റംസാനിലും ശാന്തമാകാതെ തിരൂർ; തീരദേശത്ത് ലീഗ്-സിപിഎം സംഘർഷം തുടരുന്നു; കഴിഞ്ഞ രാത്രിയിൽ തകർത്തത് 21 വീടുകളും നാല് വാഹനങ്ങളും; സമാധാന അന്തരീക്ഷമുണ്ടാക്കാൻ മുൻകൈയെടുക്കാതെ മത-രാഷ്ട്രീയ നേതാക്കൾ; നിസ്സാര തർക്കങ്ങൾ പോലും വലിയ സംഘർഷത്തിലേക്ക് മാറുന്നത് ഞൊടിയിടയിൽ
എംപി റാഫി
മലപ്പുറം: റംസാനിലും അഴവില്ലാതെ തിരൂർ തീരദേശത്തെ ലീഗ്, സിപിഎം സംഘർഷം. കഴിഞ്ഞ രാത്രിയിൽ 21 വീടുകളും വീട്ടുപകരണങ്ങളും 4 വാഹനങ്ങളുമാണ് രാഷ്ട്രീയത്തിന്റെ പേരിൽ അക്രമി സംഘങ്ങൾ കൂട്ടായി അരയൻകടപ്പുറം പ്രദേശത്ത് തകർത്തത്. ശനിയാഴ്ച ഒരു ലീഗ് പ്രവർത്തകന് വെട്ടേൽക്കുകയും ചെയ്തിരുന്നു. വർഷങ്ങളായി രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന പ്രദേശമാണ് ഇവിടം. റംസാൻ വ്രതനാളുകളിൽ സംഘർഷത്തിന് അഴവു വരികയും സമാധാനം വീണ്ടെടുക്കുകയുമാണ് പതിവ്. എന്നാൽ റംസാനിലെ പുണ്യദിനങ്ങളിലും ആയുധങ്ങളുമായി പരസ്പരം പോരടിക്കുകയാണിവിടെ.
മുസ്ലിം സമുദായത്തിൽപ്പെട്ടവർ മാത്രമാണ് മലപ്പുറത്തെ മിക്ക തീരപ്രദേശങ്ങളിലും ജീവിക്കുന്നത്. തീരദേശത്തുള്ള ഓരോ വീടുകളും പരസ്പരം കുടുംബങ്ങളോ ബന്ധുക്കളോ ആയിരിക്കും. എന്നാൽ ബന്ധങ്ങൾക്കു പോലും വിലകൽപ്പിക്കാതെ ഇവർ പരസ്പരം പോരടിക്കുകയാണ്. റംസാനിലും തുടരെയുണ്ടാകുന്ന സംഘർഷം ഞെട്ടലോടെയാണ് പ്രദേശത്തെ ജനങ്ങൾ കാണുന്നത്. എന്നാൽ മത നേതൃത്വങ്ങളോ രാഷ്ട്രീയ നേതാക്കളോ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന് ഇതുവരെ രംഗത്തെത്തിയിട്ടില്ല.
കൂട്ടായിക്കു പുറമെ ഉണ്യാലിലും കഴിഞ്ഞ ദിവസം ലീഗ് പ്രവർത്തകർക്കു നേരെ അക്രമമുണ്ടായിരുന്നു. ശനിയാഴ്ച ലീഗ് പ്രവർത്തകൻ അരയൻകടപ്പുറം സ്വദേശി മൂന്നുടിക്കൽ റഈസി(20) ന് വെട്ടേറ്റതിനു പിന്നാലെയാണ് കൂട്ടായിയിൽ വ്യാപക മുസ്ലിം ലീഗ് -സിപിഎം സംഘർഷമുണ്ടായത്. റഈസ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിൽ ചികിത്സയിലാണ്. അനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ 21വീടുകളും നാല് വാഹനങ്ങളും ഇരു വിഭാഗങ്ങൾ തകർത്തു. ലീഗ് പ്രവർത്തകരുടെ 13 വീടുകളും രണ്ട് വാഹനങ്ങളും സിപിഎം പ്രവർത്തകരുടെ 8 വീടുകളും രണ്ട് വാഹനങ്ങളുമാണ് തകർന്നത്.
നിരപരാധികളുടെ വീടുകളായിരുന്നു അക്രമിക്കപ്പെട്ടതിൽ അധികവും. 18നും 25നും മധ്യേ പ്രായമുള്ളവരാണ് അക്രമത്തിനു പിന്നിൽ. സംഘർഷം നടക്കുന്നതെല്ലാം രാഷ്ട്രീയ ചേരിതിരിവോടെയാണെങ്കിലും സജീവ രാഷ്ട്രീയ പ്രവർത്തകരോ രാഷ്ട്രീയ ബോധമുള്ളവരോ അല്ല ഇതിൽ അധികപേരും. പലപ്പോഴും നിസാര പ്രശ്നങ്ങളോ വാക്കേറ്റങ്ങളോ പിന്നീട് രാഷ്ട്രീയ സംഘർഷമായി മാറുകയാണ് ഇവിടത്തെ രീതി. ഇത് അമർച്ച ചെയ്യാൻ ബോധവൽക്കരണങ്ങളോ മറ്റു നടപടികളോ രാഷ്ട്രീയ നേതൃത്വവും കൈകൊള്ളുന്നില്ല. ഇരു ചേരിയിലുള്ളവരും റംസാനിൽ വ്രതമെടുക്കുന്നവരും വിശ്വാസികളുമാണ്.
എന്നാൽ നോമ്പ് ആവശ്യങ്ങൾക്കു വീടുകളിൽ സൂക്ഷിച്ച ഭക്ഷണ സാധനങ്ങൾ വരെ കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ നശിപ്പിച്ചിരുന്നു. വീടും വീട്ടുപകരണങ്ങളും നശിപ്പിച്ച് ക്രൂരത അതിരുകടക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സമീപ പ്രദേശമായ പറവണ്ണ വേളാപുരത്ത്് 19 ലീഗ്, സിപിഎം പ്രവർത്തകരുടെ വീടുകളും ഉണ്യാലിൽ 27 ലീഗ് പ്രവർത്തകരുടെ വീടുകളും നിരവധി വാഹനങ്ങളും തകർന്നിരുന്നു. ഈ പ്രദേശങ്ങൾ ഇന്നും ഈ ദുരന്തത്തിൽ നിന്നും കരകയറിയിട്ടില്ല. പലായനം ചെയ്ത പലരും ഇപ്പോഴും തിരിച്ചെത്തിയിട്ടുമില്ല.
കഴിഞ്ഞ ദിവസംത്തെ സംഘർഷത്തിൽ മുസ്ലിംലീഗ് പ്രവർത്തകരായ കുറിയന്റെ പുരക്കൽ മുഹമ്മദ് കുട്ടി, മാക്കാളന്റെ പുരക്കൽ ആസിഫ്, ഇർഷാദ്, മജീദ്, അസ്നാരെ പുരക്കൽ അർഷാദ്, ഇങ്കപ്പന്റെ പുരക്കൽ സാദിഖ്, കുറിയന്റെ പുരക്കൽ നിസാൽ, മനാഫ്, മൊയ്ദീൻ കുട്ടി,
മൂന്നുടിക്കൽ ശിഹാബ്, കുറിയന്റ പുരക്കൽ ഇബ്രാഹീം കുട്ടി, കമ്മുട്ടകത്ത് അസൈനാൽ, കുറിയന്റ പുരക്കൽ ഉസ്മാൻ എന്നിവരുടെ വീടുകളാണ് തകർന്നത്. മുഹമ്മദ് കുട്ടിയുടെ വീട്ടിലെ അലമാര തകർത്ത് അറുപതിനായിരം രൂപ മോഷണം പോയതായി വീട്ടുകാർ പറഞ്ഞു. അസൈനാരുടെ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടു. ടെലിവിഷൻ, ഫ്രിഡ്ജ് എന്നിവ ഇവിടെ തകർത്തു. ഉസ്മാന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും ഓട്ടോറിക്ഷയും തകർത്തിട്ടുണ്ട്.
സി പി എം പ്രവർത്തകരായ കുറിയന്റെ പുരക്കൽ ആമിനക്കുട്ടി, കുറിയന്റെ പുരക്കൽ ഇബ്രാഹീം കുട്ടി, സുലൈമാൻ, അസ്നാരെ പുരക്കൽ സലാം, ഉമ്മർ, മൂന്നുടിക്കൽ സിദ്ധീഖ്, മാക്കാളന്റെ പുരക്കൽ സിദ്ധീഖ്, ഇങ്കപ്പന്റെ പുരക്കൽ ഖദീജ എന്നിവരുടെ വീടുകളാണ് തകർന്നത്. ആമിനക്കുട്ടിയുടെ വീടിന്റെ വാതിലുകളെല്ലാം തകർത്ത നിലയിലാണ്. വീട്ടിലെ ഫ്രിഡ്ജ്, ടെലിവിഷൻ എന്നിവയും തകർത്തിട്ടുണ്ട്. ഈ വീട്ടിൽ മാത്രം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. സലാമിന്റെ വീട്ടിലെ മോട്ടോർ നശിപ്പിച്ചു.
രാത്രിയിലാണ് ഇരുവിഭാഗങ്ങളും ഇത്രയും അക്രമങ്ങൾ അഴിച്ചുവിട്ടത്. വീടും വാഹനങ്ങളും തകർത്ത് പ്രദേശത്തെ കലാപാന്തരീക്ഷമാക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സംഘർഷ സമയത്ത് നാല് പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും കൂടുതൽ പൊലീസ് എത്താൽ വൈകിയത് സംഘർഷം വ്യാപിക്കാൻ കാരണമായെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടർച്ചയായി സംഘർഷം നിലനിൽക്കുന്ന പ്രദേശത്ത് വേണ്ട മുൻകരുതലെടുക്കാൻ പൊലീസിനു സാധിച്ചില്ല.
സജീവ രാഷ്ട്രീയമില്ലാത്തവരുടെയും നിരപരാധികളുടെയും വീടുകൾ അക്രമിക്കപ്പെട്ടിട്ടുണ്ട്. വീടിനുള്ളിൽ ഭക്ഷ്യവസ്തുക്കൾ വരെ നശിപ്പിച്ച നിലയിലായിരുന്നു. റംസാനിലെ പുണ്യദിനങ്ങൾ രാഷ്ട്രീയ സംഘർഷങ്ങളാൽ ദുരിതം വിതച്ചിരിക്കുകയാണ് പ്രദേശത്ത്. സംഘർഷം
തുടരുന്നത് തീരദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉന്നത രാഷ്ട്രീയ നേതൃത്വങ്ങൾ ഇടപെട്ട് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നാണ് സാധാരണ ജനങ്ങളുടെ ആവശ്യം. അതേസമയം പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. സംഘർഷത്തിൽ ഇരു വിഭാഗം പ്രവർത്തകർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി അന്വേഷണം ആരംഭിച്ചതായി തിരൂർ പൊലീസ് അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍