Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡനക്കേസിൽ പ്രതിയായ യുവാവ് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ശല്യം ചെയ്യൽ; ജാമ്യത്തിലിറങ്ങിയപ്പോൾ വീട്ടിലെത്തി അഭ്യർത്ഥന; അപകടം മണത്ത വീട്ടുകാർ പൊലീസിൽ അറിയിച്ചതോടെ പ്രതി വീണ്ടും അഴിക്കുള്ളിൽ

പീഡനക്കേസിൽ പ്രതിയായ യുവാവ് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ശല്യം ചെയ്യൽ; ജാമ്യത്തിലിറങ്ങിയപ്പോൾ വീട്ടിലെത്തി അഭ്യർത്ഥന; അപകടം മണത്ത വീട്ടുകാർ പൊലീസിൽ അറിയിച്ചതോടെ പ്രതി വീണ്ടും അഴിക്കുള്ളിൽ

പ്രകാശ് ചന്ദ്രശേഖർ

വൈക്കം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയിച്ച് വശത്താക്കി, ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും പിടിയിൽ. ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ വഴിയിലും വീട്ടിലെത്തിയും ശല്യപ്പെടുത്തുന്നത് പതിവായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യപ്പെട്ട് പെൺകുട്ടിക്കുമുന്നിൽ യുവാവ് നടത്തിയ പ്രകടനത്തിൽ വീട്ടുകാർ അമ്പരന്നു. പ്രണയ നൈരാശ്യത്തെത്തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ച സംഭവങ്ങൾ ഭീതി വർദ്ധിപ്പിച്ചു. മകളുടെ ജീവൻ രക്ഷിക്കുന്നതിന്് ലക്ഷ്യമിട്ട് വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് ശല്യക്കാരനായ യുവാവ് പൊലീസ് പിടിയിലായത്.

വൈക്കം തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ പ്ലസ്സ്ടു വിദ്യാർത്ഥിനിയുടെ വീട്ടുകാരുടെ പരാതിയിൽ കൊല്ലം പത്തനാാപുരം അത്തിക്കൽ പ്ലാവില വീട്ടിൽ ധനേഷിനെയാണ് (25) തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ..

കുറച്ചുനാൾ ധനേഷ് പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നു. ഈയവസരത്തിൽ ഇയാൾ 16 കാരിയായിരുന്ന പെൺകുട്ടിയുമായി അടുപ്പത്തിലായി. ഈ അടുപ്പം മുതലാക്കി പെൺകുട്ടിയെ ധനേഷ് ലൈംഗിക പീഡനത്തിനിരയാക്കി. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിൽ പെൺകുട്ടി വിവരം വെളിപ്പെടുത്തുകയും തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ നൽകിയ വിവരങ്ങൾ പ്രകാരം പൊലീസ് കേസെടുക്കുകയും ധനേഷിനെ അറസ്റ്റുചെയ്യുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ പെൺകുട്ടിയെ കാണാൻ വീട്ടിലെത്തി. ഈയവസരത്തിൽ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി ഇയാൾ അറിയിച്ചപ്പോൾ മതാപിതാക്കൾ അനുകൂലിച്ചില്ല. വിവാഹബന്ധത്തിന് താൽപര്യമില്ലന്ന് പെൺകുട്ടിയും വ്യക്തമാക്കി. യുവാവിന്റെ നീക്കത്തിൽ സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.പൊലീസ് എത്തിയപ്പോഴേയ്ക്കും ധനേഷ് ബൈക്കിൽ രക്ഷപെട്ടിരുന്നു.

ഏതാനും ദിവസം മുമ്പ് ഇയാൾ പെൺകുട്ടിയെ വീടിന് സമീപം വഴിയിൽത്തടഞ്ഞും വിവാഹഭ്യർത്ഥന നടത്തി.ഈ വിവരവും വീട്ടുകാർ പൊലീസിൽ അറിയിച്ചു.പ്രേമനൈരാശ്യത്തെത്തുടർന്ന് യുവാക്കൾ അടുപ്പം തോന്നിയിട്ടുള്ള പെൺകുട്ടികളെ തീകൊളുത്തികൊല്ലുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഈ സംഭവത്തിൽ ഇയാളെ ഉടൻ കണ്ടെത്തി കസ്റ്റഡിയിൽ എടുക്കാൻ തീരുമാനിക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ റിമാന്റിലാണ്. തലയോലപ്പറമ്പ് സി ഐ ക്ലീറ്റസ് കെ ജോസഫിന്റെ നിർദ്ദേശ പ്രകാരം എസ് ഐ ടി എം സൂഫിയും സംഘവുമാണ് സംഭവത്തിൽ അന്വേഷണം നടത്തി ധനേഷിനെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP