കോവിഡ് കാലത്ത് സ്വകാര്യക്ഷേത്രങ്ങൾ അടഞ്ഞുകിടക്കുന്നെങ്കിലും നയാപൈസ സഹായം നൽകിയില്ല; ക്രിസ്ത്യൻ പള്ളികളിലെ സൺഡേ സ്കൂൾ അദ്ധ്യാപകർ അടക്കം ഉള്ളവർക്കും ആശ്വാസധനമായി ഒരു രൂപ പോലും കിട്ടിയില്ല; മദ്രസകൾ അടഞ്ഞ് കിടക്കുന്നതിനാൽ തുച്ഛവരുമാനക്കാരായ മദ്രസ അദ്ധ്യാപകർക്ക് മാത്രം ആശ്വാസധനസഹായം; 25,000 ത്തോളം മദ്രസ അദ്ധ്യാപകർക്ക് 2000 രൂപ സഹായമെന്ന് മന്ത്രി ജലീലിന്റെ എഫ്ബി പോസ്റ്റ്; ന്യൂനപക്ഷ -സാമുദായിക പ്രീണനം എന്ന ആരോപണം ഉയരുമ്പോൾ മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ മദ്രസകൾ അടഞ്ഞുകിടക്കുന്നതിനാൽ തുച്ഛവരുമാനക്കാരായ മദ്രസ അദ്ധ്യാപകർക്ക് 2000 രൂപ വിതരണം ചെയ്യാൻ മദ്രസാ ക്ഷേമനിധി ബോർഡിനു സർക്കാർ അനുമതി നൽകിയത് വിവേചനമോ? അഞ്ചു കോടി രൂപയാണ് ഇതിനായി നീക്കി വെച്ചത്. 25000 പേരുണ്ട് ക്ഷേമനിധി ബോർഡിൽ. രണ്ടായിരം രൂപ ആശ്വാസ ധനമായി ഇവർക്ക് ലഭിക്കും. ഇതുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി.ജലീൽ ഫെയ്സ് ബുക്ക് പോസ്റ്റും നടത്തിയിരുന്നു. ഇങ്ങനെ മദ്രസാദ്ധ്യാപകർക്ക് ആശ്വാസധനം അനുവദിച്ചതിൽ വിവേചനമുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടോ ? മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ:
ക്ഷേമനിധി ബോർഡുകൾ അംഗമല്ലാത്ത തൊഴിലാളികൾക്ക് ക്ഷേമനിധിയില്ല. ഭൂരിപക്ഷം തൊഴിലാളികളും കൊറോണാ കാലത്ത് ആശ്വാസധനം കൈപ്പറ്റിയപ്പോൾ ഒരു വിഭാഗം തൊഴിലാളികൾക്ക് അത് ലഭിച്ചില്ല. വിവിധ തൊഴിൽ മേഖലയിൽപ്പെട്ട തൊഴിലാളികൾ ആശ്വാസ ധനം കൈനീട്ടി വാങ്ങിയപ്പോൾ ഒരു വിഭാഗം അതിനു മൂക സാക്ഷികളായി. ഇവർ പരാതി പറഞ്ഞെങ്കിലും ക്ഷേമനിധി ബോർഡിൽ ഉൾപ്പെടാത്തതിനാൽ ഇവർക്ക് ആശ്വാസധനം വിതരണം ചെയ്യുന്ന കാര്യത്തിൽ സർക്കാർ നിസ്സഹായരായിരുന്നു. സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കും ക്രിസ്ത്യൻ പള്ളികളിലെ സൺഡേ സ്കൂൾ അദ്ധ്യാപകർ അടക്കമുള്ളവർക്കും ആശ്വാസധനമായി ഒരു രൂപ പോലും ലഭിച്ചില്ല. ഒരു വലിയ വിഭാഗം തൊഴിലാളികളുടെ നിസ്സഹായാവസ്ഥ വലിയ വേദനയായി കൊറോണാ കാലത്ത് കേരളീയ സമൂഹത്തിനു മുന്നിൽ നിൽക്കുന്നു. വിവിധ ക്ഷേമനിധി അംഗങ്ങൾക്ക് വലിയ തോതിൽ തന്നെ സഹായം ലഭിച്ചു. പക്ഷെ ഈ ആശ്വാസതുക അസംഘടിത തൊഴിലാളികളിൽ പലർക്കും ലഭിച്ചില്ല. വലിയ പരാതി ഇവർ ഉന്നയിച്ചെങ്കിലും എവിടെ നിന്നും ഇവർക്ക് സഹായം ലഭ്യമായതുമില്ല.
കൊറോണ വലിയ പ്രതിസന്ധിയായി മുന്നിൽ നിൽക്കുമ്പോൾ വിവിധ ക്ഷേമനിധി ബോർഡുകളുടെ ആവശ്യ പ്രകാരം ആശ്വാസധനം വിതരണം ചെയ്യാൻ ക്ഷേമനിധികൾക്ക് സർക്കാർ അനുവാദം നൽകിയിരുന്നു. സർക്കാർ അനുവാദമില്ലാതെ തുക ലഭിക്കില്ലെന്നതിനാലാണ് ക്ഷേമനിധി ബോർഡുകളുടെ അവശ്യ പ്രകാരം ആശ്വാസ ധനം വിതരണം ചെയ്യാൻ സർക്കാർ ക്ഷേമനിധി ബോർഡുകൾക്ക് നിർദ്ദേശം നൽകിയത്. പക്ഷെ ക്ഷേമനിധി ബോർഡുകൾക്ക് കീഴിൽ വരാത്ത അസംഘടിത തൊഴിലാളികൾക്ക് ആർക്കും ആശ്വാസ ധനം ലഭിച്ചില്ല. വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിൽ വരാത്ത സ്വകാര്യ ട്രസ്റ്റുകൾക്ക് കീഴിൽ വരുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ആശ്വാസധനം ലഭിച്ചില്ല. ക്രിസ്ത്യൻ പള്ളികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സൺഡെയ്സ് സ്കൂൾ അദ്ധ്യാപകർക്കും ആശ്വാസധനം ലഭിച്ചില്ല. ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൂടി രണ്ടു കോടി രൂപ ആശ്വാസധനം അനുവദിച്ചിരിക്കെയാണ് മറ്റു അസംഘടിത മേഖലയിലെ ജീവനക്കാർക്ക് തുക ലഭിക്കാതിരുന്നത്. ഇത് പലരും ചൂണ്ടിക്കാട്ടി. തുക ലഭിക്കാത്ത ക്ഷേത്ര ജീവനക്കാർ അടക്കമുള്ളവർ നിരന്തര അന്വേഷണങ്ങൾ നടത്തി. ഇതോടെയാണ് വാസ്തവം വെളിയിൽ വന്നത്. ദേവസ്വം ബോർഡിനു കീഴിൽ വരാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാരെ ഉൾപ്പെടുത്തി ക്ഷേമനിധി രൂപീകരിച്ചിട്ടില്ല. സൺഡെ സ്കൂൾ അദ്ധ്യാപകർക്കും ക്ഷേമനിധി ബോർഡില്ല. പിന്നെങ്ങനെ തുക വിതരണം ചെയ്യും?
സംസ്ഥാനത്തെ മദ്രസാ അദ്ധ്യാപകർക്ക് കൊറോണാ കാലത്തെ ആശ്വാസ ധനമായി 2000 രൂപ വിതരണം ചെയ്യാൻ അനുവദിച്ചുകൊണ്ട് മദ്രസാ ക്ഷേമനിധി ബോർഡിനു സർക്കാർ അനുമതി നൽകിയിരുന്നു. അഞ്ചു കോടി രൂപയാണ് ഇതിനായി നീക്കി വെച്ചത്. 25000 പേരുണ്ട് ക്ഷേമനിധി ബോർഡിൽ. രണ്ടായിരം രൂപ ആശ്വാസ ധനമായി ഇവർക്ക് ലഭിക്കും. ഇതുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി.ജലീൽ ഫെയ്സ് ബുക്ക് പോസ്റ്റും നടത്തിയിരുന്നു. മന്ത്രി നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: സംസ്ഥാനത്തെ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ഇരുപത്തി അയ്യായിരത്തിലധികം വരുന്ന മദ്രസ്സാദ്ധ്യാപകർക്ക് അവരുടെ പ്രയാസം കണക്കിലെടുത്ത് 2000 രൂപ വീതം പ്രത്യേക സഹായം നൽകാൻ അഞ്ചുകോടി തങ്ങളുടെ കോർപ്പസ് ഫണ്ടിൽ നിന്ന് വിനിയോഗിക്കാൻ ക്ഷേമനിധി ബോർഡിന് അനുമതി നൽകി സർക്കാർ ഉത്തരവായി. ഉടനെ തന്നെ ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യും. വിവിധ ക്ഷേമനിധികൾ അവരവരുടെ ധനസ്ഥിതി നോക്കി കഴിയുന്ന സഹായങ്ങൾ നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം മാനിച്ചാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഈ തീരുമാനം. ബഹുമാന്യരായ സയ്യിദ് മുത്തുകോയ ജിഫ്രി തങ്ങളും ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാരും ജനാബ് ടി.പി. അബ്ദുല്ലക്കോയ മദനിയും തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും സി.പി. ഉമർ സുല്ലമിയും കുഞ്ഞുമുഹമ്മദ് പറപ്പൂരും കഴിയുന്ന സഹായം മദ്രസ്സാദ്ധ്യാപകർക്ക് നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്.
മന്ത്രിയുടെ ഈ ഫെയ്സ് ബുക്ക് പോസ്റ്റ് കൂടി വന്നതോടെയാണ് സാമുദായിക പ്രീണനം എന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്ത് വന്നത്. വിവിധ ക്ഷേമനിധി ബോർഡുകൾ അവർക്ക് ആശ്വാസ ധനം വിതരണം ചെയ്തിട്ടുണ്ട്. പക്ഷെ മന്ത്രി ജലീൽ മദ്രസാ അദ്ധ്യാപകരുടെ പ്രശ്നം മാത്രമാണ് ഫെയ്സ് ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് മദ്രസാ അദ്ധ്യാപകർക്ക് സർക്കാർ പ്രീണനം എന്ന പേരിൽ ആക്ഷേപം ഉയർന്നത്. ഇതോടെ ഇതര വിഭാഗക്കാർ നെട്ടോട്ടമായി. സാമുദായികമായ അവഗണനയാണ്. ന്യൂനപക്ഷ പ്രീണനമാണ് എന്നൊക്കെ ആരോപണങ്ങൾ ഉയർന്നു. തുക ലഭിക്കാത്തവർ തങ്ങൾക്ക് തുക ലഭിച്ചില്ല എന്ന പരാതിയുമായി മുന്നോട്ടു വരുകയും ചെയ്തു. അപ്പോഴാണ് ഈ മേഖലയിലെ അസംഘടിത തൊഴിലാളികളെ ചേർത്ത് ക്ഷേമനിധി ബോർഡ് രൂപീകരിച്ചില്ല എന്ന വസ്തുത വെളിയിൽ വന്നത്. നേരെ മറിച്ച് മറ്റുള്ള ക്ഷേമനിധി ബോർഡുകളും ഈ തുക വിതരണം ചെയ്തു എന്ന ഒരു വാചകം ഈ പോസ്റ്റിൽ മന്ത്രി ഉൾപ്പെടുത്തിയിരുന്നെങ്കിൽ പ്രശ്നം വരില്ലായിരുന്നു. ഇതോടെയാണ് ഈ ഫെയ്സ് ബുക്ക് പോസ്റ്റ് ആയുധമാക്കി ഇടത് സർക്കാരിന്റെ സാമുദായിക പ്രീണനം എന്ന രീതിയിൽ ആരോപണങ്ങൾ വന്നത്. മന്ത്രി ജലീലിനോട് മറുനാടൻ ഈ കാര്യത്തിൽ വിശദീകരണം തേടിയപ്പോൾ എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞു വളരെ കൃത്യമായ മറുപടിയാണ് മന്ത്രി നൽകിയത്. എല്ലാ ക്ഷേമനിധികളും ആശ്വാസ ധനം വിതരണം ചെയ്തിട്ടുണ്ട്. ക്ഷേമനിധികൾക്ക് കീഴിൽ വരാത്ത തൊഴിലാളികളുടെ കാര്യത്തിൽ ഈ തുക വിതരണം ചെയ്യാൻ കഴിയില്ല. അതാത് ക്ഷേമനിധികൾ അവരുടെ അക്കൗണ്ടിൽ ഉള്ള തുക നോക്കി അതിനു ആനുപാതികമായാണ് തുകകൾ വിതരണം ചെയ്തത്. ഈ കൂട്ടത്തിലാണ് മദ്രസാ അദ്ധ്യാപകർക്കും തുക വിതരണം ചെയ്തത്. ഈ തൊഴിലാളികൾക്ക് ക്ഷേമനിധി അനുവദിക്കാൻ കഴിയില്ല. കാരണം ബോർഡ് നിലവിലില്ല. പിന്നെങ്ങിനെ തുക ലഭിക്കും-മന്ത്രി ജലീൽ മറുനാടനോട് പറഞ്ഞു.
വളരെ വിശദമായ മറുപടിയാണ് മറുനാടന് മന്ത്രി നൽകിയത്. എല്ലാ ക്ഷേമനിധി ബോർഡിൽ നിന്നും ക്ഷേമനിധി അംഗങ്ങൾക്ക് കൊറോണ കാരണം ആശ്വാസ തുക അനുവദിച്ചിട്ടുണ്ട്. ഈ തുകകൾ ഇപ്പോൾ വിതരണം ചെയ്തുതുടങ്ങിയിരിക്കുകയാണ്. മദ്രസാ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽ 25000 പേരുണ്ട്. അവരുടെ കോർപ്സ് ഫണ്ടായി 19 കോടി രൂപ ക്ഷേമനിധി ബോർഡിലുണ്ട്.രണ്ടായിരം രൂപയാണ് മദ്രസ അദ്ധ്യാപകർക്ക് നൽകുന്നത്. ഈ ഫണ്ടിൽ നിന്നാണ് അഞ്ചു കോടി രൂപ വിതരണം ചെയ്യുന്നത്. ക്ഷേമനിധി ബോർഡുകളിൽ നിന്നും തുക നൽകണമെങ്കിൽ സർക്കാരിൽ നിന്നും അനുവാദം വാങ്ങിക്കണം. സർക്കാർ ഇത്തരം ഘട്ടങ്ങളിൽ പണം നൽകാൻ അനുമതി നൽകാറുണ്ട്. അത്തരം അനുമതിയാണ് നൽകിയിരിക്കുന്നത്. ഓരോ ക്ഷേമനിധി ബോർഡും സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് തുക വിതരണം ചെയ്യുന്നത്. ബാർ ഹോട്ടൽ തൊഴിലാളി ക്ഷേമ നിധി ബോർഡ് അയ്യായിരം രൂപയാണ് തൊഴിലാളികൾക്ക് ആശ്വാസധനമായി നൽകിയത്. മോട്ടോർ തൊഴിലാളികൾക്കും ക്ഷേമനിധി നൽകുന്നുണ്ട്.
അംഗങ്ങൾ അടച്ച തുകയിൽ നിന്നാണ് പണം നൽകുന്നത്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് 260 കോടിയാണ് വിതരണം ചെയ്യുന്നത്. അതിൽ പക്ഷെ ഒമ്പത് ലക്ഷം അംഗങ്ങളുണ്ട്. നിർമ്മാണ തൊഴിലാളി യൂണിയൻ 200 കോടിയാണ് നൽകുന്നത്. ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് 30 കോടിയാണ് നൽകുന്നത്. ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് 27 കോടിയാണ് നൽകുന്നത്. ഖാദി ക്ഷേമനിധി ബോർഡ് 14 കോടിയാണ് നൽകുന്നത്. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ബോർഡ് 10 കോടിയാണ് നൽകുന്നത്. ലോട്ടറി ക്ഷേമനിധി ബോർഡ് അഞ്ചു കോടി നൽകുന്നു. കൈത്തറി രണ്ടു കോടി, ബീഡി-സിഗരറ്റ് ക്ഷേമനിധി രണ്ടു കോടി. അതിഥി തൊഴിലാളി രണ്ടു കോടി. അബ്കാരി ക്ഷേമനിധി ബോർഡ് 1.25 കോടി. അങ്ങിനെ മൊത്തം 558.2 കോടി രൂപ വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് നൽകുന്നു. കൊറോണ കാലത്തെ പ്രതിസന്ധി മനസിലാക്കിയാണ് ക്ഷേമനിധി ബോർഡുകൾക്ക് തുക അനുവദിച്ചതെന്ന് മന്ത്രി പറയുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം, ഗുരുവായൂർ ദേവസ്വം എന്നിവിടങ്ങളിലെ ജീവനക്കാർക്ക് സർക്കാർ ശമ്പളമുള്ളതിനാൽ ഈ രീതിയിൽ ആശ്വാസ തുക ആവശ്യമായി വന്നില്ല. സർക്കാർ ശമ്പളം ലഭിക്കുന്നതിനാൽ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ആശ്വാസ ധനം ആവശ്യമില്ല- തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു മറുനാടൻ മലയാളിയോട് പറഞ്ഞു. മറ്റു ക്ഷേത്ര ജീവനക്കാർക്ക് ക്ഷേമനിധി ബോർഡില്ല. അതിനാൽ ക്ഷേമനിധി ബോർഡിൽ നിന്നും ആശ്വാസ ധനം ലഭിക്കില്ല. അതാത് ക്ഷേത്രങ്ങൾ ജീവനക്കാർക്ക് ആശ്വാസധനം നൽകിയാൽ മാത്രമേ അവർക്ക് അത് ലഭിക്കൂ-എൻ.വാസു പറയുന്നു. ദേവസ്വം ബോർഡ് പ്രസിഡനറും മന്ത്രി ജലീലും പറഞ്ഞത്പോലെ ദേവസ്വം ബോർഡിൽ നിന്നും വിഭിന്നമായുള്ള ക്ഷേത്ര ജീവനക്കാർക്ക് ആശ്വാസധനം ലഭിച്ചില്ല. സൺഡെ സ്കൂൾ അദ്ധ്യാപകർക്കും ലഭിച്ചില്ല. ഇതോടെയാണ് ഈ മേഖലയിൽപ്പെട്ട അസംഘടിത തൊഴിലാളികൾ പ്രതിഷേധവുമായി മുന്നോട്ടു വന്നത്. മന്ത്രി ജലീലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റും ഇവർ പ്രതിഷേധത്തിനു ആധാരമാക്കി.
മറ്റു ക്ഷേമനിധി ബോർഡുകൾ തുക വിതരണം ചെയ്യുന്നത് മന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടാത്തതോടെ സാമുദായിക പ്രീണനം എന്ന രീതിയിൽ വിമർശനം വരുകയും ചെയ്തു. കൊറോണാ കാലം പല വസ്തുതകളും യാഥാർത്ഥ്യങ്ങളും വെളിയിൽ കൊണ്ടുവന്നിരിക്കുകയാണ്. സമൂഹവും സംഘടനകളും മതവിഭാഗങ്ങളുമൊക്കെ പാകപ്പെടലുകൾക്ക് വിധേയമാകേണ്ട അവസ്ഥ വന്നിരിക്കുകയാണ്. സംഘടിത വിഭാഗങ്ങൾക്കും സർക്കാർ-പൊതുമേഖലാ വിഭാഗങ്ങളും മാത്രമാണ് കൊറോണ കാലത്ത് അതിജീവന ശേഷി നേടിയത്. മറ്റുള്ള വിഭാഗങ്ങൾ തകർന്നടിഞ്ഞ കാഴ്ച മറുവശത്ത് ദൃശ്യമാണ്. തങ്ങൾക്ക് അഞ്ചു പൈസ പോലും സഹായം ലഭിച്ചില്ലെന്ന് ക്ഷേത്ര ജീവനക്കാർ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചൂണ്ടിക്കാട്ടുമ്പോൾ സർക്കാർ സംവിധാനങ്ങൾ നിസ്സഹായമാണ്. ഏതു രീതിയിൽ ഉൾപ്പെടുത്തി തുക വിതരണം ചെയ്യാൻ കഴിയും എന്നാണ് ചോദ്യം ഉയർന്നത്. ഈ ചോദ്യത്തിനു മുന്നിൽ തന്നെയാണ് ക്ഷേമാനിധികളിൽ ഉൾപ്പെടാത്ത അസംഘടിത തൊഴിലാളികൾ നിസ്സഹായമായത്. കൊറോണാ കാലത്തെ മറ്റൊരു ദുരന്തമാണ് ക്ഷേമനിധി ബോർഡുകളിൽ ഉൾപ്പെടാത്ത തൊഴിലാളികളുടെ പ്രതിസന്ധി. തൊഴിൽ മേഖലകളിലെ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിന് ക്ഷേമനിധി ബോർഡുകൾ ഇനിയെങ്കിലും സർക്കാർ രൂപീകരിക്കാൻ തയ്യാറായാൽ മാത്രമേ ഈ പ്രതിസന്ധിക്ക് താത്കാലികമായെങ്കിലും പരിഹാരം കാണാൻ കഴിയൂ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്