ഇന്റീരിയർ ബിസിനസിൽ ഷെയർ ഒഴിവായപ്പോൾ തിരികെ കിട്ടാനുള്ളത് 27 ലക്ഷത്തോളം രൂപ; മുടക്കിയ പണം വാങ്ങാനായി സൂത്രത്തിൽ വിളിച്ചുവരുത്തിയിട്ട് എട്ടുലക്ഷം മാത്രം ബാക്കിയെന്ന് ചങ്കുപൊട്ടുന്ന കണക്ക്; 27 ലക്ഷത്തിന്റെ കണക്ക് ഹാജരാക്കാം എന്ന് പറഞ്ഞപ്പോൾ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിയും നിലത്തിട്ടു ചവിട്ടലും; ആളുകൾ ഓടിക്കൂടിയപ്പോൾ ഭാര്യയെ കയറിപ്പിടിച്ചെന്ന കള്ള ആരോപണവും; കളമശേരിയിലെ ഡി ടൈൽ ഇന്റീരിയർ സ്ഥാപനയുടമ ശ്രീജിത്തും മാനേജറും അറസ്റ്റിൽ
എം മനോജ് കുമാർ
കൊച്ചി: ബിസിനസിൽ മുടക്കിയ പണം തിരികെ നൽകാമെന്നു പറഞ്ഞു വിളിച്ചു വരുത്തി യുവാവിന് നേരെ ഗുണ്ടാ ആക്രമണം. ഇന്റീരിയർ ഡെക്കറേഷൻ ബിസിനസിൽ നിന്നും പിൻവാങ്ങിയപ്പോൾ മുൻ പങ്കാളിക്ക് നേരെയാണ് നിലവിലെ ഉടമ ഗുണ്ടാ ആക്രമണം നടത്തിയത്. ഇരുമ്പുവടികൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ രജീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തെ തുടർന്ന് ഡി ടൈൽ എന്ന ഇന്റീരിയർ ഡെക്കറേഷൻ ഉടമയായ ശ്രീജിത്തിനെതിരെ കളമശേരി പൊലീസ് കേസ് എടുക്കുകയും ചെയ്തു.
ഡി ടൈൽ ഇന്റീരിയർ ഡെക്കറേഷനിൽ മുൻപ് പങ്കാളിയായിരുന്നു രജീഷ്. പക്ഷെ ഒരു വർഷം മുൻപ് രജീഷ് ബിസിനസ് പങ്കാളിത്തം ഒഴിഞ്ഞു. പങ്കാളിത്തം ഒഴിയുന്ന ഘട്ടത്തിൽ 27 ലക്ഷം രൂപ ഡി ടൈൽ ഉടമ ശ്രീജിത്ത് രജീഷിന് നൽകേണ്ടതുണ്ടായിരുന്നുവെന്നാണ് രജീഷ് മറുനാടനോട് പറഞ്ഞത്. പക്ഷെ ഈ തുക ശ്രീജിത്ത് നൽകിയില്ല. അത് നൽകാൻ വേണ്ടി എന്ന പേരിൽ വിളിച്ചു വരുത്തിയ ശേഷം ശ്രീജിത്ത് പിന്നീട് ഭീകരമർദ്ദനം രാജേഷിന് നേരെ അഴിച്ചുവിടുകയായിരുന്നു.
നൽകാനുള്ള തുക ചോദിച്ച് രജീഷ് പലതവണ ശ്രീജിത്തിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ തുക ശ്രീജിത്ത് നൽകിയില്ല. പക്ഷെ നൽകാനുള്ള തുകയ്ക്ക് വേണ്ടി രജീഷ് ശ്രമം തുടർന്ന് കൊണ്ടിരുന്നു. ഇത് ശ്രീജിത്തിനെ ചൊടിപ്പിച്ചു. പല തരത്തിലുള്ള ശ്രമങ്ങൾക്കൊടുവിൽ രജീഷിന് ഒരു വാട്സ് ആപ്പ് സന്ദേശം ലഭിച്ചു. ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം ജീവനക്കാരൻ ലിജിത്താണ് വാട്സ്ആപ് സന്ദേശം അയച്ചത്. നൽകാനുള്ള തുക വാങ്ങാൻ വേണ്ടി ഓഫീസിൽ എത്തണം എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഇതുപ്രകാരം കഴിഞ്ഞ പതിനൊന്നിന് വൈകീട്ട് ആറരയോടെ ഡി ടൈൽ ഓഫീസിൽ എത്തിയ രജീഷിന് നേരെ ശ്രീജിത്തും ജീവനക്കാരൻ ലിജിത്തും ചേർന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഡി ടൈൽ ഉടമ നടത്തിയ ആക്രമണത്തെക്കുറിച്ച് രജീഷ് മറുനാടനോട് പറഞ്ഞത് ഇങ്ങിനെ:
മുൻപ് ഡി ടൈൽ പാർട്ണർ ആയതിന്റെ പേരിൽ 27 ലക്ഷം രൂപ എനിക്ക് ശ്രീജിത്ത് നൽകാനുണ്ട്. ഞാൻ സ്ഥാപനത്തിന്റെ പങ്കാളിത്തം ഒഴിയുന്ന അവസ്ഥയിൽ ഈ തുക നൽകിയില്ല. ജോലികൾ പലതും പൂർത്തീകരിക്കാത്തതിനാൽ ഈ തുക തിരികെ ചോദിക്കാനും കഴിഞ്ഞില്ല. പക്ഷെ പിന്നീടും ഈ തുക ലഭിച്ചില്ല. ഇതിനെ തുടർന്ന് നിരവധി തവണ ഞാൻ ശ്രീജിത്തിനെ ബന്ധപ്പെട്ടിരുന്നു. പക്ഷെ കാശ് പിന്നെയും ലഭിച്ചില്ല. അപ്പോഴാണ് പണം തിരികെ നൽകാം എന്ന് പറഞ്ഞു. ഡി ടൈൽ ജീവനക്കാരൻ ലിജിത്ത് എനിക്ക് സന്ദേശം അയക്കുന്നത്. അതിനെ തുടർന്നാണ് പതിനൊന്നിന് വൈകീട്ട് ആറരയോടെ ഞാൻ ഡി ടൈൽ ഓഫീസിൽ എത്തുന്നത്. അവിടെ എത്തിയപ്പോൾ ഓഫീസിനു പിറകിൽ പോയിരിക്കാൻ ശ്രീജിത്ത് നിർദ്ദേശിച്ചു. പക്ഷെ ഓഫീസിനു മുന്നിൽ തന്നെ ഇരിക്കാം എന്ന് ഞാൻ പറഞ്ഞു.
കണക്ക് പറഞ്ഞപ്പോൾ തന്നെ തർക്കമായി. എട്ടു ലക്ഷം രൂപ മാത്രമേ ബാലൻസ് ഉള്ളൂ എന്നാണ് മാനേജർ ലിജിത്ത് പറഞ്ഞു. അപ്പോൾ കണക്ക് എന്റെ കയ്യിൽ ഉള്ളതിനാൽ കണക്ക് നാളെ കൊണ്ടുവരാം എന്ന് ഞാൻ പറഞ്ഞു. ഒരു ഇരുമ്പു വടിയുമായാണ് ശ്രീജിത്ത് അരികത്ത് വന്നിരുന്നത്. ഞാൻ നാളെ വരാം എന്ന് പറഞ്ഞപ്പോൾ ശ്രീജിത്ത് ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. തലപൊട്ടി ചോര വന്നിട്ടും ഇരുമ്പുവടി കൊണ്ടുള്ള മർദ്ദനം പിന്നെയും തുടർന്നു. ഇതിന്നിടയിൽ തറയിലേക്ക് തള്ളിയിട്ടു ഇരുവരും ചേർന്ന് എന്നെ ചവിട്ടിക്കൂട്ടി. എന്റെ നിലവിളി കേട്ട് പുറത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടിയതോടെയാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. ആളുകൾ ഓടിക്കൂടിയപ്പോൾ ശ്രീജിത്ത് ഞാൻ അവന്റെ ഭാര്യയെ കയറി പിടിച്ചു എന്ന് വിളിച്ചു പറഞ്ഞു.
ശ്രീജിത്തിന് അടി കിട്ടാതിരിക്കാനാണ് അങ്ങിനെ ഒരാരോപണം ഉന്നയിച്ചത്. പക്ഷെ ഭാര്യ അപ്പോൾ ഓഫീസിൽ ഉണ്ടായിരുന്നില്ല. മർദ്ദനത്തെ തുടർന്ന് ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ചെയ്തു. തലയ്ക്ക് ഏറ്റ മുറിവിൽ നാല് സ്റ്റിച്ചാണ് ആശുപത്രിയിൽ നിന്ന് ചെയ്തത്. ദേഹമാസകലമുള്ള മർദ്ദനത്തെ തുടർന്നു ശരീരവും അനക്കാൻ കഴിഞ്ഞിരുന്നില്ല. ഭാര്യയെ കയറിപ്പിടിച്ചു എന്ന ശ്രീജിത്തിന്റെ ആരോപണം വ്യാജമാണെന്നു ഞാൻ പൊലീസിനെ അറിയിച്ചിരുന്നു. അതിനാൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു.അങ്ങിനെ ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് എല്ലാം മനസ്സിലാവുകയും ചെയ്തു. അതോടെയാണ് ഈ ആരോപണം ശ്രീജിത്ത് പിൻവലിച്ചത്.
കാശ് തരാം എന്ന് പറഞ്ഞു എന്നെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിട്ടാണ് മർദ്ദിച്ചത്. അതുകൊണ്ട് തന്നെ ഇതൊരു ആസൂത്രിത മർദ്ദനമായിരുന്നു. കൊല്ലാനായിട്ടാണ് എന്നെ മർദ്ദിച്ചത്. പുറകുവശത്ത് ഇരിക്കാൻ ഞാൻ മടി കാണിച്ചതും എല്ലാം സിസിടിവിയിൽ പതിഞ്ഞതുമാണ് എനിക്ക് തുണയായത്. എല്ലാ ദൃശ്യങ്ങളും പൊലീസ് ഡി ടൈൽ ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തിട്ടുണ്ട്. ഇതുകൊല്ലാനായി നടത്തിയ ആക്രമണം ആയിരുന്നുവെന്നാണ് ഈ ദൃശ്യങ്ങൾ കണ്ടിട്ട് പൊലീസ് പറഞ്ഞത്-രജീഷ് പറയുന്നു.
കളമശേരിപോലുള്ള വ്യവസായ മേഖലയിൽ ഡി ടൈൽ പോലുള്ള ഓഫീസിൽ നടന്ന ആക്രമണത്തിൽ വ്യാപാരികൾക്കിടയിൽ തന്നെ പ്രതിഷേധം ശക്തമാണ്. അതുകൊണ്ട് തന്നെ നൽകാനുള്ള കാശിന്റെ കാര്യത്തിൽ ഒത്തുതീർപ്പ് നടത്തി കേസ് ഒതുക്കി തീർക്കാനും വ്യാപാരിവ്യവസായ വൃത്തങ്ങളിൽ നിന്ന് ശ്രമവുമുണ്ട്.
Stories you may Like
- ആ ദൗത്യം വെറുതെയായില്ല; ഇനി കൊടുംക്രിമിനലുകൾക്ക് പുറംലോക സുഖവാസമില്ല
- ഇന്റീരിയർ ഡിസൈൻ വർക്ക് പൂർത്തിയാകാത്ത കരാറുകാരൻ നഷ്ടപരിഹാരം നൽകണം
- ഗണേശും ശ്രീജിത്ത് ഐപിസും 'ശീത യുദ്ധത്തിലേക്ക്'! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
- മുഖ്യമന്ത്രിയെ മെഗാഫോണിലൂടെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്
- ബസ് ജീവനക്കാരന്റെ മരണം നാാലു വർഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു;
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍