സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാർഡിലെ സർക്കാർ മുദ്ര ദുരൂഹം; വിവാദ വനിത ഒരേ സമയം ജോലി ചെയ്തത് യുഎഇ കോൺസുലേറ്റിലും രണ്ടു സർക്കാർ സ്ഥാപനങ്ങളിലും; പിഡബ്ല്യുസിയെ സർക്കാർ കൺസൾട്ടന്റന്റ് ആക്കിയതിലും വൻ തുക നൽകിയതിനും പിന്നിലും മണക്കുന്നത് അഴിമതി തന്നെ; ഐടിവകുപ്പിലും ഐ,റ്റി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിലും നടക്കുന്നത് ക്രമക്കേടും വഴിവിട്ട നിയമനങ്ങളും; മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടു വിജിലൻസിന് യുഡിഎഫ് നേതാവിന്റെ പരാതി
എം മനോജ് കുമാർ
തിരുവനന്തപുരം: സ്റ്റേറ്റ് ഐടി വകുപ്പിലും കേരള സ്റ്റേറ്റ് ഐ,റ്റി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിലും നടക്കുന്ന അഴിമതിയും അനധികൃത നിയമനങ്ങളും സ്വജനപക്ഷപാതവും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിജിലൻസിൽ പരാതി. യുഡിഎഫ് നേതാവായ വി.എഎസ്.മനോജ്കുമാറാണ് സ്വപ്നയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അനധികൃത നിയമനങ്ങളും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. വ്യാജബിരുദ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് സ്വപ്ന കെഎസ്ഐടിഎല്ലിലും സ്പേസ് പാർക്കിലുമായി നിയമനങ്ങൾ നേടിയത്. സ്വപ്ന സ്വർണക്കടത്ത് കേസിലെ പ്രതിയാവുകയും മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കർ സംശയനിഴലിലാവുകയും ചെയ്തതോടെയാണ് നിയമനങ്ങൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മനോജ്കുമാർ പരാതി നൽകിയത്.
സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാർഡിൽ സർക്കാർ മുദ്ര വന്നതിനെക്കുറിച്ച് എന്തുകൊണ്ടാണ് അന്വേഷണം നടക്കാത്തത് ദുരൂഹമാണെന്ന് മനോജ്കുമാർ മറുനാടനോട് പറഞ്ഞു. സ്പേസ് പാർക്കിൽ ജോലി ചെയ്യുന്ന ആൾ എങ്ങനെയാണ് സയൻസ് കോൺക്ലെവ് സംഘാടകയാകുന്നത്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വപ്ന പറയുന്നത് യുഎഇ കോൺസുലെറ്റിന്റെ പ്രതിനിധിയാണെന്നും പറയുന്നുണ്ട്. ഒരേ സമയം മൂന്നിടങ്ങളിലാണ് സ്വപ്ന ജോലി ചെയ്തത്. നിയമനങ്ങളിൽ എല്ലാം ക്രമക്കേടുകളാണ് തെളിഞ്ഞു കാണുന്നത്. ബിരുദ സർട്ടിഫിക്കറ്റ് സ്വപ്ന നൽകിയപ്പോൾ അതും സർക്കാർ തലത്തിൽ പരിശോധന നടന്നില്ല. പിഡബ്ല്യുസിയെ സർക്കാർ കൺസൽട്ടനട്ട് ആക്കിയ രീതിയിലും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. പിഡബ്ല്യുസിക്ക് വൻ തുകയാണ് സർക്കാർ നൽകിയത്. ഇത്ര തുക നൽകേണ്ടതുണ്ടായിരുന്നോ എന്ന് സർക്കാർ തലത്തിൽ പരിശോധനയും നടന്നിട്ടില്ല. ഏതൊക്കെ അന്വേഷണ പരിധിയിൽ വരേണ്ടതുണ്ട്- വിശദമായ അന്വേഷണം വരണം-മനോജ് കുമാർ പറയുന്നു.
2016 ജൂൺ മുതൽ ഐടി വകുപ്പിലും, ഈ വകുപ്പിന് കീഴിൽ വരുന്ന കെഎസ്ഐടിഐഎല്ലിലും സ്പേസ് പാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലും പ്രോജക്ടുകളിലും നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള നിരവധി നിയമനങ്ങൾ ഐ.റ്റി വകുപ്പിനു കീഴിലുള്ള സ്ഥാപങ്ങളിൽ നടന്നു എന്നതിന് തെളിവുകൾ പുറത്തു വന്നു കഴിഞ്ഞു. സ്പേസ് പാർക്ക് എന്ന സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള പ്രോജെക്ടിൽ സ്വപ്ന സുരേഷ് എന്ന വ്യക്തിയെ നിയമിക്കുകയും പുറത്താക്കുകയും ചെയ്ത നടപടികൾ അത്യന്തം ദുരൂഹമാണ് .ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ആരോപണത്തിലാണ് ഇത്തരം വസ്തുതകൾ പൊതുസമൂഹത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. നിയമവിരുദ്ധമായ തരത്തിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ പോലെയും, വിഷൻ ടെക്നോളജി&സ്റ്റാഫിങ് സൊല്യൂഷൻസ് പോലെയുള്ള സ്ഥാപനങ്ങളുമായി ഏർപ്പെട്ട കരാറുകളും പ്രവർത്തികളും നിയമനങ്ങളിലും വിജിലൻസ് അന്വേഷണം വേണം-പരാതിയിൽ ആവശ്യപ്പെടുന്നു.
11.07.2017-ലിറങ്ങിയ ഉത്തരവുപ്രകാരം ഇൻഫോപാർക്കിലും, ടെക്നോപാർക്കിലും നിയമതിരായിരുന്നഅഞ്ച് ജീവനക്കാരെ കെഎസ്ഐടിഎല്ലിൽ മാറ്റി നിയമിച്ചത് വ്യവസ്ഥാപിത രീതിയിലല്ല. യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെയാണ് റോഷ്നി, മഹേഷ്, ശ്രീകേഷ്, അൻസാജ്, ശ്രീജിത്ത് എന്നീ ജീവനക്കാരെ മാറ്റി നിയമിച്ചിരിക്കുന്നത്. ഈ അഞ്ചുപേർക്കും വഴിവിട്ട് ഉയർന്ന ശമ്പളവും തസ്തികയും നൽകുവാൻ വേണ്ടിയാണ് അവരുടെ മാതൃ സ്ഥാപനങ്ങളിൽ നിന്നും കെഎസ്ഐടിഎല്ലിലേക്ക് മാറ്റി നിയമനം നൽകിയത്. മാതൃ സ്ഥാപങ്ങളിൽ നിലവിൽ അവർക്കു ലഭിക്കേണ്ടിയിരുന്ന ശമ്പളത്തേക്കാളും വളരെ ഉയർന്ന ശമ്പളമാണ് ഇപ്പോൾ നൽകുന്നത്. തീർത്തും സുതാര്യമല്ലാതെ, മാനദണ്ഡങ്ങൾ ഒന്നും നിശ്ചയിക്കാതെയാണ് ഈ നിയമനങ്ങൾ നടന്നിട്ടുള്ളത്. നിയമനങ്ങൾ ചട്ടപ്രകാരമല്ലാത്തതും,ക്രമവിരുദ്ധവുമാണ്. ഇതിനു പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്. 2016 ജൂൺമുതൽ ഈ സ്ഥാപനത്തിലും അനുബന്ധ പ്രോജക്ടുകളിലും നടന്ന നിയമനങ്ങൾ യോഗ്യതയും, പരിചയവും ഒന്നും നിശ്ചയിക്കാതെയുമാണ് നടന്നിട്ടുള്ളത്.
യോഗ്യതകൾ നിശ്ചയിച്ചിരുന്ന തസ്തികളിൽപോലും ഇവയൊക്കെ കാറ്റിൽ പറത്തിയാണ് നിയമനങ്ങൾ നടന്നിട്ടുള്ളത്. ഉന്നതർക്ക് താത്പര്യമുള്ള വ്യക്തികളെ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിക്കുന്നതിനും, അതുപോലെ മറ്റു ക്രമക്കേടുകൾ നടത്തുന്നതിനും മറയാക്കുവാനായിരുന്നു പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ പോലെയും, വിഷൻ ടെക്നോളജി&സ്റ്റാഫിങ് സൊല്യൂഷൻസ് പോലെയുള്ള കൺസൾട്ടൻസികളെ നിയമിച്ചിരുന്നത്. കെഎസ്ഐടിഎല്ലിൽ നിരവധി വാഹനങ്ങൾ വാടകയ്ക്കെടുത്തിരുന്നതായി അറിയുന്നു. ചട്ടപ്രകാരമല്ലാതെയാണ് വാഹനങ്ങൾ വാടകക്ക് ലഭ്യമാക്കിയത്. കരാർ ജീവനക്കാർക്കുൾപ്പടെ നിരവധി പേർക്ക് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വാഹനമനുവദിച്ചിരുന്നു. കെഎസ്ഐടിഎൽ നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചായിരുന്നു പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമാണ്. പൊതുഖജനാവ് കൊള്ളയടിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു ഐ.റ്റി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും. മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറിന് ഇക്കാര്യങ്ങളിൽ പങ്കുണ്ട്. 2016 ജൂൺ മുതൽ കെഎസ്ഐടിഎല്ലിലും അനുബന്ധ പ്രോജക്ടുകളിലും നടന്ന എല്ലാ നിയമനങ്ങളിലും നടത്തിപ്പിലും വൻക്രമക്കേടുകൾ നടന്നിട്ടുള്ളതിനാൽ ഐടി വകുപ്പിന്റെ പ്രവർത്തനത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണം. ഇതാണ് പരാതിയിൽ പറയുന്നത്. മനോജ് കുമാർ നൽകിയ പരാതി ഇങ്ങനെ:
ദ ഡയറക്ടർ
വിജിലൻസ് ആൻഡ് കറപ്ഷൻ ബ്യൂറോ
തിരുവനന്തപുരം
വിഷയം: 2016 ജൂൺ മുതൽ സംസ്ഥാന ഐ.റ്റി . വകുപ്പിലും, അതിനു കീഴിൽ വരുന്ന കേരള സ്റ്റേറ്റ് ഐ,റ്റി .ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനത്തിൽ നടന്ന അഴിമതിയും,അധികാര ദുർവിനിയോഗവും, സ്വജനപക്ഷപാതവും അന്വേഷിച്ചു നിയമ നടപടികൾ സ്വീകരിക്കുവാനുള്ള അപേക്ഷ
സംസ്ഥാന ഐ.റ്റി . വകുപ്പിലും, ഈ വകുപ്പിന് കീഴിൽ വരുന്ന കേരള സ്റ്റേറ്റ് ഐ,റ്റി . ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (KSITIL) തുടങ്ങിയ സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങൾക്കുമെതിരെ പലതരത്തിലുള്ള പരാതികൾ പൊതുസമൂഹത്തിനു മുൻപിൽ നിലനിൽക്കുന്നു. ഈ സ്ഥാപനത്തിൽ പല തരത്തിലുള്ള അഴിമതിയും,അധികാര ദുർവിനിയോഗവും , സ്വജനപക്ഷപാതവും നടന്നതായി ഉറച്ച് വിശ്വസിക്കുന്നു. 2016 ജൂൺ മുതൽ സംസ്ഥാന ഐ.റ്റി . വകുപ്പിലും, ഈ വകുപ്പിന് കീഴിൽ വരുന്ന KSITIL, സ്പേസ് പാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലും പ്രോജക്ടുകളിലും നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ട്. യോഗ്യത മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള നിരവധി നിയമനങ്ങൾ ഐ.റ്റി .വകുപ്പിനു കീഴിലുള്ള സ്ഥാപങ്ങളിൽ നടന്നു എന്നതിന് തെളിവുകൾ ഇതിനകം പുറത്തു വന്നു കഴിഞ്ഞു. സ്പേസ് പാർക്ക് എന്ന സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള പ്രോജെക്ടിൽ സ്വപ്ന സുരേഷ് എന്ന വ്യക്തിയെ നിയമിക്കുകയും പുറത്താക്കുകയും ചെയ്ത നടപടികൾ അത്യന്തം ദുരൂഹമാണ് .ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ആരോപണത്തിലാണ് ഇത്തരം വസ്തുതകൾ പൊതുസമൂഹത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. നിയമവിരുദ്ധമായ തരത്തിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ (PWC) പോലെയും, വിഷൻ ടെക്നോളജി & സ്റ്റാഫിങ് സൊല്യൂഷൻസ് പോലെയുള്ള സ്ഥാപനങ്ങളുമായി ഏർപ്പെട്ട കരാറുകളും പ്രവർത്തികളും നിയമനങ്ങളും വിജിലൻസ് അന്വേഷിച്ചു ക്രമക്കേടുകൾ പുറത്തു കൊണ്ട് വരേണ്ടതും നിയമ നടപടികൾ സ്വീകരിക്കേണ്ടതുമുണ്ട്. 11. 07. 2017 ലിറങ്ങിയ ഉത്തരവുപ്രകാരം ഇൻഫോപാർക്കിലും, ടെക്നോപാർക്കിലും നിയമതിരായിരുന്ന 5 ജീവനക്കാരെ KSITIL ൽ മാറ്റി നിയമിച്ചത് വ്യവസ്ഥാപിത രീതിയിലല്ല. യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെയാണ് ശ്രീമതി റോഷ്നി. ശ്രീ മഹേഷ്, ശ്രീകേഷ്, അൻസാജ്, ശ്രീജിത്ത് എന്നീ 5 ജീവനക്കാരെ മാറ്റി നിയമിച്ചിരിക്കുന്നത്.
മേൽ സൂചിപ്പിച്ച അഞ്ചുപേർക്കും വഴിവിട്ട് ഉയർന്ന ശമ്പളവും തസ്തികയും നൽകുവാൻ വേണ്ടിയാണ് അവരുടെ മാതൃ സ്ഥാപനങ്ങളിൽ നിന്നും KSITIL ലേക്ക് മാറ്റി നിയമനം നൽകിയത്. മാതൃ സ്ഥാപങ്ങളിൽ നിലവിൽ അവർക്കു ലഭിക്കേണ്ടിയിരുന്ന ശമ്പളത്തേക്കാളും വളരെ ഉയർന്ന ശമ്പളമാണ് KSITIL എന്ന സ്ഥാപനത്തിൽ നിന്നും അവർക്ക് ഇപ്പോൾ നൽകുന്നത്. തീർത്തും സുതാര്യമല്ലാതെ, മാനദണ്ഡങ്ങൾ ഒന്നും നിശ്ചയിക്കാതെയാണ് KSITIL ൽ ഈ നിയമനങ്ങൾ നടന്നിട്ടുള്ളത്. ഈ നിയമനങ്ങൾ ചട്ടപ്രകാരമല്ലാത്തതും,ക്രമവിരുദ്ധവുമാണ്. ഇതിനു പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ട്. ഈ നിയമനങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ഉത്തരവുകൾ പരിശോധനക്കായി പരാതിയോടൊപ്പം ഹാജരാക്കുന്നു.
മേൽസൂചിപ്പിച്ചവ കൂടാതെ ഒട്ടനവധി നിയമനങ്ങൾ KSITIL എന്ന സ്ഥാപനത്തിലും അതിനോടനുമ്പന്ധിച്ച് ഉള്ള വിവിധങ്ങളായ പ്രോജക്ടുകളിലും നടന്നിട്ടുണ്ട്. 2016 ജൂൺ മാസം തൊട്ട് ഈ സ്ഥാപനത്തിലും അനുബന്ധ പ്രോജക്ടുകളിലും നടന്ന നിയമനങ്ങൾ യോഗ്യതയും, പരിചയവും ഒന്നും നിശ്ചയിക്കാതെയുമാണ് നടന്നിട്ടുള്ളത്. യോഗ്യതകൾ നിശ്ചയിച്ചിരുന്ന തസ്തികളിൽപോലും അവയൊക്കെ കാറ്റിൽ പറത്തിയാണ് നിയമനങ്ങൾ നടന്നിട്ടുള്ളത്. ഉന്നതർക്ക് താത്പര്യമുള്ള വ്യക്തികളെ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിക്കുന്നതിനും, അതുപോലെ മറ്റു ക്രമക്കേടുകൾ നടത്തുന്നതിനും മറയാക്കുവാനായിരുന്നു പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ (PWC) പോലെയും, വിഷൻ ടെക്നോളജി & സ്റ്റാഫിങ് സൊല്യൂഷൻസ് പോലെയുള്ള കൺസൾട്ടൻസികളെ നിയമിച്ചിരുന്നത്.
അതുപോലെ KSITIL എന്ന സ്ഥാപനത്തിൽ നിരവധി വാഹനങ്ങൾ വാടകയ്ക്കെടുത്തിരുന്നതായി അറിയുന്നു. ചട്ടപ്രകാരമല്ലാതെയാണ് വാഹങ്ങൾ വാടകക്ക് ലഭ്യമാക്കിയത്. കരാർ ജീവനക്കാർക്കുൾപ്പടെ നിരവധി പേർക്ക് യാതൊരുരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വാഹനമനുവദിച്ചിരുന്നു. മേൽസൂചിപ്പിച്ച കാര്യങ്ങളിൽ നിന്നും KSITIL എന്ന സ്ഥാപനം നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചായിരുന്നു പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമാണ്. പൊതുഖജനാവ് കൊള്ളയടിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു ഐ.റ്റി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും. മുൻ ഐ.റ്റി സെക്രട്ടറിയും, KSITL ചെയർമാനായിരുന്ന ശ്രീ. എം. ശിവശങ്കറിന് ഇക്കാര്യങ്ങളിൽ പങ്കുണ്ട്. 2016 ജൂൺ മുതൽ KSITIL ലും അനുബന്ധ പ്രോജക്ടുകളിലും നടന്ന എല്ലാ നിയമനങ്ങളിലും, നടത്തിപ്പിലും വൻക്രമക്കേടുകൾ നടന്നിട്ടുള്ളതിനാൽ വകുപ്പിന്റെ അന്വേഷണം അടിയന്തിരമായി നടത്തേണ്ടതുണ്ട്. അതിനാൽ തന്നെ ഐ.റ്റി വകുപ്പിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഏജൻസികളിലെയും പ്രോജക്ടുകളിലെയും മേൽസൂചിപ്പിച്ച എല്ലാവിധ അഴിമതികളിലും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമനടപടിക്ക് വിധേയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്