പൾസർ സുനിക്കൊപ്പം കെട്ടിപിടിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്ന അപൂർവ്വ ചിത്രം നടിയെ ആക്രമിച്ച കേസിൽ സംശയ നിഴലിലാക്കി; താനൊരു സിനിമാ നടനെന്നും പലരുമായും ഫോട്ടോ എടുത്തിട്ടുണ്ടെന്നും സമ്മതിച്ച് ദിലീപിനെ കുടുക്കാതെ മൊഴി നൽകിയ പഴയ മിമിക്രി താരം; സിനിമാ നിർമ്മാണവും മീൻ കച്ചവടവുമായി നിറയുന്നതിനിടെ വീണ്ടും പൊലീസ് മൊഴി എടുക്കാൻ വിളിപ്പിക്കുന്നത് ഷംനാ കാസിം കേസിൽ; ധർമ്മജൻ ബോൾഗാട്ടി വീണ്ടും ശ്രദ്ധാ താരം; ബ്ലാക് മെയിൽ കേസിൽ സിനിമയുടെ പങ്ക് കണ്ടെത്താൻ പൊലീസും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപാണ്. പൾസർ സുനിയായിരുന്നു ഈ കേസിലെ ക്വട്ടേഷൻ ഗുണ്ട. ഈ കേസ് ചർച്ചയായപ്പോഴും വെട്ടിലായത് ധർമ്മജൻ ബോർഗാട്ടിയായിരുന്നു. പൾസുനിയുമായി ഈ നടനുള്ള അടുപ്പം അന്നും ചർച്ചായി. ഇതിന് കാരണം പൾസർ സുനിയുടെ തോളിൽ കൈയിട്ട് നടനുമൊത്തുള്ള ചിത്രം പുറത്തു വന്നതായിരുന്നു. പക്ഷേ എങ്ങനെയോ ഈ കേസിൽ നിന്ന് ധർമ്മജൻ രക്ഷപ്പെട്ടു. കേസിൽ സാക്ഷിയായി മാറുന്ന സാഹചര്യത്തിന് അടുത്തു വരെ കാര്യങ്ങളെത്തി. പക്ഷേ തനിക്ക് പൾസറിനെ അറിയില്ലെന്ന് മൊഴി കൊടുത്തു ധർമ്മജൻ രക്ഷപ്പെട്ടു. ഇതേ ധർമ്മജനെയാണ് ഷംനാ കാസിം കേസിലും പൊലീസ് മൊഴി എടുക്കാൻ വിളിപ്പിക്കുന്നത്. ഇതോടെ ഗുണ്ടാ സംഘങ്ങൾക്ക് സിനിമയുമായുള്ള അടുപ്പവും ചർച്ചയിൽ എത്തുകയാണ്.
ദ്വീർഘകാലം സുഹൃത്തുക്കളായിരുന്നവരെ പോലെ കെട്ടിപ്പിടിച്ചാണ് പൾസർ സുനിയും ധർമ്മജനും ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള ആധികാരികത നടനും സമ്മതിക്കേണ്ടി വന്നു. നടിയെ ആക്രമിച്ച കേസിലും മൊഴി കൊടുത്തിരുന്നു ധർമ്മജൻ. അതേസമയം, പൾസർ സുനിയുമായി തനിക്ക് യാതൊരു പരിചയവുമില്ലെന്നാണ് ധർമ്മജൻ പറഞ്ഞത്. താനൊരു സിനിമാ നടനാണെന്നും പലരുമായി ഫോട്ടോ എടുത്തിട്ടുണ്ടെന്നും ധർമ്മജൻ പറഞ്ഞു. ഫോട്ടോയെക്കുറിച്ച് ചോദിക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്നും ധർമ്മജൻ വ്യക്തമാക്കിയിരുന്നു. ദിലീപിനെയും നാദിർഷയെയും കുറിച്ച് എന്തെങ്കിലും ചോദിച്ചോ എന്ന ചോദ്യത്തിന് മറുപടി വ്യക്തമാക്കാതിരുന്ന നടൻ, പൊലീസ് തന്നെ ചില ഫോട്ടോകൾ കാണിച്ച് അതെക്കുറിച്ച് ചോദിച്ചതായി പറഞ്ഞു. സുനി താൻ അഭിനയിച്ച സെറ്റുകളിലെത്തിയിട്ടുണ്ടോ എന്നു പൊലീസ് ചോദിച്ചതായും ധർമജൻ പറഞ്ഞിരുന്നു. എന്നാൽ മറ്റു വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. പിന്നീട് ഈ കേസിൽ നിന്നും ധർമ്മജനെ ഒഴിവാക്കി.
മിമിക്രി വേദികളിലൂടെ മിനിസ്ക്രീനിലേക്കും അവിടെ നിന്നും സിനിമയിലും എത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. സ്വന്തമായി ഫിഷ്മാർട്ട് ശൃംഘല നിർമ്മിച്ച് ധർമ്മജൻ അടുത്തിടെ ബിസിനസിലേക്കും തിരിഞ്ഞിരുന്നു. ഇപ്പോൾ വിഷ്ണു ഉണ്ണിക്കൃഷ്ണൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നിത്യ ഹരിത നായകൻ എന്ന സിനിമയുടെ നിർമ്മാണവും ധർമ്മജനാണ് നിർവഹിച്ചത്. സിനിമ ചെയ്തതിന് ശേഷം താൻ ഒട്ടേറെ ചോദ്യങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നാണ് താരം വെളിപ്പെടുത്തകയും ചെയ്തിരുന്നു. നിർമ്മാതാവാൻ മാത്രമുള്ള പണം തന്റെ കയ്യിൽ ഉണ്ടായിരുന്നോയെന്നും നടൻ ദിലീപാണോ യഥാർത്ഥ നിർമ്മാതാവെന്നുമുള്ള ചോദ്യങ്ങൾ ധർമ്മജന് നേരെ ഉയർന്നിരുന്നു. ഒരിക്കലും അല്ല കേട്ടോ എന്നായിരുന്നു ധർമ്മജന്റെ മറുപടി.
'ഇത്തരം ചോദ്യങ്ങൾ കുറേ പേർ എന്നോട് ചോദിച്ചിട്ടുണ്ട്. ദിലീപാണോ ചേട്ടന്റെ സിനിമകളുടെ നിർമ്മാതാവ്, ധർമജൻ ഒരു ബിനാമിയാണോ എന്നൊക്കെയാണ് മിക്കവരും ചോദിക്കുക. ഒരിക്കലും അല്ല കേട്ടോ, ദിലീപേട്ടന് ഇതെക്കുറിച്ച് അറിയാൻ പോലും വഴിയില്ല. നിർമ്മാതാവായത് വലിയ കാശായതുകൊണ്ടൊന്നുമല്ല. രണ്ടു നല്ല സുഹൃത്തുക്കൾ കാശുമുടക്കാൻ വന്നു, ഒപ്പം ഞാനും കാശുമുടക്കി. കാശുമുടക്കാത്ത നിർമ്മാതാവല്ല, നല്ല വേദനയുള്ള നിർമ്മാതാവാണ്. സിനിമ നിങ്ങൾ കണ്ട് തിയറ്ററിൽ പോയി വിജയപ്പിച്ചാലേ എനിക്കു മുടക്കിയ കാശ് തിരിച്ചുകിട്ടൂ. ഇനിയൊരു സിനിമ ചെയ്യണമെങ്കിൽ നിങ്ങൾ തരുന്ന പ്രോത്സാഹനത്തിലൂടെയേ കഴിയൂ. ഞാൻ വലിയ കോടീശ്വരനാകാൻ വേണ്ടിയൊന്നുമല്ല സിനിമ നിർമ്മിച്ചത്. ഇനിയും നല്ല സിനിമകളുമായി മുന്നോട്ടുവരാൻ വേണ്ടിയാണ്.-ഇതായിരുന്നു ധർമ്മജന്റെ പ്രതികരണം.
ഒരു നല്ല സിനിമ നടക്കാതെ പോകരുത് എന്ന ചിന്തയിലാണ് ഈ സിനിമ നിർമ്മിക്കാൻ തീരുമാനിക്കുന്നത്. ഞാനൊരു കോടീശ്വരന്റെ മകനനൊന്നുമല്ല. സിനിമയിൽനിന്നും മിമിക്രിയിൽനിന്നും സമ്പാദിച്ച പൈസയാണ് എന്റെ കയ്യിൽ ഉള്ളത്. മാത്രമല്ല, ഇതുവലിയ ബജറ്റ് വേണ്ടിവരുന്ന സിനിമയും അല്ലായിരുന്നു. നിർമ്മാതാവ് എന്ന നിലയിൽ എനിക്ക് ടെൻഷനൊന്നും ഇല്ലായിരുന്നു, എന്നേക്കാൾ ചിലപ്പോൾ സംവിധായകനാകും കൂടുതൽ ടെൻഷൻ അടിച്ചത്. സുഹൃത്ത് പിഷാരടിയെ നായകനാക്കാത്തത് എന്താണെന്ന ചോദ്യത്തിന് ഞാൻ ഉണ്ടാക്കിയ കാശ് എനിക്കു നശിപ്പിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണെന്നും' ധർമ്മജൻ ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു. താൻ കോൺഗ്രസുകാരനെന്ന് ധർമ്മജൻ പറഞ്ഞതും വലിയ ചർച്ചകൾക്ക് ഇടനൽകി.
കുമാരൻ - മാധവി ദമ്പതികളുടെ മകനായി കൊച്ചിയിലെ മുളവുകാട് എന്ന സ്ഥലത്ത് ജനിച്ച ധർമ്മജൻ മുളവുകാട് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മിമിക്രിയിലൂടെയായിരുന്നു ധർമ്മജന്റെ തുടക്കം. നിരവധി വേദികളിൽ സ്കിറ്റുകൾ അവതരിപ്പിച്ചു. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ രമേശ് പിഷാരടിയോടൊപ്പം ബ്ലഫ് മാസ്റ്റേൾസ് എന്ന ഹാസ്യ പരിപാടിയുടെ അവതാരകനായതോടെയാണ് ധർമ്മജൻ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പിന്നീട് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമിലെ പ്രധാന താരമായി മുകേഷിനോടും പിഷാരടിയോടുമൊപ്പം ധർമ്മജൻ നിറഞ്ഞു നിന്നു.
ധർമ്മജന്റെ സിനിമയിലേയ്ക്കുള്ള പ്രവേശനം 2008-ൽ ആണ്ടവൻ എന്ന ചിത്രത്തിലൂടെയാണ്. രണ്ടാമത്തെ സിനിമ 2010-ൽ ഇറങ്ങിയ പാപ്പി അപ്പച്ചാ ആയിരുന്നു. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, പ്രേതം, ആട് ഒരു ഭീകരജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ ധർമ്മജൻ വലിയ ജനപ്രീതി നേടി. ധർമ്മജൻ അഭിനയിച്ച വേഷങ്ങളെല്ലാം ഹാസ്യപ്രധാനങ്ങളായിരുന്നു. നിത്യ ഹരിത നായകൻ, സർവ്വകലാശാല എന്നീ സിനിമകളിൽ ധർമ്മജൻ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നൂറിലധികം സിനിമകളിൽ ധർമ്മജൻ ബോൾഗാട്ടി അഭിനയിച്ചിട്ടുണ്ട്. ഇങ്ങനെ സിനിമയുമായി ഏറെ അടുത്ത് നിൽക്കുന്ന നടനാണ് ധർമ്മജൻ.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍