ചെന്നൈയിൽ നിന്ന് വന്ന മാനേജരെ കാണുന്നതേ ജിബുവിന് കലി; ആശുപത്രിയിൽ തന്നെ മാനേജർ നിരന്തരം ശാസിക്കുന്നതായി വീട്ടിലേക്കുള്ള പതിവ് യാത്രയിൽ കാമുകിയുടെ പരാതി കേട്ടപ്പോൾ പകയായി; കാമുകിയുടെ മോതിരം പണയം വച്ച് ക്വട്ടേഷൻ കൊടുത്ത് തല്ലിച്ചതച്ച ശേഷം ഒന്നുമറിയാത്ത ഭാവം; കറുകുറ്റി അപ്പോളോ ആശുപത്രി ജീവനക്കാരൻ മുഖ്യപ്രതിയായ കേസിൽ മൂന്നുപേർ കൂടി പിടിയിൽ
പ്രകാശ് ചന്ദ്രശേഖർ
അങ്കമാലി : കറുകുറ്റി അപ്പോളോ ആശുപത്രിയിലെ മാനേജർ കാമുകിയെ ശകാരിച്ചതിനെ ചൊല്ലി ആശുപത്രി മാനേജരെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ കൂടി അറസ്റ്റിൽ. കുറുപ്പംപടി കോട്ടമാലി ശ്രീജിത്ത് (23 ) പുല്ലുവഴി രായമംഗലം മണിമലക്കുടി യദുകൃഷ്ണൻ വയസ് (24) വെങ്ങോല താമരക്കുഴി കൃഷ്ണൻ എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയതത്.
ഈകേസിലെ 1-ാം പ്രതി ആശുപത്രി ജീവനക്കാരൻ ജീബുവിന്റെ പ്രധാന കൂട്ടാളികളും സംഘത്തിലെ പ്രധാന അംഗങ്ങളുമായിരുന്ന 3 പേരാണ് അറസ്റ്റിലായത്. ഇതിൽ ശ്രീജിത്ത് അടിപിടി കേസിലും പ്രവീൺ മോഷണ കേസിലും യദുകൃഷ്ണൻ ഗഞ്ചാവ് കേസിലും പ്രതിയാണ്. ജിബുവിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്ത സമയം 3 പേരും മൈബൈൽ ഫോൺ സ്വച്ച് ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനാൽ നാട്ടിൽ നിൽക്കകള്ളിയില്ലാതായ പ്രതികൾ കർണ്ണാടകയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വയനാട് ജില്ലയിലെ കേരള കർണാടക അതിർത്തിയിൽ വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഈ കേസിലെ പരാതിക്കാരനായ മാനേജരോട് ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് കടുത്ത പക ഉണ്ടാകുന്നതിനായി തന്റെ കാമൂകിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന കള്ള കഥ തന്റെ കൂട്ടുകാരെ ഒന്നാം പ്രതി ജിബു പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈകേസിൽ പ്രതിയായ പെരുമ്പാവൂർ സ്വദേശിനിയായ കാമുകി ഒളിവിൽ ആണ്. അവരെ കെണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആലുവ ഡിവൈ.എസ്പി ജി. വേണുവിന്റെ നേതൃത്വത്തിൽ അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായി, എസ്ഐ. ടി.എം. സൂഫി, പ്രൊബേഷൻ എസ് .ഐ അജേഷ് കെ. ആർ ഉദ്യോഗസ്ഥരായ റോണി അഗസ്റ്റിൻ, ബെന്നി ഐസക് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയതത്.
കാമുകിയെ ശകാരിച്ചതിന്റെ പേരിൽ മേലുദ്യോഗസ്ഥനെ വകവരുത്താനായിരുന്നു ക്വട്ടേഷൻ. കറുകുറ്റി ആപ്പോളോ ആശുപത്രി ജീവനക്കാരൻ അടക്കം 4 പേർ പൊലീസ് പിടിയിലായിരുന്നു. കറുകുറ്റി അപ്പോളോ ആശുപത്രിയിലെ ഫാർമസി എക്സിക്യൂട്ടീവ് വേങ്ങൂർ പ്രളയക്കാട് തെക്കുംപുറത്ത് ജിബു വയസ്സ് (40), ദേവികുളം ഇല്ലിക്കൽ കുറ്റിവേലിൽ നിഥിൻ (ചാപ്പു-23) വേങ്ങൂർ പ്രളയക്കാട് തെക്കുംപുറം സുജിത്( അമൽ) @ സുജിത്ത് (അമൽ)ഇരുമ്പനം കൊല്ലംപടി മേക്കേമാലി ബോൻബാബു(29)എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി പൊലീസ് നേരത്തെ അറസ്റ്റുചെയ്തത്.
സംഭവം ഇങ്ങനെ:
ഭാര്യയും മക്കളുമുള്ള ജിബു അപ്പോളോ ആശുപത്രിയിലെ ജീവനക്കാരിയുമായി അടുപ്പം തുടങ്ങിയിട്ട് കുറച്ചുകാലമായിരുന്നു. ഇയാളുടെ ഭാര്യ കോഴിക്കോട് ടീച്ചറായി പ്രവർത്തിച്ചുവരികയാണ്. ചെന്നൈയിൽ നിന്നും സ്ഥലം മാറിവന്ന മാനേജരുമായി ജിബു മാനസികമായി അകൽച്ചയിലായിരുന്നു. ജോലി സംബന്ധമായ വിഷയത്തിൽ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഈ സമയങ്ങളിൽ ജിബുവിന്റെ കാറിലാണ് അടുപ്പത്തിലായിരുന്ന സഹപ്രവർത്തകയും വീട്ടിലേയ്ക്ക് പോയിരുന്നത്.
ഈ സമയങ്ങളിൽ ജോലിസംബന്ധമായ ചില കാര്യങ്ങൾക്ക് കാമുകിയായ സഹപ്രവർത്തകയെ മാനേജർ ശാസിച്ചിരുന്നു. ഇക്കാര്യം യാത്രയ്ക്കിടെ കാമുകി ജിബുവിനെ ധരിപ്പിച്ചു. തുടർന്ന് എങ്ങനെയെങ്കിലും തങ്ങളുടെ എതിരാളിയായ മാനേജരെ വകവരുത്താനായി ഇരുവരുടെയും ആലോചന.
2018 വരെ കുവൈറ്റിൽ ഫാർമസി മേഖലയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നോക്കിവരികയായിരുന്നു ജിബു. ഇതിനുശേഷം നാട്ടിയെത്തിയ ഇയാൾ മദ്യപസംഘത്തോടും ലഹരി ഉപയോക്താക്കളോടും സൗഹൃദത്തിലായിരുന്നു. വൈകുന്നേരത്തെ ലഹരിപാർട്ടിക്കിടെ ജിബു ഒപ്പമുണ്ടായിരുന്നവരോട് വിവരം പങ്കുവച്ചു. തുടർന്നാണ് മാനേജരെ വകവരുത്താൻ ജിബുവിന്റെ നേതൃത്വത്തിൽ കർമ്മപദ്ധതി തയ്യാറാക്കുന്നത്. ഇതിനായി കാമുകിയുടെ മോതിരം പണയപ്പെടുത്തി 20000 രൂപയും സംഘടിപ്പിച്ചു.അഞ്ചുപേരെയാണ് മാനേജരെ ആക്രമിക്കാൻ ജിബു കൂടെകൂട്ടിയിരുന്നത്.
കൂട്ടുകാരുമായി ആലോചിച്ച് കഴിഞ്ഞ സെപ്റ്റംമ്പർ 27 -ന് മാനേജർ വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി ജിബു കാറിൽ സംഘാംഗങ്ങളെ വീട്ടിലെത്തിക്കുകയായിരുന്നു. അക്രമികൾ മാനേജരെ തല്ലി അവശനാക്കും വരെ ജിബു കാറിൽ വിശ്രമിച്ചു. രാത്രി 11.30 തോടെയായിരുന്നു സംഭവം. മൃഗീയമായി തല്ലി ചതച്ചശേഷം കഴുത്തിലണിഞ്ഞിരുന്ന 7 പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും കവർച്ച ചെയ്താണ് സംഘം ഇവിടെ നിന്നും യാത്രയായത്.
സ്ഥലപരിചയമില്ലാത്ത ഇതരസംസ്ഥാനക്കാരനായ മാനേജർ പൊലീസിൽ പരാതിപ്പെടാനും വൈകി. അപ്പോളൊ മാനേജ്മെന്റ്് ഇടപെട്ടാണ് പിന്നീട് പൊലീസിൽ പരാതി നൽകതിയത്. പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് യാതൊരു വിവരും ലഭിച്ചിരുന്നില്ല. പ്രദേശത്തെ ഗുണ്ടാസംഘങ്ങളെക്കുറിച്ചും സമാനകുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ക്വട്ടേഷൻ സംഘങ്ങളെപ്പറ്റിയും വിശദമായ അന്വേഷണം നടത്തിയെങ്കിലും കേസിന് തുമ്പായില്ല.
ഇതിന് ശേഷം ആശുപത്രിയിലെ ജീവനക്കാരെ ചുറ്റിപ്പറ്റിയായി അന്വേഷണം. കൃത്യം നടത്തിയതിന്റെ പിറ്റേദിവസം രാവിലെ ജീബു ഓഫീസിലെത്തി. ചികിത്സയിലായിരുന്ന മാനേജരെ കണ്ട് കുശലാന്വേഷണം നടത്തുകയും ദുഃഖം അറിക്കുകയും ചെയ്തു. ഡിസ്ചാർജ്ജായിപ്പോൾ വീട്ടിൽ കൊണ്ടാക്കിയതും ജിബുവായിരുന്നു.
ഇതിന് ശേഷം ആശുപത്രിയിലെ ജീവനക്കാരെ ചുറ്റിപ്പറ്റിയായി അന്വേഷണം.ഇതിനിടയിൽ ജിബുവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ജിബു വെളിപ്പെടുത്തിയ പലകാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്ന് പൊലീസിന് മനസ്സിലാക്കി. സഹപ്രവർത്തകയുമായുമായി ഉണ്ടായിരുന്ന അതിരുകടന്ന അടുപ്പം ജിബു പൊലീസിൽ നിന്നും മറച്ചതും സംശയം ജനിപ്പിച്ചു. സഹപ്രവർത്തകയെ ചോദ്യം ചെയ്തപ്പോൾ ജിബുവുമായുള്ള അടുപ്പം അവർ പൊലീസിനോട് നിഷേധിക്കുകയും ചെയ്തു.
തുടർന്നുനടത്തിയ അന്വേഷണത്തിലാണ് കാമുകി മോതിരം പണയപ്പെടുത്തി പണം വാങ്ങിയിരുന്നെന്നും ഇത് അക്രമികൾക്ക് നൽകിയെന്നും പൊലീസ് കണ്ടെത്തുന്നത്. തുടർന്ന് ജിബുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെകിടപ്പുവശം പൊലീസിന് വ്യക്തമായത്.
ആലുവ റൂറൽ ജില്ലാ പൊലീസ് മേധാവി ജി കാർത്തികിന്റെ മേൽനോട്ടത്തിൽ ആലുവ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജി വേണുവിന്റെ നേതൃത്വത്തിൽ അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, പൊലീസ് സബ്ബ് ഇൻസ്പെക്ടർ ടി.എം. സൂഫി, സീനിയർ സിവൽ പൊലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, ജീമോൻ, സിവിൽ പൊലീസ് ഓഫിസർ ബൈന്നി എന്നിവരടങ്ങിയ സംഘമാണ് ്പ്രതികളെ അറസ്റ്റ് ചെയ്തത്
Stories you may Like
- 110 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
- വൃക്ക റാക്കറ്റ്: അപ്പോളോ ആശുപത്രിക്കെതിരായ ആരോപണത്തിൽ അന്വേഷണം തുടങ്ങി
- ആ കാശു കിട്ടാതെ മനംനൊന്ത് ആതമഹത്യ ചെയ്ത് ശിവരാമൻ
- പിണാറായി വിജയന്റെ സ്വന്തക്കാരനെ ഐ എ എസ് തുല്യ പദവിയിലെത്തിക്കാൻ നീക്കം
- ജപ്തിനോട്ടിസ്; ഉറക്കഗുളിക കഴിച്ച നിലയിൽ കുടുംബാംഗങ്ങൾ ആശുപത്രിയിൽ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍