Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിംനേഷ്യത്തിൽ വെച്ച് സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ആറംഗസംഘം പിടിയിൽ; മലപ്പുറം തിരൂർക്കാടിൽ പ്രതികൾ മുൻ വൈരാഗ്യം തീർക്കാൻ അക്രമിച്ചത് വടിവാളും ഇരുമ്പ് പൈപ്പ് കൊണ്ടും വെട്ടിയും അടിച്ചും

ജിംനേഷ്യത്തിൽ വെച്ച് സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ആറംഗസംഘം പിടിയിൽ; മലപ്പുറം തിരൂർക്കാടിൽ പ്രതികൾ  മുൻ വൈരാഗ്യം തീർക്കാൻ അക്രമിച്ചത് വടിവാളും ഇരുമ്പ് പൈപ്പ് കൊണ്ടും വെട്ടിയും അടിച്ചും

ജംഷാദ് മലപ്പുറം

മലപ്പുറം: തിരൂർക്കാട് ജിംനേഷ്യത്തിൽ വെച്ച് പട്ടിക്കാട് സ്വദേശി അഫ്സൽ, സഹോദരൻ ഷെഫീഖ് എന്നിവരെ മാരകായുധങ്ങൾ കൊണ്ട് വെട്ടിപരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ആറംഗസംഘത്തെ മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത്ദാസ് ഐ.പി.എസിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി കെ.എം.ദേവസ്യ, മങ്കട ഇൻസ്പെക്ടർ എൻ.പ്രജീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

തിരൂർക്കാട് നെല്ലിപ്പറമ്പ് സ്വദേശി പുതിയങ്ങാടി അസ്ബാഹ് എന്ന കുട്ടാപ്പു (26), വലമ്പൂർ സ്വദേശികളായ കലംപറമ്പിൽ മുഹമ്മദ് മുർഷിദ് (25), പണിക്കർകുന്നിൽ മുഹമ്മദ് ആദിൽ(23), അങ്ങാടിപ്പുറം പുത്തനങ്ങാടി വൈലോങ്ങര സ്വദേശികളായ ആലിക്കൽ ആസിഫ് (27), ആലിക്കൽ മുഹമ്മദ് നിസാർ (29), തച്ചുപറമ്പൻ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഫെബ്രുവരി 2 ന് രാത്രി ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം. തിരൂർക്കാട് ജിംനേഷ്യത്തിൽ കളിച്ചു കൊണ്ടിരുന്ന യുവാവിനേയും സുഹൃത്തിനേയും പ്രതികൾ മുൻ വൈരാഗ്യം വച്ച് വടിവാളുകൊണ്ടും ഇരുമ്പ് പൈപ്പ് കൊണ്ടും അടിച്ചും വെട്ടിയും മാരകമായി പരിക്കേൽപ്പിച്ചതിന് മങ്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തുടർന്ന് കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരാതിക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും പ്രതികളെ തിരിച്ചറിഞ്ഞു. സംഭവശേഷം രാത്രിയിൽ തന്നെ ബാംഗ്ളൂരിൽ ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

തുടർന്ന് പ്രതികൾ നാട്ടിലെ ത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മുഖ്യപ്രതി അസ്ബാഹ് എന്ന കുട്ടാപ്പുവിനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് മറ്റു പ്രതികളെകുറിച്ച് വിവരം ലഭിക്കുകയും അഞ്ച് പ്രതികളേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതികളുടെ പേരിൽ പെരിന്തൽമണ്ണ, മങ്കട, കൊളത്തൂർ പൊലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുള്ളതായും സ്ഥിരമായി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരായതുകൊണ്ട് പ്രതികളുടെ പേരിൽ ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികൾ കൂടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ എൻ.പ്രജീഷ് അറിയിച്ചു.

പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്‌പി കെ.എം.ദേവസ്യ, ഇൻസ്പെക്ടർ എൻ.പ്രജീഷ്, എഎസ്ഐ ഷാഹുൽ ഹമീദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്കുമാർ, പ്രശാന്ത് പയ്യനാട്, വിനോദ്, സീനിയർ വനിതാ സി.പി.ഒമാരായ ജയമണി, ബിന്ദു, സൈബർസെൽ ഉദ്യോഗസ്ഥരായ ബിജു, പ്രഷോബ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസിൽ തുടരന്വേഷണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP