ഒരുമിച്ച് പഠിക്കുമ്പോൾ പ്രണയം നടിച്ചു പീഡിപ്പിച്ചു; വിവാഹത്തിനെന്ന് പറഞ്ഞ് മതം മാറ്റിയ ശേഷം അജ്മാനിലേക്ക് മുങ്ങി; അദ്ധ്യാപിക പരാതിപ്പെട്ടപ്പോൾ വാട്സ്ആപ്പ് വഴി സ്വകാര്യ നിമിഷങ്ങൾ ഷെയർ ചെയ്തു; നിലയ്ക്കാത്ത ഫോൺ പ്രവാഹത്തിൽ കുടുങ്ങിയ പെൺകുട്ടി പരസ്യമായി രംഗത്ത് വന്നതോടെ അലസത മറന്ന് ലുക്കൗട്ട് നോട്ടീസ് ഇറക്കി: അജ്മാനിലെ വസ്ത്ര നിർമ്മാണ ശാലയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഹാഫിസിന് ഇനി മടങ്ങാതെ രക്ഷയില്ല
മറുനാടൻ ഡെസ്ക്
മലപ്പുറം: കോളേജ് അദ്ധ്യാപികയുടെ നഗ്നദൃശ്യങ്ങൾ വാട്സ്ആപ്പ് വഴിയും അശ്ലീല സൈറ്റുകൾ വഴിയും പ്രചരിപ്പിച്ചത് വിവാഹ വാഗ്ദാനം നൽകി ചതിച്ച ശേഷം അജ്മാനിലേക്ക് കടന്ന കാമുകൻ. ഒരുമിച്ച് പഠിക്കുമ്പോൾ പ്രണയം നടിച്ച് വശത്താക്കിയ ശേഷം വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിക്കുക ആയിരുന്നു. യുവാവ് അജ്മാനിലേക്ക് മുങ്ങിയതോടെ യുവതി പൊലീസിൽ പരാതിപ്പെട്ടു. ഇതോടെയാണ് ഇയാൾ പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ വാട്സ് ആപ്പ് വഴിയും അശ്ലീല വെബ്സൈറ്റുകൾ വഴിയും പ്രചരിപ്പിച്ചത്. അദ്ധ്യാപികയുടെ ഫോൺ നമ്പരും ഫോട്ടോയും പേരും സഹിതമാണ് ഇയാൾ പ്രചരിപ്പിച്ചത്. ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്ന് അടക്കം അദ്ധ്യാപികയ്ക്ക് ഫഓൺകോളുകൾ വന്നു. നിലയ്ക്കാതെ ഫോൺ വന്നതോടെയാണ് യുവതിക്ക് താൻ ചതിക്കപ്പെട്ടതായി മനസ്സിലായത്.
ഇതോടെ യുവതി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കുറ്റിപ്പുറത്തെ പൊലീസിന് പെൺകുട്ടി മാർച്ചിൽ തന്നെ താൻ ചതിക്കപ്പെട്ടതായി പരാതി നൽകിയിരുന്നെങ്കിലും പൊലീസ് അദ്ധ്യാപികയുടെ പരാതി അവഗണിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ഇക്കഴിഞ്ഞ മാർച്ചിൽ യുവതി പൊലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ പൊലീസ് കേസിൽ യാതൊരു നടപടിയും എടുത്തിയ. ഇതോടെയാണ് പ്രതിയായ മുഹമ്മദ് ഹാഫിസ് എന്നയാൾ വിദേശത്തേക്ക് കടന്നത്. എന്നാൽ അദ്ധ്യാപിക ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതോടെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
നേരത്തെ പൊന്നാനിയിലെ കോളേജിൽ അദ്ധ്യാപകനായിരുന്ന മുഹമ്മദ് ഹാഫിസും കുറ്റിപ്പുറത്തെ കോളേജിൽ അദ്ധ്യാപികയായ യുവതിയും നാലുവർഷത്തോളം ബന്ധമുണ്ടായിരുന്നു. ഇതിനിടെയാണ് വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ നിരവധി തവണ പീഡിപ്പിച്ചു. വിവാഹം നടക്കാനായി അധഅയാപികയെ നിർബന്ധിച്ച് മതംമാറ്റുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഇയാൾ യുവതിയെ ഉപേക്ഷിച്ച് അജ്മാനിലേക്ക് കടന്നുകളഞ്ഞത്. തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് യുവതിയുടെ നഗ്നദൃശ്യങ്ങളും സ്വകാര്യദൃശ്യങ്ങളും ഇയാൾ സാമൂഹികമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പേരും വിവരങ്ങളും ഫോൺ നമ്പറും സഹിതമാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ പൊലീസിൽ പരാതി നൽകിയിട്ടും ഇയാളെ പിടികൂടാനോ നടപടി സ്വീകരിക്കാനോ കുറ്റിപ്പുറം പൊലീസ് തയ്യാറായില്ല. മാത്രമല്ല, നടപടിക്രമങ്ങളുടെ പേരിൽ പരാതിക്കാരിയെ പലതവണ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പ്രയാസം സൃഷ്ടിക്കുകയും ചെയ്തു.
യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി യുഎഇയിലെ അജ്മാനിലേക്ക് കടന്നതായാണ് വിവരം. അവിടെ ഒരു വസ്ത്രനിർമ്മാണ കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലിയിൽ കയറുകയും ചെയ്തു. നേരത്തെ ഒരു വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയായിരുന്നിട്ടും ഇതൊന്നും അന്വേഷിക്കാനോ പീഡനപരാതിയിൽ നടപടിയെടുക്കാനോ കുറ്റിപ്പുറം പൊലീസ് തുനിഞ്ഞില്ല. കുറ്റിപ്പുറം പൊലീസിന്റെ അലംഭാവത്തിനെതിരെ യുവതി പിന്നീട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ യുവതി പരസ്യമായി രംഗത്തെത്തിയതോടെ ജില്ലാ പൊലീസ് മേധാവി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പ്രതിയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അജ്മാനിലേക്ക് കടന്ന പ്രതിയെ പൊക്കാൻ ലൂക്കൗട്ട് നോട്ടീസുമായി പൊലീസ് രംഗത്തെത്തി. ഇതിനായി കേസന്വേഷിക്കുന്ന മലപ്പുറം നാർക്കോട്ടിസ് സെൽ ഡിവൈ.എസ്പി സംസ്ഥാന പൊലീസ് മേധാവി മുഖേന ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള സർക്കുലർ കൈമാറി. ഇതോടെ വിദേശത്തേക്കു രക്ഷപ്പെട്ട യുവാവിനെതിരേ അന്വേഷണം വ്യാപിപ്പിച്ചുണ്ട്. പെരുമ്പിലാവ് സ്വദേശിയായ കോളജ് അദ്ധ്യാപകനെതിരേ കോഴിക്കോട് സ്വദേശിനിയായ കോളജ് അദ്ധ്യാപികയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. നാർക്കോട്ടിൽ സെൽ ഡിവൈഎസ്പി പി.പി. ഷംസ് ആണ് കേസന്വേഷിക്കുന്നത്.
മുഹമ്മദ് ഹാഫിസിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അജ്മാനിലുള്ള പ്രതി തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും വിലാസവും ഫോൺ നമ്പറും സഹിതം പ്രചരിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിലുള്ളത്. കൊച്ചി പാസ്പോർട്ട് ഓഫീസിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചതോടെയാണ് പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറവെടുവിക്കാൻ തീരുമാനിച്ചത്. ഇക്കഴിഞ്ഞ മാർച്ച് അഞ്ചിനു വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച ശേഷം മാർച്ച് 19നു വിദേശത്തക്കു കടന്നുകളഞ്ഞ യുവാവ് കഴിഞ്ഞദിവസമാണ് അശ്ലീല ചിത്രങ്ങൾ വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചത്. തുടർന്നു കഴിഞ്ഞദിവസം മുതൽ യുവതിയുടെ ഫോണിലേക്കു വിവിധ രാജ്യങ്ങളിൽ നിന്നു കാളുകളും അശ്ലീല സന്ദേശങ്ങളും പ്രവഹിക്കുകയാണ്.
വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കു ചിത്രങ്ങൾ അയച്ചത് യുവാവിന്റെ ഫോൺനമ്പറിൽ നിന്നാണെന്നു യുവതി പറയുന്നു. സംഭവുമായി ബന്ധപ്പെട്ടു മാർച്ചിൽ താൻ നൽകിയ പരാതിയിൽ കുറ്റിപ്പുറം പൊലീസ് നടപടിയെടുത്തില്ലെന്നു യുവതി എസ്പിക്ക് നൽകിയ പരാതിയിൽ പറഞ്ഞു. മുഹമ്മദ് ഹാഫിസ് തന്നെ വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുകയും തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയിലുണ്ട്. വിവാഹം കഴിക്കാമെന്നു പറഞ്ഞു തന്നെ മതം മാറ്റാൻ ശ്രമിച്ചിരുന്നു. പിന്നീട് തന്നെ അറിയിക്കാതെ ഇയാൾ മസ്ക്കറ്റിലേക്ക് പോയി. ഇപ്പോൾ അവിടെ ഒരു വസ്ത്രവ്യാപാര കടയിൽ ജോലി ചെയ്യുകയാണ്.
ഇരുവരും പൊന്നാനിയിൽ പഠിക്കുന്നതിനിടെയാണ് തുടക്കം. പിന്നീട് രണ്ടു പേരും കോളജിൽ അദ്ധ്യാപകരായി ജോലി കിട്ടിയപ്പോഴും ബന്ധം തുടർന്നു. തന്നെ വിവാഹം കഴിക്കാമെന്നും വീട്ടുകാരുടെ സമ്മതം ലഭിക്കണമെങ്കിൽ മതപരമായ കാര്യങ്ങൾ പഠിക്കണമെന്നും പറഞ്ഞു. ഇതനുസരിച്ച് താൻ കുറെ കാര്യങ്ങൾ പഠിക്കുകയും വിവാഹം കഴിഞ്ഞ മാർച്ചിൽ നടക്കുമെന്നു വിശ്വസിക്കുകയും ചെയ്തു. എന്നാൽ വിവാഹത്തിനു മുന്‍പ് ഹാഫിസ് ഗൾഫിലേക്കു പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം മസ്ക്കറ്റിൽ നിന്നു തന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു. തന്റെ പേരും ഫോൺ നന്പരും ഈ ദൃശ്യങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്. തനിക്ക് പരിചയമില്ലാത്ത പലരും വിളിച്ചപ്പോഴാണ് താൻ ചതിയിൽ പെട്ടതായി അറിഞ്ഞത്. തനിക്ക് വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥാണുള്ളതെന്നും യുവതി പരാതിപ്പെട്ടു. ഇക്കാര്യം കുറ്റിപ്പുറം പൊലീസിൽ പരാതിപ്പെട്ടപ്പോൾ, ഇത്തരം കേസുകളിൽ ഇരകൾ ആത്മഹത്യ ചെയ്താൽ മാത്രമേ ഗൾഫിൽ നിന്നു പ്രതിയെ പിടികൂടാൻ നിയമമുള്ളൂ എന്നാണ് പറഞ്ഞത്.
താൻ മാനസികമായി തകർന്നിരിക്കുകയാണെന്നും പ്രതിയെ ഉടനെ പിടികൂടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യപരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരേ ബലാത്സംഗമടക്കമുള്ള വകുപ്പുകൾ പ്രകാരം കേസുണ്ട്. സംഭവം നടന്നത് പൊന്നാനി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിന്നീട് ഇവിടേക്കു മാറ്റി. യുവതി എസ്പിക്കു പരാതി നൽകിയതോടെ അന്വേഷണം നാർക്കോട്ടിക് സെൽ ഡിവൈഎസ്പിക്കു കൈമാറി.അജ്മാനിലെ വസ്ത്ര നിർമ്മാണ ശാലയിൽ ഉദ്യോഗസ്ഥനായ പ്രതിയെ നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍