ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ വയ്യ; താൽപ്പര്യം ചുറ്റിക്കറങ്ങാൻ; അമൃതസറിലും ലഡാക്കിലും കറങ്ങി ഒടുവിൽ ഗോവയിൽ; അമ്മയെയോ ബന്ധുക്കളേയൊ കാണാൻ തോന്നാറില്ല; അജ്ഞാതവാസം പണ്ടുതൊട്ടേ ഇഷ്ടം; മൃതദേഹം മാറി സംസ്ക്കരിക്കപ്പെട്ട കേസിലെ വിവാദ നായകൻ ദീപകിന്റെ മൊഴിയിൽ ഞെട്ടി പൊലീസ്
എം റിജു
കോഴിക്കോട്: പൊലീസിനെയും നാട്ടുകാരെയും മാസങ്ങളോളം മുൾമുനയിൽനിർത്തിയ സംഭവമായിരുന്നു മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ ദീപക്കിന്റെ (36) തിരോധാനം. മാസങ്ങൾനീണ്ട അന്വേഷണത്തിനുശേഷമാണ് ഇയാളെ കഴിഞ്ഞ ദിവസം ഗോവയിൽ കണ്ടെത്തിയത്. പക്ഷേ അപ്പോഴേക്കും സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര സൂപ്പിക്കടയിലെ ഇർഷാദിന്റെ മൃതദേഹം ദീപക്കിന്റേതാണെന്ന് കരുതി മാറി സംസ്കരിച്ചിരുന്നു. പക്ഷേ നാട്ടിൽ നടന്ന ഈ പുകിലുകൾ ഒന്നും താൻ അറിഞ്ഞില്ല എന്നാണ് ദീപക് പൊലീസിനോട് പറയുന്നത്. തന്റെ ഫോൺ നഷ്ടപ്പെട്ടതിനാൽ ആരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ഇയാൾ പറയുന്നു.
എന്തിനാണ് നാട്ടിൽനിന്ന് എട്ടുമാസത്തോളം മുങ്ങിയത് എന്ന പൊലീസിന്റെ ചോദ്യത്തിന് 'ചുമ്മാ' എന്ന മറുപടി മാത്രമാണ് ഇയാൾ നൽകുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. അവർ സമാന്തരമായി അന്വേഷണം തുടരുന്നുണ്ട്. ഒരു ജോലിയിലും ഉറച്ചുനിൽക്കാൻ താൽപ്പര്യമില്ലാത്ത പ്രകൃതമാണ് തന്റെതെന്നും, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ വയ്യെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
രാജ്യം ചുറ്റി സഞ്ചാരം
കഴിഞ്ഞവർഷം ജൂൺ ഏഴിനാണ് മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി വീട്ടിൽനിന്ന് വിസയുടെ ആവശ്യത്തിനെന്നു പറഞ്ഞ് ദീപക് എറണാകുളത്തേക്കു പോയത്. നേരെ ഗോവയിലേക്കായിരുന്നു യാത്ര. അവിടെവെച്ച് മൊബൈൽഫോൺ നഷ്ടപ്പെട്ടു. പുതിയ ഫോൺ വാങ്ങാനൊന്നും ശ്രമിച്ചില്ല. പിന്നീട് രാജ്യംചുറ്റി സഞ്ചാരം തുടങ്ങിയെന്നാണ് ദീപക് പൊലീസുകാരോട് പറഞ്ഞത്. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ ഇന്ത്യ മുഴുവൻ യാത്ര നടത്തി. പഞ്ചാബിലെ അമൃതസറിലും കശ്മീരിലെ ലഡാക്കിലുമടക്കം ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും കറങ്ങി. ഒടുവിൽ ഗോവയിൽ എത്തി, അവിടെ ഒരു ഹോട്ടലിൽ പണിയും നോക്കി. കാശ് തീരുമ്പോൾ പല ഉത്തരേന്ത്യൻ ഹോട്ടലുകളിലും ഇയാൾ ജോലി നോക്കിയിട്ടുണ്ട്.മുമ്പ് ഒന്നിലധികം തവണ ദീപക് നാടുവിട്ടിരുന്നു. അപ്പോഴെല്ലാം കുറേക്കഴിയുമ്പോൾ തിരികെ എത്തുകയും ചെയ്തതാണ്. എന്നാൽ, എട്ടുമാസത്തോളം കാണാമറയത്ത് കഴിഞ്ഞത് ആദ്യമായാണ്.
പക്ഷേ ഒടുവിൽ ഒന്ന് അമ്മയെ വിളിക്കാൻ തോന്നിയതാണ് ,ക്രൈംബ്രാഞ്ചിന് ദീപകിനെ കണ്ടെത്താൻ സഹായകമായത്. ഗോവയിൽനിന്ന് ഒരു ടാക്സി ഡ്രൈവറുടെ മൊബൈൽ ഫോൺ വാങ്ങിയാണ് ദീപക് കഴിഞ്ഞദിവസം അമ്മ ശ്രീലതയെ വിളിച്ചത്. ഗോവയിലുണ്ടെന്നും പേടിക്കേണ്ടെന്നും എത്രയും വേഗത്തിൽ തിരികെവരുമെന്നുമാണ് പറഞ്ഞത്. മകൻ ജീവിച്ചിരിപ്പുണ്ടെന്ന വിവിരമറിഞ്ഞ് സന്തോഷത്തോടെ വിശദമായി സംസാരിക്കാൻ തുടങ്ങതിനുമുമ്പ് ഫോൺ കട്ടായി.
മകളുടെ വീട്ടിലായിരുന്നു ശ്രീലത അപ്പോഴുള്ളത്. മകൾ ദിവ്യ തിരികെ അതേ നമ്പറിൽ വിളിച്ചെങ്കിലും ഹിന്ദി സംസാരിക്കുന്നയാളാണ് ഫോണെടുത്തത്. പിന്നീട് ബന്ധുക്കളും ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും ദീപക്കിനെപ്പറ്റി വിശദമായ വിവരങ്ങളൊന്നും മൊബൈൽ ഫോൺ ഉടമയ്ക്ക് നൽകാനുണ്ടായിരുന്നില്ല. വീട്ടുകാർ ഈ വിവരം പൊലീസിന് കൈമാറി.
ദീപക് ഗോവയിലുണ്ടെന്ന നിർണായക വിവരം ലഭിച്ചതോടെ ഗോവ പൊലീസിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. ഗോവയിലുള്ള മറുനാട്ടുകാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫോട്ടോകൾ അയച്ചുനൽകി ഹോട്ടലുകളിലെല്ലാം നടത്തിയ അന്വേഷണത്തിന് ഫലമുണ്ടായി. ഇങ്ങനെയൊരു മറുനാട്ടുകാരൻ ഒരു ഹോട്ടലിൽ താമസമുണ്ടെന്ന വിവരമെത്തി. അവിടെ നൽകിയ ആധാർ കാർഡിലെ വിലാസം ക്രൈംബ്രാഞ്ച് നൽകിയ വിലാസമാണെന്ന് കണ്ടതോടെ കാര്യങ്ങൾ എളുപ്പമായി.
ഗോവൻ പൊലീസ് കസ്റ്റഡിയിലെടുത്ത് ഫോട്ടോകൾ എടുത്ത് അയച്ചുനൽകി. ഇത് ദീപക്കിന്റെ ബന്ധുക്കളെ കാണിച്ച് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണസംഘം ഗോവയിലേക്ക് പുറപ്പെട്ടത്. ക്രൈംബ്രാഞ്ച് എസ്ഐ.മാരായ മോഹനകൃഷ്ണൻ, കെ.പി. രാജീവൻ, വി.കെ. രാജീവൻ, എസ്.സി.പി.ഒ.മാരായ വി.പി. ഷാജി, സുരേഷ് കാരയാട് എന്നിവരടങ്ങിയ സംഘമാണ് ഗോവയിലെത്തിയത്.
വീണ്ടും ഡിഎൻഎ പരിശോധന
ബുധനാഴ്ച ഗോവയിൽ പനജിക്കടുത്തുള്ള മഡ്ഗാവ് ടൗൺ പൊലീസ് സ്റ്റേഷനിലെത്തി ദീപക്കിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഒപ്പംകൂട്ടി. വ്യാഴാഴ്ച കോഴിക്കോട്ടെത്തിച്ച് പയ്യോളി കോടതിയിൽ ഹാജരാക്കും. അമ്മനൽകിയ ഹേബിയസ് കോർപ്പസ് ഹർജി നിലവിലുള്ളതിനാൽ ദീപക്കിനെ കണ്ടെത്തിയകാര്യം അറിയിച്ച് ഹൈക്കോടതിക്കും റിപ്പോർട്ട് നൽകും.ഡി.എൻ.എ. പരിശോധനനടത്തി ദീപക്കാണെന്നകാര്യം ഒന്നുകൂടി ഉറപ്പാക്കുകയും ചെയ്യും.
ഉടൻ വരാമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും പെട്ടെന്ന് നാട്ടിലേക്കു പോകാൻ ഉദ്ദേശ്യമൊന്നുമുണ്ടായിരുന്നില്ലെന്നാണ് പൊലീസുകാർക്ക് മനസ്സിലായത്.
അബുദാബിയിൽ ആറുവർഷത്തോളം സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കിയിരുന്ന ദീപക് കാണാതാകുന്നതിന് ഒന്നരവർഷംമുമ്പാണ് നാട്ടിലെത്തിയത്. ദുബായിൽ ജോലിചെയ്യവേ ഒരു സാമ്പത്തിക കേസുമായി ബന്ധപ്പെട്ട് ഇയാൾ ജയിലും ആയിരുന്നുവെന്ന് സൂചനയുണ്ട്. മേപ്പയ്യൂരിൽ കുറച്ചുകാലം വസ്ത്രസ്ഥാപനത്തിലും ജോലിചെയ്തിരുന്നു. രജിസ്ട്രാർ ഓഫീസിൽനിന്ന് വിരമിച്ചതാണ് അമ്മ ശ്രീലത. ഇവരുടെ രണ്ടുമക്കളിൽ മൂത്തയാളാണ് ദീപക്. അച്ഛൻ നേരത്തേ മരിച്ചു.
ദീപക് ഫോൺ ഉപയോഗിക്കാത്തത് അന്വേഷണസംഘത്തെ പ്രധാനമായി കുഴക്കിയ ഘടകമായിരുന്നു. എങ്കിലും അടുത്തബന്ധമുള്ളവരുടെ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നു. എ.ടി.എം. ഉപയോഗിച്ചുള്ള ബാങ്ക് ഇടപാടുകളും യുവാവ് പിന്നീട് നടത്തിയിരുന്നില്ല.ദീപക്കിന്റെ പാസ്പോർട്ട് വീട്ടിൽത്തന്നെയാണുള്ളത്. അതിനാൽ, രാജ്യത്തിനകത്തുതന്നെയുണ്ടെന്നായിരുന്നു പൊലീസിന്റെ നിഗമനം. പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതെവന്നതോടെ അമ്മ ശ്രീലത ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും തുടർന്ന് അന്വേഷണം മൂന്നുമാസംമുമ്പ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി. ആർ. ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുക്കുകയുമായിരുന്നു.
സിബിഐ അന്വേഷണം വേണം
അതിനിടെ ദീപക്കിന്റെ മൃതദേഹം എന്ന് കരുതി ഹൈന്ദവ ആചാരപ്രകാം മാറി സംസ്ക്കരിച്ച ഇർഷാദിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പിതാവ് നാസർ ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്തിന്റെ സൂത്രധാരന്മ്മാരായ സ്വാലിഹ് അടക്കമുള്ള മൂന്ന് പ്രതികൾ ഇപ്പോഴും ഗൾഫിലാണ്. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിക്കുന്നില്ലെന്നും പിതാവ് ആരോപിച്ചു. ഡിഎൻഎ ടെസ്റ്റ് നടത്താതെ മൃതദേഹം വിട്ടുകൊടുത്ത പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ഇർഷാദിന്റെ പിതാവ് ആവശ്യപ്പെട്ടു.
ഇർഷാദിന്റെ കേസന്വേഷണത്തിനിടെ ഡി.എൻ.എ. പരിശോധനയിലാണ് മരിച്ചത് ദീപക്കല്ലെന്ന് തിരിച്ചറിഞ്ഞത്. ഒറ്റ നോട്ടത്തിലും, തൂക്കത്തിലും, ആകാരത്തിലുമെല്ലാം ഇരുവരും തമ്മിലുള്ള സാമ്യമാണ് വിനയായത്. രണ്ട് പേരെയും കാണാതാകുന്നത് ഒരേ സമയത്തായിരുന്നു. ഇതിനിടെയാണ് ദീപക്കിന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ജീർണിച്ചിരുന്നു.ദീപക്കിന്റെ അമ്മ, അനിയത്തിയുടെ ഭർത്താവ്, അച്ഛന്റെ അനിയന്മാർ, സുഹൃത്തുക്കൾ എന്നിവരാണ് മൃതദേഹം 'തിരിച്ചറിഞ്ഞത്'. ഇതോടെ മൃതദേഹം പരിശോധനകളും പോസ്റ്റ്മോർട്ടവും നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. ഇവർ ഹൈന്ദവാചാര പ്രകാരം മൃതദേഹം സംസ്ക്കരിക്കയും ചെയ്തു. ഇതോടെ ഇർഷാദിന്റെ കുടുംബത്തിന് മതാചാര പ്രകാരം സംസ്ക്കരിക്കാൻ മൃതദേഹം പോലും ലഭിക്കാത്ത അവസ്ഥയുമായി. ഇർഷാദിന്റെ മൃതദേഹ അവശിഷ്ടങ്ങളാണ് ബന്ധുക്കൾക്ക് കൈമാറി കിട്ടിയത്.
സ്വർണ്ണക്കടത്ത് കാരിയർ ആയ ഇർഷാദിനെ സ്വർണം നഷ്ടപ്പെടുത്തിയെന്ന കാരണം ചുമത്തി കൊടുവള്ളി കേന്ദ്രീകരിച്ച മാഫിയ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. ദുബായിൽ നിന്ന് കഴിഞ്ഞവർഷം മെയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈ ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്ത് സംഘങ്ങളാണ് ഇർഷാദിന്റെ കൊലക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും സ്വർണ്ണക്കടത്തും, തട്ടിക്കൊണ്ടുപോകലുമായി ഈ മേഖലയിൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. 916 നാസറെന്നറിയപ്പെടുന്ന താമരശേരി കൈതപ്പൊയിൽ ചെന്നിപ്പറമ്പിൽ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള സ്വർണക്കള്ളക്കടത്ത് സംഘമാണ് ഇർഷാദിനെ കൊന്നതെന്നാണ് പൊലീസ് പറയുന്നു. കേസിൽ മുഖ്യപ്രതികളായ നാലുപേർ ഇപ്പോൾ അറസ്റ്റിലാണ്. പക്ഷേ സൂത്രധാരർ ഇപ്പോഴും സുഖമായി വിഹരിക്കയാണ്.
Stories you may Like
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- ധീര ബലിദാനി പരംവീരചക്ര ദീപകിന്റെ ഭാര്യ രേഖ ലെഫ്റ്റനന്റായി ലഡാക്കിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്