Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടുത്ത ലോക്കപ്പ് മരണത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്ന് കുറിച്ചത് ഫേസ്‌ബുക്കിൽ; വിവാദമായതോടെ വിശദീകരിച്ചത് കമന്റിട്ടത് മറ്റൊരാൾ എന്നും; തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ പരാമർശത്തിന്റെ പേരിൽ പൊലീസുകാരനു സസ്പെൻഷൻ

അടുത്ത ലോക്കപ്പ് മരണത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്ന് കുറിച്ചത് ഫേസ്‌ബുക്കിൽ; വിവാദമായതോടെ വിശദീകരിച്ചത് കമന്റിട്ടത് മറ്റൊരാൾ എന്നും; തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ പരാമർശത്തിന്റെ പേരിൽ പൊലീസുകാരനു സസ്പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ പരാമർശത്തിന്റെ പേരിൽ പൊലീസുകാരനു സസ്പെൻഷൻ. എം.സതീഷ് മുത്തു എന്ന പൊലീസുകാരനെയാണു സസ്‌പെൻഡ് ചെയ്തത്. ജയരാജ് (59), മകൻ ബെന്നിക്സ് (31) എന്നിവർ കോവിൽപെട്ടി സബ് ജയിലിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് സമൂഹമാധ്യമത്തിൽ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിലാണ് നടപടി. ‘അടുത്ത ലോക്കപ്പ് മരണത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. നിങ്ങൾക്കെല്ലാവർക്കും ഒരു ***** ഉണ്ട്, ശരിയല്ലേ?’ എന്നായിരുന്നു ഒരു ഫേസ്‌ബുക് പോസ്റ്റിനു സതീഷ് മുത്തു കുറിച്ച കമന്റ്. സംഭവം വിവാദമായതോടെ തന്റെ അക്കൗണ്ടിൽ നിന്ന് മറ്റൊരാളാണു കമന്റിട്ടതെന്നു സതീഷ് മുത്തു ടൈംലൈനിൽ എഴുതി. പരാമർശത്തിനു ക്ഷമ ചോദിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായാണ് സതീഷ് മുത്തുവിനെ സസ്‌പെൻഡ് ചെയ്തത്.

തൂത്തുക്കുടിയിൽ അറസ്റ്റിലായ അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപിക്കുകയാണ്. തൂത്തുക്കുടിയിലെ സാത്താങ്കുളത്ത് വ്യാപാരസ്ഥാപനം നടത്തുന്ന ജയരാമൻ (58), മകൻ ബെന്നിക്സ് (31) എന്നിവരാണ് മരിച്ചത്. മലദ്വാരത്തിൽ കമ്പിയും മറ്റും കുത്തിക്കയറ്റിയായിരുന്നു ഇവർക്കെതിരെയുള്ള പൊലീസിന്റെ ക്രൂരത എന്നാണ് ആരോപണം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രകാരം അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും കടയടച്ചില്ലെന്ന കുറ്റത്തിനാണ് ജയരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തൂത്തുക്കുട‌ിക്ക് സമീപം സാത്താങ്കുളം എന്ന സ്ഥലത്താണ് സംഭവം. അച്ഛനെ പൊലീസ് പിടിച്ചതറിഞ്ഞാണ് മകൻ ബെന്നിക്‌സ് സ്റ്റേഷനിലെത്തിയത്. ഇതിനു പിന്നാലെ പൊലീസിനെ ആക്രമിച്ചെന്ന വകുപ്പ് ചുമത്തി ബെന്നിക്‌സിനെയും പൊലീസ് കസ്റ്റഡ‍ിയിലെടുത്തു.

ഇരുവരെയും പ്രാകൃതവും ക്രൂരവുമായി മർദ്ദനത്തിനു വിധേയമാക്കിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റു. ഇരുമ്പുകമ്പി ഉപയോഗിച്ച് മലദ്വാരത്തിൽ ഉൾപ്പെടെ മുറിവേൽപ്പിച്ചെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. രണ്ടു ദിവസത്തെ ക്രൂരപീഡനത്തിനു ശേഷമാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് അച്ഛനെയും മകനെയും നേരിട്ട് കാണാൻ തയാറായില്ലെന്ന ആരോപണവുമായി ഹ്യൂമൺ റൈറ്റ് വാച്ച് രംഗത്തെത്തിയിട്ടുണ്ട്.

റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ രക്തസ്രാവം കാരണം പല തവണ ജയരാജന്റേയും ബെന്നിക്‌സിന്റെയും വസ്ത്രങ്ങൾ മാറ്റിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.തിങ്കളാഴ് നെഞ്ചുവേദനയെ തുടർന്നാണ് ബെന്നിക്‌സിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കടുത്ത പനിയും ശ്വാസ തടസ്സവവും മൂലം ചൊവ്വാഴ്ച പുലർച്ചെയാണ് ജയരാജ് മരിച്ചത്. ഇരുവരുടെയും മരണത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടകളടച്ച് പൊലീസ് സ്റ്റേഷന് മുന്നിലേക്ക് മാർച്ച് നടത്തി. മണിക്കൂറുകളോളം അവരവിടെ കുത്തിയിരുന്നു.

കസ്റ്റഡി മരണത്തിനെതിരെ ഡി.എം.കെ. ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. ഇതിനിടെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിഷയത്തിൽ ഇടപെട്ടു. മൂന്ന് വിദഗ്ധ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടം നടത്തണമെന്നും ഉടൻ റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇതിനിടെ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കുറ്റവാളികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യമാണ് ബന്ധുക്കൾ മുന്നോട്ടുവയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP