എ എൻ ഷംസീറിനെ ചോദ്യം ചെയ്താലേ കേസ് അന്വേഷണം മുൻപോട്ടു കൊണ്ടുപോകാനാവൂ എന്നു അന്വേഷണ ഉദ്യോഗസ്ഥനായ സിഐ; എങ്കിൽ നീ അവിടെ സിഐ ആയി ഇരുന്ന് അന്വേഷിക്കേണ്ടെന്ന് പിണറായിയും; സിഒടി നസീർ വധശ്രമ കേസിൽ തലശ്ശേരി എംഎൽഎയെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞ സിഐയ്ക്ക് ഞെടിയിടയിൽ സ്ഥലം മാറ്റം; സ്വാധീനിക്കാൻ കഴിയാത്തതിനാൽ സ്ഥലം മാറ്റാൻ ശ്രമിക്കുന്നു എന്ന ആരോപണം ഉയർന്നപ്പോൾ നിയമസഭയിൽ നിഷേധിച്ച പിണറായി ഇനിയെന്ത് പറയും?
മറുനാടൻ മലയാളി ബ്യൂറോ
തലശ്ശേരി: നിയമം പാർട്ടിയും മുഖ്യമന്ത്രിയും പറയുന്ന വഴിക്കു പോകുന്ന അവസ്ഥയാണ് കേരളത്തിൽ ഉള്ളതെന്ന് പറഞ്ഞാൽ അതിനെ ശരിവെക്കുന്നവരാകും ഭൂരിപക്ഷവും. ആ നിലയ്ക്കാണ് ഓരോ സംഭവങ്ങളുടെയും മുന്നോട്ടുള്ള പോക്ക്. ആന്തൂരിൽ പ്രവാസിയുടെ ആത്മഹത്യ മുതൽ സിഒടി നസീർ വധശ്രമ കേസ് വരെ ഇങ്ങനെ പാർട്ടിയുടെ തിട്ടൂരത്തിന്റെ വഴിയിൽ പോയ സംഭവങ്ങളാണ്. ഒരു രാഷ്ട്രീയക്കാരനെ പൊതുനിരത്തിലിട്ട് വെട്ടിനുറുക്കി കൊല്ലാൻ ശ്രമം നടത്തിയത് എംഎൽഎയുടെ അറിവോടെ ആണെന്നതിന് എല്ലാ തെളിവുകളും ഉണ്ടായിട്ടും അന്വേഷണം അട്ടിമറിക്കുന്ന കാഴ്ച്ചയാണ് തലശ്ശേരിയിൽ നിന്നും കാണാൻ സാധിക്കുന്നത്. സിഒടി നസീർ വധശ്രമ കേസിൽ എംഎൽഎയെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് പറഞ്ഞ തലശ്ശേരി സി.െഎ വി.കെ. വിശ്വംഭരനെ സ്ഥലംമാറ്റി കൊണ്ടാണ് ആഭ്യന്തര വകുപ്പ് വീണ്ടും കേസ് അന്വേഷണത്തിൽ ഇടപെട്ടത.
ഗൂഢാലോചനയിൽ എ.എൻ. ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാനിരിക്കെയാണ് സി.െഎ വിശ്വംഭരനെ പൈട്ടന്ന് സ്ഥലംമാറ്റിയത്. കാസർകോട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റം. പകരം ന്യൂ മാഹി സ്വദേശിയായ കെ. സനൽ കുമാർ തലശ്ശേരിയിൽ സി.െഎയായി ചുമതലയേറ്റു. വധശ്രമക്കേസ് അന്വേഷണത്തിനിടെ സി.െഎ വി.കെ. വിശ്വംഭരനെയും എസ്.െഎ പി.എസ്. ഹരീഷിനെയും നേരത്തെ സ്ഥലംമാറ്റാൻ നീക്കമുണ്ടായിരുന്നു. ഇത് വിവാദമായപ്പോൾ സ്ഥലംമാറ്റം റദ്ദാക്കുകയായിരുന്നു. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. നസീറിനെ ചോദ്യം ചെയ്യാൻ വേണ്ടി നിയമവശങ്ങൾ അടക്കം വിശ്വംഭരൻ പരിശോധിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്.
സി.ഒ.ടി. നസീറിനെ ആക്രമിച്ച സംഭവത്തിൽ എ.എൻ. ഷംസീർ എംഎൽഎയുടെ പേരുയർന്നതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാനുള്ള നീക്കം നേരത്തെ നടന്നത്. മെയ് 18ന് രാത്രി ഏഴരക്ക് കായ്യത്ത് റോഡ് കനക് റസിഡൻസി പരിസരത്താണ് സി.ഒ.ടി. നസീർ ആക്രമിക്കപ്പെട്ടത്. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിലാണ് സി.െഎ വിശ്വംഭരനും എസ്.െഎ പി.എസ്. ഹരീഷും തലശ്ശേരിയിലെത്തിയത്. കതിരൂർ സ്വദേശിയായ എസ്.െഎ ബിനുമോഹനും തലശ്ശേരിയിൽ രണ്ടാഴ്ചമുമ്പ് ചുതതലയേറ്റിരുന്നു. എസ്.െഎ ഹരീഷും അടുത്തുതന്നെ തലശ്ശേരിയിൽനിന്ന് മാറാൻ സാധ്യതയുണ്ട്.
കേസ് അന്വേഷണം അട്ടിമറിക്കാനും നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് ശക്തമായി ഇപ്പോൾ നടക്കുന്നത്. നിയമസഭയിൽ അടക്കം സിഒടി കേസിൽ ഷംസീറിന്റെ പേരുയർന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ അതിശക്തമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. വധശ്രമത്തിന്റെ ഗൂഢാലോചന കേസിലെ അന്വേഷണം അട്ടിമറിക്കാൻ ഉന്നതതല നീക്കം സജീവമായത് ഷംസീറിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ്. നസീറിനെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത് എംഎൽഎ.യുടെ ബോർഡ് വെച്ച കാറിലെന്ന് മൊഴി അതീവ നിർണ്ണായകമാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ പ്രതി പൊട്ടി സന്തോഷാണ് ഇക്കാര്യം പൊലീസിനോടു പറഞ്ഞത്. ഇതിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. ഇത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് സൂചന. ഒരു കാരണവശാലും ഷംസീറിനെ പ്രതിയാക്കരുതെന്ന നിർദ്ദേശം പൊലീസിന് ഉ്ന്നത കേന്ദ്രങ്ങളിൽ നിന്ന് പോയിട്ടുണ്ട്.
ബിജെപി. നേതാവ് എംപി.സുമേഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ തടവിൽക്കഴിയുന്ന സന്തോഷിനെ ഒരാഴ്ചമുമ്പാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തത്. അപ്പോഴാണ് എംഎൽഎ.യുടെ ബോർഡ് വെച്ച കാറിലാണ് മറ്റൊരു പ്രതിയായ സിപിഎം. ബ്രാഞ്ച് സെക്രട്ടറി എൻ.കെ.രാഗേഷ് തന്നെ കാണാനെത്തിയതെന്ന് സന്തോഷ് പറഞ്ഞത്. ചോനാടത്തെ കിൻഫ്ര പാർക്കിനു മുന്നിൽവച്ചായിരുന്നു കാറിലുള്ള കൂടിക്കാഴ്ച. നസീറിന് 'പണി' കൊടുക്കണമെന്ന ആദ്യചർച്ച നടന്നത് ഇവിടെ കാറിൽവച്ചായിരുന്നു. എംഎൽഎയുടെ അറിവില്ലാതെ ഈ കാർ ഇത്തരമൊരു ആവശ്യത്തിന് കിട്ടില്ല. സന്തോഷിന്റെ മൊഴിയിലുള്ള കാർ എംഎൽഎ ഷംസീറിന്റേതാണെന്ന് തന്നെയാണ് വിലയിരുത്തൽ. അതുകൊണ്ട് എംഎൽഎയെ കുടുക്കുന്നതാണ് ഈ മൊഴി.
കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന മൈതാനത്തിനു സമീപംവച്ചാണ് ആക്രമണത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുത്തത്. കാറിന്റെ ഉടമയല്ലെങ്കിലും ഇടയ്ക്കിടെ രാഗേഷ് ഈ കാർ ഉപയോഗിക്കാറുണ്ട്. സിപിഎം. തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് മുൻസെക്രട്ടറിയായ രാഗേഷ് എ.എൻ.ഷംസീർ എംഎൽഎ.യുടെ അടുത്തയാളാണ്. എംഎൽഎ അറിയാതെ രാഗേഷ് കാറെടുത്തു പോയി എന്ന് വരുത്താനാണ് ശ്രമം. രാഗേഷും എംഎൽഎയെ കുറ്റപ്പെടുത്തുന്ന മൊഴി നൽകുകയുമില്ല. അതുകൊണ്ട് തന്നെ കാറിനെ ചർച്ചയാക്കി മാറ്റാതെ മറ്റ് വഴിക്ക് അന്വേഷണം വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് നൽകുന്നത്.
കാറിന്റെ ഉടമയെ ചോദ്യംചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന കാറിന്റെ നമ്പർ പൊലീസിന്റെ കൈവശമുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസ് സന്തോഷിന്റെ മൊഴിയായി രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, കാറിനെപ്പറ്റി അറിഞ്ഞിട്ട് രണ്ടാഴ്ചയായിട്ടും കാറിന്റെ ഉടമയുടെ മൊഴിയെടുക്കാൻപോലും തയ്യാറായിട്ടില്ല. ഇതെല്ലാം ഷംസീറിനെ രക്ഷിക്കാൻ വേണ്ടിയാണ്. കാറിനെക്കുറിച്ച് വിവരംലഭിച്ചശേഷം അന്വേഷണം മന്ദഗതിയിലായിരിക്കുകയാണ്. എ.എൻ.ഷംസീർ എംഎൽഎ.ക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് നസീർ ആവർത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎയുടെ കാറും ചർച്ചകളിലേക്ക് വരുന്നത്.
തലശ്ശേരി എംഎൽഎയായ എ.എൻ.ഷംസീറിന്റെ സന്തത സഹചാരിയും സിപിഎം കതിരൂർ പുല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമാണ് സോഡമുക്ക് ആലുള്ളതിൽ ഹൗസിൽ എൻ.കെ.രാജേഷ് എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. രാജേഷിന്റെ അറസ്റ്റോടെ തന്നെ സിപിഎം പ്രതിരോധത്തിലായിരുന്നു. സംഭവത്തിന് പിന്നിൽ ഷംസീറാണെന്ന നസീറിന്റെ ആരോപണത്തിന് ശക്തിപകരുന്നതായിരുന്നു് ഈ അറസ്റ്റ്. സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ സംഘടിതമായ നുണപ്രചാരണമാണ് നടക്കുന്നതെന്നും തന്നെ വ്യക്തിപരമായി അക്രമിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള ഷംസീറിന്റെ വിശദീകരണത്തിനു പിന്നാലെയാണ് വിശ്വസ്തൻ അറസ്റ്റിലായിരിക്കുന്നത്. ഇത് ഷംസീറിന് വലിയ തിരിച്ചടിയാണ്. ഇതിനൊപ്പമാണ് എംഎൽഎയുടെ കാറിലേക്ക് മൊഴി എത്തുന്നത്.
നിഴൽ പോലെ ഷംസീറിനൊപ്പം സഞ്ചരിക്കുന്ന സഖാവാണ് അറസ്റ്റിലായത്. സിപിഎം ഏര്യാ കമ്മറ്റി ഓഫീസിലെ മുൻ ഇൻ ചാർജ്ജും അതുകൊണ്ട് തന്നെ പാർട്ടി ബന്ധം പകൽ പോലെ വ്യക്തവുമാണ്. അതിനാൽ നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ രാജേഷിന്റെ ബന്ധങ്ങൾ ഉറപ്പിക്കുന്നത് തലശ്ശേരി എംഎൽഎയുടെ ഇടപെടൽ തന്നെയാണെന്നാണ് വിലയിരുത്തൽ. സിഒടി നസീറിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് ഷംസീർ എന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വരുമെന്നാണ് പ്രതീക്ഷ. ഇത് മനസ്സിലാക്കി നേതാവിനെ രക്ഷിക്കാൻ പൊലീസിൽ സമ്മർദ്ദം അതിശക്തമായിരുന്നു.
എ.എൻ.ഷംസീർ എംഎൽഎയുടെ വാഹനം മിക്കപ്പോഴും ഓടിച്ചിരുന്നത് തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസ് മുൻ സെക്രട്ടറി കൂടിയായ രാജേഷാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ രാജേഷ് നിലവിൽ തലശ്ശേരി സഹകരണ റൂറൽ ബാങ്ക് ജീവനക്കാരനാണ്. ഷംസീറിന് ഏറ്റവും വേണ്ടപ്പെട്ട പ്രാദേശിക നേതാവ്. നസീറിനെ കൊല്ലാൻ ഷംസീറാണ് ക്വട്ടേഷൻ കൊടുത്തതെന്ന വാദം ശക്തമാക്കുന്നതാണ് ഈ അറസ്റ്റ്. ഇതോടെ ഷംസീറിനേയും ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ട്. നസീർ വധശ്രമക്കേസിലെ മുഖ്യസൂത്രധാരൻ കതിരൂർ കുണ്ടുചിറയിലെ പൊട്ട്യൻ സന്തോഷിനെ ചോദ്യം ചെയ്തപ്പോൾ രാജേഷിന്റെ പങ്ക് പുറത്തു വന്നതിനെ തുടർന്നാണു സിഐ വി.കെ. വിശ്വംഭരൻ അറസ്റ്റ് ചെയ്തത്. അക്രമം നടന്ന ദിവസം രാജേഷ് സന്തോഷിനെ 12 തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സന്തോഷിന്റെ അറസ്റ്റ്.
ആക്രമണത്തിന് പിന്നിൽ എ എൻ ഷംസീർ എം എൽ എക്ക് പങ്കുണ്ടെന്ന സംശയം സി ഒ ടി നസീർ പല ആവർത്തി ശക്തമായി ഉന്നയിച്ചിരുന്നു. ഷംസീറിന്റെ വിശ്വസ്തൻ അറസ്റ്റലായത് സി ഒ ടി നസീർ ഉന്നയിച്ച ആരോപണങ്ങൾ ശരി വെയ്ക്കുന്നതാണ്. എ എൻ ഷംസീറിനെതിരെ നൽകിയ മൊഴി രണ്ടു തവണ പൊലീസ് രേഖപ്പെടുത്തിയില്ല എന്ന ആരോപണം നസീർ ഉയർത്തിയിരുന്നു. തനിക്കെതിരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ടെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന നസീർ ആരോപിച്ചിരുന്നു. തലശേരിയിലെ എംഎൽഎ ഓഫീസിൽ വെച്ച് ഷംസീർ ഭീക്ഷണപ്പെടുത്തി.'നിന്നെ ഞാൻ കാണിച്ച് തരാം' എന്നായിരുന്നു എംഎൽഎയുടെ ഭീഷണി. ഗൂഢാലോചനയെ പറ്റിയുള്ള വ്യക്തമായ കാര്യങ്ങൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മൂന്നാം തവണ നൽകിയ മൊഴി പകർപ്പ് പൊലീസ് വായിച്ച് കേൾപ്പിച്ചില്ല. മൊഴി പകർപ്പിനായി അപേക്ഷ നൽകിട്ടുണ്ടെന്നും നസീർ നേരത്തെ പ്രതികരിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണ് പുതിയ ചർച്ചകളും.
മെയ് 18 ന് രാത്രി എട്ടു മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്