കെ എം മാണി ഉൾപ്പെട്ട കോഴി കോഴക്കേസ് കണ്ടെത്തിയ വാണിജ്യ നികുതി ഉദ്യോഗസ്ഥനെ വധിക്കാൻ ഗുണ്ടകളെ ഏർപ്പെടുത്തിയത് ആര്? കൊല്ലത്തു നിന്നു പിടികൂടിയ ഗുണ്ടാസംഘം കൈയിൽ സൂക്ഷിച്ച ഉദ്യോഗസ്ഥന്റെ ഫോട്ടോ കണ്ടെത്തി സുരക്ഷ ഏർപ്പെടുത്തിയതു സെൻകുമാർ; ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന രേഖ ഒടുവിൽ പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മന്ത്രിയായിരുന്ന കെ എം മാണി ഉൾപ്പെട്ട കോഴി കോഴക്കേസ് കണ്ടെത്തിയ വാണിജ്യനികുതി ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമമുണ്ടായെന്ന വാർത്ത പുറത്തുവന്നതോടെ ഇതിനു പിന്നിൽ ആരെന്ന ചോദ്യം ഉയരുന്നു. 2013ലാണ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമമുണ്ടായത്.
മറ്റൊരു കേസുമായി ബന്ധപ്പെട്ടു പിടിയിലായ ക്വട്ടേഷൻ സംഘത്തിന്റെ കൈയിൽ നിന്നു പൊലീസ് സംഘത്തിന് ഉദ്യോഗസ്ഥന്റെ ഫോട്ടോ ലഭിച്ചിരുന്നു. ഫോട്ടോ കണ്ടെത്തി ഉദ്യോഗസ്ഥനു സുരക്ഷ ഏർപ്പെടുത്തിയത് അന്നത്തെ വിജിലൻസ് മേധാവിയായിരുന്ന ടി പി സെൻകുമാറാണ്.
2013ലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇതെക്കുറിച്ചുള്ള തെളിവുകൾ പുറത്തുവരുന്നത്. കോഴിക്കേസ് ആദ്യം അന്വേഷിച്ച വാണിജ്യ നികുതി ഇൻസ്പെക്ടർ ശ്രീരാജ് കെ പിള്ളയെയാണ് ക്വട്ടേഷൻ സംഘം വധിക്കാൻ ശ്രമിച്ചത്. ഒരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് കൊല്ലത്തു നിന്നുമാണ് ക്വട്ടേഷൻ സംഘം പിടിയിലായത്. ഈ സംഘത്തിലെ ഒരാളുടെ കയ്യിൽ നിന്നാണു ശ്രീരാജ് കെ പിള്ളയുടെ ഫോട്ടോ പിടിച്ചെടുത്തത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഉദ്യോഗസ്ഥനെ വധിക്കാനുള്ള പദ്ധതിക്ക് ക്വട്ടേഷൻ സംഘം ഒരുങ്ങുന്നതായുള്ള വിവരം പൊലീസിനു ലഭിച്ചത്. ഇതിനു പിന്നാലെയാണ് ശ്രീരാജ് കെ പിള്ളയ്ക്ക് അടിയന്തിരമായി സുരക്ഷ ഒരുക്കണമെന്ന് അന്ന് വിജിലൻസ് മേധാവിയായിരുന്ന ടി പി സെൻകുമാർ തൃശ്ശൂർ പൊലീസ് കമ്മീഷർക്ക് നിർദ്ദേശം നൽകിയത്. 2011 ൽ കോഴി നികുതി വെട്ടിപ്പ് കേസന്വേഷിച്ച സംഘത്തിലെ അംഗമായിരുന്നു ശ്രീരാജ്.
പൊലീസ് കമ്മീഷണർക്കു ടി പി സെൻകുമാർ നൽകിയ നിർദ്ദേശത്തിന്റെ പകർപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോഴിഫാം ഡീലർമാർക്കു നികുതിയിളവ് അനുവദിച്ചും ആയുർവേദ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചും സർക്കാരിന് 200 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് മാണിക്കെതിരായ കേസ്. ഒരു ഇറച്ചിക്കോഴി കമ്പനിയിൽ നിന്ന് നികുതി ഇനത്തിൽ സർക്കാരിന് കിട്ടേണ്ടിയിരുന്ന 65 കോടി രൂപയുടെ കുടിശ്ശിക മാണി സ്റ്റേ ചെയ്തു. ഇതിലൂടെ കോഴിക്കമ്പനി കോടികളുടെ ലാഭം ഉണ്ടാക്കിയെന്നും ആരോപണമുണ്ട്. നികുതി ഇളവുകേസിൽ കെ എം മാണിക്കെതിരെ വീണ്ടും അന്വേഷണത്തിന് ഒരുങ്ങുകയാണു വിജിലൻസ്. നാല് ആയുർവേദ കമ്പനികൾക്കും നികുതി ഇളവ് നൽകി ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും മാണിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നുണ്ട്.
ബാർ കോഴയ്ക്കു പിന്നാലെയാണു കോഴി നികുതിവെട്ടിപ്പിലും മാണിക്കെതിരെ അന്വേഷണം നടത്താൻ ഇപ്പോൾ വിജിലൻസ് തീരുമാനിച്ചത്. മുൻ ധനമന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു വിജിലൻസ് കോടതി പറഞ്ഞ സാഹചര്യത്തിലാണ് മാണിക്കെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബാർ കോഴ കേസിൽ തുടരന്വേഷണം ആരംഭിക്കുന്നതിന് പുറമെ മാണിക്ക് തിരിച്ചടിയാകുന്നതാണ് കോഴി നികുതി വെട്ടിപ്പ് കേസിലെ എഫ്ഐആർ.
ബ്രോയ്ലർകോഴി മൊത്തക്കച്ചവടക്കാരുടെ നികുതിവെട്ടിപ്പിന് ഒത്താശചെയ്തും സൗന്ദര്യവർധകവസ്തുക്കളുടെ നികുതിയിൽ അന്യായമായി ഇളവുനൽകിയും ഖജനാവിന് 215 കോടി നഷ്ടംവരുത്തിയെന്നാണു മാണിക്കെതിരായ കേസ്. കോഴിക്കച്ചവടക്കാർക്കും സൗന്ദര്യവർധകനിർമ്മാതാക്കൾക്കും ലാഭമുണ്ടാക്കാൻ മാണി ഔദ്യോഗികപദവി ദുരുപയോഗിച്ചതായി ത്വരിതാന്വേഷണത്തിൽ കണ്ടെത്തിയെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
മാണിക്കുപുറമേ ധനമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജയചന്ദ്രൻ, കോഴിക്കച്ചവടക്കാരായ പി ടി ഡേവിസ്, പി ടി ജോൺസൻ, ഗ്രേസി തോമസ്, പി ടി ബെന്നി, പി ടി വർഗീസ്, പി ടി ജോസ്, ആയുർവേദ സൗന്ദര്യവർധക വസ്തുനിർമ്മാതാക്കൾ എന്നിവരെ പ്രതികളാക്കിയാണ് വിജിലൻസ് എറണാകുളം റേഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖ് പ്രഥമവിവര റിപ്പോർട്ട് നൽകിയത്. അഴിമതിനിരോധനിയമത്തിലെ 13(1), 13(2), ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120 എന്നീ വകുപ്പുകളാണ് മാണിക്കും പ്രൈവറ്റ് സെക്രട്ടറിക്കുമെതിരെ ചുമത്തിയത്.
ബ്രോയ്ലർകോഴി മൊത്തവിതരണക്കാരനായ തോംസൺ ഗ്രൂപ്പ് ഉടമ ഇരിങ്ങാലക്കുട കൊമ്പൊടിഞ്ഞാമാക്കൽ പി ടി ഡേവിസും ബന്ധുക്കളും നടത്തിയ നികുതിവെട്ടിപ്പ് എഴുതിത്ത്ത്ത്ത്തള്ളിയതിലൂടെ 65 കോടിയും ആയുർവേദമരുന്നുകമ്പനികൾക്ക് നികുതി കുറച്ചു കൊടുത്തതിലൂടെ 150 കോടി രൂപയും ഖജനാവിന് നഷ്ടംവരുത്തിയെന്ന് ആരോപിച്ച് അഡ്വ. നോബിൾ മാത്യു നൽകിയ പരാതിയിലാണ് കേസ്. വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം നടത്തിയ ത്വരിതപരിശോധനയിൽ മന്ത്രിയും ഉദ്യോഗസ്ഥനും മറ്റ് പ്രതികളും കുറ്റകരമായ ക്രിമിനൽ ഗൂഢാലോചന നടത്തുകയും പൊതുഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന് വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു. രണ്ട് ആരോപണങ്ങളും ഒറ്റക്കേസായാണ് അന്വേഷിക്കുന്നത്.
തമിഴ്നാട്ടിൽനിന്ന് ബ്രോയ്ലർ കോഴി കടത്തിയതിലൂടെ തോംസൺ ഗ്രൂപ്പ് നടത്തിയ 65 കോടിയുടെ നികുതിവെട്ടിപ്പ് വാണിജ്യനികുതിവകുപ്പിന്റെ പ്രത്യേകാന്വേഷണസംഘം പിടികൂടിയിരുന്നു. ഇതിനെതിരെ തോംസൺ ഗ്രൂപ്പ് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അപേക്ഷ തള്ളി. എന്നാൽ, ധനമന്ത്രിയായിരുന്ന മാണി പദവി ദുരുപയോഗിച്ച് ബ്രോയ്ലർ കോഴി സ്ഥാപന ഉടമകളുമായി ക്രിമിനൽ ഗൂഢാലോചന നടത്തി നികുതികുടിശ്ശിക ഒഴിവാക്കിയെന്ന് എഫ്ഐആറിൽ പറയുന്നു. ഇതിനു പിന്നാലെയാണു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ചു എന്ന വാർത്തയും പുറത്തുവരുന്നത്.
അന്നു സുരക്ഷ ഏർപ്പെടുത്തിയ ശ്രീരാജ് കെ പിള്ളയ്ക്കു പിന്നീട് തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം നൽകിയിരുന്നു. സുരക്ഷാകാരണങ്ങളാലാണു സ്ഥലം മാറ്റമെന്നായിരുന്നു അന്നത്തെ വിശദീകരണം. എന്നാൽ, കേസിൽ പിന്നീട് തുടരന്വേഷണമുണ്ടായതായോ ഇതിനു പിന്നിൽ ആരാണെന്നതിനെ സംബന്ധിച്ചോ വിവരമുണ്ടായിരുന്നില്ല. സെൻകുമാറിന്റെ നിർദ്ദേശം ഇപ്പോൾ പുറത്തുവന്നതോടെ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്.
Stories you may Like
- പിണറായിക്ക് വിഡി അയച്ച കത്തിന്റെ പൂർണ്ണരൂപം
- നികുതി വെട്ടിപ്പ്; പോപ്പ് ഗായിക ഷക്കീറയ്ക്കെതിരേ കുറ്റം ചുമത്തി സ്പെയിൻ
- സംസ്ഥാനത്തെ ഗുരുതര ധനപ്രതിസന്ധിയിൽ മന്ത്രിക്ക് മറുപടിയില്ല; സതീശൻ
- ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയല്ലെന്ന് കെ എൻ ബാലഗോപാൽ
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍