കോളേജ് പഠനകാലത്ത് തുടങ്ങിയ ശത്രുത; അച്ഛൻ മരിച്ചതോടെ ഗോഗി ഗുണ്ടാ നേതാവായി; പകയുമായി ടില്ലുവിന്റെ ഗ്യാങിനെ തകർക്കാൻ ഇറങ്ങി; ഒടുവിൽ കോടതി മുറിയിൽ വെടിയേറ്റു മരണം; ഡൽഹി സാക്ഷ്യം വഹിച്ചത് ഗുണ്ടാ പകയോ അതോ പൊലീസ് എൻകൗണ്ടറോ? ഗ്യാങ് വാറിൽ സംശയം ഏറെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : ഡൽഹിയിലെ കോടതിമുറിയിൽ കൊല്ലപ്പെട്ട ജിതേന്ദ്ര ഗോഗിയുടേയും ടില്ലു ടാജ്പുരിയയുടേയും പകയുടെ കഥ സിനിമയേയും വെല്ലുന്നത്. ഒരുകാലത്ത് ഗോഗിയും ടില്ലുവും അടുത്ത സുഹൃത്തുക്കളായിരുന്നു. 2010-ൽ കോളേജിലെ സ്റ്റുഡന്റ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇരുവരും തമ്മിലുള്ള കുടിപ്പകയ്ക്ക് തുടക്കമിട്ടത്. അത് 11 വർഷത്തിലേറെയായി തുടരുന്ന പകയുമായി.
ഇതിനിടെ കൊല്ലപ്പെട്ടത് 25 ലേറെ പേർ. കോടതിമുറിക്കുള്ളിൽ ഡൽഹിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ജിതേന്ദർ മൻ ഗോഗിയെ എതിരാളിയായ സുനിൽ ടാജ്പുരിയയുടെ (ടില്ലു) സംഘം വെടിവച്ചുകൊന്ന സംഭവത്തിൽ നിന്ന് ഇനിയും രാജ്യതലസ്ഥാനം മുക്തമായിട്ടില്ല. സുരക്ഷാ വീഴ്ച ഓർമ്മപ്പെടുത്തുന്നതാണ് സംഭവങ്ങൾ. കോടതിയിലേക്ക് നടന്ന തീവ്രവാദ ആക്രമണത്തിന് സമാനമാണ് കാര്യങ്ങൾ. അതുകൊണ്ട് തന്നെ കൂടുതൽ പഴുതടച്ച സുരക്ഷയിലേക്ക് കാര്യങ്ങൾ പോകും.
ഡൽഹിയിലെ രോഹിണി കോടതിയിലുണ്ടായ വെടിവെപ്പിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ടാ തലവനായ ഗോഗിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയായിരുന്നു വെടിവെപ്പുണ്ടാകുന്നത്. ടില്ലു തജ്പുരിയയുടെ ഗ്യാങ്ങാണ് ജിതേന്ദ്ര ഗോഗിയെ കൊന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ഗോഗിയെ കൊന്നത് ടില്ലുവിന്റെ സംഘത്തിലുള്ളവരാണോ അതോ പൊലീസ് എൻകൗണ്ടറാണോ എന്ന സംശയം മാത്രം ശേഷിക്കുന്നു. ആർഭാട ജീവിതം നയിക്കാൻ വേണ്ടി ഏതു കുറ്റകൃത്യവും ചെയ്യാൻ തയ്യാറായിരുന്നു ടില്ലുവും ഗോഗിയും. പണത്തിന് വേണ്ടി എന്ത് ക്രൂരതയും ചെയ്യാൻ മടിക്കാത്ത കുറ്റവാളി എന്നാണ് ഗോഗിയെക്കുറിച്ച് ഡൽഹി പൊലീസ് പറയുന്നത്.
ഈ ഗുണ്ടകൾ തമ്മിലെ ശത്രുതയുടെ തുടക്കം 2010 ലെ കോളജ് പഠനകാലത്തേക്കു നീളുന്നു. കോളജ് വിദ്യാർത്ഥിയായിരുന്നു അന്ന് ജിതേന്ദർ. സുഹൃത്ത് കോളജ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയപ്പോൾ ടില്ലു അയാളെ മർദിച്ചു പത്രിക പിൻവലിപ്പിച്ചു. ഇതിന്റെ ദേഷ്യത്തിന് 2010 ൽ തില്ലുവിന്റെ സുഹൃത്തായ പ്രവീണിനു നേരെ ഗോഗി വെടിവച്ചു. അറസ്റ്റിലായി പിന്നീടു ജയിൽ മോചിതനായെങ്കിലും ജിതേന്ദർ ഗോഗി തിരികെ കോളജിലെത്തിയില്ല. കാൻസർ ബാധിതനായി പിതാവു മരിക്കുക കൂടിയ ചെയ്തതോടെ അക്രമപാതയിലേക്കു പൂർണമായി തിരിഞ്ഞു.
2013 ൽ ഡൽഹി സർവകലാശാലയ്ക്കു കീഴിലെ ശ്രദ്ധാനന്ദ് കോളജിലെ തിരഞ്ഞെടുപ്പിനിടെ ടില്ലു സംഘത്തിലെ സന്ദീപ്, രവീന്ദർ എന്നിവരെ വെടിവച്ചു വീഴ്ത്തിയതോടെ ഗുണ്ടകളിലെ താരമായി. 2016 ൽ അറസ്റ്റ് ചെയ്തെങ്കിലും കോടതിയിലേക്കുള്ള യാത്രാമധ്യേ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. 2017 ൽ കൂട്ടാളി നിരഞ്ജനെ വധിച്ച കേസിലെ പ്രതിയുടെ പിതാവ് ദേവേന്ദർ പ്രധാനെ കൊലപ്പെടുത്തി. ഹരിയാനയിലെ പ്രശസ്ത നാടൻപാട്ട് കലാകാരിയായ ഹർഷിത ദാഹിയയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2017 നവംബറിൽ ദീപക് എന്ന അദ്ധ്യാപകനെയും 2018 ൽ പ്രശാന്ത് വിഹാറിലെ രവി ഭരദ്വാജിനെയും കൊലപ്പെടുത്തിയ കേസിലും മുഖ്യപ്രതിയായി.
2018 ജൂണിൽ വടക്കൻ ഡൽഹിയിലെ ബുരാരിയിലെ തിരക്കേറിയ റോഡിൽവെച്ച് പകൽ നടന്ന ഗോഗി-ടില്ലു ഏറ്റുമുട്ടലിൽ നിരപരാധിയായ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് പരിക്കേറ്റു. മൂന്നു വർഷം മുമ്പ് രോഹിണി കോടതിയിലും കഴിഞ്ഞ ജൂണിൽ വടക്കൻ ഡൽഹിയിലെ മറ്റൊരു തെരുവിൽവെച്ചും ഏറ്റുമുട്ടലുണ്ടായി. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇരുവരും തമ്മിലുള്ള ഗ്യാങ് വാറുകളിൽ നൂറോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
വെടിവെപ്പ് കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഗോഗി സ്വന്തമായി ഒരു ക്രിമിനൽ സംഘത്തെ വളർത്തിയെടുത്തു. കൊലപാതകം, കവർച്ച തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളുമായി ഈ ഗ്യാങ് പിന്നീട് സജീവമായി. ടില്ലുവും ഗോഗിയും തമ്മിലുള്ള പോര് തീവ്രമായത് 2013-ന് ശേഷമാണ്. അന്ന് ഡൽഹിയെ വിറപ്പിച്ച ഗുണ്ടാനേതാവ് നീതി ദബോദിയ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. മറ്റൊരു നേതാവായ നീരജ് ഭവാനിയ ജയിലിനുള്ളിലുമായി. ഇതോടെ ഡൽഹിയിൽ ഗോഗിയും ടില്ലുവും കിരീടംവെയ്ക്കാത്ത രാജാക്കന്മാരായി.
എല്ലാം ആസൂത്രിതം
2012ൽ ടില്ലുവിന്റെ ഏറ്റവും വിശ്വസ്തനായ വികാസിന് ഗോഗിയും കൂട്ടാളികളും വെടിയുതിർത്തോടെയാണ് തർക്കം അക്രമാസക്തമാകുന്നത്. 2015ൽ അറസ്റ്റിലായ ടില്ലു തിഹാർ ജയിലിലാണ്. ടില്ലുവിനെ തിരിച്ചടിക്കാൻ വേണ്ടി അവസരം കാത്ത് നിന്നപ്പോഴായിരുന്നു ഗോഗിയും പൊലീസിന്റെ പിടിയിലാകുന്നത്. പാനിപ്പത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. 2016ൽ ഹരിയാന കോടതിയിൽ വിചാരണയ്ക്കായി കൊണ്ടു പോകുന്ന വഴി ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാൾ ടില്ലുവിന്റെ മുഴുവൻ കൂട്ടാളികളെയും കൊലപ്പെടുത്തി. കഴിഞ്ഞ വർഷമാണ് ഗോഗി വീണ്ടും പിടിയിലാകുന്നത്. ഗുഡ്ഗാവിൽ നിന്നാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.
ഹരിയാനയിലെ നാടൻപാട്ട് കലാകാരിയായ ഹർഷിത ദാഹിയയെയും അദ്ധ്യാപകൻ ദീപകിനെയും കൊലപ്പെടുത്ത കേസിലെ പ്രതിയാണ് ഗോഗി. ഗോഗിയുടെ കൂട്ടാളിയുമായി ബന്ധപ്പെട്ട കേസിൽ ദൃക്സാക്ഷിയായി എന്നതിനാലാണ് ദാഹിയയെ കൊലപ്പെടുത്തുന്നത്. ഇതിന് പുറമെ നിരവധി കൊലപാതകങ്ങളാണ് അദ്ദേഹം നടത്തിയത്. ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിരവധി കേസുകളുണ്ടായിരുന്ന ഗോഗിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 6.5 ലക്ഷം ഇനാമായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഡൽഹി 4 ലക്ഷം രൂപയും ഹരിയാന 2.5 ലക്ഷം രൂപയുമായിരുന്നു ഇനാം പ്രഖ്യാപിച്ചത്.
ക്രിമിനൽ കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ടാണ് ജിതേന്ദ്ര ഗോഗിയെ കോടതിയിലേക്ക് എത്തിച്ചത്. ഡൽഹി പൊലീസിന്റെ എസ്കോർട്ടിലായിരുന്നു ഇയാളെ കോടതിയിലേക്ക് കൊണ്ടു വന്നത്. എന്നാൽ അഭിഭാഷകരെന്ന് തോന്നിപ്പിക്കുന്ന, അഭിഭാഷക വസ്ത്രധാരികളായ രണ്ടു പേർ ജിതേന്ദ്ര് ഗോഗിക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. കോടതിക്കുള്ളിൽ ഏകദേശം 40 റൗണ്ട് വെടിയുതിർത്തതായാണ് വിവരം.
കൃത്യമായ ആസൂത്രണത്തോടെയാണ് ഗോഗിയെ കൊല ചെയ്തത്. 207-ാം നമ്പർ കോടതി മുറിക്ക് പുറത്തു വച്ചാണ് വെടിവെപ്പുണ്ടാകുന്നത്. ആർക്കും യാതൊരു സംശയവും തോന്നാത്ത രീതിയിൽ അഭിഭാഷ വേഷത്തിലെത്തിയവർ ഗോഗി തൊട്ടടുത്തെത്തിയപ്പോൾ നിറയൊഴിക്കുകയായിരുന്നു. കോടതിക്കുള്ളിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നാണ് ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന പറഞ്ഞത്.
ടില്ലു ഗ്യാങ്ങിന്റെ ഭാഗമായ അക്രമികളാണ് ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും ഇവരെ പൊലീസ് സംഘം കീഴ്പ്പെടുത്തിയെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍