വിൽപത്രവുമായി ബന്ധപ്പെട്ടു കേസ് നൽകിയത് ഭർത്താവിന്റെ സഹോദരി; സിവിലായും ക്രിമിനലായുമുള്ള കേസുകളിൽ ഭർത്താവിനു പകരം പ്രതി ചേർത്തത് രാജി ചന്ദ്രനേയും; സിവിൽ കേസ് കോടതി തള്ളിയപ്പോൾ ക്രിമിനൽ കേസിന്റെ പേരിൽ പൊലീസ് തീർക്കുന്നത് വ്യക്തിവൈരാഗ്യം; ചോദ്യം ചെയ്യാൻ വീട്ടിൽക്കയറി വൃദ്ധമാതാവിന്റെയും മകളുടെയും ദൃശ്യങ്ങൾ പകർത്തിയെന്ന് കൺസ്യൂമേഴ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി മറുനാടനോട്; രാജി ചന്ദ്രനെ കോട്ടയം പൊലീസ് വെട്ടയാടുന്നതായി ആരോപണം; മുഖ്യമന്ത്രിക്ക് പരാതി
എം മനോജ് കുമാർ
കോട്ടയം: കൺസ്യൂമേഴ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറി രാജി ചന്ദ്രനെ കോട്ടയം ഈസ്റ്റ് പൊലീസ് വെട്ടയാടുന്നതായി പരാതി. സാമൂഹിക പ്രവർത്തകയെന്ന നിലയിൽ രാജി ചന്ദ്രൻ ഇടപെടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു വന്ന ശത്രുതയും പൊലീസിന്റെ ഈ വേട്ടയാടലിന്റെ പിന്നിലുണ്ടെന്നാണ് രാജി ഉന്നയിക്കുന്ന പരാതി. ഭർത്താവിന്റെ സഹോദരി നൽകിയ വിൽപത്രവുമായി ബന്ധപ്പെട്ട ഒരു പരാതിയുടെ പുറത്ത് ഇപ്പോൾ പൊലീസ് വേട്ടയാടൽ ശക്തമാകുന്നതായാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇതേ പരാതിയുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകിയ കേസ് കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. സിവിലായി നൽകിയ പരാതി കോടതി തള്ളിക്കളഞ്ഞപ്പോൾ ഇതേ കേസിൽ ക്രിമിനലായി നൽകിയ പരാതിയാണ് പൊലീസ് ഉപയോഗിക്കുന്നതെന്നാണ് രാജിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ടു കോട്ടയം ഈസ്റ്റ് പൊലീസ് എസ്ഐ താൻ ഇല്ലാത്തപ്പോൾ വീട്ടിലെത്തുകയും പ്രായമായ മാതാവിന്റെയും മകളുടെയും മൊഴി വീഡിയോയിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കോവിഡുമായി ബന്ധപ്പെട്ടു സർക്കാർ ഇറക്കിയ എപിഡമിക് ഡിസീസസ് ഓർഡിനൻസിന് നേർ വിപരീതമായ കാര്യമാണെന്നാണ് മുഖ്യമന്ത്രിക്കും കലക്ടർക്കും നൽകിയ പരാതിയിൽ രാജി ചൂണ്ടിക്കാട്ടുന്നത്. പൊലീസിനെതിരെ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
വിൽപത്രവുമായി ബന്ധപ്പെട്ട കേസ് മുൻസിഫ് കോടതി തള്ളിക്കളഞ്ഞതാണ്. ഭർതൃസഹോദരി പിന്നെ ക്രിമിനലായി പരാതി നൽകി. ഇതിന്റെ പേരിലുള്ള പൊലീസ് പീഡനമാണ് നടക്കുന്നതെന്നാണ് രാജി ചന്ദ്രൻ മറുനാടനോട് പറയുന്നു. പൊലീസ് വീട്ടിലെത്തി മൊഴി വീഡിയോയിലാണ് എടുത്തത്. ഞാൻ ഇല്ലാത്ത നേരത്ത് വന്നു മകളുടെയും വൃദ്ധമാതാവിന്റെയും മൊഴിയാണ് എടുത്തത്. അവർ ഈ കേസിൽ കക്ഷിയല്ല. പിന്നെ എന്തിനാണ് പൊലീസ് മൊഴി വീഡിയോയിൽ എടുക്കുന്നത്. 22 വർഷമായി എന്റെ കൈവശം ഇരിക്കുന്ന ഭൂമിയുടെ അവകാശം സംബന്ധിച്ചാണ് ഭർതൃസഹോദരി എനിക്കെതിരെ കേസ് നൽകിയത്. ഭർത്താവിന്റെ അച്ഛൻ 27 വർഷം മുൻപ് എഴുതിയ വിൽപത്രം പ്രകാരമാണ് ഭൂമി എന്റെ ഭർത്താവിനു നൽകിയത്. ഈ വിൽപത്രം വ്യാജമാണ് എന്ന് പറഞ്ഞാണ് ഭർതൃസഹോദരി രംഗത്ത് വന്നത്. എന്റെ പേരിൽ കേസുകൾ വന്നുകൊണ്ടിരിക്കുകയാണ്. 57 പരാതികൾ പല രീതിയിൽ വന്നപ്പോൾ അതിൽ 56 പരാതിയും തള്ളിപ്പോയി.
ഈ കേസ് മാത്രമാണ് നിലനിൽക്കുന്നത്. അച്ഛൻ എഴുതിയ വിൽപത്രം പ്രകാരമാണ് എന്റെ ഭർത്താവിനു ഭൂമി ലഭിച്ചത്. രണ്ടു വർഷം മുൻപ് ഇവിടെ വീട് എടുക്കാൻ വേണ്ടി എന്റെ പേരിൽ ഭർത്താവ് സ്ഥലം എഴുതി തന്നു. വീട് നിർമ്മിക്കാൻ ലോൺ എടുക്കാൻ വേണ്ടിയാണ് ഈ രീതിയിൽ സ്ഥലം എഴുതി തന്നത്. എന്റെ പേരിൽ വസ്തു വന്നതോടെ ഭർതൃസഹോദരി രംഗത്ത് വരുകയായിരുന്നു. ഭർത്താവിന്റെ അച്ഛൻ എഴുതിയ വിൽപത്രം വ്യാജമാണെന്നാണ് സഹോദരിയുടെ ആക്ഷേപം. അച്ഛൻ വിൽപത്രം എഴുതിയിരുന്നില്ല എന്നാണ് സഹോദരി വാദിക്കുന്നത്. വിൽപത്രം രാജി ചന്ദ്രൻ സൃഷ്ടിച്ചതാണ് എന്ന് പറഞ്ഞാണ് ഭർതൃസഹോദരി കേസ് നൽകിയത്. ഈ കേസ് ആദ്യം കോടതി തള്ളിക്കളഞ്ഞു. സിവിൽ ആയാണ് ആദ്യം പരാതി നൽകിയത്. പിന്നെ നൽകിയത് ക്രിമിനലായും. ഈ കേസിന്റെ പേരിലാണ് പൊലീസിന്റെ പീഡനം-രാജി ചന്ദ്രൻ പറയുന്നു. കളക്ടർ നൽകിയ പരാതിയിലും ഈ കാര്യങ്ങൾ തന്നെയാണ് രാജി പറയുന്നത്.
കളക്ടർക്ക് നൽകിയ പരാതി ഇങ്ങനെ:
എന്നെ പ്രതിയാക്കി കോട്ടയം മുൻസിഫ് കോടതിയിൽ വസ്തു തർക്ക കേസ് നടന്നുവരുന്നുണ്ട്. ഈ പരാതി പൊലീസും അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു ഡോക്യുമെന്റ് എസ്ഐ ആവശ്യപ്പെട്ടിരുന്നു. ആധാരങ്ങളും മറ്റും ആവശ്യപ്പെട്ടതോടെ ഞാൻ എസ്പിക്ക് പരാതി നൽകി. തുടർന്ന് വസ്തുകേസ് സിജെഎം കോടതിയിലും ഉണ്ടെന്നു മനസിലായി. സിവിൽ കേസിന്റെ കാര്യങ്ങൾ കാണിച്ച് ഞാൻ എസ്ഐയ്ക്ക് സ്റ്റേറ്റ്മെന്റ് നൽകി. ഇതിനെ തുടർന്ന് എസ്ഐയിൽ നിന്ന് ഭീഷണി വന്നപ്പോൾ ഞാൻ കോട്ടയം എസ്പിക്ക് നവംബറിൽ പരാതി നൽകി. കോട്ടയം മുൻസിഫ് കോടതിയിൽ എനിക്ക് എതിരെ നടന്നിരുന്ന ഈ വസ്തു കേസ് ഫെബ്രുവരി 28 നു കോടതി തള്ളി. വിധി പകർപ്പ് ഞാൻ എസ്ഐയ്ക്ക് നൽകി.
എന്നാൽ ഒരറിയിപ്പും നൽകാതെ എസ്ഐയും പൊലീസുകാരും വീട്ടിൽ അതിക്രമിച്ച് കയറി എന്റെ മകളിൽ നിന്നും വൃദ്ധമാതാവിൽ നിന്നും മൊഴിയെടുക്കുകയും അതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. പകർച്ചവ്യാധി നിരോധന നിയമത്തിന്റെ ലംഘനമാണ് വീട്ടിലെത്തി എസ്ഐ നടത്തിയത്. വീണ്ടും പൊലീസുകാർ വീട്ടിലെത്തി. എന്നാൽ മകൾ കതക് തുറന്നില്ല. അതിനാൽ അവർ മടങ്ങിപ്പോയി. ഇത് സംബന്ധിച്ച് ഞാൻ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ എസ്ഐ എന്നോടു നേരിട്ട് സ്റ്റേഷനിൽ വരാൻ പറഞ്ഞു. കോവിഡ് കാരണം വരാൻ കഴിയില്ലെന്ന് ഞാൻ ഓഫീസ് സ്റ്റാഫ് വഴി അപേക്ഷ നൽകി. ഈ അപേക്ഷ എസ്ഐ സ്വീകരിച്ചില്ല. എന്നൊട്ടു നേരിട്ട് വരാൻ പറഞ്ഞു. ഞാൻ എസ്ഐയ്ക്ക് പരാതി നൽകിയപ്പോൾ രസീത് നൽകിയില്ല. നിർബന്ധിച്ചപ്പോൾ പരാതിയുടെ പകർപ്പിൽ ഒപ്പ് വയ്ക്കാതെ സീൽ അടിച്ചു നൽകി. തുടർന്ന് എസ്പിക്കും എസ്ഐയ്ക്കും അപേക്ഷയുടെ പകർപ്പ് രജിസ്ട്രേഡ് ആയി അയച്ചു.
സിവിൽ സ്വഭാവമുള്ള കേസിൽ ക്രിമിനലായി എഫ്ഐആർ ഇട്ട എസ്ഐ ഞാൻ നൽകിയ പൊതുപരാതിയിൽ എനിക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. എനിക്കെതിരെ പരാതി നൽകിയ സ്ത്രീയുടെ ബന്ധുവാണ് ഈ എസ്ഐ എന്ന് എന്റെ അന്വേഷണത്തിൽ അറിയാനിടയായി. എസ്ഐയും ഞാനും തമ്മിലുള്ള കേസ് കോടതിയിൽ നടക്കുന്നുണ്ട്. തികച്ചു വ്യക്തിവൈരാഗ്യത്തോടെയാണ് എസ്ഐ എന്റെ വീട്ടിൽ പ്രവേശിച്ചതും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മാതാവിനെയും മകളെയും വീട്ടിലെത്തി ചോദ്യം ചെയ്തത്. എസ്ഐയ്ക്ക് എതിരെ നടപടിയെടുക്കണം എന്ന് അപേക്ഷ.
രാജി ചന്ദ്രനെതിരെ പരാതിയുണ്ട്; വീട്ടിലെത്തിയത് സാക്ഷി മൊഴി രേഖപ്പെടുത്താൻ: എസ്ഐ
രാജി ചന്ദ്രനെതിരെ കേസുണ്ട്. ഭർതൃസഹോദരി നൽകിയ കേസിൽ അന്വേഷണം നടക്കുന്നുണ്ട്. നേരത്തെ തന്നെ ഈ പരാതിയിൽ സിവിലും ക്രിമിനലുമായി കേസുണ്ട്. ആരോപണം വരാതിരിക്കാനാണ് മൊഴിയെടുക്കുമ്പോൾ വീഡിയോ എടുത്തത്കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്ഐ രഞ്ജിത് പറയുന്നു. സാമൂഹ്യ അകലം പാലിച്ചാണ് മൊഴി എടുത്തത്. ഇപ്പോൾ ദിവസങ്ങൾ തന്നെ കഴിഞ്ഞിട്ടുണ്ട്. അവർക്ക് അസുഖം ഒന്നും പിടിച്ചില്ലല്ലോ? സ്റ്റേഷനിൽ ഒട്ടുവളരെ പരാതികളുണ്ട്. അതിൽ ഒരു കേസ് മാത്രമാണ് ഇത്. അതിന്റെ ഭാഗമായാണ് അന്വേഷണം. രാജി ചന്ദ്രൻ എനിക്ക് പരാതി ഒന്നും തന്നിട്ടില്ല.-എസ്ഐ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍