പി.ജയരാജനെ രക്ഷിക്കാൻ കതിരൂർ മനോജ് വധക്കേസിലെ പ്രതിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്ക് വീണ്ടും സിപിഎമ്മിന്റെ പ്രത്യുപകാരം; എൻആർഎച്ച്എം കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ പദവിയിൽ ഒരുവർഷം കൂടി കാലാവധി നീട്ടി നൽകിയത് ആരോഗ്യമന്ത്രിയുടെ അറിവോടെയോ? ഡോ.കെ.വി.ലതീഷിനെ വെള്ളപൂശി വീണ്ടും ഉന്നതകസേരയിൽ ഇരുത്താനുള്ള ഉത്തരവ് വിവാദത്തിലേക്ക്
ഷാജി കുര്യാക്കോസ്
കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ രക്ഷിക്കാൻ കതിരൂർ മനോജ വധക്കേസിലെ മുഖ്യപ്രതി വിക്രമന് വ്യാജമെഡിക്കൽ റിപ്പോർട്ട് നൽകിയ ഡോക്ടർക്ക് ദേശീയ ആരോഗ്യ മിഷൻ പ്രോഗ്രാം മാനജേർ പദവിയിൽ കാലാവധി നീട്ടിക്കൊടുത്ത് ഇടതുസർക്കാരിന്റെ പ്രത്യുപകാരം.കതിരൂർ കേസിൽ സിബിഐയുടെ വിമർശനത്തിനും വകുപ്പ് തല നടപടിക്കും വിധേയനായ ഡോ.കെ.വി.ലതീഷിനാണ് കാലാവധി നീട്ടിക്കൊടുത്തത്.
കണ്ണൂർ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്ന ലതീഷിന് 2016 ൽ് ഇടതുസർക്കാർ ഉന്നതസ്ഥാനം നൽകിയത് വിവാദമായിരുന്നു. ഡോക്ടർക്കെതിരേ നടപടിയെടുക്കണമെന്ന് സിബിഐയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം വിക്രമന് വ്യാജ മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കിയതിന്റെ രേഖയും പുറത്തായി.
കല്യാശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ അസിസ്റ്റന്റ് സർജനായിരിക്കുമ്പോഴായാണ് ലതീഷിനെ ജില്ലാ പ്രോഗ്രാം മാനേജറായി നിയമിക്കുന്നത്. ലതീഷിനെതിരേ നടപടിക്ക് നിർദ്ദേശംനൽകിയ അണ്ടർസെക്രട്ടറി കെ.എസ്. വിജയശ്രീ തന്നെയാണ് പ്രോഗ്രാം മാനേജറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇറക്കിയത്.
വിക്രമൻ മദ്യത്തിന് അടിമയാണെന്നും വർഷങ്ങളായി തന്റെ കീഴിൽ ചികിത്സയിലാണെന്നുമുള്ള റിപ്പോർട്ടാണ് ലതീഷ് നൽകിയത്. ജില്ലാ ആശുപത്രി സൂപ്രണ്ടും സിബിഐയെ അറിയിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സിബിഐ.യുടെ വിലയിരുത്തിയത്. ഇതിനുശേഷം, സിബിഐ. അന്വേഷണസംഘം ലതീഷിൽനിന്ന് മൊഴിയെടക്കുകയും ചെയ്തിരുന്നു.ജില്ലാ ആശുപത്രിയുടെ ലെറ്റർപാഡ് ഉപയോഗിക്കാൻ ലതീഷിന് അധികാരമില്ലെന്നും അനുമതി നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സിബിഐ.ക്ക് വിശദീകരണംനൽകി.
മറ്റുചില വ്യാജരേഖകൾകൂടി നിർമ്മിച്ചുനൽകിയെന്ന പരാതിയും ലതീഷിന്റെ പേരിലുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ സിബിഐ.ക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. ലതീഷിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അഞ്ചുതവണ കത്ത് നൽകിയിട്ടുണ്ട്.
ഇക്കാര്യങ്ങളെല്ലാം അട്ടിമറിച്ചാണ് ഇടതുസർക്കാർ അധികാരത്തിൽവന്നശേഷം ലതീഷിനെ എൻ.ആർ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജറായി നിയമിച്ചത്. അതേസമയം, വിക്രമന് നിംഹാൻസിൽ ചികിത്സ നേടുന്നതിനുള്ള കത്ത് നൽകുക മാത്രമാണ് ചെയ്തതെന്ന്ാണ ഡോ. ലതീഷിന്റെ വിശദീകരണം. ഇക്കാര്യം സിബിഐ.യെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഈ കത്ത് അനുസരിച്ച് നിംഹാൻസിൽ വിക്രമൻ ചികിത്സതേടിയതാണ്.
വിക്രമന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കാട്ടി ഡോ. ലതീഷ് കത്ത് തയ്യാറാക്കിയത് കണ്ണൂർ ജില്ലാ ഹോസ്പിറ്റലിന്റെ ലെറ്റർ ഹെഡിൽ ആയിരുന്നു.സി ബി ഐ അന്വേഷണത്തിൽ 22/6/14 ന് വിക്രമൻ അഡ്മിറ്റായ രേഖകൾ കണ്ടെടുക്കാൻ കഴിയാത്തതിനാൽ വ്യാജ സർട്ടിഫിക്കറ്റാണ് എന്ന് കണ്ടെത്തുകയും ആരോഗ്യവകുപ്പിന്റെ വിജിലൻസ് വകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
മനോജ് വധത്തിന്റെ ഗൂഢാലോചനയിൽ മുഖ്യപങ്ക് വഹിച്ചത് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനാണെന്ന് ഒന്നാംപ്രതി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് വിക്രമന് മാനസികവിഭ്രാന്തിയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ പാർട്ടി നടത്തിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ.എം.ഒയും സിപിഎം അനുഭാവിയുമായിരുന്ന ഡോ. ലതീഷിനെ ഉപയോഗപ്പെടുത്തിയാണ് വിക്രമന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് രേഖകൾ ഉണ്ടാക്കിയത്.
ഇത് മനസ്സിലാക്കിയ സിബിഐ അന്വേഷണസംഘം ഡോ. ലതീഷിനെ ചോദ്യം ചെയ്തിരുന്നു. ഇപ്പോഴും ഡോ. ലതീഷ് സിബിഐയുടെ നിരീക്ഷണത്തിലാണ്. വിക്രമന് നിംഹാൻസിലേക്ക് റഫറൻസ് കത്ത് നൽകിയത് ആശുപത്രി അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും സിബിഐക്ക് വ്യക്തമായിരുന്നു.
പി.ജയരാജനെതിരെ വിക്രമൻ നൽകിയ മൊഴിയുടെ സാധുത ഇല്ലാതാക്കാൻ വിക്രമന് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീർക്കുകയായിരുന്നു. ഇതിന് കൂട്ടുനിന്ന ഡോക്ടർ ലതീഷിന് പ്രത്യുപകാരമായി ഇടതുസർക്കാർ ആരോഗ്യവകുപ്പിലെ ഉന്നത പദവിയായ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജരുടെ സ്ഥാനം നൽകുകയായിരുന്നു. നാഷണൽ ഹെൽത്ത് മിഷന്റെ ജില്ലയിലെ പ്രവർത്തനങ്ങളുടെ നിയന്ത്രണച്ചുമതലയുള്ള പദവിയാണിത്.
കെ.വി.ലതീഷിനെതിരെയുള്ള മറ്റ് ആരോപണങ്ങൾ
2013 ൽ ആണ് ഡോ: ലതീഷ് ആരോഗ്യവകുപ്പിന്റെ കീഴിൽ ജോലിയിൽ പ്രവേശിക്കുന്നത്.അതിന് മുൻപ് കണ്ണാടിപ്പറമ്പ് എന്ന സ്ഥലത്ത് ആശ്രയ പോളിക്ലിനിക് നടത്തി വന്നിരുന്നു.ആരോഗ്യ വകുപ്പിൽ നിയമനം നേടിയതിന് ശേഷവും സ്വകാര്യ പ്രാക്ടീസ് തുടർന്ന ഡോക്ടർ തന്റെ യോഗ്യത MBBS ,PGDMCH എന്ന് രേഖപ്പെടുത്തിയിരുന്നു.ഡോക്ടർ രേഖപ്പെടുത്തിയ അധിക യോഗ്യത വ്യാജമാണ് എന്ന് കണ്ടെത്തിയത് ആരോഗ്യവകുപ്പ് ഡയറക്ടർ ആയിരുന്ന ഡോ.സരിത ആർ എൽ ആയിരുന്നു.
കൂടാതെ സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്നും ഡോക്ടർ ഏത് കോളേജിൽ നിന്നു മാണ് ബിരുദം നേടിയത് എന്ന് രേഖപ്പെടുത്തിയിട്ടില്ല എന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂർ ചെറുപുഴ സ്വദേശി കാഞ്ഞിരങ്ങാടൻ സന്തോഷ് തന്റെ മകളുടെ സംരക്ഷണമാവശ്യപ്പെട്ട് കണ്ണൂർ കുടുംബ കോടതിയിൽ സമർപ്പിച്ച പരാതിയിൽ ഡോക്ടർ എതിർ ഭാഗവുമായി ചേർന്ന് വ്യാജ സർട്ടിഫിക്കറ്റ് നൽകി എന്നതായിരുന്നു സന്തോഷിന്റെ പരാതി.
വ്യാജ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ തിരിച്ചടി നേരിട്ട സന്തോഷ് ഡോക്ടർക്കെതിരെ വിവിധ കുറ്റങ്ങൾ ആരോപിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകുകയായിരുന്നു. സന്തോഷിന്റെ പരാതിയിൽ കഴമ്പുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
വ്യാജ ഡിഗ്രി കാണിച്ച് ചികിത്സ നടത്തുകയും ഒന്നിൽ കൂടുതൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുകയും അതിന് സർക്കാരിന്റെ സീലും ഔദ്യോഗീക പദവിയും ഉപയോഗിക്കുകയും ചെയ്ത ഉദ്യോഗസ്ഥന് ആരോഗ്യ വകുപ്പ് നൽകിയത് കർശന താക്കീത് മാത്രമെന്നത്് വിരോധാഭാസമായി തുടരുന്നു.
വകുപ്പ് തല ശിക്ഷാനടപടി സ്വീകരിച്ച ഡോക്ടർ ലതീഷിന്റെ ജില്ലാ പ്രാഗ്രാം മാനേജറായി നിയമിച്ചതിനെതിരെ സന്തോഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.കഴിഞ്ഞ വർഷം ഡിസംബർ 8 ന് ഹൈക്കോടതി നോട്ടീസ് കൈപ്പറ്റിയ ആരോഗ്യവകുപ്പ് ,കോടതി നടപടികളെ മുഖവിലക്കെടുക്കാതെ ഡോ. ലതീഷിന്റെ നിയമന കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുകയാണ്..അതിനിടെ പരാതിക്കാരനെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍