Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരുമിച്ച് പഠിക്കുമ്പോൾ പ്രണയം നടിച്ചു പീഡിപ്പിച്ചു; വിവാഹത്തിനെന്ന് പറഞ്ഞ് മതം മാറ്റിയ ശേഷം അജ്മാനിലേക്ക് മുങ്ങി; അദ്ധ്യാപിക പരാതിപ്പെട്ടപ്പോൾ വാട്‌സ്ആപ്പ് വഴി സ്വകാര്യ നിമിഷങ്ങൾ ഷെയർ ചെയ്തു; നിലയ്ക്കാത്ത ഫോൺ പ്രവാഹത്തിൽ കുടുങ്ങിയ പെൺകുട്ടി പരസ്യമായി രംഗത്ത് വന്നതോടെ അലസത മറന്ന് ലുക്കൗട്ട് നോട്ടീസ് ഇറക്കി: അജ്മാനിലെ വസ്ത്ര നിർമ്മാണ ശാലയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഹാഫിസിന് ഇനി മടങ്ങാതെ രക്ഷയില്ല

ഒരുമിച്ച് പഠിക്കുമ്പോൾ പ്രണയം നടിച്ചു പീഡിപ്പിച്ചു; വിവാഹത്തിനെന്ന് പറഞ്ഞ് മതം മാറ്റിയ ശേഷം അജ്മാനിലേക്ക് മുങ്ങി; അദ്ധ്യാപിക പരാതിപ്പെട്ടപ്പോൾ വാട്‌സ്ആപ്പ് വഴി സ്വകാര്യ നിമിഷങ്ങൾ ഷെയർ ചെയ്തു; നിലയ്ക്കാത്ത ഫോൺ പ്രവാഹത്തിൽ കുടുങ്ങിയ പെൺകുട്ടി പരസ്യമായി രംഗത്ത് വന്നതോടെ അലസത മറന്ന് ലുക്കൗട്ട് നോട്ടീസ് ഇറക്കി: അജ്മാനിലെ വസ്ത്ര നിർമ്മാണ ശാലയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഹാഫിസിന് ഇനി മടങ്ങാതെ രക്ഷയില്ല

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: കോളേജ് അദ്ധ്യാപികയുടെ നഗ്നദൃശ്യങ്ങൾ വാട്‌സ്ആപ്പ് വഴിയും അശ്ലീല സൈറ്റുകൾ വഴിയും പ്രചരിപ്പിച്ചത് വിവാഹ വാഗ്ദാനം നൽകി ചതിച്ച ശേഷം അജ്മാനിലേക്ക് കടന്ന കാമുകൻ. ഒരുമിച്ച് പഠിക്കുമ്പോൾ പ്രണയം നടിച്ച് വശത്താക്കിയ ശേഷം വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിക്കുക ആയിരുന്നു. യുവാവ് അജ്മാനിലേക്ക് മുങ്ങിയതോടെ യുവതി പൊലീസിൽ പരാതിപ്പെട്ടു. ഇതോടെയാണ് ഇയാൾ പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ വാട്‌സ് ആപ്പ് വഴിയും അശ്ലീല വെബ്‌സൈറ്റുകൾ വഴിയും പ്രചരിപ്പിച്ചത്. അദ്ധ്യാപികയുടെ ഫോൺ നമ്പരും ഫോട്ടോയും പേരും സഹിതമാണ് ഇയാൾ പ്രചരിപ്പിച്ചത്. ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്ന് അടക്കം അദ്ധ്യാപികയ്ക്ക് ഫഓൺകോളുകൾ വന്നു. നിലയ്ക്കാതെ ഫോൺ വന്നതോടെയാണ് യുവതിക്ക് താൻ ചതിക്കപ്പെട്ടതായി മനസ്സിലായത്.

ഇതോടെ യുവതി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കുറ്റിപ്പുറത്തെ പൊലീസിന് പെൺകുട്ടി മാർച്ചിൽ തന്നെ താൻ ചതിക്കപ്പെട്ടതായി പരാതി നൽകിയിരുന്നെങ്കിലും പൊലീസ് അദ്ധ്യാപികയുടെ പരാതി അവഗണിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ഇക്കഴിഞ്ഞ മാർച്ചിൽ യുവതി പൊലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ പൊലീസ് കേസിൽ യാതൊരു നടപടിയും എടുത്തിയ. ഇതോടെയാണ് പ്രതിയായ മുഹമ്മദ് ഹാഫിസ് എന്നയാൾ വിദേശത്തേക്ക് കടന്നത്. എന്നാൽ അദ്ധ്യാപിക ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതോടെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

നേരത്തെ പൊന്നാനിയിലെ കോളേജിൽ അദ്ധ്യാപകനായിരുന്ന മുഹമ്മദ് ഹാഫിസും കുറ്റിപ്പുറത്തെ കോളേജിൽ അദ്ധ്യാപികയായ യുവതിയും നാലുവർഷത്തോളം ബന്ധമുണ്ടായിരുന്നു. ഇതിനിടെയാണ് വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ നിരവധി തവണ പീഡിപ്പിച്ചു. വിവാഹം നടക്കാനായി അധഅയാപികയെ നിർബന്ധിച്ച് മതംമാറ്റുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഇയാൾ യുവതിയെ ഉപേക്ഷിച്ച് അജ്മാനിലേക്ക് കടന്നുകളഞ്ഞത്. തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് യുവതിയുടെ നഗ്‌നദൃശ്യങ്ങളും സ്വകാര്യദൃശ്യങ്ങളും ഇയാൾ സാമൂഹികമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പേരും വിവരങ്ങളും ഫോൺ നമ്പറും സഹിതമാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ പൊലീസിൽ പരാതി നൽകിയിട്ടും ഇയാളെ പിടികൂടാനോ നടപടി സ്വീകരിക്കാനോ കുറ്റിപ്പുറം പൊലീസ് തയ്യാറായില്ല. മാത്രമല്ല, നടപടിക്രമങ്ങളുടെ പേരിൽ പരാതിക്കാരിയെ പലതവണ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പ്രയാസം സൃഷ്ടിക്കുകയും ചെയ്തു.

യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി യുഎഇയിലെ അജ്മാനിലേക്ക് കടന്നതായാണ് വിവരം. അവിടെ ഒരു വസ്ത്രനിർമ്മാണ കമ്പനിയിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലിയിൽ കയറുകയും ചെയ്തു. നേരത്തെ ഒരു വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയായിരുന്നിട്ടും ഇതൊന്നും അന്വേഷിക്കാനോ പീഡനപരാതിയിൽ നടപടിയെടുക്കാനോ കുറ്റിപ്പുറം പൊലീസ് തുനിഞ്ഞില്ല. കുറ്റിപ്പുറം പൊലീസിന്റെ അലംഭാവത്തിനെതിരെ യുവതി പിന്നീട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ യുവതി പരസ്യമായി രംഗത്തെത്തിയതോടെ ജില്ലാ പൊലീസ് മേധാവി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പ്രതിയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അജ്മാനിലേക്ക് കടന്ന പ്രതിയെ പൊക്കാൻ ലൂക്കൗട്ട് നോട്ടീസുമായി പൊലീസ് രംഗത്തെത്തി. ഇതിനായി കേസന്വേഷിക്കുന്ന മലപ്പുറം നാർക്കോട്ടിസ് സെൽ ഡിവൈ.എസ്‌പി സംസ്ഥാന പൊലീസ് മേധാവി മുഖേന ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള സർക്കുലർ കൈമാറി. ഇതോടെ വിദേശത്തേക്കു രക്ഷപ്പെട്ട യുവാവിനെതിരേ അന്വേഷണം വ്യാപിപ്പിച്ചുണ്ട്. പെരുമ്പിലാവ് സ്വദേശിയായ കോളജ് അദ്ധ്യാപകനെതിരേ കോഴിക്കോട് സ്വദേശിനിയായ കോളജ് അദ്ധ്യാപികയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. നാർക്കോട്ടിൽ സെൽ ഡിവൈഎസ്‌പി പി.പി. ഷംസ് ആണ് കേസന്വേഷിക്കുന്നത്.

മുഹമ്മദ് ഹാഫിസിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അജ്മാനിലുള്ള പ്രതി തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും വിലാസവും ഫോൺ നമ്പറും സഹിതം പ്രചരിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിലുള്ളത്. കൊച്ചി പാസ്‌പോർട്ട് ഓഫീസിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചതോടെയാണ് പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറവെടുവിക്കാൻ തീരുമാനിച്ചത്. ഇക്കഴിഞ്ഞ മാർച്ച് അഞ്ചിനു വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച ശേഷം മാർച്ച് 19നു വിദേശത്തക്കു കടന്നുകളഞ്ഞ യുവാവ് കഴിഞ്ഞദിവസമാണ് അശ്ലീല ചിത്രങ്ങൾ വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചത്. തുടർന്നു കഴിഞ്ഞദിവസം മുതൽ യുവതിയുടെ ഫോണിലേക്കു വിവിധ രാജ്യങ്ങളിൽ നിന്നു കാളുകളും അശ്ലീല സന്ദേശങ്ങളും പ്രവഹിക്കുകയാണ്.

വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്കു ചിത്രങ്ങൾ അയച്ചത് യുവാവിന്റെ ഫോൺനമ്പറിൽ നിന്നാണെന്നു യുവതി പറയുന്നു. സംഭവുമായി ബന്ധപ്പെട്ടു മാർച്ചിൽ താൻ നൽകിയ പരാതിയിൽ കുറ്റിപ്പുറം പൊലീസ് നടപടിയെടുത്തില്ലെന്നു യുവതി എസ്‌പിക്ക് നൽകിയ പരാതിയിൽ പറഞ്ഞു. മുഹമ്മദ് ഹാഫിസ് തന്നെ വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുകയും തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയിലുണ്ട്. വിവാഹം കഴിക്കാമെന്നു പറഞ്ഞു തന്നെ മതം മാറ്റാൻ ശ്രമിച്ചിരുന്നു. പിന്നീട് തന്നെ അറിയിക്കാതെ ഇയാൾ മസ്‌ക്കറ്റിലേക്ക് പോയി. ഇപ്പോൾ അവിടെ ഒരു വസ്ത്രവ്യാപാര കടയിൽ ജോലി ചെയ്യുകയാണ്.

ഇരുവരും പൊന്നാനിയിൽ പഠിക്കുന്നതിനിടെയാണ് തുടക്കം. പിന്നീട് രണ്ടു പേരും കോളജിൽ അദ്ധ്യാപകരായി ജോലി കിട്ടിയപ്പോഴും ബന്ധം തുടർന്നു. തന്നെ വിവാഹം കഴിക്കാമെന്നും വീട്ടുകാരുടെ സമ്മതം ലഭിക്കണമെങ്കിൽ മതപരമായ കാര്യങ്ങൾ പഠിക്കണമെന്നും പറഞ്ഞു. ഇതനുസരിച്ച് താൻ കുറെ കാര്യങ്ങൾ പഠിക്കുകയും വിവാഹം കഴിഞ്ഞ മാർച്ചിൽ നടക്കുമെന്നു വിശ്വസിക്കുകയും ചെയ്തു. എന്നാൽ വിവാഹത്തിനു മുന്പ് ഹാഫിസ് ഗൾഫിലേക്കു പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം മസ്‌ക്കറ്റിൽ നിന്നു തന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു. തന്റെ പേരും ഫോൺ നന്പരും ഈ ദൃശ്യങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്. തനിക്ക് പരിചയമില്ലാത്ത പലരും വിളിച്ചപ്പോഴാണ് താൻ ചതിയിൽ പെട്ടതായി അറിഞ്ഞത്. തനിക്ക് വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥാണുള്ളതെന്നും യുവതി പരാതിപ്പെട്ടു. ഇക്കാര്യം കുറ്റിപ്പുറം പൊലീസിൽ പരാതിപ്പെട്ടപ്പോൾ, ഇത്തരം കേസുകളിൽ ഇരകൾ ആത്മഹത്യ ചെയ്താൽ മാത്രമേ ഗൾഫിൽ നിന്നു പ്രതിയെ പിടികൂടാൻ നിയമമുള്ളൂ എന്നാണ് പറഞ്ഞത്.

താൻ മാനസികമായി തകർന്നിരിക്കുകയാണെന്നും പ്രതിയെ ഉടനെ പിടികൂടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യപരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരേ ബലാത്സംഗമടക്കമുള്ള വകുപ്പുകൾ പ്രകാരം കേസുണ്ട്. സംഭവം നടന്നത് പൊന്നാനി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിന്നീട് ഇവിടേക്കു മാറ്റി. യുവതി എസ്‌പിക്കു പരാതി നൽകിയതോടെ അന്വേഷണം നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പിക്കു കൈമാറി.അജ്മാനിലെ വസ്ത്ര നിർമ്മാണ ശാലയിൽ ഉദ്യോഗസ്ഥനായ പ്രതിയെ നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP