Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതര മതസ്ഥയെ പ്രണയിച്ചതിന് കർണാടകയിൽ മുസ്‌ലിം യുവാവിനെ കഴുത്തറുത്തുകൊന്ന സംഭവം: ബെളഗാവിയിൽ എട്ട് ശ്രീരാമ സേന പ്രവർത്തകർ കസ്റ്റഡിയിൽ; പെൺകുട്ടിയുടെ പിതാവും അകത്ത്

ഇതര മതസ്ഥയെ പ്രണയിച്ചതിന് കർണാടകയിൽ മുസ്‌ലിം യുവാവിനെ കഴുത്തറുത്തുകൊന്ന സംഭവം: ബെളഗാവിയിൽ എട്ട് ശ്രീരാമ സേന പ്രവർത്തകർ കസ്റ്റഡിയിൽ; പെൺകുട്ടിയുടെ പിതാവും അകത്ത്

ബുർഹാൻ തളങ്കര

ബംഗളൂരു: ഇതര മതത്തിലെ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ കർണാടകയിൽ മുസ്ലിം യുവാവിനെ കൊലപ്പെടുത്തി റെയിൽവെ ട്രാക്കിൽ തള്ളിയ സംഭവത്തിൽ സംഭവത്തിൽ എട്ടു പേരെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു. തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാംസേന ഹിന്ദുസ്ഥാന്റെ പ്രവർത്തകരടങ്ങിയ സംഘത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്.

മൃതദേഹം കണ്ടെത്തിയ റെയിൽവെ ട്രാക്കിന് സമീപത്തെ റോഡരികിൽ നിർത്തിയിട്ടിരുന്ന ശ്രീരാംസേന ഹിന്ദുസ്ഥാൻ എന്ന സ്റ്റിക്കർ പതിച്ച ആംബുലൻസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബെളഗാവി ജില്ലയിലെ ഖാനാപുരിലെ റെയിൽവെ ട്രാക്കിലാണ് അർബാസ് അഫ്താബ് മുല്ല (24) എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയും ഉടലുമെല്ലാം വേർപ്പെട്ട നിലയിലായിരുന്നു.

പെൺകുട്ടിയുടെ പിതാവ്, ശ്രീരാംസേന പ്രവർത്തകനായ പുന്ദലിക് മഹാരാജ്, ബിർജെ എന്നിവരും കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടും. ബെളഗാവിയിലെ ഖാനാപുരിൽ കാർ ഡീലറായ സർബാസിനെ ദിവസങ്ങൾക്ക് മുമ്പാണ് വീടിന് സമീപത്തെ ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ ക്രൂരമായി കൊലപ്പെടുത്തി റെയിൽവെ ട്രാക്കിൽ തള്ളുന്നത്. ഇരു കുടുംബങ്ങളും തമ്മിൽ പ്രശ്‌നം പറഞ്ഞ് തീർത്ത് ഇരുവരും ബന്ധം തുടരില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ശ്രീരാംസേന പ്രവർത്തകർ വിഷയത്തിൽ ഇടപെട്ട് ഭീഷണിപ്പെടുത്തി എന്നാണ് സർബാസിന്റെ മാതാവ് നസീം ഷെയ്ക്കിന്റെ ആരോപണം.

'ആദ്യം പ്രമോദ് മഹാരാജ്, ബിർജെ തുടങ്ങിയവർ ഉൾപ്പെടെ ചേർന്നാണ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. ആദ്യം 7000 രൂപ നൽകി. പിന്നീട് 90000 രൂപ ആവശ്യപ്പെട്ടുവെന്നും ഇത് നൽകി പ്രശ്‌നം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകനെ കൊലപ്പെടുത്തിയത്''.
പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നതുവരെ നീതിക്കായി പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.

കാലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച എ.ഐ.എം.ഐ.എം ബെളഗാവിയിൽ പ്രതിഷേധ പരിപാടി നടത്തും. എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിയെ ക്ഷണിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP