Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കോളജ് വിദ്യാർത്ഥിനിയായ ചഞ്ചൽ ചോരക്കുഞ്ഞിനെ കൊന്നു കളഞ്ഞത് തന്റെ അവിഹിത ഗർഭം നാട്ടുകാർ അറിയാതിരിക്കാൻ; അവിവാഹിതയായ യുവതി ഗർഭിണിയാണെന്ന വിവരം അടുത്ത കൂട്ടുകാർ പോലും അറിയാതിരിക്കാൻ ഷാളുപയോഗിച്ച് വയറ് വരിഞ്ഞുമുറുക്കി കെട്ടി കൊണ്ടുനടന്നത് ഗർഭകാലം മുഴുവനും; ഇടുക്കിയെ നടുക്കിയ അരുംകൊല പുറംലോകം അറിഞ്ഞത് മൃതദേഹം ഉപേക്ഷിക്കാൻ സുഹൃത്തിന്റെ സഹായം തേടിയതോടെ

വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കോളജ് വിദ്യാർത്ഥിനിയായ ചഞ്ചൽ ചോരക്കുഞ്ഞിനെ കൊന്നു കളഞ്ഞത് തന്റെ അവിഹിത ഗർഭം നാട്ടുകാർ അറിയാതിരിക്കാൻ; അവിവാഹിതയായ യുവതി ഗർഭിണിയാണെന്ന വിവരം അടുത്ത കൂട്ടുകാർ പോലും അറിയാതിരിക്കാൻ ഷാളുപയോഗിച്ച് വയറ് വരിഞ്ഞുമുറുക്കി കെട്ടി കൊണ്ടുനടന്നത് ഗർഭകാലം മുഴുവനും; ഇടുക്കിയെ നടുക്കിയ അരുംകൊല പുറംലോകം അറിഞ്ഞത് മൃതദേഹം ഉപേക്ഷിക്കാൻ സുഹൃത്തിന്റെ സഹായം തേടിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: പ്രസവിച്ചയുടൻ കുഞ്ഞിനെ കൊന്നു കളഞ്ഞ യുവതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇടുക്കി വാത്തിക്കുടി സ്വദേശിയായ ചഞ്ചലാണ് സ്വന്തം കുഞ്ഞിനെ പ്രസവിച്ച് നിമിഷങ്ങൾക്കുള്ളിൽ ടവ്വൽ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് അവിവാഹിതയായ കോളജ് വിദ്യാർത്ഥിനി വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ചത്. അവിവാഹിതയായ താൻ പ്രസവിച്ച കാര്യം പുറത്തറിയാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. അവിവാഹിതയായ വിദ്യാർത്ഥിനി ഗർഭിണിയായ വിവരം ആരെയും അറിയിച്ചിരുന്നില്ല. ആരുമറിയാതെ വീട്ടിൽ തന്നെ പ്രസവിച്ച യുവതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.

കോളേജ് വിദ്യാർത്ഥിയായ ചഞ്ചൽ ഗർഭിണിയായ കാര്യം വീട്ടുകാർക്കോ നാട്ടുകാർക്കോ സഹപാഠികൾക്കോ പോലും അറിയില്ലായിരുന്നു. ഷാൾ ഉപയോഗിച്ച് വയർ മുറുക്കി കെട്ടി ഗർഭിണിയാണെന്ന വിവരം മറച്ചു വെയ്ക്കുകയിരുന്നു എന്നാണ് സൂചന.തുടർന്ന് വീടിന്റെ ശുചിമുറിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ചഞ്ചൽ വീട്ടിലെ ബാത്‌റൂമിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രസവ ശേഷം റൂമിൽ കൊണ്ടുവന്ന കുഞ്ഞിനെ ടവ്വൽ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതിനായി സുഹൃത്തിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവം വിശ്വസിക്കാതിരുന്ന സുഹൃത്ത് ഫോട്ടോ ആവശ്യപെടുകയും പെൺകുട്ടി ചിത്രം പകർത്തി വാട്‌സ് ആപിൽ അയച്ച് കൊടുക്കുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ പന്തിയല്ലെന്ന് തോന്നിയ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ എത്തിയ പൊലീസ് പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നും കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി.

വിവരം അറിഞ്ഞെത്തിയ പൊലീസിന്റെ ചോദ്യം ചെയ്യലിൽ കൂടുതൽ സമയം പിടിച്ചുനിൽക്കാൻ വിദ്യാർത്ഥിനിക്കായില്ല. കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നാണ് ചഞ്ചൽ ആദ്യം പൊലീസിനോട് പറഞ്ഞത്. പോസ്റ്റുമോർട്ടത്തിലാണ് മരണം ശ്വാസം മുട്ടിയെന്ന് ബോധ്യപ്പെട്ടത്.

വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഗർഭണിയായിരുന്ന കാര്യം എല്ലാവരിൽ നിന്നും മറച്ച് വക്കാനായെന്നും അത് പോലെ മൃതദേഹം ഉപേക്ഷിച്ച് അതും മറക്കാനാവുമെന്നും കരുതിയതായി യുവതി പറഞ്ഞു. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ചഞ്ചലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രസവ ശേഷം ശാരീരിക അസ്ഥതകൾ അനുഭവപെട്ട പെൺകുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.

കട്ടപ്പന ഐച്ച്ആർഡി കോളജിൽ ബിരുദ വിദ്യാർത്ഥിനിയാണ് ചഞ്ചൽ. മണിയാറൻകുടി സ്വദേശിയായ യുവാവുമായി മുൻപ് ചഞ്ചൽ അടുപ്പത്തിലായിരുന്നു. ഇയാളിൽ നിന്നും ചഞ്ചൽ ഗർഭം ധരിക്കുകയായിരുന്നു. എന്നാൽ യുവാവ് മറ്റൊരു വിവാഹം ചെയ്യുകയും ഈ വിവാഹ ബന്ധം വേർപെടുകയും ചെയ്തതോടെ രണ്ട് മാസങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP