Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ

മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ  അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനിയെ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ദന്ത ഡോക്ടർ അറസ്റ്റിലായി. ആറ്റിങ്ങൽ ബോയ്‌സ് സ്‌കൂളിന് സമീപം സുബിനം ഹൗസിൽ സുബി എസ് നായരെ (32) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല കവലയൂരിൽ സുബി ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു പ്രതി.

വിവാഹ മോചിതനായ യുവാവ് പെൺകുട്ടിയെ പ്രണയം നടിച്ചു വലയിൽ വീഴ്‌ത്തുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ പരിചയപ്പെട്ട തിരുമല സ്വദേശിനിയായ 27കാരിയെ വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയെതുടർന്നാണ് അറസ്‌റ്റെന്ന് വിഴിഞ്ഞം എസ് എച്ച് ഒ പ്രജീഷ് ശശി പറഞ്ഞു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പകർത്തിയ വിഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. പ്രതി നേരത്തേ മറ്റൊരു വിവാഹം കഴിച്ചെങ്കിലും വിവാഹ മോചിതനായിരുന്നു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.

ഫിറ്റ്‌നസ് നന്നായി സൂക്ഷിക്കുന്ന പ്രതി ഇതുസംബന്ധിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ധാരാളം ആരാധകർ സമൂഹമാധ്യമങ്ങളിൽ ആരാധകരെയും സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ജൂലൈയിൽ ഡെന്റൽ കോഴ്സിനു പഠിക്കുന്ന 28 കാരിയായ വിദ്യാർത്ഥിനിയുമായി സോഷ്യൽ മീഡിയ വഴി പ്രതി പരിചയത്തിലാകുന്നത്. തുടർന്ന് പരിചയം പ്രണയമായി മാറുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇതിനിടയിൽ താൻ വിവാഹമോചിതനാണെന്നും തനിക്ക് ജീവിതത്തിൽ ഒരു കൂട്ടു വേണമശന്നും ഇയാൾ പെൺകുട്ടിയോടു പറഞ്ഞിരുന്നു. ഇയാളുടെ വാക്ക് വിശ്വസിച്ച പെൺകുട്ടി പ്രതിയെ വിവാഹം കഴിക്കാൻ തയ്യാറാകുകയും ചെയ്തിരുന്നു.

വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് വിഴിഞ്ഞം, പൂവാർ അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്ന സമയത്ത് വീഡിയോ പകർത്തുന്നതും ഇയാളുടെ പതിവായിരുന്നു. തുടർന്ന് പകർത്തിയ വീഡിയോയുടെ പേരിൽ ഭീക്ഷണിപ്പെടുത്തിയതായും യുവതി പറയുന്നു. വീഡിയോ കാണിച്ച് തന്നെ പലവട്ടം ദന്തഡോക്ടർ ബലാത്സംഗം ചെയ്തതായും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഗർഭിണിയായതോടെ ഗർഭം അലസിപ്പിക്കണമെന്ന് ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. ഇയാൾ നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. തുടർന്ന് നേരത്തെ ചിത്രീകരിച്ച വീഡിയോ പുറത്തു വിടുമെന്ന് പറഞ്ഞ് പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതിനെത്തുടർന്ന് പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായി എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ അതിനു പിന്നാലെ പ്രതി യുവതിയെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇയാൾ സമുഹമാധ്യമങ്ങളിലൂടെ മറ്റ് ഇരകളെ തേടിയിരുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP