പാലോട് നിന്നും സുഹൃത്തിനെ കാണാൻ എത്തിയത് പുനലൂരെ ലോഡ്ജിൽ; രാത്രിയിൽ വഴക്കടിച്ചത് തൊട്ടടുത്ത റൂമിൽ മുറിയെടുത്തവർ; പൊലീസ് എത്തുമ്പോൾ കണ്ടത് മധ്യസ്ഥനായ യുവാവിനെ; ആദ്യം ലഭിച്ചത് മുഖത്ത് അടി; ചോദ്യം ചെയ്തത് രസിക്കാത്തപ്പോൾ പുറത്ത് ചവിട്ടലും പൊലീസ് ജീപ്പിലേക്ക് വലിച്ചെറിയലും; സ്റ്റേഷനിൽ വെച്ച് രണ്ടു മണിക്കൂർ ചോദ്യം ചെയ്യലും; കസ്റ്റഡി മർദ്ദനത്തിന്റെ പേരിൽ ഡിവൈഎസ്പിക്ക് പരാതിയുമായി പാലോട് സ്വദേശി നജീബ്; കോവിഡ് കാലത്ത് വിവാദമായി പുനലൂർ പൊലീസിന്റെ നടപടി
എം മനോജ് കുമാർ
പുനലൂർ: കോവിഡ് കാലത്തും തനിസ്വരൂപം പുറത്തെടുത്ത് കേരള പൊലീസ്. കസ്റ്റഡി മർദ്ദനത്തിൽ പ്രതിക്കൂട്ടിലായിരിക്കുന്നത് പുനലൂർ പൊലീസാണ്. ലോഡ്ജ് മുറിയിൽ നിന്നും കസ്റ്റഡിയിൽ എടുത്താണ് പാലോട് സ്വദേശിയെ പുനലൂർ പൊലീസ് എടുത്ത് അകത്തിട്ട് പെരുക്കിയത്. ലോഡ്ജ് മുറിയിൽ എന്തോ പ്രശ്നം നടക്കുന്നുണ്ട് എന്ന് അറിഞ്ഞ എത്തിയ പൊലീസ് സംഭവസമയം അവിടെയുണ്ടായിരുന്ന നജീബിനെ (51) കസ്റ്റഡിയിലെടുത്ത് ക്രൂരമർദ്ദനം നടത്തുകയായിരുന്നു. സുഹൃത്തുമായി സാമ്പത്തിക കാര്യങ്ങൾ സംസാരിക്കാൻ പുനലൂരിൽ എത്തിയ പാലോട് സ്വദേശിക്ക് ആണ് ശനിയാഴ്ച രാത്രി ഏഴു മണിയോടെ പൊലീസിന്റെ മർദ്ദനം ഏറ്റത്.
നജീബ് സുഹൃത്തിനെ കാണാനാണ് സ്വാതന്ത്ര്യദിനത്തിൽ വൈകീട്ട് ലോഡ്ജിൽ എത്തിയത്. അടുത്തുള്ള ലോഡ്ജ് മുറിയിൽ ഉള്ള രണ്ടു പേർ തമ്മിലാണ് പ്രശ്നം നടന്നത്. ഇതിൽ നജീബ് ഇടപെട്ടു. പൊലീസ് വന്നപ്പോൾ പ്രശ്നമുണ്ടാക്കിയവർ ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന നജീബിനെ ലോഡ്ജിൽ വെച്ചും തുടർന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നും പൊലീസ് മർദ്ദിക്കുകയായിരുന്നു. ക്രൂരമർദ്ദനം ഏറ്റതിനെ തുടർന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ നജീബ് ചികിത്സ തേടി. മർദ്ദനത്തെതുടർന്ന് പുനലൂർ ഡിവൈഎസ്പിക്ക് നജീബ് പരാതി നൽകിയിട്ടുണ്ട്. ഇന്നു മനുഷ്യാവകാശ കമ്മിഷനും പരാതി നൽകും. സാമ്പത്തിക പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ സുഹൃത്തിനെ കണ്ടു സംസാരിക്കാനാണ് നജീബ് പാലോട് നിന്നും പുനലൂരിൽ എത്തുന്നത്. വീട്ടുകാർ നജീബിനെ ഫോണിൽ വിളിച്ചപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. പുറത്ത് നിന്ന് പ്രശ്നമുണ്ടാക്കിയ നജീബിനെ സ്റ്റേഷനിൽ ഇരുത്തിയിരിക്കുകയാണ് എന്നാണ് വീട്ടുകാരോട് പൊലീസ് പറഞ്ഞത്. രാത്രി പത്ത് മണിയോടെ വീട്ടുകാർ എത്തിയപ്പോഴാണ് നജീബിനെ വിട്ടയച്ചത്. പുനലൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള ആറു പൊലീസുകാർ മർദ്ദിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്.
പുനലൂർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നജീബിന്റെ പരാതി ലഭിച്ചതായും അന്വേഷണം തുടങ്ങിയതായും പുനലൂർ ഡിവൈഎസ്പി എസ്.അനിൽദാസ് മറുനാടനോട് പറഞ്ഞു. കസ്റ്റഡി മർദ്ദനം വിവാദമായതിനെ തുടർന്ന് പൊലീസ് സംഭവങ്ങൾ നിഷേധിക്കുകയാണ്. ലോഡ്ജിൽ നിന്നും മർദ്ദനം നടന്നപ്പോൾ അറിഞ്ഞു എത്തി നജീബിനെ രക്ഷിക്കുകയായിരുന്നു. മർദ്ദനത്തിൽ ഏറ്റ പരുക്കുകളാണ് നജീബിന്റെ ശരീരത്തിലുള്ളത്. പൊലീസ് വീട്ടുകാരെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു എന്നാണ് പുനലൂർ പൊലീസ് മറുനാടനോട് പറഞ്ഞത്.
ദേഹമാസകലം നജീബിന് മർദ്ദനം ഏറ്റിട്ടുണ്ട്. കോവിഡ് കാരണം നെടുമങ്ങാട് ആശുപത്രിയിൽ കിടത്തി ചികിത്സയില്ലാത്തതിനാൽ ഇന്നു ആശുപത്രിയിൽ എത്തിയ നജീബിനെ മരുന്ന് നൽകി പറഞ്ഞു വിടുകയാണ് ആശുപത്രി അധികൃതർ ചെയ്തിരിക്കുന്നത്. ഇയാൾ വന്ന ബൈക്കും പുനലൂർ സ്റ്റേഷനിലാണ് ഉള്ളത്. അത് തിരികെ ലഭിക്കാൻ നജീബ് മകനെ സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്. പൊലീസ് മർദ്ദനത്തെ തുടർന്ന് പൊലീസിനെതിരെ പരാതി നൽകിയതിനാൽ കുടുംബം ഭീതിയിലാണ്. തങ്ങൾക്ക് പേടിയുണ്ട് എന്നാണ് നജീബിന്റെ ഭാര്യ മറുനാടനോട് പറഞ്ഞത്. നിലവിൽ അവശ നിലയിലാണ് നജീബ് ഉള്ളത്.
സംഭവത്തെക്കുറിച്ച് നജീബിന്റെ ഭാര്യ പറയുന്നത്:
സുഹൃത്തിനെ കാണാൻ നജീബ് പോകുന്നതായി അറിയാമായിരുന്നു. പാലോട് നിന്നും ബൈക്ക് എടുത്താണ് പോയത്. ലോഡ്ജ് മുറിയിൽ രണ്ടു പേർ തമ്മിൽ വാക്ക് തർക്കം വന്നു. ഈ പ്രശ്നത്തിൽ നജീബ് ഇടപെട്ടു. പ്രശ്നം പുറത്ത് അറിഞ്ഞപ്പോൾ പൊലീസ് വന്നു. പൊലീസ് എത്തിയതോടെ പ്രശ്നം ഉണ്ടാക്കിയവർ ഓടി രക്ഷപ്പെട്ടു. കുറ്റം ചെയ്യാത്തതിനാൽ നജീബ് അവിടെ നിന്നു. പൊലീസ് എത്തിയപ്പോൾ കാണുന്നത് നജീബിനെയാണ്. മുൻ പിൻ നോക്കാതെ പൊലീസ് നജീബിനെ മർദ്ദിച്ചു. ഇത് നജീബ് ചോദ്യം ചെയ്തപ്പോൾ പൊലീസ് ചൊടിച്ചു. നിന്നെ അടിച്ചത് നിനക്ക് അറിയണമല്ലോ എന്ന് പറഞ്ഞപ്പോൾ പൊലീസ് ക്ഷുഭിതരായി.
ഇതോടെ വണ്ടിയിൽ കയറാൻ പറഞ്ഞു. ഡോർ തുറന്നു കയറാൻ നോക്കിയതെ ഓർമ്മയുള്ളൂ. പുറത്ത് ശക്തമായ ഒരു ചവിട്ടാണ് ജീപ്പിൽ കയറുമ്പോൾ ലഭിച്ചത്. ഒന്നര രണ്ടു മണിക്കൂറോളം പുനലൂർ സ്റ്റേഷനിൽ നിന്നും ശക്തമായ മർദ്ദനമാണ് നേരിട്ടത്. നാലഞ്ചു പൊലീസുകാർ ഒരുമിച്ച് ചവിട്ടിക്കൂട്ടി. ദേഹമാസകലം പരുക്കുണ്ട്. വീട്ടിൽ നിന്നും ഞങ്ങൾ ഫോൺ ചെയ്തപ്പോൾ പൊലീസാണ് എടുത്തത്. അവർ വീട്ടുകാരെ വിളിച്ചു വരുത്തി. ഞങ്ങൾ സ്റ്റേഷനിൽ എത്തിയാണ് ഭർത്താവിനെ കൂട്ടിക്കൊണ്ടു വന്നത്. ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്-നജീബിന്റെ ഭാര്യാ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍