Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോതമംഗലത്ത് വിദ്യാർത്ഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്നു; കൊല്ലപ്പെട്ടത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസ; പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു സുഹൃത്ത് രാഗിൻ; മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ

കോതമംഗലത്ത് വിദ്യാർത്ഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്നു; കൊല്ലപ്പെട്ടത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസ; പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു സുഹൃത്ത് രാഗിൻ; മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: കോതമംഗലത്ത് വിദ്യാർത്ഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്ന് സുഹൃത്ത് ആത്മഹത്യ ചെയ്തു. ഇന്ദിരാഗാന്ധി ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസ(24)യാണ് സുഹൃത്തിന്റെ തോക്കിൽ നിന്നുള്ള വെടിയേറ്റ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് രാഗിൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. കോതമംഗലം നെല്ലിക്കുഴിയിലാണ് സംഭവം.

കണ്ണൂർ സ്വദേശനിയാണ് മാനസ. രാഗിനും കണ്ണൂർ സ്വദേശിയാണ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ട മാനസ ഹൗസ് സർജനായിരുന്നു. കണ്ണൂരിലെ നാറാത്താണ് ഇവരുടെ വീട്. ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മാനസയും രാഗിനും തമ്മിൽ കണ്ണൂരിൽ വെച്ചു തന്നെ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഈ പ്രശ്‌നങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. താമസ സ്ഥലത്ത് എത്തി വെടിയുതിർത്തത്. മാനസയുടെ തലയ്ക്ക് പിന്നിലും നെഞ്ചിലുമാണ് വെടി ഉതിർത്തത്. ഇതിന് ശേഷം യുവാവും സ്വയം വെടിവെക്കുകയായിരുന്നു.

ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ്‌  സംഭവം. മാനസ കോളേജിനോട് ചേർന്ന ഹോസ്റ്റലിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് യുവാവ് എത്തിയത്. രാഗിനെ കണ്ടത് നീയെന്തിന് ഇവിടെ വന്നുവെന്ന് മാനസ ചോദിച്ചപ്പോൾ രാഗിൻ ഈ പെൺകുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോകുകയാിരുന്നു. ഇവിടെ വച്ചാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.

ആളുകൾ മുറി തുറന്ന് അകത്ത് കടന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. ഇവരെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂർവ വൈരാഗ്യമാണ് മരണകാരണം എന്നാണ് കരുതുന്നത്. മാനസയുടെ ഫോൺ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. പെട്ടെന്ന് പ്രകോപനം ഉണ്ടായതാണോയെന്ന് അറിയേണ്ടതുണ്ട്. രാഗിനെ മാനസ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്.

മാനസയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ രാഗിൻ ഇവിടെയെത്തിയതാണെന്നാണ് വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറൽ പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴികൾ ഉടൻ രേഖപ്പെടുത്തും. കൊലയാളി ജീവനൊടുക്കിയതിനാൽ കൊലയ്ക്ക് പിന്നിലെ കാരണമാണ് ഇനി പൊലീസ് അന്വേഷിക്കുക. മാനസയുടെ പക്കൽ രണ്ട് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നു. ഇവ രണ്ടും കേന്ദ്രീകരിച്ചാണ് അന്വേഷണം. ക്ലോസ് റെയ്ഞ്ചിൽ നിന്നാണ് വെടിയുതിർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP