന്ന സംശയം പോലും ഉയർത്തിയതാണ്. താരത്തിന്റെ പരാതിയിൽ കഴമ്പുണ്ടോ എന്ന സ്ഥിരീകരിക്കാത്ത വിഷയം ഇപ്പോൾ താരം പറഞ്ഞത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതോടെ നടിയെ ആക്രമിച്ച കേസ് കൂടുതൽ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.
പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിന് കത്തെഴുതിയ ശേഷമാണ് വിഷ്ണുവെന്ന ആൾ നാദിർഷായെയും പിന്നീട് ദിലീപിന്റെ മാനേജറെയും വിളിച്ചത്. ഫെബ്രുവരിയിലായിരുന്നു ഈ സംഭവ വികാസങ്ങളെല്ലാം നടക്കുന്നത്. അന്ന് ദിലീപിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉണ്ടായ സമയമാണ് താനും. എന്നാൽ, ഇത്തരമൊരു ഭീഷണിയെ കുറിച്ച് പിന്നീട് രണ്ട് മാസം വരെയും താരം മൗനംപാലിച്ചു. മാത്രമല്ല, ഏപ്രിൽ മാസത്തിലാണ് ദിലീപ് എല്ലാം തുറന്നു പറയുന്നു എന്ന വിധത്തിൽ അദ്ദേഹം തന്നെ തൽപ്പര്യം പ്രകടിപ്പിച്ച് മനോരമ ഓൺലൈൻ വഴി ഒരു അഭിമുഖം നടത്തുന്നത്. ഈ അഭിമുഖത്തിൽ ആക്രമിക്കപ്പെട്ട നടിയെ പോലും അവഹേളിക്കുന്ന വിധത്തിലാണ് താരം പ്രതികരിച്ചത്.
മാത്രമല്ല, അന്ന് അഭിമുഖത്തിൽ പല കാര്യങ്ങളും അദ്ദേഹം പറയുകയുണ്ടായി. തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നു താൻ സഹായിച്ചവർ പോലും തന്നെ ആക്രമിക്കുന്നു എന്നുമായിരുന്നു ദിലീപിന്റെ പരാമർശങ്ങൾ. മാതൃഭൂമി ചാനൽ അവതാരകനെതിരെയും മോശമായ പരാമർശങ്ങൾ ദിലീപ് നടത്തി. എന്നാൽ, ഫെബ്രുവരിയിൽ നടന്ന ബ്ലാക്മെയിൽ ശ്രമത്തെ കുറിച്ച് ഏപ്രിൽ മാസത്തിലെ അഭിമുഖത്തിൽ ദിലീപ് ഒന്നും പറഞ്ഞില്ല. എന്തുകൊണ്ടാണ് അക്കാര്യം അഭിമുഖത്തിൽ പറയാതിരുന്നത് എന്നാണ് ഇതോടെ ഉയരുന്ന ചോദ്യം. പൾസറിന്റെ കൂടെ ജയിലിൽ കിടന്ന ജിൻസൺ എന്നയാൾ പൊലീസ് മുമ്പകെ മൊഴി നൽകിയ ശേഷമാണ് താരം ബ്ലാക്മെയിൽ ശ്രമത്തെ കുറിച്ച് പുറത്തുറഞ്ഞതും.
ഫെബ്രുവരി മാസത്തിൽ തന്നെ ദിലീപ് തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമമെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. മാനേജർ അപ്പുണ്ണിയെ വിളിച്ചുവെങ്കിലും കുടുതൽ സംസാരിക്കാൻ തയ്യാറായില്ല. എന്നാൽ നാദിർഷയെ വിളിച്ചപ്പോൾ നാദിർഷ സംസാരിക്കാൻ തയ്യാറായി. ആ സംഭാഷണം റെക്കോർഡ് ചെയ്താണ് പൊലീസിന് പരാതിക്കൊപ്പം നൽകിയത്. എന്നാൽ, ആലുവയിൽ നിന്നെടുത്ത സിംകാർഡ് ഉപയോഗിച്ചാണ് വിഷ്ണു എന്ന് അവകാശപ്പെടുന്നയാൾ ദിലീപിനെ വിളിച്ചത്. നമ്പർ ആക്ടീവായ ദിവസം തന്നെ കോൾ വന്നതിന്നശേഷം പിന്നീട് ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇക്കാര്യം പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കോൾ വന്നത് എയർടെൽ നമ്പറിൽ നിന്നാണെന്നു വ്യക്തമായിരുന്നു. ആലുവയിൽ നിന്നും നമ്പർ ആക്ടീവായ ദിവസം ദിലീപ് അമേരിക്കൻ ടൂറിലായിരുന്നു. ആ നമ്പർ ഉപയോഗിച്ച് രണ്ടു പേരെ മാത്രമേ ഫോൺ ചെയ്തിരുന്നുള്ളു. അത് അപ്പുണ്ണിയേയും നാദിർഷയേയുമാണ്. ഇക്കാര്യങ്ങളെ കുറിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും നമ്പറിന്റെ ഉടമ ആരാണെന്ന കാര്യം അറിവായിരുന്നില്ല. നമ്പരെടുക്കുന്നതിന് നൽകിയ തിരിച്ചറിയൽ രേഖ തമിഴ്നാട്ടിലേതാണെന്നും അവിടെ നടത്തിയ അന്വേഷണത്തിൽ ആ തിരിച്ചറിയൽ രേഖ വ്യാജമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ഫോണിന്റെ വിവരം അറിയാൻ ശ്രമിച്ചെങ്കിലും അതും തെളിഞ്ഞില്ല. ഐഎംഇഐ നമ്പരില്ലാത്ത ചൈനീസ് വ്യാജഫോണാണ് വിളിക്കാൻ ഉപയോഗിച്ചതെന്നും തെളിഞ്ഞു. എന്നാൽ ജിപിആർഎസ് ഉപയോഗിച്ച് കോൾ ചെയ്ത സ്ഥലം കണ്ടെത്താൻ പൊലീസ് ശ്രമിച്ചപ്പോൾ ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്ന് 100 മീറ്റർ അടുത്തു നിന്നാണ് കോൾ വന്നതെന്നും പൊലീസിന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ ഈ അന്വേഷണം പൊലീസിന് മുന്നോട്ടു കൊണ്ടുപോകാനും സാധിച്ചില്ല. ഫോൺ കോൾ സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് പലവട്ടം നാദിർഷയെ പൊലീസ് വിളിച്ചുവെങ്കിലും ഹാജരാകാൻ തയ്യാറായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
കേസിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ പൊലീസ് അന്വേഷിക്കുന്നത് ദിലീപിനെ ബ്ലാക്മെയ്ൽ ചെയ്തു എന്ന കേസല്ല, മറിച്ച് ജിൻസൺ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ആക്രമണത്തിന് ഇരയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഈ രണ്ട് മൊഴികളും ദിലീപിനെ സംശയത്തിന് നിഴലിൽ നിർത്തുന്നതാണ്. ഈ സാഹചര്യത്തിൽ ദിലീപിനെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം. ഈ സാഹചര്യം വന്നതോടെയാണ് നടൻ ബ്ലാക്മെയിൽ കേസിലാണ് തന്റെ മൊഴിയെടുക്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കുന്നതെന്നാണ് പൊലീസിന്റെ ശ്രമം.
അതേസമയം അന്വേഷണ വിവരങ്ങൾ അധികമാരോടു പങ്കുവെക്കാത്ത സിഐ ബിജു പൗലോസ് പൾസർ സുനിക്ക് പിന്നിലാര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ്. വിഷ്ണു എന്നയാൾ ആരാണെന്ന് പോലും പൊലീസിന് വ്യക്തമായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ജിൻസന്റെയും നടിയുടെയു മൊഴിയുടെ അടിസ്ഥാനത്തിൽ താരത്തിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന സംശയം ശക്തമാണ്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന സൂചനയുമുണ്ട്.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍