കിള്ളിപ്പാലത്തെ റസ്റ്റോറന്റ് ഉടമയ്ക്ക് 38 ലക്ഷം ചിട്ടി പിടിച്ച് കിട്ടിയെന്ന് അറിഞ്ഞപ്പോഴേ തലപുകഞ്ഞുതുടങ്ങി; വെള്ളത്തൂവൽ ചിത്തിരപുരം പള്ളിയിൽ കണക്കിൽ പെടാത്ത പണമുണ്ടെന്നും കൊടുത്താൽ ഇരട്ടി കിട്ടുമെന്നും ചങ്ങാതിയെ വിശ്വസിപ്പിച്ച് 35 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: പള്ളിയിൽ കണക്കിൽപ്പെടാത്ത പണം ഉണ്ടെന്നും കൊടുക്കുന്ന തുകയുടെ ഇരട്ടി നൽകുമെന്നും വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയെ വിളിച്ചുവരുത്തി 35 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൊടുപുഴ അരീക്കുഴ ലക്ഷമിഭവനിൽ അനിൽ വി കൈമളി( 35)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് വെള്ളത്തൂവൽ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ റിമാന്റിലാണ്.
ഈ മാസം 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം തൈക്കാട് കുന്നപ്പിള്ളിൽ ബോസിന്റെ പണമാണ് അനിൽ ഉൾപ്പെട്ട സംഘം വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിത്തിരപുരം പള്ളിക്ക് സമീപം വച്ച് തട്ടിയെടുത്തത്.
ബോസിന്റെ സുഹൃത്തുക്കളും നാട്ടുകാരുമായ സിബ, കുമാർ, പൊന്നൻ, സുനിൽ, അജയകുമാർ എന്നിവർക്ക് കൃത്യം നടത്തുന്നതിനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർ ഒളിവിലാണ്.
കിള്ളിപ്പാലത്ത് റസ്റ്റോറന്റ് നടത്തിവരുന്ന ബോസ് കെഎസ്എഫ്ഇയുടെ 50 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്നിരുന്നു. അടുത്തിടെ നടന്ന നറുക്കെടുപ്പിൽ ചിട്ടി ബോസിന് ലഭിച്ചു. 38 ലക്ഷം രൂപ ഈ വകയിൽ ബോസിന്റെ കയ്യിൽ എത്തി. ഇത് മനസ്സിലാക്കി സിബിയും കൂട്ടരും ചേർന്ന് തുക തട്ടിയെടുക്കാൻ കർമ്മപദ്ധതി ആവിഷ്കരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പള്ളിയിൽ കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്നും നൽകുന്ന തുകയുടെ ഇരട്ടി പണം തിരികെ നൽകുമെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിക്കലാണ് നടക്കുന്നതെന്നും സിബി ബോസിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.
38 ലക്ഷത്തിൽ 35 ലക്ഷം ഇരട്ടിപ്പിനായി നൽകാൻ ബോസ് സമ്മതിച്ചു. തുകയുമായി ഒറ്റയ്ക്ക് വരണമെന്നായിരുന്നു വിവരം പറഞ്ഞപ്പോൾ പള്ളി വികാരി എന്നും പറഞ്ഞ് മൊബൈലിൽ ബന്ധപ്പെട്ട ആൾ പറഞ്ഞത്. ഇതുപ്രകാരം കാറിൽ ബോസ് സിബിയെയും കൂട്ടി ഇടുക്കിക്ക് പുറപ്പെട്ടു. ചിത്തിരപുരം എത്തുമ്പോഴേയ്ക്കും പള്ളിവികാരി എന്നുപറഞ്ഞ് പരിചയപ്പെട്ട ആളുടെ കോൾ വീണ്ടും എത്തി. ഒറ്റയ്ക്കാണോ വരുന്നതെന്ന് ഉറപ്പിക്കുകയായിരുന്നു ഈ വിളിയുടെ ലക്ഷ്യം.
ഡ്രൈവറാണ് സിബിയെന്ന് പറഞ്ഞുനോക്കിയെങ്കിലും മൊബൈലിൽ വിളിച്ചയാൾ ആരെയും ഒപ്പം കൂട്ടരുതെന്നും സിബിയെ കാറിൽ നിന്ന് ഇറക്കി വിടണമെന്നും ബോസിനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം സിബിയെ ബോസ് വഴിയിൽ ഇറക്കി വിട്ടു. മാത്യു എന്നൊരാൾ വരുമെന്നും പണം കൊടുത്തുവിടണമെന്നും വൈദീകൻ എന്നുപരിചയപ്പെടുത്തിയ ആൾ നിർദ്ദേശിച്ചു.പറഞ്ഞുതീരും മുമ്പ് മാത്യുസ് എന്ന് പരിചയപ്പെടുത്തി ഒരാൾ ബോസിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. താമസിയാതെ ബോസ് പണം ഇയാൾക്ക് കൈമാറി. കാർ തിരിച്ചിട്ട് നോക്കുമ്പോൾ പണം വാങ്ങിയ ആളെ കാണാനില്ല.
ഉടൻ ബോസ് സിബിയെ വിളിച്ച് കാര്യം പറഞ്ഞു. ഉടൻ സിബി വലിയതാൽപര്യത്തോടെ പ്രശ്നത്തിൽ ഇടപെടുകയും അവിടെയും ഇവിടെയും എല്ലാം അന്വേഷണത്തിന് എന്ന വ്യാജേന ബോസിനെയും കൂട്ടി പോകുകയും ചെയ്തിരുന്നു. തുടർന്നാണ് ബോസ് വെള്ളത്തൂവൽ പൊലീസിൽ വിവരങ്ങൾ വ്യക്തമാക്കി പരാതി നൽകിയത്. ബോസിന്റെ മൊബൈലിലേയ്ക്ക് വന്ന കോളുകൾ സൈബർ സെൽ മുഖേന പരിശോധിച്ചപ്പോൾ തട്ടിപ്പിന് പിന്നിലുൾപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ അനിലിനെ മൈസൂരിൽ നിന്നും പൊലീസ് സംഘം പൊക്കിയത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ കേസ് സംബന്ധിച്ച് പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായിട്ടാണ് സൂചന. കേസിൽ അന്വേഷണം നടന്നുവരികയാണെന്നും പൂർത്തിയാവുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്നുമാണ് പൊലീസ് നിലപാട്.
Stories you may Like
- പുരോഹിതൻ ചമഞ്ഞ് ഹോട്ടൽ വ്യവസായിയുടെ 35 ലക്ഷം തട്ടി; മുഖ്യപ്രതി അറസ്റ്റിൽ
- വീണ്ടും റിനോഷ് ചർച്ചകളിൽ; ബിഗ് ബോസ് ഹൗസിലെ 'വിഷു'വും ചർച്ചകളിൽ
- ബിഗ്ബോസിനെ എക്സ്പോസ് ചെയ്ത് ഡോ റോബിൻ രാധാകൃഷ്ണൻ
- ബിഗ് ബോസ് വീട്ടിൽ കയറണമെന്ന് മേസേജ് അയച്ച ആളാണ് റോബിൻ: അനൂപ്
- വിവാദങ്ങൾക്ക് പിന്നാലെ അനിയൻ മിഥുനോട് വിശദീകരണം തേടി ബിഗ് ബോസ്
- TODAY
- LAST WEEK
- LAST MONTH
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മണിപ്പൂർ സംഘർഷത്തിൽ 78 ദിവസം പ്രതികരിക്കാതിരുന്ന മോദി 79ാം ദിവസം പ്രതികരിച്ചപ്പോൾ ഇട്ട തലക്കെട്ട് 'മുതലക്കണ്ണീർ'; ആർ രാജഗോപാലിനെ ടെലഗ്രാഫ് പത്രാധിപ സ്ഥാനത്ത് നിന്ന് നീക്കി; വിമർശനങ്ങൾക്ക് കൊടുത്ത വിലയോ?
- ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം; ബസ് മറിഞ്ഞത് 50 അടി താഴ്ചയിലേക്ക്; അപകടത്തിൽ പെട്ടത് മരപ്പാലത്തിന് സമീപം ഒമ്പതാം ഹെയർപിൻ വളവിൽ; മരണസംഖ്യ ഉയരാൻ സാധ്യത; അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
- മുഖ്യമന്ത്രി ഒന്ന് പൊട്ടിച്ചിരിച്ചാൽ ഇവിടുത്തെ പ്രശ്നങ്ങൾ തീരും; ചിരിക്കണം എന്ന് നിർദ്ദേശിച്ചപ്പോൾ പിണറായി വിജയൻ പറഞ്ഞ മറുപടി ഓർത്തും ചിരി; ഉള്ളുനിറയെ തിരുവനന്തപുരം എന്നുപറഞ്ഞ് കൊച്ചിക്ക് പോയ ആൾ; സുകുമാർ വിടവാങ്ങുമ്പോൾ
- സ്കോട്ട്ലൻഡിലെ ഗുരുദ്വാരയിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെയും, കോൺസുൽ ജനറലിനെയും ഖലിസ്ഥാൻ അനുകൂലികൾ തടഞ്ഞത് അപമാനകരമായ സംഭവം; ശക്തമായ ഭാഷയിൽ പ്രതികരണവുമായി ഇന്ത്യ
- മാർത്താണ്ഡത്തിനു സമീപം വഴിവക്കിൽ എല്ലാ സൈഡ് ഗ്ലാസുകളും ഉയർത്തി നിർത്തിയിട്ടിരുന്ന കാർ; സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോൾ കിട്ടിയത് 'കടലിൽ ഒഴുകുന്ന സ്വർണം' ; പിടികൂടിയത് 36 കോടിയുടെ തിമിംഗല ഛർദ്ദിൽ; ആറ് മലയാളികൾ പിടിയിൽ
- തല വെട്ടിമാറ്റിയ നിലയിൽ യുവതിയുടെ മൃതദേഹം; കൈയിലെ നാല് വിരലുകളും വെട്ടിമാറ്റി; പല്ലുകൾ തല്ലിക്കൊഴിച്ചു; കൊടുംക്രൂരത ആദ്യ വിവാഹത്തിലെ മകനോട് രണ്ടാം ഭാര്യക്ക് അവിഹിത ബന്ധമെന്ന സംശയത്താൽ
- നിജ്ജാർ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളാണു നടത്തി കൊണ്ടിരുന്നതെങ്കിൽ പിന്നെന്തിന് പാക്കിസ്ഥാൻ അയാളെ കൊല്ലണമെന്ന ചോദ്യം ഇന്ത്യ സജീവമാക്കും; ഐ എസ് ഐ തിയറി അംഗീകരിക്കില്ല; കാനഡയ്ക്ക് വിനയായത് മുന്നറിയിപ്പുകളുടെ അവഗണന
- കുന്നുകുഴി ഫ്രാൻസിസ് കൊലക്കേസിൽ ഒന്നാം പ്രതി അനിക്കുട്ടന് ജീവപര്യന്തം തടവും പിഴയും; മൂന്നാം പ്രതി പുത്തൻപാലം രാജേഷിനെ കോടതി വെറുതെ വിട്ടു; രാജേഷിന് എതിരെ തെളിവില്ലെന്ന് കോടതി
- ആരോഗ്യമന്ത്രിയുടെ ഓഫീസിലെ മെഡിക്കൽ ഓഫീസർ നിയമന കോഴവിവാദം; സിസി ടിവി ദൃശ്യങ്ങളിൽ പരാതിക്കാരൻ ഹരിദാസും ബാസിതും; അഖിൽ മാത്യുവിനെ കാണാനില്ല; പണം കൈമാറുന്ന ദൃശ്യങ്ങളും കണ്ടെത്താനായില്ല
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍