Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദലീൽ റോഷൻ ഇരകളെ കണ്ടെത്തിയത് ക്രെഡിറ്റ് കാർഡ് കാൻസൽ ചെയ്യാനായി എത്തിയപ്പോൾ; പരാതികളെ തുടർന്ന് കഴിഞ്ഞവർഷം അവസാനം ജോലിയിൽ നിന്നും പിരിച്ചുവിട്ടു; പൊലീസ് പിന്നാലെയെന്ന് തെളിഞ്ഞതോടെ മുങ്ങിയത് ഗുണ്ടൽപ്പേട്ടിലേക്ക്; പൊക്കിയത് വിദേശത്തേക്ക് കടക്കാനുള്ള ശ്രമിക്കവേ

ദലീൽ റോഷൻ ഇരകളെ കണ്ടെത്തിയത് ക്രെഡിറ്റ് കാർഡ് കാൻസൽ ചെയ്യാനായി എത്തിയപ്പോൾ; പരാതികളെ തുടർന്ന് കഴിഞ്ഞവർഷം അവസാനം ജോലിയിൽ നിന്നും പിരിച്ചുവിട്ടു; പൊലീസ് പിന്നാലെയെന്ന് തെളിഞ്ഞതോടെ മുങ്ങിയത് ഗുണ്ടൽപ്പേട്ടിലേക്ക്; പൊക്കിയത് വിദേശത്തേക്ക് കടക്കാനുള്ള ശ്രമിക്കവേ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ബാങ്കിലെ ഇടപാടുകാരുടെ ക്രെഡിറ്റ്കാർഡ് കൈവശപ്പെടുത്തി ലക്ഷങ്ങൾതട്ടിയ യുവാവിനെ പൊലീസ് പിടികൂടിയത് ഗുണ്ടൽപ്പേട്ടയിൽ ഒളിവിൽ കഴിയവേ. ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ ദലീൽ റോഷൻ ഗുണ്ടൽപ്പേട്ടിൽ വ്യാജവിലാസത്തിൽ ഒളിവിൽ താമസിക്കുകയായിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമം നടത്തിയതായും പൊലീസ് പറഞ്ഞു. നിലമ്പൂർ കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പിടികൂടിയത്.

മുൻപ് ഇയാൾ എസ്.ബി.ഐ. ക്രെഡിറ്റ്കാർഡ് വിഭാഗത്തിൽ താത്കാലിക ജീവനക്കാരനായിരുന്നു. ക്രെഡിറ്റ്കാർഡ് കാൻസൽ ചെയ്യാനായി എത്തുന്ന ഇടപാടുകാരിൽനിന്ന് ക്രെഡിറ്റ്കാർഡ്, മൊബൈൽ ഫോൺ എന്നിവ വാങ്ങും. ഇ-മെയിൽ ലോഗിൻ ഐ.ഡി, പാസ്വേഡ് എന്നിവയും ഇവരിൽനിന്നുതന്നെ മനസ്സിലാക്കും. തുടർന്ന് ഇടപാടുകാരുടെ ക്രെഡിറ്റ് കാർഡിലെ വിവരങ്ങൾ സ്വന്തം മൊബൈലിലേക്ക് ഇൻസ്റ്റാൾ ചെയ്യും. ഇത് ഉപയോഗിച്ച് ഇവരുടെ ക്രെഡിറ്റ് കാർഡിലെ പരമാവധി തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുന്നതാണ് തട്ടിപ്പിന്റെ രീതി. പരാതികളെത്തുടർന്ന് കഴിഞ്ഞവർഷം അവസാനം ഇയാളെ ബാങ്കിലെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.

മഞ്ചേരി ആശുപത്രിയിലെ ജീവനക്കാരിയിൽനിന്ന് 1,20,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്. വണ്ടൂരിലെ അങ്കണവാടി അദ്ധ്യാപികയുടെ 62,400 രൂപയും, പൂക്കോട്ടുംപാടത്തെ കെ.എസ്.ഇ.ബി. ജീവനക്കാരന്റെ 1,20,000 രൂപയും, വണ്ടൂർ ഉപജില്ലയിലെ ഒരു സ്‌കൂളിലുള്ള അഞ്ച് അദ്ധ്യാപകരിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണ്. ബാങ്കിൽനിന്ന് പിരിച്ചുവിട്ടെങ്കിലും ഇക്കാര്യം മറച്ചുവച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നിരവധി ആളുകളുടെ അക്കൗണ്ട് ഉപയോഗിച്ച് ലക്ഷങ്ങൾ വായ്പ എടുത്തിട്ടുണ്ട്.

മേൽപറഞ്ഞ വിവരങ്ങൾ പ്രതിയുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള വിവിധ പേയ്‌മെന്റ് ആപ്ലിക്കേഷനുകളിൽ കസ്റ്റമറുടെ ക്രഡിറ്റ് കാർഡ് വിവരങ്ങൾ എന്റർ ചെയ്ത് പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രഡിറ്റ് കാർഡിന്റെ മാക്‌സിമം തുക ട്രാൻസ്ഫർ ചെയ്തതിനുശേഷം ഇടപാടുകാരുടെ ക്രഡിറ്റ് കാർഡ് ക്യാൻസലേഷൻ റിക്വസ്റ്റ് അപ്‌ഡേഷൻ എന്തായെന്ന് അറിയുവാനെന്ന വ്യാജേന ഇവരെ ഒരാഴ്ച കഴിഞ്ഞ് വീണ്ടും സമീപിക്കുകയും കസ്റ്റമർക്ക് ക്രഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റും ബാങ്ക് മെസ്സേജുകളും വരുന്നത് തടയുന്നതിനായി പ്രതിയുടെ വ്യാജ ഇമെയിൽ ഐ.ഡിയും മൊബൈൽ നമ്പറും ഇടപാടുകാരുടെ ക്രഡിറ്റ് കാർഡ് അക്കൗണ്ടിൽ ചേർക്കുകയും ചെയ്യുകയാണ് തട്ടിപ്പ് രീതി.

പൊലീസ് അന്വേഷിച്ചതിൽ പ്രതി സമാനമായ രീതിയിൽ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്ത സമയത്ത് നിരവധിപേരെ തട്ടിപ്പിനിരയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ദലീൽ പറമ്പാട്ടിനെതിരെ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ ക്രഡിറ്റ് കാർഡ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീ ഇടപാടുകാരെയാണ് പ്രതി കൂടുതാലായും തട്ടിപ്പിനിരയാക്കിയിട്ടുള്ളത്. വണ്ടൂരിലെ അങ്കണവാടി അദ്ധ്യാപികയുടെ 62400 രൂപ ക്രഡിറ്റ് കാർഡ് വഴി തട്ടിയെടുത്തതും. പൂക്കോട്ടുംപാടതെ കെ.എസ്.ഇ.ബി ജീവനക്കാരന്റെ ഒരുലക്ഷത്തി ഇരുപതിനായിരം രുപയും വണ്ടൂർ വിദ്യാഭാസ ജില്ലയിലെ ഒരു വിദ്യാലയത്തിൽ നിന്നു അഞ്ച് അദ്ധ്യപകരുടെ പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതും ദലീൽ പറമ്പാട്ടാണെന്നു പൊലീസ് പറഞ്ഞു.

പ്രതി ഇടപാടുകാരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ ലോണുകൾ എടുത്ത് തന്റെ വിവിധ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയും തട്ടിപ്പ് നടത്തിയിരുന്നു. ഇടപാടുകാരുടെ പരാതിയെ തുടർന്ന് പ്രതിയെ 2022 അവസാനത്തോടെ ബാങ്കിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നെങ്കിലും പ്രതി എസ്.ബി.ഐ ക്രഡിറ്റ് കാർഡ് ബാങ്ക് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇടപാടുകാരെ സമീപിച്ച് വീണ്ടും തട്ടിപ്പിനിരയാക്കി വരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP