Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പലനാൾ കള്ളി സുജാത ഒരുനാൾ കുടുങ്ങിയപ്പോൾ കൈവിട്ട് പാർട്ടി! ഒറ്റപ്പാലം നഗരസഭയിലെ സന്ദർശകരുടെയും കൗൺസിലർമാരുടെയും പണം മോഷ്ടിക്കുന്നത് പതിവാക്കിയ കൗൺസിലറെ സിപിഎം പുറത്താക്കി; മോഷണ കേസിൽ പൊലീസ് പ്രതിചേർത്തതോടെ പാർട്ടി കൈയൊഴിഞ്ഞത് മൂന്നാം വാർഡ് കൗൺസിലറായ സുജാതയെ; ഉടൻ അറസ്റ്റെന്ന് വ്യക്തമാക്കി പൊലീസ്; പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷയുടെ 30,000 രൂപ കാണാതായ സംഭവത്തിലെ ആന്റിക്ലൈമാക്‌സിൽ ഞെട്ടി സഖാക്കൾ

പലനാൾ കള്ളി സുജാത ഒരുനാൾ കുടുങ്ങിയപ്പോൾ കൈവിട്ട് പാർട്ടി! ഒറ്റപ്പാലം നഗരസഭയിലെ സന്ദർശകരുടെയും കൗൺസിലർമാരുടെയും പണം മോഷ്ടിക്കുന്നത് പതിവാക്കിയ കൗൺസിലറെ സിപിഎം പുറത്താക്കി; മോഷണ കേസിൽ പൊലീസ് പ്രതിചേർത്തതോടെ പാർട്ടി കൈയൊഴിഞ്ഞത് മൂന്നാം വാർഡ് കൗൺസിലറായ സുജാതയെ; ഉടൻ അറസ്റ്റെന്ന് വ്യക്തമാക്കി പൊലീസ്; പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷയുടെ 30,000 രൂപ കാണാതായ സംഭവത്തിലെ ആന്റിക്ലൈമാക്‌സിൽ ഞെട്ടി സഖാക്കൾ

എം മനോജ് കുമാർ

പാലക്കാട്: ഒറ്റപ്പാലം നഗരസഭയിൽ നടന്ന മോഷണത്തിൽ പ്രതിചേർക്കപ്പെട്ടതോടെ ഒറ്റപ്പാലം നഗരസഭയിലെ മൂന്നാം വാർഡ് കൗൺസിലറും വിദ്യാഭ്യാസ സ്റ്റാന്റിങ് കൗൺസിൽ ചെയർമാനുമായ ബി.സുജാതയെ സിപിഎം പുറത്താക്കി. മോഷണക്കേസിൽ പ്രതി ചേർക്കപ്പെട്ടതോടെയാണ് പാർട്ടിക്ക് അപമാനമാകുമെന്നു മനസിലാക്കി സുജാതയെ സിപിഎം പുറത്താക്കിയത്. കഴിഞ്ഞ മാസം 20നാണു സ്ഥിരം സമിതി അധ്യക്ഷയായ സിപിഎം നേതാവ് ലതയുടെ ഓഫിസ് മുറിയിലെ ബാഗിൽ നിന്ന് 38,000 രൂപ മോഷ്ടിക്കപ്പെട്ടത്. ഈ പരാതിയിലാണ് ഇപ്പോൾ സുജാത കുടുങ്ങുന്നത്. സിപിഎം പരോട് ലോക്കൽ കമ്മറ്റി ശുപാർശയെ തുടർന്നാണ് പാലക്കാട് ജില്ലാ കമ്മറ്റി പുറത്താക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

സിപിഎം പുറത്താക്കിയതിന് പിന്നാലെ സുജാതയുടെ പേര് ഒറ്റപ്പാലം പൊലീസ് എഫ്‌ഐആറിൽ പ്രതിസ്ഥാനത്ത് എഴുതി ചേർക്കുകയും ചെയ്തു. സുജാതയെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. പിണറായി സർക്കാർ അധികാരമേറിയത് പിന്നാലെ വന്ന നാണം കെട്ട തുടർ പരമ്പരകളിൽ അവസാനത്തെതാണ് സിപിഎം കൗൺസിലർ തന്നെ മോഷണം കേസിൽ കുടുങ്ങുന്നത്. സിപിഎം കൗൺസിലർ തന്നെ നൽകിയ മോഷണ പരാതിയിലാണ് സിപിഎമ്മിന്റെ മറ്റൊരു കൗൺസിലർ തന്നെ അറസ്റ്റിലാകുന്ന സ്ഥിതിവിശേഷം വന്നത്. 

ഒറ്റപ്പാലം നഗരസഭയ്ക്കു നാണക്കേടായ മോഷണക്കേസിൽ അന്വേഷണം എത്തി നിൽക്കുന്നത് സിപിഎം നേതാവായ സുജാതയിലേക്ക് ആയിരുന്നു. വനിതാ സംവരണ വാർഡിൽ നിന്ന് ജയിച്ചെത്തിയ സുജാതയിലേക്കാണ് അന്വേഷണം നീങ്ങിയത്. ഇതോടെ കേസിൽ എഫ് ഐ ആർ ഇട്ട് അന്വേഷണം പൊലീസ് മുന്നോട്ടു നീങ്ങുകയായിരുന്നു. എന്നാൽ സിപിഎം സുജാതയെ പുറത്താക്കുന്നത് വരെ എഫ്‌ഐആറിൽ സുജാതയുടെ പേര് ചേർത്തില്ല. അന്വേഷണം പൂർത്തിയാക്കി കേസെടുക്കാൻ പൊലീസ് ഒരുങ്ങി നിൽക്കുകയായിരുന്നു. . പ്രതി കപ്പലിലെ കള്ളനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. . പ്രതിയെ കുറിച്ചുള്ള വിശദാംശങ്ങൾ മറുനാടനും ലഭിച്ചിരുന്നു. എന്നാൽ എഫ് ഐ ആറിൽ പേര് ചേർക്കാത്തതു കൊണ്ടാണ് പേര് പുറത്തുവിട്ടില്ല. അതിനിടെ കേസ് ഒതുക്കി തീർക്കാൻ സമ്മർദ്ദം ശക്തമാണെന്നും സൂചനയുണ്ട്. എന്നാൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കാരണം പൊലീസിനോട് നടപടികളുമായി മുമ്പോട്ട് പോകാനാണ് മുകളിൽ നിന്ന് നൽകിയിരുന്ന നിർദ്ദേശം.

അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ എഫ് ഐ ആറിൽ പേരിടും. കൗൺസിലർക്കെതിരെയാണ് കേസ് എന്നതു കൊണ്ട് തന്നെ തെളിവുകൾ ഉറപ്പിക്കാനാണ് ശ്രമമെന്നും ഒറ്റപ്പാലം എസ് ഐ നിതിൻ വേണുഗോപാൽ മറുനാടനോട് പറഞ്ഞിരുന്നു. അതിനിടെ നഗരസഭാ ഓഫിസിൽ നിന്നു മോഷണത്തിന് ഇരയായവരിൽ ചിലർ കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചു. കൗൺസിലിലെ ബിജെപി അംഗവും രണ്ടു വനിതാ ജീവനക്കാരുമാണ് ഇന്നലെ പരാതിയുമായെത്തിയത്. ഇതിനിടെയാണ് സിപിഎം നേതാവ് ലത നൽകിയ മോഷണത്തിൽ സിപിഎം അംഗത്തിന് നേരെ സംശയം നീളുന്നത്. തൽക്കാലം അറസ്റ്റിനു സാധ്യതയില്ലെന്നാണു വിവരം. വിരലടയാള പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയ പൊലീസ് നുണപരിശോധനയ്ക്കുള്ള നടപടികളിലേക്കു നീങ്ങിയതോടെയാണു മോഷണക്കേസിന്റെ ചുരുളഴിഞ്ഞത്. പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടായിരുന്നു. ഇതിനിടെയാണ് പാർട്ടിയെ വെട്ടിലാക്കാൻ മോഷണ വിവാദം ഉണ്ടാകുന്നത്.

കഴിഞ്ഞ മാസം 20നാണു സ്ഥിരം സമിതി അധ്യക്ഷയായ സിപിഎം നേതാവ് ലതയുടെ ഓഫിസ് മുറിയിലെ ബാഗിൽ നിന്ന് 38,000 രൂപ മോഷ്ടിക്കപ്പെട്ടത്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി അംഗമാണ് ലത. ജനറൽ സീറ്റിൽ നിന്ന് ജയിച്ചാണ് കൗൺസിൽ അംഗമായത്. ഒരു വർഷത്തിനിടെ നഗരസഭാ ഓഫിസിൽ നടന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. കൗൺസിലർമാർ, ജീവനക്കാർ, സന്ദർശകർ എന്നിവരിൽ നിന്നായി 1.70 ലക്ഷം രൂപയും സ്വർണനാണയവും മോഷണം പോയിട്ടുണ്ടെന്നാണു കണക്ക്. ഈ സാഹചര്യത്തിലാണ് അന്വേഷണം ശക്തമായി മുമ്പോട്ട് പോയത്. സിപിഎം നേതാവ് ലതയാണ് മോഷണത്തിൽ പരാതി നൽകിയത്. മോഷണത്തിൽ പരാതിക്കാരിയുടേതൊഴികെ മുഴുവൻ അംഗങ്ങളുടെയും വിരലടയാളം പരിശോധിക്കാൻ തീരുമാനിച്ചിരുന്നു.

36 അംഗ കൗൺസിലിലെ 4 അംഗങ്ങളുടെ വിരലടയാളങ്ങൾ നേരത്തേ പൊലീസ് ശേഖരിച്ചിരുന്നു. ഇവരിൽ 2 പേരെ നുണപരിശോധനയ്ക്കു വിധേയരാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ സമർപ്പിച്ചു. ബാക്കി 31 അംഗങ്ങളുടെ വിരലടയാളമാണു പരിശോധിക്കാൻ തീരുമാനിച്ചത്. മോഷണവിവരം അറിഞ്ഞു പണം തിരഞ്ഞപ്പോഴാണു ബാഗിലും അലമാരയിലും അടയാളങ്ങൾ പതിഞ്ഞതെന്ന്, നേരത്തേ വിരലടയാളങ്ങൾ നൽകിയ ചില കൗൺസിലർമാർ വാദിച്ച സാഹചര്യത്തിലാണു പൊലീസ് നുണപരിശോധന ഉൾപ്പെടെയുള്ള നടപടികളിലേക്കു നീങ്ങിയത്.

ഒറ്റപ്പാലത്തെ പല കൗൺസിലർമാരും ഒന്നിലേറെ തവണ മോഷണത്തിനിരയായിട്ടുണ്ട്. കഴിഞ്ഞ മാസം 20നു 38,000 രൂപ നഷ്ടപ്പെട്ട സ്ഥിരംസമിതി അധ്യക്ഷ മോഷണത്തിനിരയായതു 4 തവണ. നഗരസഭയ്ക്കു നാണക്കേടാകുമെന്നു കരുതി പലരും പൊലീസിനെ സമീപിച്ചില്ല. ചിലർ പരാതി നൽകിയിരുന്നെങ്കിലും ഗൗരവമായ അന്വേഷണം നടന്നില്ല. സ്ഥിരം സമിതി അധ്യക്ഷയുടെ മുറിയിൽ മോഷണം നടന്ന ദിവസം ഉച്ചയ്ക്കു പന്ത്രണ്ടര വരെ എത്തിയ കൗൺസിലർമാരും ജീവനക്കാരും ഉൾപ്പെടെ മുഴുവൻ പേരുടെയും വിരലടയാളങ്ങൾ പൊലീസ് ശേഖരിച്ചു വരികയായിരുന്നു.സംഭവത്തിൽ 4 കൗൺസിലർമാരെ പൊലീസ് 5 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. വനിതാ കൗൺസിലർമാർ ഉൾപ്പെടെയാണു പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിനു വിധേയരായത്.

ഒരു വർഷത്തിനിടെ നഗരസഭാ ഓഫിസിൽ അഞ്ചാമത്തെ സംഭവമാണിത്. ഈ കേസ് ഒതുക്കിത്തീർക്കാൻ രാഷ്ട്രീയ ഇടപെടൽ സജീവമായിരിക്കെ, നേരത്തെ പണം നഷ്ടപ്പെട്ട കുടുംബം അന്വേഷണം ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചു. സ്ഥിരം സമിതി അധ്യക്ഷയുടെ പരാതി പ്രകാരമുള്ള അന്വേഷണം സുപ്രധാന വഴിത്തിരിവിലെത്തിയതോടെ കേസ് ഒതുക്കിത്തീർക്കാൻ രാഷ്ട്രീയ നീക്കം തുടങ്ങിയപ്പോഴാണു മുൻപു പണം നഷ്ടമായ തോട്ടക്കര സ്വദേശിനിയുടെ സഹോദരൻ വീണ്ടും പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2018 ഒക്ടോബർ 3നു യുവതിയുടെ ബാഗിൽ നിന്നു 10,000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. ഭർത്താവിനൊപ്പം വിവാഹം രജിസ്റ്റർ ചെയ്യാൻ നഗരസഭാ ഓഫിസിലെത്തിയ യുവതി ബാഗ് വരാന്തയിലെ മേശപ്പുറത്തു വച്ചപ്പോഴായിരുന്നു മോഷണം. അന്നുതന്നെ സഹോദരൻ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും കാര്യക്ഷമമായ അന്വേഷണം നടന്നില്ല. ഇതിനു ശേഷം പലതവണ മോഷണങ്ങൾ ആവർത്തിക്കപ്പെട്ടപ്പോഴും പരാതികൾ അവഗണിക്കപ്പെട്ടു. സ്ഥിരം സമിതി അധ്യക്ഷയുടെ ബാഗിൽ നിന്നു പണം മോഷ്ടിക്കപ്പെട്ടതോടെ അന്വേഷണത്തിനു ജീവൻവയ്ക്കുകയായിരുന്നു. ഇതോടെ സുജാത കുടുങ്ങുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP