ചിന്നക്കനാലിൽ റിസോർട്ട് ഉടമയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് സൂചന; ഒളിവിൽ കഴിയാൻ സഹായിച്ച ദമ്പതികൾക്കും ബന്ധുവിനും ബോബൻ കാൽലക്ഷം രൂപ നൽകി; ചോദ്യം ചെയ്യലിൽ പണം ലഭിച്ചെന്ന വിവരം തുറന്നു പറഞ്ഞ് ദമ്പതികൾ; രണ്ട് ചാക്ക് ഏലക്ക ബോബൻ പൂപ്പാറയിലെ സ്ഥാപനത്തിൽ വിൽപ്പന നടത്തിയതും കൊലപാതക ആസൂത്രണത്തിന്റെ ഭാഗമെന്ന് സംശയം; അടിമുടി ദുരൂഹതകൾ നിറഞ്ഞ കൊലപാതക കേസിൽ ബോബനെ കണ്ടെത്താതെ അന്വേഷണം ഇനിയും മുന്നോട്ടു നീങ്ങില്ല
പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ: ചിന്നക്കനാലിൽ റിസോർട്ട് ഉടമ രാജേഷിനെയും ജീവനക്കാരൻ മുത്തയ്യയെയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിയാൻ സഹായിച്ച ദമ്പതികൾക്കും ബന്ധുവിനുമായി പ്രതിയെന്ന് കരുതപ്പെടുന്ന ബോബൻ കാൽലക്ഷത്തോളം രൂപ നൽകിയതായി പൊലീസിന് വിവരം ലഭിച്ചു. തങ്ങൾക്ക് 15000 രൂപയും ബന്ധുവിന് 10000 രൂപയും ബോബൻ നൽകിയെന്നും ഒരു ദിവസം ഇയാൾ തങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നെന്നും ദമ്പതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന സി ഐ എസ് ചന്ദ്രകുമാർ മറുനാടനോട് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് നീക്കം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ചേരിയാർ സ്വദേശികളായ ഇശ്രവേൽ -കബില ദമ്പതികളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രാജേഷിന്റെയും മുത്തയ്യയുടെയും മൃതദ്ദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമനായ ബോബനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിരുന്നു. മൃതദ്ദേഹം കണ്ടെത്തിയ ദിവസം വൈകിട്ടോടെ ചേരിയാർ പ്രദേശത്ത് ബോബൻ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തുടർന്നാണ് ദമ്പതികളെ പൊലീസ് ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
രണ്ട് ചാക്ക് ഏലക്ക ബോബൻ പൂപ്പാറയിലെ സ്ഥാപനത്തിൽ വിൽപ്പന നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. രാജേഷിന്റെ കാറിലാണ് ഏലക്ക പൂപ്പാറയിൽ എത്തിച്ചത്. ഈ സമയം ഇശ്രവേലും ഇയാൾക്കൊപ്പം ഉണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊലപാതകങ്ങളിൽ ഇയാൾ നേരിട്ടപെടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. രാജകുമാരി സ്വദേശിയായ ബേസ്സിലാണ് ബോബനെ രാജേഷിന് പരിചയപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ബേസ്സിലിനെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
താനും രാജേഷും പരിചയക്കാരായിരുന്നെന്നും നേരത്തെ ജോലിയിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരനായ യുവാവ് ജോലിക്കെത്തുന്നില്ലന്നും അത്യവശ്യമായി ഒരാളെ എത്തിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തന്റെയടുത്ത് ജോലിക്കെത്തിയിരുന്ന ബോബനെ താൻ രാജേഷിന് പരിചയപ്പെടുത്തിയതെന്നുമാണ് ബേസ്സിൽ പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. ഇന്നലെ ഉച്ചയോടെ സ്റ്റേഷനിലെത്തിയ ബേസ്സിലിനെ രാത്രി 9.45 ഓടെയാണ് ബന്ധുവിനൊപ്പം വിട്ടയച്ചതെന്നും ഇന്ന് രാവിലെ 10-ന് വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്നും സി ഐ അറിയിച്ചു.
ബോബൻ നേരത്തൈ കൊച്ചിയിൽ പിടിച്ചുപറക്കേസ്സിൽ പ്രതിയാട്ടുണ്ടെന്നും ജാമ്യമെടുത്ത് മുങ്ങിനടക്കുകയായിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബോബൻ ചതുരംഗപ്പാറ വഴി തമിഴ്നാട്ടിലേയ്ക്ക് രക്ഷപെട്ടിരിക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് പൊലീസ് കണക്കുകൂട്ടൽ. മൊബൈൽ സ്വച്ച് ഓഫ് ചെയ്ത അവസ്ഥയിലായതിനാൽ സൈബർ സെല്ലുവഴിയുള്ള തിരച്ചിൽ കാര്യമായി ഗുണം ചെയ്യുന്നില്ലന്നാണ് അറിയുന്നത്. രാജേഷിനെ കൊലപ്പെടുത്താൻ നീളമേറിയ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചതായി ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി.പുറത്ത് കാണപ്പെട്ട മുറിവ് ആയുധം കൊണ്ടുള്ളതാണെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കൈകളിലും മുറിവേറ്റിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ബോബൻ ഏതാനും കിലോ മീറ്റർ അകലെ പള്ളിമുറ്റത്ത് ഉപേക്ഷിച്ചിട്ടുപോയ ഡെസ്റ്റർ കാറിൽ പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ രക്തം പുരണ്ട് നീളമേറിയ കത്തി കണ്ടെടുത്തിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധനയ്ക്കായി നൽകുമെന്ന് പൊലീസ് അറിയിച്ചു. കത്തിയുമായി ആക്രമിക്കാനെത്തിയപ്പോൾ ബോബനും രാജേഷും തമ്മിൽ പിടിവലി നടന്നിട്ടുണ്ടാവാമെന്നും ഇതുമൂലമാവാം ഇരുവരുടെയും കൈകളിൽ മുറിവേറ്റതെന്നുമാണ് പൊലീസ് അനുമാനം. ബോബന്റെ കൈയിൽ പരിക്കേറ്റിരുന്നെന്ന് കസ്റ്റഡിയിലായ ദമ്പതികൾ പൊലീസിന് മൊഴി നൽകിയിരുന്നു.
ഇന്നലെ രാജേഷിന്റെ ഓഫീസ് മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ അലമാരയ്ക്ക് പിന്നിൽ ഒളിപ്പിച്ച നിലയിൽ രണ്ട് തോക്കുകൾ കണ്ടെടുത്തു.ഇതിൽ ഒന്ന് ഇരട്ടക്കുഴലും മറ്റേത് ഒറ്റകുഴലുമാണ്. രാജേഷിനെ കൊലപ്പെടുത്താൻ ഇവയിലേതെങ്കിലും ഒന്ന് അക്രമി ഉപയോഗിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. രാജേഷിന്റെ വീട്ടിൽ മറ്റാരെങ്കിലും ലൈസൻസുള്ള തോക്ക് സൂക്ഷിക്കുന്നുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്റ്റേഷൻ പരിധിയിൽ ഒരാൾക്ക് തോക്ക് ലൈസുണ്ടെന്നും പരിശോധനയ്ക്കായി തോക്ക് ഹാജരാക്കാൻ ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
മുത്തയ്യയുടെ മരണം തലതകർന്നിട്ടാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടുണ്ട് .ഇയാളെ ആക്രമിക്കാനുപയോഗിച്ച ആയുധം ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.അക്രമി ഏലത്തോട്ടത്തിൽ ഏവിയെങ്കിലും ആയുധം വലിച്ചെറിഞ്ഞിട്ടുണ്ടാവുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ. കോട്ടയം മാന്നാനം കൊച്ചയ്ക്കൽ ജേക്കബ് വർഗീസിനെയും (രാജേഷ് -40)യെയും ജീവനക്കാരൻ പെരിയകനാൽ ടോപ്ടോപ് ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന മുത്തയ്യ (60)യുമാണ് കൊല്ലപ്പെട്ടത്.രാജകുമാരി കുളപ്പാറച്ചാൽ സ്വദേശിയാണ് ബോബൻ.
മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചേരീയാർ കുന്തപ്പനച്ചേരിയിലെ ഒരു വീട്ടിൽ ബോബിനുണ്ടെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടെ എത്തിയെങ്കിലും നിമിഷങ്ങൾക്ക് മുമ്പ് ഇയാൾ രക്ഷപെടുകയായിരുന്നു. രാജേഷിന്റെ നെഞ്ചിൽ വെടിയേറ്റതരത്തിലുള്ള മുറിവ് കണ്ടെത്തിയെന്നായിരുന്നു പൊലീസ് ആദ്യം പുറത്തുവിട്ട വിവരം. റിസോർട്ടിന്റെ മുറ്റത്തുനിന്നും കാണാതായ ഡെസ്റ്റർ കാർ മുരിക്കുംതൊട്ടി മരിയഗൊരോത്തി പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.ഈ കാറും ഇന്ന് ഫോറൻൻസിക് വിദഗ്ദ്ധർ പരിശോധിച്ചിരുന്നു.
ഈ കാറിൽ നിന്നും ലഭിക്കുന്ന ഫിംഗർ പ്രിൻന്റ് ബോബന്റെതാണെന്ന് തെളിഞ്ഞാൽ അത് അന്വേഷണത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. മോഷണമാണോ മുൻവൈരാഗ്യമാണോ കൊലയ്ക്ക് കാരണമെന്നകാര്യം ഇതുവരെ നടത്തിയ അന്വേഷണത്തിൽ നിന്നും സ്ഥിരീകരിക്കാനായിട്ടില്ലന്നാണ്് പൊലീസ് വ്യക്തമാക്കുന്നത്.40 ഏക്കർ ചുറ്റളവിലുള്ള എസ്റ്റേറ്റിൽ രാജേഷും മുത്തയ്യയും ബോബനും മാത്രമാണ് താമസിച്ചിരുന്നത് എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Stories you may Like
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി
- ഹൈടക് പെൺവാണിഭ കേന്ദ്രത്തിന് പിടിവീഴാൻ കാരണമായത് പൊലീസുകാരന്റെ നിത്യസന്ദർശനം
- വിവാദങ്ങൾക്കിടെ വൈദേകം റിസോർട്ടിലെ ട്രീറ്റ്മെന്റുകൾ ഔട്ട്സോഴ്സ് ചെയ്യുന്നു
- ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണം ചട്ടം ലംഘിച്ചെന്ന് പരാതി;
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍