ആശുപത്രിയിൽ പോകാൻ കാറിന്റെ താക്കോൽ ആവശ്യപ്പെട്ട് രാജേഷിനെ സമീപിച്ച ശേഷം കത്തിക്ക് കുത്തി വീഴ്ത്തി; കമ്പി നെഞ്ചിൽ കുത്തിയിറക്കി മരണം ഉറപ്പാക്കിയ ശേഷം വലിച്ചിഴച്ച് ചെടികൾക്കിടയിൽ ഒളിപ്പിച്ചു; രാജേഷിന്റെ സഹായി മുത്തയ്യയെ തലയ്ക്ക് ചുറ്റികയടിച്ച് വകവരുത്തിയത് ഉറങ്ങിക്കിടക്കുമ്പോൾ; പണത്തിന് ആർത്തി മൂത്തുകൊലകൾ നടത്തിയത് കാമുകിയെ സ്വന്തമാക്കാൻ; ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസിൽ ബോബന്റെ മൊഴി ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
ചിന്നക്കനാൽ: ചിന്നക്കനാൽ ഇരട്ടക്കൊലപാതകക്കേസിൽ ബോബൻ രാജേഷിനെയും മുത്തയ്യയെയും വകവരുത്തിയത് അതിക്രൂരമായി. പൊലീസിന് നൽകിയ മൊഴിയിലാണ് ബോബന്റെ കൊലപാതക ലക്ഷ്യം വ്യക്തമായത്. കാമുകി കബിലയെ സ്വന്തമാക്കാൻ വേണ്ടി പണം സമ്പാദിക്കാനാണ് ബോബൻ ഈ കടുംകൈക്ക് മുതിർന്നത്. കബിലയുടെ ഭർത്താവ് ഇസ്രവേലാകട്ടെ ബോബന്റെ ഗൂഢപദ്ധതിയറിയാതെ എല്ലാത്തിനും കൂട്ടുനിൽക്കുകയും ചെയ്തു. കൃത്യത്തിന് ശേഷം കുടുംബമായി വേളാങ്കണ്ണിക്ക് പോകാൻ കാർ ബുക്ക് ചെയ്തതാണെങ്കിലും പൊലീസ് പിന്തുടരുണ്ടെന്ന് മനസ്സിലാക്കി ബോബൻ തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു. അവിടെ വച്ച് കബിലയ്ക്ക് സാരിയും ഫോണും മറ്റും വാങ്ങി. ഇസ്രവേലിനെ വകവരുത്തിയ ശേഷം കബിലയെ സ്വന്തമാക്കാനായിരുന്നു ബോബന്റെ ലക്ഷ്യം. എന്നാൽ അതുനടക്കാതെപോയി.
ബോബൻ കൃത്യം നടത്തിയത് ഇങ്ങനെ:
ആദ്യം ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തയ്യയുടെ തലയ്ക്ക് ചുറ്റികകൊണ്ട് ഇടിച്ചു. ശരീരം അനങ്ങുന്നത് കണ്ടപ്പോൾ രണ്ട് തവണകൂടി ഇടിച്ച് മരണം ഉറപ്പാക്കി. ആശുപത്രിയിൽ പോകാൻ കാറിന്റെ താക്കോൽ വേണമെന്നാവശ്യപ്പെട്ട് രാജേഷിനെ സമീപിക്കുകയും ആക്രമിക്കുകയുമായിരുന്നു. കത്തിക്ക് കുത്തി വീഴ്ത്തിയ ശേഷം സമീപത്ത് നിന്നും കിട്ടിയ കമ്പി നെഞ്ചിൽ കുത്തിയിറക്കി മരണം ഉറപ്പാക്കി.പിന്നെ വലിച്ചിഴച്ച് സമീപത്തെ ചെടികൾക്കിടയിൽ ഒളിപ്പിച്ചു. തുടർന്ന് ഏലയ്ക്കാ നിറച്ചുവച്ചിരുന്ന ചാക്കുകൾ കാറിൽക്കയറ്റി പൂപ്പാറയിൽ എത്തിച്ച് വിൽപ്പന നടത്തി സ്ഥലം വിട്ടു.
ചിന്നക്കനാലിലെ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ രാജകുമാരി കുളപ്പാറച്ചാൽ സ്വദേശി ബോബെനെ മധുരയിൽ നിന്നാണ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഇവിടെ തന്നെ രഹസ്യകേന്ദ്രത്തിൽ അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തിരുന്നു. ഏലയ്ക്കായും പണവും കവർച്ച ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് താൻ കൊലകൾ നടത്തിയതെന്ന് ഇന്നലെ ഇയാൾ പൊലീസിൽ സമ്മതിച്ചിരുന്നു.പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് കാമുകി കബിലയുമൊത്ത് ജിവിക്കുന്നതിനാണ് താൻ ഈ കൊടും ക്രൂരതയ്ക്ക് ഇറങ്ങിത്തിരിച്ചതെന്ന് ബോബൻ വെളിപ്പെടുത്തിയത്. തെളിവെടുപ്പിൽ ആക്രമിക്കാനുപയോഗിച്ച ചുറ്റിക കണ്ടടുത്തു. രാജേഷിനെകുത്താൻ ഉപയോഗിച്ച നീളമേറിയ കത്തി ജഡം കണ്ടെത്തിയ 12-ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.
മോഷണവും കൊലപാതകവുമെല്ലാം എന്തിനെന്ന് ചോദിച്ചപ്പോഴാണ് പ്രതി ബോബൻ ലക്ഷ്യം തുറന്നുപറഞ്ഞത്. കാമുകിക്കൊപ്പം ജീവിക്കാനാണ് പണം കവർന്നതും സ്റ്റോറിൽ നിന്ന് ഏലയ്ക്ക് മോഷ്ടിച്ചതും. സ്റ്റോർ റൂമിൽ കിടന്നുറങ്ങുകയായിരുന്ന മുത്തയ്യയെ വകവരുത്താതെ ഏലവും മോഷ്ടിക്കാൻ കഴിയുമായിരുന്നില്ല. ഇതാണ് മുത്തയ്യയെ കൊല്ലാനുള്ള കാരണം. ബോബന്റെ കാമുകി ഇതേ കേസിൽ ഇയാളെ സംരക്ഷിച്ചതിന് അറസ്റ്റിലായ കബിലയാണ്. കബിലയും ഭർത്താവ ഇസ്രവേലും ചേർന്നാണ് ഇയാൾക്ക് എല്ലാറ്റിനും ഒത്താശ ചെയ്തത്.
ബോബനെ സഹായിച്ച കബിലയുടെ ഭർത്താവ് ഇസ്രവേലിനെയും കൊല്ലാൻ ഇയാൾ പദ്ധതിയിട്ടിരുന്നു. പണം സമ്പാദിച്ച് കപിലയ്ക്കൊപ്പം ജീവിക്കാനായിരുന്നു ബോബിന്റെ തീരുമാനം. ഈ ബന്ധം അറിയാതെയാണ് ഇസ്രവേൽ ബോബനെ സഹായിച്ചത്. കപിലയെയും കൊണ്ട് വേളാങ്കണിയിൽ പോയി താമസിക്കാനായിരുന്നു ബോബന്റെ പദ്ധതി. എന്നാൽ പൊലീസ് അന്വേഷിക്കുന്നുവെന്ന് വ്യക്തമായതോടെ മധുരയിലേക്ക് മുങ്ങി. മധുരയിൽ വച്ച് കപിലയ്ക്കായി ഇയാൾ സാരി വാങ്ങിയിരുന്നു. ഒപ്പം 16,000 രൂപ മുടക്കി ഒരു മൊബൈലും. ഏലം വിറ്റതിലൂടെ ഒരുലക്ഷത്തി എൺപതിനായിരം രൂപയാണ് കിട്ടിയത്. 25,000 രൂപ കപിലയ്ക്കും, ഇസ്രവേലിനുമായി നൽകി. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ 70,000 രൂപയുണ്ടായിരുന്നു. ആദ്യം വകവരുത്തിയത് മുത്തയ്യയെയാണ്. സ്റ്റോർ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മുത്തയ്യയെ ചുറ്റിക കൊണ്ട് മൂന്നുവട്ടം തലയ്ക്കടിക്കുകയായിരുന്നു. റിസോർട്ടുടമ രാജേഷിനെ വിളിച്ചുണർത്തി ആക്രമിക്കുകയായിരുന്നു. പുറത്തുപോകാൻ വാഹനത്തിന്റെ താക്കോൽ വേണമെന്ന് ആവശ്യപ്പെട്ട് ആദ്യം തർക്കിച്ചു. കൊടുക്കാതിരുന്നതോടെ, കത്തി കൊണ്ട് കുത്തുകയായിരുന്നു. നേരത്തെ വെടിവയ്ക്കുകയായിരുന്നു എന്നാണ് വാർത്തകൾ വന്നത്. കൊലപാതകകുറ്റം, മോഷണം, അതിക്രമിച്ചുകയറ്റം, തെളിവുനശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുററങ്ങളാണ് ബോബന് മേൽ ചുമത്തിയിരിക്കുന്നത്.
ചിന്നക്കനാൽ ഇരട്ടകൊലപാതകം ഏലക്കയും പണവും മോഷ്ടിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്ന് പൊലീസ് പിടിലായ രാജകുമാരി സ്വദേശിയായ ബോബൻ ഇന്നലെ സമ്മതിച്ചിരുന്നു. റിസോർട്ടുടമ രാജേഷിനെ കൊലപ്പെടുത്തിയ രീതിയെക്കുറിച്ചും മറ്റും ബോബൻ പൊലീസിൽ പറഞ്ഞതായാണ് അറിയുന്നത്. മധുരയിൽ നിന്നും 16000 രൂപയുടെ സ്മാർട്ട് ഫോൺ ഇയാൾ വാങ്ങിയതയി പൊലീസിന് വിവരം ലഭിച്ചു.ഫോൺ വാങ്ങിയ സ്ഥാപനത്തിൽ ബോബനെ എത്തിച്ച് തെളിവെടുത്തു. .
കൊല നടന്നത് ശനിയാഴ്ച പുലർച്ചെയാണ്. എന്നാൽ കൊലപാതകം വിവരം പുറത്തറിഞ്ഞത് ഞായറാഴ്ചയാണ്. പൊലീസ് എത്തിയെന്ന വിവരം കിട്ടിയപ്പോൾ തമിഴ്നാട്ടിലേക്ക് കടക്കാൻ തീരുമാനിച്ച ബോബൻ 9 കിലോമീറ്റർ കാട്ടിലൂടെ നടന്നാണ് തമിഴ്നാട്ടിലെത്തിയത്.
പിന്നീട് മധുരയിൽ രണ്ട് ദിവസം തങ്ങി. അവിടെ സിനിമ കണ്ടു തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ബോബിൻ പിടിയിലായത്. പ്രതിയുമായി പൊലീസ് സംഘം നടപ്പാറ ഏറ്റേറ്റിൽ തെളിവെടുപ്പ് നടത്തി.
കൊല്ലപ്പെട്ട മുത്തയ്യയുടെ ബന്ധുക്കൾ പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ബോബൻ വേറെയും കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടമ്മക്ക് നേരെ മുളകുപോടി പൊടി എറിഞ്ഞു മാല പൊട്ടിച്ചതിനുൾപ്പടെ എറണാകുളത്തും പാലയിലുമായു 2 കേസുകൾ ബോബിനെതിരെയുണ്ട്. കൊലപാതകത്തിനിടെ പ്രതിക്കേറ്റ പരിക്കും, ബോബനെ സഹായിച്ച ദമ്പതികളുടെ മൊഴിയും പൊലീസിന് പ്രതിയിലേക്കെത്താൻ സഹായകമായി.
156 കിലോ ഏലയ്ക്ക പൂപ്പാറയിലെ സ്ഥാപനത്തിൽ ബോബനും നേരത്തെ ഈ കേസ്സിൽ അറസ്റ്റിലായ ചേരിയാർ സ്വദേശി ഇസ്രവേലും ചേർന്ന് വിൽപ്പന നടത്തിയിരുന്നു. ഇതിൽ നിന്നും ലഭിച്ച പണത്തിൽ 25000 രൂപ ഇസ്രവേലിനും ബന്ധുവിനുമായി ബോബൻ നൽകിയിരുന്നു.ഒരു ദിവസം ഇസ്രവേലിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ ശേഷം പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ബോബൻ തമിഴ്നാട്ടിലേയ്ക്ക് മുങ്ങുകയായിരുന്നു. ബോബനെ ഒളിപ്പിച്ചതിന്റെയും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന്റെയും പേരിൽ പൊലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ ഇസ്രവേലും ഭാര്യ കപിലയും റിമാന്റ് ചെയ്യപ്പെട്ടിരുന്നു.
മൃതദേഹം കണ്ടെത്തിയ ദിവസം വൈകിട്ടോടെ ചേരിയാർ പ്രദേശത്ത് ബോബൻ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തുടർന്നാണ് ദമ്പതികളെ പൊലീസ് ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ട് ചാക്ക് ഏലക്ക ബോബൻ പൂപ്പാറയിലെ സ്ഥാപനത്തിൽ വിൽപ്പന നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. രാജേഷിന്റെ കാറിലാണ് ഏലക്ക പൂപ്പാറയിൽ എത്തിച്ചത്. ഈ സമയം ഇസ്രവേലും ഇയാൾക്കൊപ്പമുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊലപാതകങ്ങളിൽ ഇയാൾ നേരിട്ടപെടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
രാജകുമാരി സ്വദേശിയായ ബേസിലാണ് ബോബനെ രാജേഷിന് പരിചയപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബേസ്സിലിനെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. താനും രാജേഷും പരിചയക്കാരായിരുന്നെന്നും നേരത്തെ ജോലിയിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരനായ യുവാവ് ജോലിക്കെത്തുന്നില്ലെന്നും അത്യവശ്യമായി ഒരാളെ എത്തിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തന്റെയടുത്ത് ജോലിക്കെത്തിയിരുന്ന ബോബനെ താൻ രാജേഷിന് പരിചയപ്പെടുത്തിയതെന്നുമാണ് ബേസ്സിൽ പൊലീസിൽ മൊഴി നൽകിയത്.
ബോബൻ നേരത്തെ കൊച്ചിയിൽ പിടിച്ചുപറിക്കേസ്സിൽ പ്രതിയായിട്ടുണ്ടെന്നും ജാമ്യമെടുത്ത് മുങ്ങിനടക്കുകയായിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ബോബൻ ചതുരംഗപ്പാറ വഴി തമിഴ്നാട്ടിലേയ്ക്ക് രക്ഷപെട്ടിരിക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് പൊലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സംശയിച്ചിരുന്നു. ഇതിനാൽ തമിഴ്നാട് കേന്ദ്രീകരിച്ചായിരുന്നു ശക്തമായ അന്വേഷണം നടന്നത്. ഇതാണ് ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തിയിട്ടുള്ളത്.
രാജേഷിനെ കൊലപ്പെടുത്താൻ നീളമേറിയ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചതായി കോട്ടയം മെഡി്ക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. പുറത്ത് കാണപ്പെട്ട മുറിവ് നെഞ്ചിലും പുറത്തും കാണപ്പെട്ട വെടിയുണ്ട തുളച്ചുകയറിയതുപോലുള്ള പാട് സാമാന്യം വലിപ്പമുള്ള കമ്പി കൊണ്ട് കുത്തിയത് മൂലമുണ്ടായ മുറിവാണെന്നാണ് പോസ്റ്റ്ുമോർട്ടം ചെയ്ത പൊലീസ് സർജ്ജൻ വ്യക്തമാക്കിയിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.
മുത്തയ്യയുടെ മരണം തല തകർന്നിട്ടാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടുണ്ട് .ഇയാളെ ആക്രമിക്കാനുപയോഗിച്ച ആയുധം ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.ബോബൻ ഏലത്തോട്ടത്തിൽ ഏവിടെയെങ്കിലും ആയുധം വലിച്ചെറിഞ്ഞിട്ടുണ്ടാവുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ.കോട്ടയം മാന്നാനം കൊച്ചയ്ക്കൽ ജേക്കബ് വർഗീസിനെയും (രാജേഷ് -40)യെയും ജീവനക്കാരൻ പെരിയകനാൽ ടോപ്ടോപ് ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന മുത്തയ്യ( 60 )യുമാണ് കൊല്ലപ്പെട്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്