ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നഷ്ടമായത് സ്വർണ്ണക്കോലത്തിലെ 5 രത്നക്കല്ലുകൾ; വടക്കുന്നാഥ ക്ഷേത്രത്തിൽ കാണാതെ പോയ തലേക്കെട്ട് പെട്ടികളിൽ ആനക്കൊമ്പിന്റെ ചീളുകൾ? അമ്പതിലേറെ നെറ്റിപ്പട്ടങ്ങൾ കാണാതായെന്നും സംശയം; ഹൈന്ദവ വിശ്വാസികളെയും ഭക്തരെയും ഞെട്ടിച്ച് കൊച്ചി ദേവസ്വം; ദേവസ്വം ഓഫീസർ പി.ബി.ബിജുവിനെ നീക്കാൻ ഓംബുഡ്സ്മാന് മുന്നിൽ പരാതി
എം മനോജ് കുമാർ
കൊച്ചി: ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ദേവസ്വം ഓഫീസർ പി.ബി.ബിജുവിനെതിരെ ദേവസ്വം ഓംബുഡ്സ്മാനും കൊച്ചി ദേവസ്വം ബോർഡ് സെക്രട്ടറിക്കും പരാതി. വിവിധ പ്രശ്നങ്ങളെ ചൊല്ലിയുള്ള ഗുരുതരമായ പരാതികളാണ് ബിജുവിനെതിരെ ദേവസ്വം ഓംബുഡ്സ്മാനും കൊച്ചി ദേവസ്വം ബോർഡ് സെക്രട്ടറിക്കും മുൻപാകെ വന്നത്. നിരുത്തരവാദപരമായും സ്വാർത്ഥ ലാഭം മുന്നിൽ കണ്ടും പ്രവർത്തിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. നെല്ലുവായ് ദേവസ്വം ഓഫീസർ ആയിരിക്കെ ഭക്തജനങ്ങൾ വഴിപാട് നടത്തുവാൻ നൽകിയ ചെക്കുകൾ നിശ്ചിത സമയത്ത് ബാങ്കിൽ പ്രസന്റ് ചെയ്യാതെയും വഴിപാടുകൾ നടത്താതെയും ഭക്തജനങ്ങളെ കബളിപ്പിച്ചു. ചെക്കുകൾ ദേവസ്വത്തിലേക്ക് വരാത്തതിനാൽ ദേവസ്വം ബോർഡിനും നഷ്ടമുണ്ടായി.
ബിജു വടക്കുംനാഥൻ ദേവസ്വം ഓഫീസർ ആയിരുന്ന കാലത്ത് ദേവസ്വത്തിലെ നെറ്റിപ്പട്ടം സൂക്ഷിച്ചിരുന്ന 6 മരത്തിന്റെ പെട്ടികളിൽ നിന്നും 2 എണ്ണം കാണാതെയായി. പെട്ടികളിൽ എന്തായിരുന്നു എന്നത് ദേവസ്വം രേഖകളിൽ കാണുന്നില്ല. എന്ന മറുപടി ലഭിച്ചിട്ടുണ്ട്. എന്നാൽ പെട്ടികളിൽ ഉണ്ടായിരുന്നത് ആനകളുടെ കൊമ്പുകൾ ചെത്തിമിനുക്കിയ കഷണങ്ങൾ ആയിരുന്നു എന്നാണറിവ്. ദേവസ്വം ബോർഡിന്റെ അധീനതയിൽ എത്ര നെറ്റിപ്പട്ടം ഉണ്ട് എന്നു പോലും ദേവസ്വത്തിനു അറിയില്ല. 3 സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ ഉൾപ്പെടെ 50 ലധികം നെറ്റിപ്പട്ടങ്ങൾ കാണേണ്ടതാണ്. ഇപ്പോൾ കിട്ടിയ വിവരം അനുസരിച്ച് പുതുക്കിപ്പണിത സ്വർണ്ണക്കോലത്തിലെ 5 രത്നക്കല്ലുകൾ നഷ്ടപ്പെട്ടു.
ലക്ഷക്കണക്കിന് തുക ചെലവാക്കുന്ന സ്വർണ്ണ പോളിഷ് ചെയ്യുന്ന ജോലിക്ക് ക്വട്ടേഷൻ വിളിക്കാതെയാണ് ദേവസ്വം ഓഫീസർ പുറത്തുള്ള വസന്തനെ ഏൽപിക്കുന്നത്, ദേവസ്വം ജോലികൾ ക്വട്ടേഷൻ വിളിച്ച് കുറഞ്ഞ തുകയ്ക്കെ ഏൽപിക്കാവു എന്നിരിക്കെയാണ് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വരുന്ന നടപടികൾ ഇതിൽ അന്വേഷണം വേണം-പരാതിയിൽ പറയുന്നു. വിവരാവകാശ പ്രവർത്തകനായ എം എൻ ജയറാമും ടി കെ രാമചന്ദ്രനുമാണ് പരാതി നൽകിയത്. കൊച്ചിൻ ദേവസ്വം ബോർഡ് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ.രാമൻ പരാതി ഫയലിൽ സ്വീകരിക്കുകയും വാദം കേൾക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
ഞെട്ടിക്കുന്ന പരാതി ബിജുവിനെക്കുറിച്ച് ഉയരുമ്പോൾ ഈ പരാതിയിൽ കൊച്ചിൻ ദേവസ്വം ബോർഡും പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. ദേവസ്വം ബോർഡിന്റെ അധീനതയിൽ എത്ര നെറ്റിപ്പട്ടം ഉണ്ട് എന്നു പോലും ദേവസ്വത്തിനു അറിയില്ല എന്ന് പറയുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് ബിജുവിനൊപ്പം കൊച്ചിൻ ദേവസ്വം ബോർഡും കൂടിയാണ്. സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ വരെ ദേവസ്വം ബോർഡിനു കീഴിൽ ഇരിക്കുമ്പോൾ നെറ്റിപ്പട്ടത്തിനെക്കുറിച്ചുള്ള ബോർഡിന്റെ അജ്ഞത വിവാദമായി തുടരുകയാണ്. ദേവസ്വം ഓംബുഡ്സ്മാന്റെ പരാതിയിൽ ആരോപണവിധേയനായ ബിജു ജോലി ചെയ്യുന്ന ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ പുതുക്കിപ്പണിത സ്വർണ്ണക്കോലത്തിലെ 5 രത്നക്കല്ലുകൾ നഷ്ടപ്പെട്ടതായി പറയുന്നുണ്ട്.
ദേവസ്വം തന്നെ നൽകിയ വിവരമനുസരിച്ചാണ് ഈ വിവരം പരാതിക്കാരൻ ദേവസ്വം ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ പുതുക്കിപ്പണിത സ്വർണ്ണക്കോലത്തിലെ രത്നക്കല്ലുകൾ നഷ്ടമായതായി പറയുന്നുണ്ട്. ഈ രത്നക്കല്ലുകൾ നഷ്ടമായതിനു അതിന്റെ കസ്റ്റോഡിയന്മാരായ ദേവസ്വം ഓഫീസർമാർ പിഴ നൽകണമെന്നും ദേവസ്വം ഉത്തരവും ഈ പരാതിയിൽ അടക്കം ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് തുക ചെലവാക്കുന്ന സ്വർണ്ണ പോളിഷ് ചെയ്യുന്ന ജോലിക്ക് ക്വട്ടേഷൻ വിളിക്കാതെയാണ് ദേവസ്വം ഓഫീസർ പുറത്ത് നൽകുന്നതെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ഇതും ബിജുവിനെതിരെയുള്ള ശക്തമായ പരാതിയായി നിലനിൽക്കുന്നു.
ഓംബുഡ്സ്മാനു നൽകിയ പരാതി നിലനിൽക്കെ തന്നെയാണ് ജയറാം വീണ്ടും ഒരു പരാതി ദേവസ്വം ഓഫീസർ പി.ബി.ബിജുവിനെതിരെ കൊച്ചി ദേവസ്വം ബോർഡ് സെക്രട്ടറിക്ക് നൽകുന്നത്. ഓംബുഡ്സ്മാനു നൽകിയ പരാതിയിൽ ഉന്നയിക്കാത്ത കൂടുതൽ ആരോപണങ്ങളാണ് ബിജുവിനെതിരെ ജയറാം ഉന്നയിക്കുന്നത്. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ഉപദേശക സമിതി രൂപീകരിക്കാതെയാണ് ദേവസ്വം ഓഫീസർ ബിജു പ്രവർത്തിക്കുന്നത്. ചില രാഷ്ട്രീയ ശക്തികളുടെ സഹായത്തോടെ ഉത്സവങ്ങൾ നടത്തുകയും അതിന്റെ മറവിൽ പണപ്പിരിവ് നടത്തുകയും ചെയ്തു.
2017-18 ലെ ഓഡിറ്റ് ചെയ്ത കണക്കുകൾ വിവരാവാകാശപ്രകാരം ആവശ്യപ്പെട്ടിട്ടും നൽകിയില്ല. കഴിഞ്ഞ വർഷത്തെ ഉത്സവത്തിന് കുറഞ്ഞ നിരക്കിൽ ക്വട്ടേഷൻ വന്നെങ്കിലും അതൊന്നും നൽകാതെ സ്വന്തക്കാർക്ക് നൽകി. ബൈലോയ്ക്ക് വിരുദ്ധമായി വ്യാജ വിലാസമുള്ള ആളുകളെ വെച്ച് കമ്മറ്റികൾ രൂപീകരിച്ചു. ബിജുവിനെതിരെ ഇതിനു മുൻപും പരാതി വന്നു. നെല്ലുവയ് ദേവസ്വത്തിൽ ഭക്തജനങ്ങൾ നൽകിയ ചെക്കുകൾ പ്രസന്റ് ചെയ്യാതെ ദേവസ്വത്തിനു നഷ്ടമുണ്ടാക്കി,. 15 കിലോ വിളക്ക് തിരിമറി നടത്തി, ദേവസ്വം രസീത് ബുക്ക് കത്തിച്ചു, നെറ്റിപ്പട്ടം അടക്കം സൂക്ഷിച്ച രണ്ടു ആഭരണപ്പെട്ടികൾ ദേവസ്വത്തിനു നഷ്ടമാക്കി. ബിജുവിനെ തത്സ്ഥാനത്ത് നിന്നും നീക്കി ഉത്സവം നടത്താൻ തയ്യാറാകണം-പരാതിയിൽ ആരോപിക്കുന്നു.
ബിജുവിനെതിരെയാണ് ജയറാം പരാതി നൽകുന്നതെങ്കിലും പ്രതിക്കൂട്ടിൽ അകപ്പെടുന്നതുകൊച്ചിൻ ദേവസ്വം ബോർഡ് തന്നെയാണ്. ദേവസ്വം ബോർഡുകളിൽ എന്താണ് സംഭവിക്കുന്നത്? ഭഗവാന്റെ മുതലിനെക്കുറിച്ച് ഒന്നും അറിയാത്തവർ ഇരുന്നു ഭരിക്കുന്ന ഇടമാണോ ദേവസ്വം ബോർഡുകൾ. ക്ഷേത്രങ്ങളിലുള്ളത് വിലമതിക്കാനാകാത്ത രത്നങ്ങളും ആഭരണങ്ങളുമൊക്കെയായിരിക്കെ ഈ മുതലിനെക്കുറിച്ച് അജ്ഞത ഭാവിക്കുന്നത് ദേവസ്വം ബോർഡിനു യോജിച്ച രീതിയാണോ? അതോ മുതൽ അടിച്ചുമാറ്റാനുള്ള മനഃപൂർവമുള്ള അജ്ഞതയാണോ ദേവസ്വം ബോർഡിന്റെ പ്രതികരണത്തിനു പിന്നിൽ. കൊച്ചിൻ ദേവസ്വം ബോർഡ് ഓംബുഡ്സ്മാന് ലഭിച്ച പരാതിയിലൂടെ തെളിയുന്ന ഒരു കാര്യം കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിരുത്തരവാദപരമായ സമീപനം തന്നെയാണ്.
ദേവസ്വത്തിലെ നെറ്റിപ്പട്ടം സൂക്ഷിച്ചിരുന്ന 6 മരത്തിന്റെ പെട്ടികളിൽ നിന്നും 2 എണ്ണം കാണാതെയായി. പെട്ടികളിൽ എന്തായിരുന്നു എന്ന് വിവരാവകാശ പ്രകാരം ചോദിച്ചപ്പോൾ അതിനകത്ത് എന്തായിരുന്നുവെന്ന് അറിയില്ലാ എന്നാണ് കൊച്ചിൻ ദേവസ്വം അറിയിക്കുന്നത്. ആനക്കൊമ്പ് കഷണങ്ങൾ തന്നെ ഇത്തരം പെട്ടിയിൽ ഉണ്ടായിരുന്നുവെന്നാണ് പരാതി നൽകിയ ജയറാം ദേവസ്വം ഓംബുഡ്സ്മാന് മുന്നിൽ അറിയിച്ചത്. ഇതിലും ഗുരുതരമായ മറ്റൊരു കാര്യവും ഓംബുഡ്സ്മാന് നൽകിയ ജയറാം വ്യക്തമാക്കുന്നുണ്ട്. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ പുതുക്കിപ്പണിത സ്വർണ്ണക്കോലത്തിലെ 5 രത്നക്കല്ലുകൾ നഷ്ടപ്പെട്ടുവെന്ന കാര്യവും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ കാര്യത്തിൽ ദേവസ്വവും സ്ഥിരീകരണം നടത്തിയിട്ടുണ്ട്. രത്നക്കല്ലുകൾ നഷ്ടമായതായും അതിനുള്ള നഷ്ടം കസ്റ്റോഡിയന്മാരിൽ ഈടാക്കിയതായും ദേവസ്വം വ്യക്തമാക്കിയിട്ടുണ്ട്.
ആരോപണങ്ങൾ നിഷേധിച്ച് പി.ബി.ബിജു
വടക്കുന്നാഥ ക്ഷേത്രത്തിൽ ആകെ ചാർജ് 20 ദിവസങ്ങൾ മാത്രമാണ് ഉണ്ടായത്. നെറ്റിപ്പട്ടത്തിന്റെ ചാർജ് ഏറ്റെടുത്തപ്പോൾ ചാർജ് കൈമാറാൻ വിട്ടുപോയി. ഒരു മരപ്പട്ടിയാണ്. നാലായിരം രൂപ വിലവരുന്ന പെട്ടിയാണത്. അതിന്റെ പണം ദേവസ്വത്തിൽ അടച്ചിട്ടുണ്ട്. എനിക്ക് അഡീഷണൽ ചാർജ് ആയിരുന്നു. പെട്ടികൾ എന്റെ സമയത്ത് നഷ്ടമായതല്ല. നെല്ലായി ദേവസ്വത്തിൽ ചെക്ക് മിസായിട്ടുണ്ടെങ്കിൽ അത് നേരിട്ടുള്ള ഉത്തരവാദിത്തത്തിൽ വരുന്നതല്ല. നമ്മുടെ രജിസ്റ്ററിൽ ചേർത്ത ചെക്ക് അല്ല ഇത്. ഞാൻ അതിൽ കുറ്റക്കാരൻ അല്ലാ എന്നത് വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞ കാര്യമാണ്. സ്വർണം പോളിഷ് ചെയ്യുന്ന ജോലി ഞാൻ നേരിട്ട് ചെയ്യുന്നതല്ല. അത് ഡിപ്പാർട്ട്മെന്റ് ചെയ്യുന്നതാണ്. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ഓഡിറ്റ് ചെയ്ത കണക്കുകൾ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. ഹൈക്കോടതി നേരിട്ട് നടത്തിയ ഉത്സവമാണ്. ഓഡിറ്റ് നടത്തിയതും ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ്. ആരോപണങ്ങൾ എല്ലാം എന്നെ തേജോവധം ചെയ്യാൻ വേണ്ടിയുള്ളതാണ്. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ സ്വർണ്ണക്കോലത്തിൽ നിന്ന് രത്നങ്ങൾ നഷ്ടപ്പെട്ടത് എനിക്ക് നേരിട്ട് ബന്ധമില്ലാത്ത കാര്യമാണ്. എന്റെ ഉത്തരവാദിത്തത്തിന്റെ സമയത്ത് സംഭവിച്ചതല്ല. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ ഞാൻ പ്രതികരിക്കേണ്ട ആവശ്യമില്ല-ബിജു പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്