സ്കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിക്കുന്ന ഒരു റാക്കറ്റ് തിരുവനന്തപുരം നഗരത്തിൽ സജീവം; മ്യൂസിയം പൊലീസ് വീട്ടിൽ കയറി പൊക്കിയ നെടുമങ്ങാട്ടുകാരൻ മുഹമ്മദ് സജിൻ 'റോമിയോ കെണി' ഒരുക്കുന്ന സംഘത്തിലെ പ്രധാനിയെന്ന് പൊലീസ്; ഇരുപതുകാരനായ സജിന്റെ കൂട്ടാളികളായി പ്രവർത്തിക്കുന്നത് വൻ റാക്കറ്റെന്നും സൂചന; പ്രണയം നടിച്ച് കെണിയിൽ വീഴ്ത്തിയ ശേഷം ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും പെൺകുട്ടിയെ പീഡിപ്പിച്ച് യുവാവ്; മാതാപിതാക്കളെ അറിയിച്ചതോടെ പഴുതടച്ച് പ്രതിയെ പൂട്ടി പൊലീസ്
എം മനോജ് കുമാർ
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്കൂൾ വിദ്യാർത്ഥിനികൾ ഭയപ്പെടണം. സ്കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിക്കുന്ന ഒരു റാക്കറ്റ് സിറ്റിയിൽ സജീവം. മ്യൂസിയവും പരിസര പ്രദേശങ്ങളുമാണ് ഈ പീഡനത്തിന്റെ കേന്ദ്ര സ്ഥാനം. ഇത്തരം റാക്കറ്റിലെ ഒരു പ്രധാനിയെയാണ് മ്യൂസിയം സിഐ യു.ബിജുവും സംഘവും നെടുമങ്ങാടുള്ള പ്രതിയുടെ വീട്ടിൽക്കയറി ഇന്നലെ പിടികൂടിയത്. തലസ്ഥാനത്തെ ഒരു പ്രമുഖ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിനാണ് കോളെജ് വിദ്യാർത്ഥിയായ ഇരുപതുകാരൻ പോക്സോ കേസിൽ അറസ്റ്റിലായത്. നെടുമങ്ങാടുള്ള അബ്ദുൽകലാമിന്റെ മകനായ മുഹമ്മദ് സജിനാണ് അറസ്റ്റിലായത്..
കഴക്കൂട്ടം എംജിഎം കോളെജിലെ രണ്ടാം ബിബിഎം വിദ്യാർത്ഥിയാണ് മുഹമ്മദ് സജിൻ. പ്രണയം നടിച്ച് പെൺകുട്ടിയെ വലയിലാക്കുകയും പെൺകുട്ടി പ്രണയത്തിൽ കുടുങ്ങി എന്ന് മനസിലായപ്പോൾ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനം നടത്തുകയുമായിരുന്നു. പീഡനത്തിനു ശേഷമാണ് മുഹമ്മദ് സജിന്റെ വിശ്വരൂപം പെൺകുട്ടിക്ക് മനസിലായത്. ഫോട്ടോകൾ കാട്ടിയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയും ശാരീരിക ആക്രമണങ്ങളാണ് പ്രതി പെൺകുട്ടിക്ക് നേരെ നടത്തിയത്. പീഡനവിവരം പുറത്തെത്തിക്കും എന്ന് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി പ്രതിക്ക് വഴങ്ങി കൊടുക്കുകയായിരുന്നു. പക്ഷെ ശാരീരിക പീഡനങ്ങളും ഭീഷണിയും അതിര് വിട്ടപ്പോൾ പെൺകുട്ടി മാതാപിതാക്കളെ വിവരം ധരിപ്പിക്കുകയായിരുന്നു.അതിനു ശേഷമാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
രണ്ടു വർഷം പെൺകുട്ടിയുടെ പിന്നാലെ കൂടിയാണ് സജിൻ പീഡനം നടത്തിയത്. ഒരു സുഹൃത്തിന്റെ വീട്ടിൽ പെൺകുട്ടിയെ എത്തിച്ചാണ് മുഹമ്മദ് സജിൻ പീഡനം നടത്തിയത്. ഒരു തവണ പീഡനം നടത്തിയ ശേഷം ശക്തമായ ശാരീരിക ആക്രമണങ്ങളാണ് പെൺകുട്ടിക്ക് നേരെ പ്രതി നടത്തിയത്. പ്രതിയുടെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് സമ്പന്ന പാശ്ചാത്തലത്തിലുള്ള പെൺകുട്ടി മാതാപിതാക്കളുടെ അടുക്കൽ വിവരം ധരിപ്പിച്ചത്. നെടുമങ്ങാട് വീടുള്ള പ്രതി കഴക്കൂട്ടം എംജിഎം കോളെജിൽ പഠിച്ചു കൊണ്ടിരിക്കെയാണ് പെൺകുട്ടിയെ തേടി സിറ്റിയിൽ എത്താറുണ്ടായിരുന്നത്. സജിന്റെ ഒപ്പം ഈ രീതിയിൽ പ്രവർത്തിക്കുന്ന ഒരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവരെ തേടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പെൺകുട്ടിയുടെ പീഡന പരാതി ലഭിച്ചയുടൻ അത് പരിശോധിച്ച പൊലീസ് വളരെ പെട്ടെന്ന് തന്നെ തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. പ്രതിയുടെ വീട് നെടുമങ്ങാട് ആണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രതിയുടെ വീട്ടിൽ കയറി അറസ്റ്റ് നടത്തുകയായിരുന്നു. ഇന്നലെയാണ് നെടുമങ്ങാട്ടുള്ള അബ്ദുൽകലാമിന്റെ വീട്ടിൽ കയറി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘർഷം നിറഞ്ഞ രംഗങ്ങളാണ് പ്രതിയുടെ വീട്ടുകാർ സൃഷ്ടിച്ചത്. പ്രതിയുടെ അറസ്റ്റ് തടയാനും പ്രതിയെ രക്ഷപ്പെടുത്താനുമുള്ള ശ്രമമാണ് എന്ന് കണ്ടപ്പോൾ ബലം പ്രയോഗിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ കേസ് ആയതിനാൽ പൊലീസ് ശ്രദ്ധിച്ചാണ് നീങ്ങിയത്. ഒരു സൂചനയും നൽകാത്തതിനാൽ അറസ്റ്റ് ചെയ്യുന്ന സമയം മുഹമ്മദ് സജിൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. രക്ഷപ്പെടാനുള്ള ഒരു പഴുതും നൽകപ്പെട്ടതുമില്ല. ഇന്നു പ്രതിയെ തുടർ നടപടികൾക്ക് ഹാജരാക്കിയ പൊലീസ് നാളെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ചൊവാഴ്ചയാണ് പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മരിയൻ കോളെജ് വിദ്യാർത്ഥിനിയെ മ്യൂസിയം പൊലീസ് പിടികൂടിയത്. ഓണക്കാലത്ത് സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കണ്ണേറ്റുമുക്ക് വലിയശാല സ്വദേശിയായ മരിയൻ കോളെജ് വിദ്യാർത്ഥിയായ ജെറി പോക്സോ കേസിൽ കുടുങ്ങിയത്. മുഹമ്മദ് സജിൻ ചെയ്തതുപോലെ സജിനും പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിൽകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്കൂൾ യൂണിഫോമിൽ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ട് വന്നാണ് ഉച്ച നേരത്ത് ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടിയെ ജെറി പീഡിപ്പിച്ചത്.
നഗരത്തിലെ പ്രമുഖ സ്കൂളിലെ ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഡിഗ്രി വിദ്യാർത്ഥിയായ ജെറി പിടിയിലായത്. കടയ്ക്കാവൂർ സ്വദേശിയായ ജെറി കോളേജ് വിദ്യാഭ്യാസത്തിനു വേണ്ടിയാണ് കണ്ണേറ്റുമുക്കിലെ സുഹൃത്തിന്റെ വീട്ടിൽ താമസം തുടങ്ങിയത്. ഇതിനിടെയാണ് പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ വശത്താക്കി ആൽത്തറയുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിൽക്കൊണ്ടുപോയി ജെറി പീഡിപ്പിച്ചത്.
ട്യൂഷന് ക്ലാസിലെ പ്രണയമാണ് പീഡനത്തിലേക്കും ഒടുവിൽ പോക്സോ കേസിലെ അറസ്റ്റിലേക്കും വഴിവെച്ചത്. ആൽത്തറയിലെ സുഹൃത്തിന്റെ വീട്ടിൽ ബൈക്കിൽ എത്തിച്ചാണ് ഈ ഓണക്കാല വേളയിൽ ജെറി ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. സുഹൃത്ത് പുറത്ത് കാവൽ നിൽക്കുമ്പോഴാണ് ജെറി പീഡനം നടത്തിയത്. കഴിഞ്ഞ 14 നു തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഒൻപതാം ക്ലാസുകാരി മൊഴി നൽകിയത്. കേസ് വന്നപ്പോൾ മുങ്ങി നടക്കുകയായിരുന്ന ജെറിയെ ഇന്നലെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ജെറി സഞ്ചരിച്ചിരുന്ന ലൊക്കേഷൻ മനസിലാക്കി റോഡിൽ നിന്നാണ് ജെറിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ജെറിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. പ്രണയം പീഡനത്തിലേക്ക് മാറ്റിയതാണ് പോക്സോ കേസിൽ ജെറി കുടുങ്ങാൻ കാരണം.
പെൺകുട്ടിയുടെ സുഹൃത്തുമായാണ് ജെറി ആദ്യം അടുത്തത്. പെൺകുട്ടിയുടെ സുഹൃത്ത് ജെറിയെ പെൺകുട്ടിക്ക് പരിചയപ്പെടുത്തുകയായിരുന്നു. ഈ അടുപ്പം പിന്നീട് പ്രണയമായി. ട്യൂഷൻ ക്ലാസിൽ പെൺകുട്ടി എത്തിയപ്പോഴൊക്കെ ജെറിയെ കണ്ടു. സ്കൂളിലേക്ക് പോകുന്ന വഴിയിലും ജെറി കാത്തു നിൽക്കാൻ തുടങ്ങി. പ്രണയത്തിലായപ്പോൾ അടുപ്പം കൂട്ടാനും എപ്പോഴും സംസാരിക്കാനും പെൺകുട്ടിക്ക് ജെറി ഫോൺ വാങ്ങി നൽകുകയും ചെയ്തു. ഈ ഫോൺ പെൺകുട്ടി വീട്ടുകാർ കാണാതെയാണ് സൂക്ഷിച്ചത്.
ഫോൺ സംസാരത്തിൽ തുടങ്ങിയ അടുപ്പമാണ് വഴിവിട്ട ബന്ധത്തിനു പെൺകുട്ടിയെ പ്രേരിപ്പിച്ചത്. സ്കൂളിൽ നിന്ന് സ്കൂൾ യൂണിഫോമിൽ പെൺകുട്ടിയെ ജെറി ബൈക്കിൽ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഈ യാത്ര അവസാനിപ്പിച്ചത് വെള്ളയമ്പലം ആൽത്തറയിലെ സുഹൃത്തിന്റെ വീട്ടിലും. പെൺകുട്ടിയും ജെറിയും വീട്ടിൽ കയറി കതകടയ്ക്കുമ്പോൾ പുറത്ത് സുഹൃത്ത് കാവലായി നിന്നു. ശാരീരിക ബന്ധത്തിനു ശേഷം പെൺകുട്ടിയെ ജെറി ബൈക്കിൽ സ്കൂളിൽ കൊണ്ട് വിടുകയായിരുന്നു. ഇതോടെ സംഭവം പുറത്തറിഞ്ഞു. സ്കൂൾ അധികൃതരും രക്ഷിതാക്കളും അറിഞ്ഞു. സ്കൂളിലും വീട്ടിലും പീഡനം അറിഞ്ഞു. ഇതോടെ വീട്ടിൽ ബഹളവുമായി. പ്രശ്നം അറിഞ്ഞിട്ടും പെൺകുട്ടിയുമായി റെജി ബന്ധം തുടർന്നു. വെളുപ്പിന് ഒരു ദിവസം റെജി പെൺകുട്ടിയുടെ വീട്ടിലുമെത്തി. ഇത് വീട്ടുകാർ അറിയുകയും റെജി നൽകിയ ഫോൺ കണ്ടെടുക്കുകയും അത് നശിപ്പിച്ചു കളയുകയും ചെയ്തു. ഇതോടെ വീട്ടുകാർ പെൺകുട്ടിയേയും കൂട്ടി തമ്പാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍