Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൂട്ടാത്ത ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചപ്പോൾ അയൽക്കാർ കെട്ടിടയുടമയെ അറിയിച്ചു; മൂന്നാം നിലയിലെ ഫ്‌ളാറ്റിനകത്ത് പ്രവേശിച്ച ഇക്‌ബാൽ കണ്ടത് സ്ത്രീയുടെ പുറത്ത് വീണ് കിടക്കുന്ന പുരുഷനെ; അഴുകിയ നിലയിൽ കണ്ടെത്തിയത് തൃശ്ശൂർ സ്വദേശികളായ രമേശിന്റെയും മോനിഷയുടേയും മൃതദേഹങ്ങൾ; ആദ്യം കരുതിയത് യുവാവ് ഭർത്താവ് സതീശ് എന്ന്; ആലുവയിലെ ഫ്‌ളാറ്റിലെ സംഭവം കൊലപാതകമോ?

പൂട്ടാത്ത ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചപ്പോൾ അയൽക്കാർ കെട്ടിടയുടമയെ അറിയിച്ചു; മൂന്നാം നിലയിലെ ഫ്‌ളാറ്റിനകത്ത് പ്രവേശിച്ച ഇക്‌ബാൽ കണ്ടത് സ്ത്രീയുടെ പുറത്ത് വീണ് കിടക്കുന്ന പുരുഷനെ; അഴുകിയ നിലയിൽ കണ്ടെത്തിയത് തൃശ്ശൂർ സ്വദേശികളായ രമേശിന്റെയും മോനിഷയുടേയും മൃതദേഹങ്ങൾ; ആദ്യം കരുതിയത് യുവാവ് ഭർത്താവ് സതീശ് എന്ന്; ആലുവയിലെ ഫ്‌ളാറ്റിലെ സംഭവം കൊലപാതകമോ?

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഫ്‌ളാറ്റിനുള്ളിൽ യുവതിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ്. ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം അക്കാട്ട് ലെയ്‌നിലെ ഫ്‌ളാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തൃശ്ശൂർ സ്വദേശികളായ രമേശ് മോനിഷ എന്നിവരുടെ മൃതദേഹങ്ങളാണ്. മൃതദേഹം മൂന്ന് ദിവസത്തോളം പഴകിയ നിലയിലാണ് കണ്ടെത്തിയത്. കെട്ടിടത്തിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെടുകയും അകത്ത് നിന്ന് പൂട്ടിയിട്ടില്ല എന്ന് മനസ്സിലായതോടെയുമാണ് അയൽ ഫ്‌ളാറ്റുകളിലെ ചിലരും ചേർന്ന് കെട്ടിട ഉടമയായ ഇക്‌ബാലിനെ വിവരം അറിയിച്ചത്.

അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഫ്‌ളാറ്റിലെത്തിയ കെട്ടിട ഉടമയായ ഇക്‌ബാലാണ് മൃതദേഹങ്ങൾ കണ്ടത്. ഒരാളുടെ മുകളിൽ മറ്റൊരാൾ വീണ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.പുരുഷന്റെ മുഖം ഭിത്തിയിലിടിച്ച് ഉരഞ്ഞിറങ്ങിയ നിലയിലാണ്.കട്ടിലിനടിയിലേക്ക് കയറിയ നിലയിലാണ് സ്ത്രീയുടെ കാലുകൾ.ഇവരുടെ മൊബെലുകളും കാമറയും മുറിയിൽ കണ്ടെത്തി.കൊലപാതകമാകാനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. ചീഞ്ഞളിഞ്ഞ നിലയിൽ കണ്ട മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്.

ഐ. എം.എ ഡിജിറ്റൽ സ്റ്റുഡിയോയെന്ന പേരിൽ എഡിറ്റിങ്ങിനായാണ് ഫ്‌ളാറ്റെടുത്തതെന്നാണ് ഉടമയോട് പറഞ്ഞത്.ഫോറൻസിക് വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി.റൂറൽ എസ്‌പി സ്ഥലം സന്ദർശിച്ചു.മുഖം അഴുകിയ നിലയിലായതിനാൽ മരണപ്പെട്ട യുവാവ് യുവതിയുടെ ഭർത്താവ് സതീശ് എന്നയാളാണെന്നായിരുന്നു ആദ്യം നിഗമനം. എന്നാൽ പിന്നീടാണ് ഇയാൾ അല്ല എന്ന് തിരിച്ചറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP